കോട്ടയം: സര്‍ക്കാര്‍ അഞ്ചു പൈസ അധികം കൊടുക്കില്ല. എന്നാല്‍ സ്കൂളില്‍ കുട്ടികള്‍ക്ക് പോഷകസദ്യ കൊടുക്കുകയും വേണം. ഉച്ചഭക്ഷണ പദ്ധതിയില്‍ പുതുക്കിയ മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി കൈയടി വാങ്ങിയപ്പോള്‍ പെട്ടുപോയത് പ്രധാനാധ്യാപകരാണ്. അധികച്ചെലവ് അധ്യാപകര്‍ കണ്ടെത്തണമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകകൂടി ചെയ്തതോടെ അധ്യാപക സംഘടനകള്‍ പരസ്യപ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നു. ഉപ്പിനും കറിവേപ്പിലയ്ക്കുംവരെ വില കൂടിയിരിക്കെ സര്‍ക്കാര്‍ വിഹിതം കൂട്ടാതെ സ്കൂള്‍ മെനു പരിഷ്കരണം നടപ്പാകില്ല. എല്‍പി സ്കൂളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി ക്ലാസില്‍ 10.17 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സപ്ലൈകോയിലൂടെ അരി വെറുതെ കൊടുത്താലും കാര്യമില്ല. അരിയുടെ അഞ്ചിരട്ടി ചെലവാണ് പച്ചക്കറിക്കും പലവ്യഞ്ജനത്തിനും എണ്ണയ്ക്കും പാചകവാതകത്തിനും വരുന്നത്. ഒരു കുട്ടിക്ക് മിനിമം 30 രൂപ കൊടുക്കാതെ പുതിയ മെനു നടപ്പാകില്ല. പാചകക്കാരുടെ വേതനത്തിലും വര്‍ധനവുണ്ടാകണം. പാചകവാതകം, വാഹനച്ചെലവ്, പച്ചക്കറി, പലവ്യഞ്ജനം എന്നിവയ്ക്ക് നിലവിലെ തുക…
Read MoreDay: June 25, 2025
മെസി v\s പിഎസ്ജി: ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍; ഇന്റര്‍ മയാമി പിഎസ്ജിയെ നേരിടും
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും അദ്ദേഹത്തിന്റെ മുന്‍ ക്ലബ് പാരീസ് സെന്റ് ജെര്‍മെനും തമ്മില്‍ നോക്കൗട്ട് പോരാട്ടം. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്ലബ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്റര്‍ മയാമി 2-2നു ബ്രസീല്‍ ക്ലബ്ബായ പാല്മീറസിനോടു സമനില വഴങ്ങി. 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ സമനില. സെഗോവിയ പെരെസ് (16’), ലൂയിസ് സുവാരസ് (65’) എന്നിവര്‍ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടിയും പൗളീഞ്ഞോ (80’), മൗറീഷ്യോ പ്രാഡോ (87’) എന്നിവര്‍ ബ്രസീല്‍ ടീമിനായും വലകുലുക്കി. ഹാപ്പി ബെര്‍ത്ത് ഡേ മെസിലയണല് മെസിയുടെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില് മെസി തൊടുത്ത ഗോളെന്നുറച്ച ഒരു ഷോട്ട് ക്രോസ് ബാറിനു…
Read Moreആക്രമണത്തിനു മുമ്പ് ഇറാൻ യുറേനിയം മാറ്റിയെന്ന് അമേരിക്ക
ടെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുനേരേ ആക്രമണമുണ്ടാകുന്നതിനു മുമ്പ് ഇറാൻ 10 അണുബോംബുകൾ വികസിപ്പിക്കാനുള്ള യുറേനിയം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അമേരിക്ക. 400 കിലോഗ്രാം യുറേനിയമാണ് ഇറാൻ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ മരിയാനോ ഗ്രോസിയും പറഞ്ഞു. ഇറാനുമായുള്ള ആണവചർച്ചകളിൽ ഇക്കാര്യം പ്രധാനവിഷയമാകുമെന്ന് ജെ.ഡി. വാൻസ് എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 400 കിലോഗ്രാം യുറേനിയം ശേഖരം ഇറാൻ മാറ്റിയതായി ഐഎഇഎ മേധാവി ഗ്രോസി ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. ഇറാന്റെ ആണവപദ്ധതികൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയത്. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആ ണവകേന്ദ്രങ്ങൾ പൂർണമായും തകർത്തതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അവകാശവാദം വീമ്പിളക്കൽ മാത്രമാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ തന്നെ പ്രാഥമിക നിഗമനം. ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത്…
Read Moreബാപ്പുജിയെയും ചാച്ചാജിയെയും കണ്ട എരുമേലിയുടെ മുത്തശി കുട്ടിയമ്മ ഓർമയായി
എരുമേലി: പഴയ കാലത്തിന്റെ ഓർമപ്പുസ്തകമായിരുന്ന എരുമേലിയുടെ പ്രിയ കുട്ടിയമ്മ ഇനിയില്ല. 110 വയസിലെത്തിയ കനകപ്പലം നീറംപ്ലാക്കൽ (മേപ്രായിൽ) ശോശാമ്മ മാത്തൻ (കുട്ടിയമ്മ) ഇന്നലെ അന്തരിച്ചു. ഗാന്ധിജിയെയും നെഹ്റുവിനെയും കണ്ടത് ഉൾപ്പെടെ പഴയ കാലത്തെ ഓർമകൾ കുട്ടിയമ്മ പങ്കുവച്ചിരുന്നു. ബാല്യത്തിലാണ് ഗാന്ധിജിയെ കണ്ടത്. തിരുവല്ലയിൽ നെഹ്റു എത്തിയപ്പോൾ അടുത്തുനിന്ന് കണ്ടു. പോയകാലത്തിലെ ചരിത്രസംഭവങ്ങൾ വർഷവും മാസവും തീയതിയും അടക്കം കൃത്യമായി ഓർത്തുവച്ചിരുന്ന കുട്ടിയമ്മയുടെ ഓർമശക്തി അപാരമായിരുന്നു.എരുമേലി പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടറായിരുന്നു കുട്ടിയമ്മ. 1916 ഒക്ടോബർ ആറിനായിരുന്നു ജനനം. 13 വയസുള്ളപ്പോഴായിരുന്നു വിവാഹം. എട്ടു മക്കളിൽ നാലു പേർ മരണപ്പെട്ടു. ഭർത്താവ് ചാക്കോ മാത്തൻ 29 വർഷം മുമ്പാണ് മരണപ്പെട്ടത്. പിതാവ് മേപ്രായിൽ പാപ്പി പഴയകാലത്തെ സർക്കാർ ഫോറസ്റ്റ് കോൺട്രാക്ടറായിരുന്നു. മേഖലയിലെ ആദ്യ സ്കൂളായ കനകപ്പലത്തെ എൻഎം എൽപി സ്കൂളിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായിരുന്നു കുട്ടിയമ്മ. നാലാം ക്ലാസ്…
Read Moreദോഷിക്ക് ആദരമർപ്പിച്ചു
ലീഡ്സ്: ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇരു ടീമിലെയും താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത് കൈയിൽ കറുത്ത ആം ബാൻഡ് ധരിച്ച്. ഇന്ത്യയുടെ മുൻ ഇടംകൈയൻ സ്പിന്നർ ദിലീപ് ദോഷിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താരങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് മത്സരത്തിനിറങ്ങിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഒരു മിനിറ്റ് താരങ്ങൾ മൗനം ആചരിച്ചു. ദിലീപ് ദോഷി (77) ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിൽവച്ചായിരുന്നു അന്ത്യം. ദോഷി 1979- 83 കാലഘട്ടത്തിൽ ഇന്ത്യക്കായി കളിച്ചു. 33 ടെസ്റ്റിൽനിന്ന് 114 വിക്കറ്റും 15 ഏകദിനങ്ങളിൽനിന്ന് 22 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ടെസ്റ്റിൽ ആറ് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
Read Moreകെസിഎല്‍ 2-ാം സീസണ് ഓഗസ്റ്റില്‍: മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍
കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്റി-20യുടെ പ്രഥമ സീസണ്. 2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍. നടന് മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്. സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം…
Read Moreവല്ലാത്തൊരു പ്രണയപ്പക…പ്രണയാഭ്യർഥന നിരസിച്ച് യുവിനോട് കൊടുംപക; കേരളമടക്കം ഇരുപതോളം സ്ഥലങ്ങളിൽ വ്യാജ ബോബ് ഭീഷണി; റെനെ ജോഷില്‍ഡയെ പൊക്കി പോലീസ്
അഹമ്മദാബാദ്: തന്റെ പ്രണയം നിരസിച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണിയടക്കം നടത്തി പ്രതികാരം ചെയ്ത് യുവതി ഒടുവിൽ പിടിയിൽ. ചെന്നൈയിലെ ഡെലോയിറ്റില്‍ റോബോട്ടിക് എഞ്ചിനീയറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ റെനെ ജോഷില്‍ഡയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രണയം നിരസിച്ച യുവാവിന്റെ പേരില്‍ ഇന്ത്യയിലുടനീളമുള്ള ഇരുപതോളം സ്ഥലങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചത്. സ്കൂളുകളും സ്റ്റേഡിയങ്ങളും ആശുപത്രികളും വിമാനത്താവളങ്ങളും അഹമ്മദാബാദിലെ പ്രശസ്തമായ നരേന്ദ്രമോദി സ്റ്റേഡിയവുമുള്പ്പെടെയുളള സ്ഥലങ്ങളിലാണ് യുവതി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. തന്നെ പ്രണയിക്കാന്‍ വിസമ്മതിച്ച യുവാവിനോടുളള പ്രതികാരമാണ് യുവതി തീര്‍ത്തതെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞു. “യുവതിക്ക് ഒരു യുവാവിനോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ യുവാവിന് അവരോട് പ്രണയമുണ്ടായിരുന്നില്ല. അയാള്‍ ഈ വര്‍ഷം ആദ്യം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതോടെ അവള് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അവനെ നശിപ്പിക്കാനാണ്…
Read Moreകാര്‍ഡിഫിനെ വാങ്ങാന്‍ ബെയ്ല്
കാര്‍ഡിഫ്: ജന്മനാട്ടിലെ ക്ലബ്ബായ കാര്‍ഡിഫ് സിറ്റി എഫ്സിയെ സ്വന്തമാക്കാന്‍ വെയ്ൽസ് ഇതിഹാസ ഫുട്ബോളര് ഗാരെത് ബെയ്ല്. ഗാരെത് ബെയ്ല് പങ്കാളിയായ കണ്‍സോര്‍ഷ്യമാണ് ക്ലബ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, ഇംഗ്ലണ്ട് ലീഗ് വണ്‍ ക്ലബ്ബായ പ്ലൈമൗത്ത് ആര്ഗൈലിനെ ഏറ്റെടുക്കാന്‍ ഈ കണ്‍സോര്‍ഷ്യം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ഗാരെത് ബെയ്ലിന്റെ മോഹം വെയ്ല്‍സ് ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയിലേക്കു തിരിഞ്ഞത്. കാർഡിഫില്‍ ജനിച്ച ഗാരെത് ബെയ്ല്, ഇക്കാലമത്രയുമായി സ്വന്തം നാട്ടിലെ ക്ലബ്ബിനായി കളിച്ചിട്ടില്ല. എന്നാല്‍, താരത്തിന്റെ അമ്മാവന് കാര്‍ഡിഫ് സിറ്റിക്കുവേണ്ടി പന്ത് തട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്ടണ് എഫ്സിയുടെ യൂത്ത് സിസ്റ്റം വഴിയാണ് ബെയ്ല് ഫുട്ബോള്‍ കളിച്ചു വളര്‍ന്നത്. സീനിയര്‍ കരിയറില്‍ സതാംപ്ടണിനുശേഷം ടോട്ടന്‍ഹാം ഹോട്സ്പുര്‍, റയല്‍ മാഡ്രിഡ്, ലോസ് ആഞ്ചലസ് എഫ്സി ടീമുകള്‍ക്കായും കളിച്ചു. വെയ്ല്‍സിനായി 2006-22 കാലഘട്ടത്തില്‍ കളിച്ച് 111 മത്സരങ്ങളില്‍നിന്ന്…
Read Moreഎല്ലാം മായതന്നെ… മായാലീലതന്നെ..! കളക്ടർ പോലീസ് കത്ത് നൽകി; തിരുത്തിയ തപാല്‍ ബാലറ്റ് പേപ്പറുകള്‍ വേണം; ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ തെളിവില്ലെന്ന് പോലീസ്
ആലപ്പുഴ: തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നിലച്ചു. തെളിവുകളില്ലാതെ കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. 1989-ലെ ബാലറ്റ് പേപ്പറുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തത് പ്രതിസന്ധിയാണ്. പ്രാഥമിക തെളിവുകള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി.സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു പരാമർശം. വിവാദ പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. അന്നത്തെ തപാല്‍ ബാലറ്റ് പേപ്പറുകള്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പോലീസ്…
Read Moreനാളെ അമ്മയാവേണ്ടവൾ… പ്രണയം എതിർത്തതിലെ വൈരാഗ്യം; കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി പതിനാറുകാരിയായ മകൾ; ആസൂത്രിത കൊലപാതകമെന്ന് പോലീസ്
ഹൈദരാബാദ്: പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ. തെലങ്കാന മെഡ്ചാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 39കാരിയായ അഞ്ജലിയെയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ (19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും(18) ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി അറിയിച്ചു. ഒരാഴ്ച മുൻപ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തിനു ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. എന്നാൽ തങ്ങളുടെ ബന്ധം എതിർത്ത അമ്മയോടുള്ള പ്രതികാരത്തിൽ കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നു പേരെയും…
Read More