ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ബനിത സന്ധു. കരിയറിന്റെ തുടക്കത്തിലാണിത് നേരിട്ടതെന്ന് അവർ പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് തനിക്ക് കടുത്ത പരിഹാസം നേരിടേണ്ടിവന്നെന്നും അവർ വ്യക്തമാക്കി. 2018ൽ ‘ഒക്ടോബർ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ബനിത സന്ധു. ഒരു ദക്ഷിണേന്ത്യൻ സിനിമ ചെയ്തശേഷം ചിലർ വൃത്തികെട്ടവൾ എന്നാണ് തന്നെ വിശേഷിപ്പിച്ചതെന്ന് ബനിത സന്ധു തുറന്നുപറഞ്ഞു. ബോഡി ഷെയിമിംഗ് നേരിട്ടത് ഞാൻ ഓർക്കുന്നു. ഞാൻ ചുള്ളിക്കമ്പുപോലെ മെലിഞ്ഞിരുന്നതിനാൽ ആളുകൾ എന്നെ വൃത്തികെട്ടവൾ എന്നാണ് വിളിച്ചത്. ഇത്രയും മെലിഞ്ഞിരിക്കുമ്പോൾ സിനിമയിലെ സഹഅഭിനേതാവിന് എന്നോട് എങ്ങനെ ആകർഷണം തോന്നും എന്നും അവർ ചോദിച്ചു .ഇത് വിചിത്രമായി തോന്നി. വ്യത്യസ്ത സംസ്കാരമുള്ള ചുറ്റുപാടിൽ വളർന്നതുകൊണ്ട് എനിക്കെതിരെ ഉയർന്ന ട്രോളുകൾ അസാധാരണമായാണ് അനുഭവപ്പെട്ടത്. വെയിൽസിലെ കാർലിയോണിലാണ് ജനിച്ചതും വളർന്നതും. അതുകൊണ്ട് ഈ പരിഹാസങ്ങൾ എന്നെ അത്രയധികം വേദനിപ്പിച്ചൊന്നുമില്ല. ഈ പ്രദേശത്തെ സൗന്ദര്യ…
Read MoreDay: June 26, 2025
പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; ഭീഷണിയെന്ന് അമേരിക്ക
ഇസ്ലാമാബാദ്: അമേരിക്ക വരെ എത്താൻ കഴിയുന്നതും ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പാക്കിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു യുഎസ് രഹസ്യാന്വേഷണ ഏജൻസി. കഴിഞ്ഞ മേയിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാക്കിസ്ഥാൻ സൈന്യം ഭൂഖണ്ഡാന്തര മിസൈലിനായി ശ്രമിക്കുന്നുണ്ടെന്നു റിപ്പോർട്ട് പറയുന്നു. 5,500 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ദീർഘദൂര മിസൈലാണ് പാക്കിസ്ഥാൻ വികസിപ്പിക്കുന്നത്. ഇതുവഴി അമേരിക്കയുടെ ഇടപെടലുകളെ തടയുകയാണു ലക്ഷ്യം. ന്യൂക്ലിയർ പേലോഡുകൾ, തെർമോ ന്യൂക്ലിയർ വാർഹെഡുകൾ എന്നിവ എത്തിക്കാൻ കഴിയും വിധമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂഖണ്ഡാന്തര മിസൈലുകൾ വികസിപ്പിക്കുന്നതോടെ പാക്കിസ്ഥാനെ ഒരു ആണവ ഭീഷണിയായി കാണാൻ അമേരിക്കയെ നിർബന്ധിതമാക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഇത്തരം മിസൈലുകളുള്ളത്. ഭൂഖണ്ഡാന്തര മിസൈൽ ശേഷിയില്ലാത്ത ഒരേയൊരു ആണവരാജ്യമായിരുന്നു പാക്കിസ്ഥാൻ.
Read Moreഅമ്മയെ മകൻ തീ കൊളുത്തി കൊന്നു: ബന്ധുവായ യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തി
മഞ്ചേശ്വരം: സംസ്ഥാന അതിർത്തിക്ക് സമീപം വോർക്കാടിയിൽ ഉറങ്ങിക്കിടന്ന അമ്മയെ മകൻ തീകൊളുത്തി കൊന്നു. അയൽവാസിയും ബന്ധുവുമായ യുവതിയുടെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി. വോർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊണ്ടേരോയുടെ ഭാര്യ ഹിൽഡ മൊണ്ടേരോയാണ് (60) ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബന്ധു ലോലിതയെ (30) മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ഹിൽഡയുടെ മകൻ മെൽവിനു വേണ്ടി തെരച്ചിൽ തുടരുന്നു. ഇയാൾ അതിർത്തിക്കപ്പുറം മംഗളൂരു ഭാഗത്തേക്ക് കടന്നതായാണ് സൂചന. കെട്ടിടനിർമാണത്തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒന്നോടെ അമ്മയ്ക്ക് സുഖമില്ലെന്നുപറഞ്ഞ് മെൽവിൻ അയൽവാസിയായ വിക്ടറിന്റെ ഭാര്യ ലോലിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീടിനകത്തേക്ക് കയറിയ ഉടൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ലോലിതയുടെ ദേഹത്തൊഴിച്ച് തീകൊളുത്തി. ഇവരുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മെൽവിൻ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിരുന്നു. ലോലിതയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.…
Read Moreകരുമാടി റെയിൽവേ ക്രോസിലൂടെ ദുരിതയാത്ര; പരാതിനൽകി മടുത്തു നാട്ടുകാർ; കണ്ണടച്ച് അധികൃതർ
അമ്പലപ്പുഴ: റെയിൽവേ ക്രോസിലൂടെയുള്ള ദുരിതയാത്രയിൽ പരാതിനൽകി മടുത്തു നാട്ടുകാർ. കരുമാടി റെയിൽവെ ക്രോസിലൂടെയുള്ള യാത്രയാണു നാട്ടുകാർക്കു ദുരിതമായിമാറിയത്. സ്കൂളിനു സമീപമുള്ള റെയിൽവേ ക്രോസിൽ വലിയ കല്ലുകൾ ഉയർന്നുനിൽക്കുകയാണ്. ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത് ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും. സൈക്കിളിലും ബൈക്കുകളിലും സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നതു പതിവാണ്. നിരവധി സ്കൂൾ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടുത്തെ യാത്രാ ദുരിതത്തിന് പരിഹാരം തേടി നാട്ടുകാരും പ്രദേശത്തെ പല സംഘടനകളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. കെഎസ്ആർടിസി ബസ് റൂട്ടുള്ള ഇവിടുത്തെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ അധികൃതർ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഭാരവാഹനങ്ങളും ഇവിടെ പതിവായി അപകടത്തിൽപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ അപകടം സംഭവിക്കുമ്പോൾ വാഹനങ്ങൾ ഈ വഴിയിലൂടെയാണു തിരിച്ചുവിടുന്നത്. ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ സമയം ഇതുവഴി കടന്നുപോകുന്നത്.…
Read Moreഹിമാചലിൽ മേഘവിസ്ഫോടനം: കാണാതായ 20 പേരെ തെരയുന്നു
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ 20 പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചു. കാംഗ്ര ജില്ലയിലെ മനുനി ഖാഡിൽനിന്നാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുതപദ്ധതിയുടെ സമീപത്തുള്ള ലേബർ ക്യാന്പിലെ തൊഴിലാളികളെയാണു കാണാതായത്. മഴമൂലം പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയായിരുന്നുവെന്നും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തൊഴിലാളികളെ കാണാതായെന്നും അധികൃതർ പറഞ്ഞു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽപ്രളയം കനത്തനാശം വിതച്ചു. സുരക്ഷാ ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read Moreകേരള പോലീസിന്റെ ഓപ്പറേഷന് ഡി ഹണ്ട്; ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് 1484.6 കിലോ കഞ്ചാവ്; രജിസ്റ്റര്‍ ചെയ്തത് 17,318 എന്‍ഡിപിഎസ് കേസുകള്‍; അറസ്റ്റിലായത് 18,207 പേര്
കൊച്ചി: സംസ്ഥാനത്തുടനീളം മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രത്യേക കാമ്പയിനായ കേരള പോലീസിന്റെ “ഓപ്പറേഷന് ഡിഹണ്ട്’ വഴി ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് 1484.684 കിലോ കഞ്ചാവ് . 2025 ഫെബ്രുവരി 22ന് ആരംഭിച്ച ഓപ്പറേഷന് ഡി ഹണ്ട് സ്പെഷല്‍ ഡ്രൈവ് ഇപ്പോഴും തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലായും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് ഒട്ടാകെ പോലീസ് 2,66,227 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 17,318 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ 18,207 പേരാണ് അറസ്റ്റിലായത്. 8.696 കിലോ എംഡിഎംഎ, 12,590 എണ്ണം കഞ്ചാവ് ബീഡി, 429.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 169.48 ഗ്രാം ഹെറോയിന്‍, രണ്ട് കിലോ ഹാഷിഷ് ഓയില്‍, 80 എണ്ണം നൈട്രോ സെപ്പാം ഗുളികകള്‍, 1.8 കിലോ മെറ്റാം ഫിറ്റമിന്‍, 148.8 ഗ്രാം ട്രാമഡോള്‍ ക്യാപ്സൂള്‍, 30 എണ്ണം ആല്‍ഫാ സൊളാം…
Read Moreചുരുളി വിവാദം;പ്രതിഫലം നല്‍കിയില്ലെന്ന നടന് ജോജു ജോർജിന്റെ വാദം തള്ളി സംവിധായകന് ലിജോ ജോസ് പെല്ലിശേരി
കൊച്ചി: ചുരുളി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്ന നടന് ജോജു ജോർജിന്റെ വാദം തള്ളി സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശേരി. മൂന്നു ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തോളം രൂപ ജോജുവിന് നല്‍കിയതിന്റെ തെളിവാണ് ലിജോ ജോസ് പുറത്തുവിട്ടിരിക്കുന്നത്. നിര്മാതാക്കള്ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുത്താണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞു. ഒരവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചുരുളിയുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജ് പരാമര്‍ശം നടത്തിയത്. തെറി പറയുന്ന ഭാഗം അവാര്‍ഡിന് മാത്രം അയക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് അതുപറഞ്ഞ് അഭിനയിച്ചത്. തെറിയല്ലാത്ത പതിപ്പ് ഞാന്‍ ഡബ്ബും ചെയ്തിരുന്നു. അതാകും റിലീസ് ചെയ്യുകയെന്നാണ് വിചാരിച്ചത്. പക്ഷേ ഈ പതിപ്പ് റിലീസ് ചെയ്യുമെന്ന്…
Read Moreഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് ഒരു മരണം; 11 പേരെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡ് രുദ്രപ്രയാഗ ജില്ലയിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 11 പേരെ കാണാതായി. ഏഴുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. 25ഓളം പേർ ബസിലുണ്ടായിരുന്നെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബദരീനാഥ് ദേശീയപാതയിൽ ഘോൾതിറിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന അളകനന്ദ നദിയിൽ ബസ് പൂർണമായും മുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.
Read Moreഇറാനിൽ നിന്നെത്തിയ കുഞ്ഞിനെ റഷ്യൻ വിമാനത്താവളത്തിൽ തറയിലടിച്ച് യുവാവ്: കുഞ്ഞ് ഗുരുതരാവസ്ഥയിൽ
മോസ്കോ: ഇസ്രയേല്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട് ഇറാനിയൻ കുടുംബത്തോടൊപ്പം റഷ്യയിലെത്തിയ രണ്ടുവയസുള്ള കുഞ്ഞിനെ വിമാനത്താവളത്തിൽ തറയിലടിച്ച് യുവാവ്. കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവിൽ അബോധാവസ്ഥയിലാണ്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്. യുദ്ധ ഭീഷണിയിലായ ഇറാനിൽനിന്ന് അഫ്ഗാനിസ്ഥാൻ വഴി റഷ്യയിലെത്തിയതായിരുന്നു കുട്ടിയും ഗർഭിണിയായ അമ്മയും. അമ്മ പുഷ് ചെയർ എടുക്കാൻ നീങ്ങിയതിനിടെയാണ് കുഞ്ഞിനുനേരേ ആക്രമണം നടന്നത്. ബെലാറസിൽനിന്നുള്ള വ്ലാദിമിർ വിറ്റ്കോവ് (31) എന്ന വിനോദ സഞ്ചാരിയാണ് നിരവധി ആളുകൾ നോക്കിനിൽക്കെ ആക്രമണം നടത്തിയത്. ഇയാൾ ആണവ പ്ലാന്റ് നിർമാണ തൊഴിലാളിയാണ്. വർഗീയ വിദ്വേഷവും ലഹരി പ്രയോഗവുമാണ് അക്രമിയെ പ്രകോപിച്ചതെന്നാണു വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ആഗോളതലത്തിൽ വലിയ പ്രതിഷേധമുയർന്നു.
Read Moreവൃത്തിയില്ലാതെ തട്ടുകടകൾ; പരിശോധന നടത്താതെ ആരോഗ്യവകുപ്പ്; തട്ടുകടകളുടെ പരിസരങ്ങൾ മാലിന്യക്കൂന്പാരങ്ങൾ
കോട്ടയം: കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോരങ്ങളിലെ തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്നു പരാതി. മഴക്കാലമായതോടെ ഒട്ടുമിക്ക തട്ടുകടകളിലും ബജിക്കടകളിലും പരിസരശുചിത്വം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി തട്ടുകടകളും ബജികടകളുമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നില്ല. തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും പരിസരപ്രദേശങ്ങളും മാലിന്യത്തില്‍ മുങ്ങിയിരിക്കുകയാണ്. മിക്കതട്ടുകടകളുടെ ചുറ്റം മലിനജലം കെട്ടിക്കിടക്കുന്നു സാഹചര്യമാണുള്ളത്.ഇതു നീക്കം ചെയ്യാനോ വൃത്തിയാക്കാനോ ഉടമകള്‍ തയാറാകാതെ മലിനജലത്തിനു മുകളില്‍ തട്ടുകട നടത്തുന്നവരാണ് ഏറെയും. തട്ടുകടയിലെ മാലിന്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരാണ്. മിക്ക തട്ടുകടയിലെയും മാലിന്യങ്ങള്‍ വില്പ്പനശാലയ്ക്കുസമീപം നിക്ഷേപിച്ചശേഷം നഗരസഭ ശുചീകരണ തൊഴിലാളികളാണു നീക്കം ചെയ്യുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടയില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല തട്ടുകടയിലും വൈകുന്നേരം മാവ് കുഴച്ചുവയ്ക്കുന്നത് റോഡിനു സമീപത്താണ്.പൊറാട്ടയ്ക്കു കുഴച്ചുവച്ചശേഷം രാത്രിയില്‍ എത്തിയാണ് ഇവ പാചകം ചെയ്യുന്നത്. തട്ടുകടകള്ക്കുസമീപം എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ…
Read More