അമ്പലപ്പുഴ: പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡമടിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് വാവക്കാട് പൊഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ജഡമടിഞ്ഞത്. ശക്തമായ തിരയിൽ കടലിൽനിന്നു പൊഴിയിലേക്ക് അടിയുകയായിരുന്നു. വളരെയധികം അഴുകിയ നിലയിലാണ് ജഡം. ഇതിനെത്തുടർന്ന് അതിരൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. വിവരം വനം വകുപ്പ്, തീരദേശ പോലീസ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുന്നപ്രയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഡോൾഫിന്റെ ജഡമടിയുന്നത്. നേരത്തെ രണ്ടു തവണ പുന്നപ്ര ചള്ളിയിൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപമാണ് ഡോൾഫിനുകളുടെ ജഡമടിഞ്ഞത്. മരണകാരണമറിയാൻ പിന്നീട് സാമ്പിളുകൾ ശേഖരിച്ചശേഷം ഇവിടെത്തന്നെ മറവ് ചെയ്തിരുന്നു. കപ്പലപകടങ്ങളുടെ തുടർച്ചയായി കണ്ടെയ്നറുകളിലിടിച്ചാണ് ഡോൾഫിനുകളും തിമിംഗലങ്ങളും ചാകുന്നതെന്ന് പറയുന്നു. പുറക്കാട് പുന്തല, പഴയങ്ങാടി എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തിമിംഗലങ്ങളുടെ ജഡങ്ങൾ അടിഞ്ഞിരുന്നു.
Read MoreDay: June 27, 2025
തോരാമഴ, തീരാദുരിതം… പാലങ്ങൾ മുങ്ങി; എരുമേലിയുടെ കിഴക്കൻമേഖല ഒറ്റപ്പെട്ടു
കോട്ടയം/കണമല: ശക്തമായ കാറ്റും പിന്നാലെ അതിതീവ്ര മഴയും. പാലം മുങ്ങി പുറംലോകവുമായി ബന്ധമില്ലാതെ അറയാഞ്ഞിലിമണ്ണ് ഗ്രാമം. മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങളും വെള്ളത്തിനടിയിൽ. എരുമേലിയുടെ കിഴക്കൻ മലയോരമേഖല വീണ്ടും പ്രളയഭീതിയിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ പമ്പ, അഴുത നദികളിൽ വെള്ളം നിറയുകയായിരുന്നു. മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനില കവിഞ്ഞൊഴുകയാണ്. കോട്ടയം നഗരപ്രാന്തങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എത്തിയ മലവെള്ളം പറമ്പിലും മുറ്റത്തും കെട്ടിനില്‍ക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലയോരങ്ങളില്‍ മഴയ്ക്കൊപ്പം കനത്ത കാറ്റും ഭീതി സൃഷ്ടിക്കുന്നു. മരങ്ങളും ചില്ലകളും ഒടിഞ്ഞ് വൈദ്യുതി ബന്ധം പരക്കെ തടസപ്പെട്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്ലസ് ടു സെ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെയോടെ അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ കാണാനാവാത്ത വിധം വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് അൽപസമയം…
Read Moreകാംപ് നൗവിൽ വീണ്ടും പന്തുരുളും: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് വിരാമം
ബാഴ്സലോണ: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ബാഴ്സ കളിക്കാനിറങ്ങുന്നു. ഓഗസ്റ്റ് പത്തിന് സ്പാനിഷ് ഫുട്ബോൾ സീസണ് തുടക്കമാകുന്ന യോവാൻ ഗാംപർ ട്രോഫി മത്സരത്തിലൂടെയാകും ബാഴ്സലോണ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുക. 99,000 പേർക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണ്. കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മേയി ലാണ് ബാഴ്സലോണ കാംപ് നൗവിൽ അവസാന ഹോം മത്സരം കളിച്ചത്. ഓഗസ്റ്റ് പത്തിന് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ കാണികൾക്കു മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിന് മുൻപ് 35,000 കാണികളെ പ്രവേശിപ്പിച്ച് ഗാലറികളിൽ പരിശോധന നടത്തും. ഗാലറിയിലെ മൂന്നാം നിര. വിഐപി റിംഗ്, മേൽക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. നിർമാണം പൂർത്തിയാക്കാൻ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന് ഹോംമത്സരങ്ങൾ മറ്റൊരു വേദിയിൽ…
Read Moreതെരുവുനായ ആക്രമണം; വന്ധ്യംകരണംകൊണ്ടു മാത്രമായില്ല; പേവിഷബാധയാണ് അപകടകാരി
കോട്ടയം: തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച് തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമായില്ല. പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകള്‍ തുടരെ നല്‍കാത്ത സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് പേയിളകാനുള്ള സാധ്യതയും സാഹചര്യവും ഏറെയാണ്.നിലവില്‍ നാടും നഗരവും നേരിടുന്ന ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് തെരുവുനായ ആക്രമണം. മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ പതിവായി തിന്നുന്ന നായകള്‍ക്ക് ആക്രമണവാസന കൂടുതലുണ്ട്. പെറ്റുപെരുകാനുള്ള സാധ്യത കുറയും എന്നതു മാത്രമാണ് വന്ധ്യംകരണംകൊണ്ടുളള ഏകനേട്ടം. എന്നാല്‍ വന്ധ്യംകരണം എത്ര നടത്തിയാലും നായക്കൂട്ടത്തിലേക്ക് പുതിയ നായകള്‍ വന്നുകൊണ്ടിരിക്കും. പ്രായമായതും രോഗം വന്നതുമായ നായകളെ ഉടമകള്‍ നഗരങ്ങളില്‍ ഉപേക്ഷിച്ചു കളഞ്ഞാല്‍ ഇവയും തെരുവു നായകളുടെ സംഘത്തില്‍ ചേരും. തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്കാണ് കടിയേറ്റത്. പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷവും അഞ്ചു കുട്ടികള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. നിലവില്‍ ലഭ്യമായ റാബീസ് വാക്സിന് പഴയതുപോലെ പ്രതിരോധം…
Read Moreബോൾട്ടിന്റെ വഴിയേ ഗൗട്ട്: അദ്ഭുതമായി ഓസ്ട്രേലിയയുടെ കൗമാരക്കാരൻ; 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി
ഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ജമൈക്കയുടെ ഇതിഹാസ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ ഓർമിപ്പിച്ച് ട്രാക്കിൽ കുതിച്ച് വിസ്മയമായി കൗമാരക്കാരൻ ഓസ്ട്രേലിയയുടെ ഗൗട്ട് ഗൗട്ട്. ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്പെക്ക് മീറ്റിൽ 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിനെ ബോൾട്ടിന്റെ പ്രകടനവുമായാണ് പാശ്ചാത്യമാധ്യമങ്ങൾ താരതമ്യംചെയ്തത്. ഓസ്ട്രേലിയയിലെ സീനിയർ സ്കൂൾ വിദ്യാർഥിയായ 17കാരന് യൂറോപ്യൻ മണ്ണിലെ ആദ്യവിജയമാണിത്. അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തെ ഏറ്റവും മികച്ച ഏഴു സമയങ്ങളിലൊന്ന് ഗൗട്ടിന്റെ പേരിലാണ്. ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്. ദക്ഷിണസുഡാനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ദന്പതിമാരുടെ മകനാണ് ഗൗട്ട്. പതിനാറാം വയസിൽ, ദേശീയ സ്കൂൾ ചാന്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അരനൂറ്റാണ്ട് പഴക്കമുള്ള ഓസ്ട്രേലിയൻ ദേശീയ റിക്കാർഡ് ഗൗട്ട് തിരുത്തിയിരുന്നു.
Read Moreആർപ്പോ ഇർറോ… ഓളപ്പരമ്പിലെ ഒളിമ്പിക്സ്; കടം കയറിയാലും തീരുന്നതല്ല വള്ളംകളിയുടെ ആവേശാരവം; സീസണിൽ ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ
കോട്ടയം: വള്ളംകളി സീസണിലേക്ക് ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ. പരിശീലനം നേടി മത്സരം കാഴ്ചവയ്ക്കാന്‍ ചില്ലറയല്ല ചെലവ്. വള്ളംകളി സംഘാടകരില്‍നിന്നു കിട്ടുന്ന വിഹിതംകൊണ്ടൊന്നും പരിശീലനം പൂര്‍ത്തിയാക്കാനാവില്ല. കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയുടെ വിഹിതം അഞ്ചു ലക്ഷം രൂപ ടീമുകള്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസമാണ്. ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെ കഴിഞ്ഞ വര്‍ഷത്തെ വിഹിതം മൂന്നു ലക്ഷം രൂപ പുതിയ സീസണ് അടുത്തിട്ടും ലഭിച്ചില്ല. ചമ്പക്കുളം മൂലം വള്ളംകളിയില്‍ തുടങ്ങി നെഹ്റു ട്രോഫിയും പിന്നിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗോടെയാണ് സീസണ് സമാപിക്കുക. തുഴച്ചില്‍കാര്‍ക്ക് ഇക്കാലത്ത് ഒരു മാസത്തേക്ക് അന്‍പതിനായിരം രൂപയുടെ പാക്കേജാണ്. കൂടാതെ താമസസൗകര്യവും നാലു നേരം ഭക്ഷണവും നല്‍കണം. കാഷ്മീര്‍, ആസാം, ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കുമരകത്ത് തുഴച്ചില്‍കാര്‍ വരുന്നുണ്ട്. ഇവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ സ്പെഷല്‍ പാക്കേജാണ്. ഒരു…
Read Moreതീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റി: ക്രിക്കറ്റിലേക്ക് തിരിച്ചുവരും: പൃഥ്വി ഷാ
മുംബൈ: ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റിപ്പോയെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. കരിയറിന്റെ നിർണായക ഘട്ടത്തിൽ നില്‍ക്കേ ക്രിക്കറ്റിനെ മറന്ന് മറ്റു വഴികളിലേക്ക് പോയതാണ് ജീവിതത്തിൽ തിരിച്ചടിയായതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. “ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ചു സമയം മാത്രമാണ് ഞാൻ നീക്കിവച്ചിരുന്നത്. 2023വരെ ഒരു ദിവസത്തിലെ പകുതിയിലേറെ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന തനിക്ക്, പിന്നീട് അതിന്റെ പകുതിസമയം പോലും ക്രിക്കറ്റിനായി മാറ്റിവയ്ക്കാനായില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു. പല തെറ്റായ കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകിത്തുടങ്ങി. അതിൽ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാൻ കരിയറിൽ മികച്ച ഫോമിലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളുണ്ടായി. എന്റെ ട്രാക്ക് തന്നെ മാറിപ്പോയി. ഇതിനിടയിൽ കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളും കരിയറിനെ ബാധിച്ചു. എന്റെ പിതാവിന്റെ അച്ഛൻ മരണപ്പെട്ടു.…
Read Moreകര്‍മ്മ നിരതയോടെ ഉണർന്നിരിക്കണം… ഉറങ്ങാതെ ഡിവൈഎസ്പി ഓഫീസിലെത്തിയപ്പോൾ കണ്ടത് ഉറങ്ങുന്ന പോലീസുകാരെ; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം. 29ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുന്പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തില്‍ ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.
Read Moreഅടിമുടി മാറ്റം: അന്താരാഷ്ട്ര ക്രിക്കറ്റിൽ പൊളിച്ചെഴുത്തുമായി ഐസിസി
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിമുടി പൊളിച്ചെഴുത്തുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്), സ്റ്റോപ് ക്ലോക്ക്, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് എന്നിവയിലെല്ലാം നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കുകയാണ് ഐസിസി. 2025-27 പുതിയ ടെസ്റ്റ് ചാന്പ്യൻഷിപ്പ് സൈക്കിളിലെ മത്സരങ്ങളിൽ പുതിയ നിയമങ്ങളിൽ ചിലത് ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ലോ ഓവർ നിരക്ക് നേരിടാൻ ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് ഏർപ്പെടുത്തിയതാണ്. ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് പരിമിത ഓവർ ക്രിക്കറ്റിന് പുറമേ റെഡ്ബോൾ ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് സംവിധാനം കൊണ്ടുവരികയാണ് ഐസിസി. പുതിയ നിയമം അനുസരിച്ച് ഫീൽഡിംഗ് ടീം ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണം. നിയമം ലംഘിച്ചാൽ രണ്ടു മുന്നറിയിപ്പുകൾ നൽകും. മൂന്നാമതും പിഴവ് ആവർത്തിച്ചാൽ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നൽകും. ഓരോ 80…
Read Moreസമൂഹത്തെയും ഭർത്താവിനെയും പേടിയാണ് സാർ; പെൺമക്കളെ അഞ്ച് വർഷമായി പീഡിപ്പിച്ചത് പിതാവ്; മക്കളുമായി ആശുപത്രിയിലെത്തിയ അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഡോക്ടർ
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടികളുടെയും അമ്മയുടെയും മൊഴികൾ രഹസ്യ കാമറ വഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തെയും ഭർത്താവിനെയും ഭയന്ന് കേസ് രജിസ്റ്റർ ചെയ്യാൻ യുവതി വിസമ്മതിച്ചിരുന്നു. സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ജൂൺ 20 ന്, വയറുവേദനയുമായി രണ്ട് പെൺമക്കളുമായി അമ്മ ആശുപത്രിയിലെത്തി. രണ്ടുപേരുടെയും നില മോശമായിരുന്നു. രണ്ട് പെൺകുട്ടികൾക്കും വയറുവേദനയും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് അമ്മ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ അന്വേഷിച്ചപ്പോളാണ് സത്യം പുറത്തുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) അമിത് കുമാർ.
Read More