ലാബിലെ പോസ്റ്റീവ് പ്രണയം; പെട്ടെന്നൊരു ദിവസം ദിവ്യയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; കാമുകന്‍റെ വീട്ടിലെത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

മുംബൈ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്നും ദിവ്യ ക്ലിനിക്കിലെ നഴ്‌സുമായിരുന്നു. ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്‍റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്‍റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Read More

കുടുംബക്കാർ കൊന്ന കാമുകന്‍റെ മൃതദേഹത്തിൽ മഞ്ഞൾതേച്ച് വിവാഹം കഴിച്ചു; കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കണം; സാക്ഷത്തിന്‍റെ ഭാര്യയായി കഴിയുമെന്ന് പെൺകുട്ടി

മുംബൈ: മകളുടെ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. പ്രണയബന്ധത്തിൽ നിന്ന് പിൻമാറത്തതിന്‍റെ പേരിലാണ് മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്‍റെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്‍റെ സംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ സാക്ഷമിന്‍റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്‍റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു. അഞ്ചലിന്‍റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു. അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ…

Read More