വിത്തിൽനിന്ന് വിപണിയിലേക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും: ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത്

തൊടുപുഴ: ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത് പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാർ നബാർഡിന്‍റെ ധനസഹായത്തോടെ പൂർത്തിയാക്കിയ പദ്ധതി വിത്തിൽനിന്ന് വിപണിയിലേക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും എന്ന ആശയമാണ് ലക്ഷ്യമിടുന്നത്. ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് കൃഷിഭവൻ കാർഷിക സേവനങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്.

അന്പതോളം കർഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയിനിംഗ് ഹാൾ, കാർഷിക ഉത്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്ന ഇക്കോ ഷോപ്പ്, കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയാനും പ്രതിരോധ നടപടികൾ ലഭ്യമാക്കാനും സജ്ജമാക്കിയ പ്ലാന്‍റ് ഹെൽത്ത് ക്ലിനിക്ക്, ജൈവ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന ബയോ ഫാർമസി, കർഷകർക്ക് അപേക്ഷകൾ നൽകാനും വിവിധ രജിസ്ട്രേഷൻ നടപടികൾ സുഗമമായി നടത്താനുമായി ഒരുക്കിയ ഫ്രണ്ട് ഓഫീസ് എന്നിവയാണ് കൃഷിഭവനിലെ പ്രധാന സൗകര്യങ്ങൾ. അടുത്ത ദിവസംതന്നെ സ്മാർട്ട് കൃഷിഭവന്‍റെ ഉദ്ഘാടനം നടത്തി കർഷകർക്കായി തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Comment