ലഹരിക്കെതിരേ പൃത്വിരാജ്. ലഹരി ഉപയോഗിച്ചാൽ മാത്രമേ ക്രിയേറ്റീവ് ആയി ചിന്തിക്കാൻ സാധിക്കൂ എന്ന് എല്ലാവർക്കും ഒരു മിഥ്യാധാരണ ഉണ്ട്, എന്നാല്‍ അങ്ങനെ ഒന്നില്ല. ലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹദ് കൃതിയും രചിക്കപ്പെട്ടിട്ടില്ല ഒരു നല്ല സിനിമയും ഇവിടെയുണ്ടായിട്ടില്ല എന്ന് താരം. വിദ്യാർഥികൾക്കിടയിൽ നടത്തിയ ലഹരി വിരുദ്ധ കാന്പെയിനായ നോ എൻട്രിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ലഹരി മരുന്നുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ക്രിയേറ്റീവ് ആകാന്‍ പറ്റുകയുള്ളൂ എന്നൊരു അബദ്ധ ധാരണ സിനിമാ മേഖലയില്‍ പലയിടത്തും പടര്‍ന്നിട്ടുണ്ട്.
അത് കള്ളമാണ്. ലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹദ് കൃതിയും രചിക്കപ്പെട്ടിട്ടില്ല, ഒരു നല്ല സിനിമയും ഇവിടെയുണ്ടായിട്ടില്ല. മദ്യപാനം ശീലമുള്ള പല വലിയ എഴുത്തുകാരും സംവിധായകരും മദ്യം മാറ്റിവച്ചിട്ടാണ് അവരുടെ ജോലി ചെയ്യുന്നത് എന്നും എനിക്ക് നേരിട്ട് അറിയാം.
ലഹരി സിനിമാ മേഖലയില്‍ മാത്രമല്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടില്‍ നിന്ന് അടുത്ത സിനിമാ സെറ്റിലേക്കുള്ള അത്രയും ദൂരം ലഹരിക്ക് നിങ്ങളുടെ കുടുംബത്തിലേക്ക് എത്താനില്ല. ഈ അപകടത്തെ ഒരുമിച്ചു നിന്ന് നേരിടണം’ എന്ന് പൃഥ്വിരാജ് വ്യക്തമാക്കി.