കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിരിക്കുന്നു. കോട്ടയം ജില്ലയിൽ മലരിക്കൽ മുപ്പതിൽ ചിറയിൽ റിട്ട. അസിസ്റ്റന്റ് എസ്ഐ എം.വേലു സർവീസിൽ നിന്നു വിരമിച്ചിട്ടും വെറുതെയിരിക്കാൻ തയാറായില്ല. പുരയിടത്തോടു ചേർന്നു കിടക്കുന്ന രണ്ടേക്കർ പാടത്ത് നൂറ് മേനി വിളയിച്ചിട്ട് തന്നെ കാര്യമെന്ന തീരുമാനത്തോടെ തുനിഞ്ഞിറങ്ങുകയായിരുന്നു. മക്കളും മരുമക്കളും നൽകിയ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. അതോടെ കപ്പയും പയറും പാവലും പടവലവും ചീരയുമൊക്കെയായി പുരയിടവും കൃഷി സമൃദ്ധമായി. രാവിലെ മുതൽ തന്നെ വേലു കൃഷിയിടത്തിൽ സജീവമാണ്. രാസവളങ്ങൾ തെല്ലും ഉപയോഗിക്കാതെ പൂർണമായും ജൈവ വളങ്ങളെയാണ് ആശ്രയിക്കുന്നത്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന കൂട്ടുവളങ്ങളാണ് ഏറെയും. സാന്പത്തിക ലാഭം മാത്രം നോക്കിയല്ല കൃഷിയിലേക്ക് ഇങ്ങിയത്. 29 വർഷത്തെ സർവീസിൽ നിന്ന് വിരമിച്ച ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ മനസ് വന്നില്ല. ജോലിക്കു…
Read MoreCategory: Agriculture
നെല്ല് സംഭരണം പാളിയതിനു പിന്നാലെ അടുത്തകൃഷിക്കുള്ള വിത്തുവിതരണത്തിലും വീഴ്ച; വിത ഉപേക്ഷിച്ച് കര്‍ഷകര്‍
കോട്ടയം: പുഞ്ച നെല്ല് സംഭരണം പാളിയതിനു പിന്നാലെ അടുത്തകൃഷിക്കുള്ള വിത്തുവിതരണത്തിലും വീഴ്ച.കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉമ വിത്ത് കിട്ടാനില്ലാതെ വന്നതോടെ ചില പാടശേഖരങ്ങളില്‍ ഒന്നാം കൃഷി വേണ്ടെന്നുവച്ചു. കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കണമെന്ന് ഉപദേശിക്കുന്ന സര്‍ക്കാരിന് വിത്ത് എത്തിക്കുന്നതില്‍ വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്. നാഷണള്‍ സീഡ് കോര്‍പറേഷന്റെ വിത്ത് കൃഷി ഓഫീസുകള്‍ മുഖേനയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. മിക്കയിടങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് വിത്തിന് സബ്സിഡി നല്‍കുന്നുണ്ട്. ഗുണമേന്മയുള്ള വിത്ത് പലപ്പോഴും കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഉമ എന്ന പേരില്‍ എത്തുന്ന വിത്തിനൊപ്പം മറ്റ് ഇനങ്ങളും കയറിവരിക പതിവാണ്. കക്ക അഞ്ചു രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. രാസവളത്തിനും കീടനാശിനിക്കും യാതൊരു സബ്സിഡിയുമില്ല.
Read Moreമഴ ചതിച്ചു, കായ്കള്‍ കൊഴിഞ്ഞുവീഴുന്നു; റന്പുട്ടാൻ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോട്ടയം: കായ് കൊഴിച്ചില്‍ മൂലം റമ്പുട്ടാന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിളവെടുപ്പ് അടുത്തസമയത്ത് നേരം തെറ്റിയെത്തിയ മഴയാണു കായ്കള്‍ വ്യാപകമായി കൊഴിയാന്‍ തുടങ്ങിയത്. കനത്ത വേനല്‍ മഴയ്ക്കു പിന്നാലെ മേയ് മാസം അവസാന ആഴ്ചയില്‍ പെയ്ത ശക്തമായ കാലവര്‍ഷവുമാണ് കായകള്‍ പൊഴിയാന്‍ കാരണമായത്. വളര്‍ച്ചാഘട്ടത്തിലെ പ്രധാന പ്രശ്നമാണ് കായ് പൊഴിച്ചില്‍. ഡിസംബര്‍-ജനുവരി മാസത്തില്‍ തളിര്‍ത്ത് ഫെബ്രുവരി മാസത്തോടെ പൂവിട്ട റമ്പുട്ടാന്റെ വിളവെടുപ്പ് ജൂണ്‍ അവസാനത്തോടെയാണ് ആരംഭിക്കുന്നത്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കവേയാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി മൂപ്പെത്താത്ത കായ്കള്‍ പൊഴിയുന്നത്. കായ്കള്‍ പൊഴിഞ്ഞതോടെ തമിഴ്നാട്ടില്‍നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായി. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ നല്ല കായ്ഫലമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കിലോ ഗ്രാമിനു 150 രൂപ വിലയ്ക്കാണ് പലരും കച്ചവടം ഉറപ്പിച്ചത്. കായ്കള്‍ പൊഴിഞ്ഞു തുടങ്ങിയതോടെ വാങ്ങിയ തുക തിരിച്ചു നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കായ്പൊഴിച്ചിലിനു കൂടുതല്‍…
Read Moreവില കൂപ്പുകുത്തി; കന്പനികളുടെ തന്ത്രത്തിൽ വലഞ്ഞ് കൊക്കോ കർഷകർ
തൊടുപുഴ: കന്പനികളുടെ തന്ത്രത്തിൽ സംസ്ഥാനത്തെ കൊക്കോ വില കൂപ്പുകുത്തി. ഇതുമൂലം ആയിരക്കണക്കിന് ഇടത്തരം കൊക്കോകർഷകരുടെ ഉപജീവനമാർഗമാണ് വഴിമുട്ടിയത്. മഴക്കാലമായതോടെ മറ്റുവിളകളിൽനിന്നു വരുമാനമാർഗം കുറഞ്ഞ കർഷകർ പ്രതീക്ഷയർപ്പിച്ചിരുന്നത് കൊക്കോ കൃഷിയിലാണ്. കൊക്കോ ബീൻസിന് ഇന്നലെ അന്താരാഷ്ട്ര വിപണയിൽ ഒരു ടണ്ണിന് 8,000 ഡോളറാണ് വില. പ്രധാന കൊക്കോ ഉത്പാദക രാജ്യങ്ങളായ ഐവറികോസ്റ്റ്, ഘാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോലും കർഷകർക്ക് ഈ വില ലഭിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ കർഷകർക്കു ലഭിക്കുന്നതു കിലോയ്ക്ക് 250-300 രൂപ മാത്രം. അന്താരാഷ്ട്ര വിപണി വിലയനുസരിച്ച് കുറഞ്ഞത് നിലവിൽ 750-800 രൂപയെങ്കിലും ലഭിക്കേണ്ട സ്ഥാനത്താണ് തുച്ഛമായ ഈ വില ലഭിക്കുന്നത്. കാഡ്ബറി, കാംകോ, ജിൻഡാൽ, മോർഡേ തുടങ്ങിയ കന്പനികളാണ് സംസ്ഥാനത്ത് കൂടുതലായും കൊക്കോ സംഭരിക്കുന്നത്. ഇവർ വിപണിയിൽനിന്നു വിട്ടുനിന്നു വിലയിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മഴക്കാലമായതിനാൽ ഗുണനിലവാരമില്ലെന്ന കാരണമാണ് പറയുന്നതെങ്കിലും കർഷകരെ വഞ്ചിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ.…
Read Moreകാലവർഷം കനത്തതോടെ ഉത്പാദനം നിലച്ചു; റബര്‍ വിലയില്‍ ഉണര്‍വ്
കോട്ടയം: കാലവര്‍ഷം കനത്തതോടെ റബര്‍ ടാപ്പിംഗ് നിലച്ചു. ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ കിലോയ്ക്ക് 201 രൂപയ്ക്ക് വരെ ഇന്നലെ ചില വ്യാപാരികള്‍ ചരക്ക് വാങ്ങി. ടയര്‍ കമ്പനികള്‍ 203 രൂപയ്ക്ക് ഡീലര്‍മാരില്‍നിന്നു റബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലും ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് റബര്‍ ബോര്‍ഡ് 200 രൂപയും ഗ്രേഡ് അഞ്ചിന് 197 രൂപയുമാണ് ഇന്നലെ നിശ്ചയിച്ചത്. മഴ ശക്തമായതിനാല്‍ മരങ്ങളില്‍ മഴമറ വയ്ക്കുന്ന ജോലി നിലച്ചതും പ്രായം കുറഞ്ഞ മരങ്ങളിലെ ടാപ്പിംഗ് നിർത്തിയതും ഉത്പാദനം കുറയാന്‍ കാരണമായി. ജൂണിലും ജൂലൈയിലും മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ റബറിന് കടുത്ത ക്ഷാമം നേരിടും. വിദേശ വിലയിലും നേരിയ കയറ്റമുള്ളതിനാല് ആഭ്യന്തരവില മെച്ചപ്പെടുമെന്നാണ് വിപണി സൂചന. അനിയന്ത്രിതമായ ഇറക്കുമതിയാണ് വില കയറാന്‍ മടിക്കുന്നതിനും പിന്നിലെ പ്രധാന പരിമിതി. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് കോമ്പൗണ്ട്…
Read Moreമത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകൾ 26 വരെ സ്വീകരിക്കും
കോട്ടയം: ഈ വർഷത്തെ മത്സ്യകർഷക അവാർഡിന് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരുജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ സഹകരണ സ്ഥാപനം, എന്നിവയ്ക്കാണ് അവാർഡ്. അപേക്ഷകൾ 26 വരെ പള്ളം ഗവൺമെന്റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പള്ളം മത്സ്യഭവൻ ഓഫീസ് (0481-2434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(04822-299151, 04828-292056),വൈക്കം മത്സ്യഭവൻ ഓഫീസ് (04829-291550) എന്നിവടങ്ങളിൽ സമർപ്പിക്കാം.
Read Moreപുഞ്ചനെല്ലിന്റെ വില; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാൻ
കോട്ടയം: നെല്ലിന് പണം കൊടുക്കാന്‍ വകയില്ലാത്തതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. ഇതോടകം സംഭരിച്ച പുഞ്ചനെല്ലിന്റെ പണം സമീപകാലത്തൊന്നും കര്‍ഷകര്‍ക്ക് കിട്ടില്ലെന്നുറപ്പാണ്. വസ്തുത ഇതായിരിക്കെയും തുക ഉടന്‍ വിതരണം ചെയ്യുമെന്നാണ് കൃഷിമന്ത്രി ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇത്രയേറെ പിടിപ്പുകേടും നഷ്ടവും ദുരിതവുമുണ്ടായ കൊയ്ത്തുകാലം വേറെയുണ്ടായിട്ടില്ല. വിളവ് കുറവായിരുന്ന പുഞ്ചകൃഷിയില്നിന്ന് നയാ പൈസ ലാഭം കിട്ടിയ കര്‍ഷകരില്ല. ആകെ 600 കോടി രൂപയുടെ നെല്ലാണ് ഇതോടകം സംഭരിച്ചത്. കേന്ദ്രവിഹിതം 1100 കോടി രൂപ കിട്ടാനുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു നല്‍കാനുള്ള 600 കോടി സംസ്ഥാന സര്‍ക്കാരിന് മുടക്കാന്‍ താത്പര്യമില്ലാതെ കേന്ദ്രത്തെ പഴിച്ചതുകൊണ്ട് എന്തു കാര്യമെന്നാണ് കര്‍ഷകരുടെ ചോദ്യം.പിആര്‍എസിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നല്‍കേണ്ട എസ്ബിഐ, കാനറ ബാങ്കുകളുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചതാണ്. കരാര്‍ സമയത്ത് പുതുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി.…
Read Moreകർഷകരുടെ കൂട്ടായ്മയിൽ നാടൻ കൃഷിപ്പെരുമ
തൊടുപുഴ: വെങ്ങല്ലൂർ ഇടയ്ക്കാട്ടു കയറ്റത്തുള്ള ഒന്നേകാൽ ഏക്കർ പുരയിടം ഇന്ന് വിവിധ പച്ചക്കറി കൃഷികളാൽ സന്പന്നം. ഇവിടെ പരിപാലിച്ചുവരുന്നതു ചീര മുതൽ തക്കാളി വരെയുള്ള കൃഷിവിളകൾ. വിളവെടുപ്പ് ഒരു ഘട്ടം പൂർത്തിയാകുന്പോഴേക്കും അടുത്തതു വിളവെടുപ്പിനു പാകമാകും. നേരത്തേ വാഴത്തോട്ടത്തിൽ ഇടവിളയായി വെള്ളരി, പയർ, പടവലം, പാവൽ, വഴുതന, കോവൽ, ചീര, ചുരയ്ക്ക, കപ്പ, ചേന, മത്തൻ എന്നിവ കൃഷിചെയ്തിരുന്നു. 450-ഓളം ഏത്തവാഴകളും ഞാലിപ്പൂവനും റോബസ്റ്റയുമെല്ലാം ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്.ഓണത്തിന് വിളവെടുക്കുകയാണ് ലക്ഷ്യം. ഇതിനായി വേനലിൽ നനച്ച് കൃത്യമായ ഇടവേളകളിൽ ചാണകസ്ലറി, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളും ഇതിനു പുറമേ രാസവളങ്ങളും നൽകിവരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്കും നല്ല ഡിമാന്‍ഡാണ്. ജൈവവളങ്ങളാണ് കൂടുതലായും കൃഷിയിൽ ഉപയോഗിക്കുന്നത്. അതിനാൽ കൃഷിയിടത്തിൽതന്നെ പച്ചക്കറിക്ക് മികച്ച ഡിമാന്‍ഡാണ്. വിപണി അന്വേഷിച്ച് സമയം കളയേണ്ട സാഹചര്യവുമില്ല. ആറു മാസം മുന്‍പ് ഇടയ്ക്കാട്ടുകയറ്റം സ്വദേശികളായ ടി.എസ്. രാജൻ, കെ.കെ.…
Read Moreപൊക്കാളി പാടശേഖരങ്ങൾ മാറുന്നു, വനാമി ചെമ്മീൻ കൃഷിയിലേക്ക്; നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ
തുറവൂർ: പൊക്കാളി പാടശേഖരങ്ങൾ വനാമി ചെമ്മീൻ കൃഷിയിലേക്കു മാറുന്നു. കൃഷിമന്ത്രിക്കു നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ. അരൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപുവരെ വ്യാപകമായി നെൽകൃഷി ചെയ്തിരുന്ന പൊക്കാളി പാടശേഖരങ്ങൾ ഇപ്പോൾ തരിശു കിടക്കുകയാണ്. കടലോര മേഖലയിൽ ഹെക്ടർ കണക്കിന് നിലങ്ങളിൽ വ്യാപകമായി കൃഷി നടന്നിരുന്നു. അരൂർ മണ്ഡലത്തിൽ 5,000 ഹെക്ടർ പാടശേഖരത്തിൽ ഭൂരിഭാഗവും തരിശായി കിടക്കുകയാണ്. 10 വർഷം തുടർച്ചയായി നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനാണ് നീക്കം. ഓരുവെള്ള ത്തിലും നശിക്കാത്ത പൊക്കാളി വിത്തുകളിലായിരുന്നു കൃഷി. വിതച്ച ഉടനെ മഴ പെയ്താലും വെള്ളത്തിന്റെ പുറമേക്ക് വളരുന്ന നെൽവിത്തുകളാണിത്. അതുകൊണ്ടാണ് പൊക്കത്തിലേക്ക് ആളുന്ന എന്നർഥം വരുന്ന പൊക്കാളി എന്ന പേരു കിട്ടിയത്. വളം പോലും ആവശ്യമില്ലാത്ത പ്രതിരോധശക്തി അധികമുള്ള നെൽവിത്താണിത്. കേരളത്തിൽ ഇത്തരം വിത്തുകൾ വളരാൻ അപൂർവം പാടശേഖരങ്ങളാണുള്ളത്. ചെമ്മീൻ ക്ഷാമം അതിൽ ഏറ്റവും കീർത്തി കേട്ടതാണ്…
Read Moreമെതിയന്ത്രം വന്നില്ല; കൊയ്തുകൂട്ടിയ കറ്റ കര്ഷകന് കത്തിച്ചു ; ചാരമായത് 60 ക്വിന്റല്‍ നെല്ല്
കോട്ടയം: നീലംപേരൂര്‍ മുക്കോടിയില്‍ കൊയ്തുകൂട്ടിയ രണ്ടേക്കര്‍ പാടത്തെ കറ്റ ഗതികെട്ട കര്ഷകന് ചാമ്പലാക്കാന്‍ നിര്‍ബന്ധിതനായി. ഈര തൊടുകയില്‍ സോണിച്ചനാണ് പാടത്ത് കൊയ്തടുക്കിയ കറ്റ ഹൃദയവ്യഥയോടെ തീയിട്ടുനശിപ്പിച്ചത്. കൊയ്ത്ത് യന്ത്രം കിട്ടാതെ വന്നതോടെ സോണിച്ചന്‍ 40 തൊഴിലാളികളെ ഇറക്കി രണ്ടു ദിവസം കൊയ്തു. ചുമട്ടുകാരെ ഉപയോഗിച്ച് കറ്റ മറ്റൊരാളുടെ പാടത്ത് കൂട്ടി. ഇത്തരത്തില്‍ ഒരു ലക്ഷം രൂപയോളം ചെലവ് ചെയ്തതിനുശേഷം മെതിയന്ത്രം വരാന്‍ ഒരാഴ്ച കാത്തിരുന്നു. നാളെ വരാം എന്ന മട്ടില്‍ യന്ത്രം നടത്തിപ്പുകാര്‍ പല തവണ ഉറപ്പുനല്‍കിയതല്ലാതെ നടപടിയുണ്ടായില്ല. വേനല്‍മഴ അതിശക്തമായ സാഹചര്യത്തില്‍ പാടത്തെ കറ്റ ബാധ്യതയായപ്പോള്‍ മാസങ്ങളുടെ അധ്വാനവും ചെലവും ചാമ്പലാക്കാന്‍ സോണിച്ചന്‍ നിര്‍ബന്ധിതനായി. കുറഞ്ഞത് 60 ക്വിന്റല്‍ നെല്ലാണ് ചാരമാക്കിയത്. കഴിഞ്ഞ മാസം കൊയ്ത നാല്പതു ക്വിന്റല്‍ നെല്ല് അഞ്ചു കിലോ കിഴിവോടെ മില്ലുകാര്‍ക്ക് കൊടുത്തു. ഇനിയും ശേഷിക്കുന്ന രണ്ടേക്കറിലെ നെല്ല് എന്തെടുക്കുമെന്നറിയാതെ ആശങ്കയിലാണ്…
Read More