കടുത്തുരുത്തി: യൂറിയ കിട്ടാനില്ല. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ അടക്കം നെൽകർഷകർ വലയുകയാണ്. നെല്‍കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളിലൊന്നാണ് യൂറിയ. മാസങ്ങളായി യൂറിയ കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങൾക്കു കിട്ടുന്നില്ലെങ്കിലും വൻകിട കന്പനികൾ അത് ആവശ്യം പോലെ വാങ്ങിയെടുക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാത്തതുമൂലം മിശ്രിത വളങ്ങളാണ് കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനു മൂന്നിരിട്ടിയോളം വില നല്‍കണം. എന്നാൽ, യൂറിയ ഉപയോഗിക്കുന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷിച്ചെലവ് കുതിക്കുംനടീല് കഴിഞ്ഞ് ഒരു മാസത്തിനകവും കതിര് വരുന്നതിനു മുമ്പായിട്ടും നല്‍കേണ്ട വളങ്ങളില്‍ പ്രധാനമാണ് യൂറിയ. യഥാസമയത്തുള്ള വളപ്രയോഗമാണ് നെല്‍കൃഷിക്കു പ്രധാനം. 50 കിലോ യൂറിയക്ക് ശരാശരി 300 രൂപ വരെയാണ് വില. അതേസമയം, മിശ്രിത വളത്തിന് 1500 രൂപയോളം ചെലവ് വരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഏതാണ്ട് 20,000 ത്തോളം രൂപ…
Read MoreCategory: Agriculture
നെല്ലിന്റെ താങ്ങുവില കൂട്ടുന്നു, പക്ഷേ കർഷകർക്കു “താങ്ങ്’ മാത്രം
ചമ്പക്കുളം: നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഇടയ്ക്കിടെ കൂട്ടുന്നതായി റിപ്പോർട്ട് വരും. എന്നാൽ, കേരളത്തിലെ കർഷകർക്ക് കിട്ടുന്നത് നല്ല “താങ്ങ്” മാത്രം! ഒരൂ രൂപയും ഒന്നര രൂപയുമൊക്കെ താങ്ങുവില കൂട്ടിയ അവസരത്തിലും കേരള കർഷകർക്കു നയാപൈസയുടെ പ്രയോജനം കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രം താങ്ങുവില കൂട്ടുന്പോൾ സംസ്ഥാന സർക്കാർ അതു കവർന്നെടുക്കുന്നതുകൊണ്ടാണ് കർഷകർക്കു പ്രയോജനം കിട്ടാത്തത്. താങ്ങുവില കൂടുന്പോൾ അതു കർഷകർക്കു ലഭ്യമാക്കാതെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തുക ആനുപാതികമായി കുറയ്ക്കുന്നതാണ് രീതി. പെട്രോൾ വില കുറയുന്പോൾ നികുതി കൂട്ടി ജനങ്ങൾക്കു കിട്ടേണ്ട ആനുകൂല്യം കവരുന്നെന്ന് കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരാണ് കർഷകരുടെ ആനുകൂല്യം തന്ത്രത്തിൽ പോക്കറ്റിലാക്കുന്നത്. വല്ലാത്ത പ്രോത്സാഹനം!നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ 18.50 രൂപ പ്രഖ്യാപിച്ചിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 8.90 രൂപ ആയിരുന്നു. എന്നാൽസ കേന്ദ്രം ക്രമേണ താങ്ങുവില 23 രൂപയിൽ എത്തിച്ചപ്പോൾ…
Read Moreകൂൺകൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി കൃഷിമന്ത്രി; വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ വിറ്റഴിക്കുന്നത് പ്രാദേശിക വിപണിയിൽ
ചേർത്തല: കൂൺകൃഷിയിൽ നൂറുമേനി വിളവെടുത്ത് കൃഷിമന്ത്രി പി. പ്രസാദ്. മന്ത്രിയുടെ വീടിന്റെ മുൻവശം പ്രത്യേകം തയാറാക്കിയ ഷെഡിലാണ് കൂൺകൃഷി ചെയ്തത്. ചിപ്പി ഇനത്തിലുള്ള 500 ബഡ് ആണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കാൻ കൂൺ ഗ്രാമങ്ങൾ ആരംഭിച്ചതായും കൂൺകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകുന്നതായും കൂണിൽനിന്ന് 100ലധികം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ എല്ലാ സഹായവും കർഷകർക്ക് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ പ്രാദേശിക വിപണിയിലാണ് വിറ്റഴിക്കുന്നത്. വിളവെടുപ്പ് ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ എൻ.എസ്. ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി. ശശികല, ഓമന ബാനർജി, ജയിംസ് ചിങ്കുതറ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശോഭ ജോഷി, വയലാർ പഞ്ചായത്ത്…
Read Moreകാർഷിക കർമസേനയ്ക്ക് വിദേശത്തും ഫാൻസ്; ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്ത്
വെള്ളിയാമറ്റം: പഞ്ചായത്തിലെ കൃഷിപ്പെരുമയെക്കുറിച്ചു പഠിക്കാൻ ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്തെത്തി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ ജൈവ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കാർഷിക കർമ സേന മഴമറ പാട്ടത്തിനെടുത്ത് പച്ചക്കറികളുടെയും പൂക്കളുടെയും കൃഷി ആരംഭിച്ചിരുന്നു. ഇതേക്കുറിച്ച് കേട്ടറിഞ്ഞാണ് ഫ്രാൻസിൽനിന്നുള്ള കർഷക പ്രതിനിധികളായ ജെറോം ബുസാറ്റോ, ചെലി ആൽബെർക, ബ്ലാൻഡിൻ ഡുമോന്റന്റ്, കോറിൻ ജലാടേ എന്നിവർ വെള്ളിയാമറ്റത്ത് എത്തിയത്.സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരിയുടെയും കൃഷി ഓഫീസർ നിമിഷ അഗസ്റ്റിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. മഴമറയിൽ പൂർണമായും ജൈവരീതിയിൽ നടത്തിവരുന്ന ഇന്റൻസീവ് ക്രോപ്പിംഗ് എന്ന കൃഷിരീതിയെക്കുറിച്ച് കൃഷി ഓഫീസർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. കാർഷിക കർമ സേനാംഗങ്ങളായ ഉഷാകുമാരി ലാൽ, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രൻ, റാണി സന്തോഷ്, ഷൈനി സജീവ് എന്നിവരാണ് മഴമറയിൽ ചെണ്ടുമല്ലി, വാടാമുല്ല, സാലഡ് കുക്കുംബർ, വെണ്ട, തക്കാളി, മുളക്, പയർ എന്നിവ കൃഷി ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രത്യേകമായി…
Read Moreതട്ടിൽ കർഷകർ വീഴരുതേ; ഏലത്തിന്റെ അനധികൃത ലേലം; മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്
കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരേ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്. അംഗീകൃത ലൈസൻസ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ലേലങ്ങൾ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോർഡ് വ്യക്തമാക്കി. ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസൻസുള്ള ചില വ്യാപാരികളും ഉൾപ്പെടെ അനധികൃത ലേലങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്പൈസസ് ബോർഡ് അറിയിച്ചു. സിഎൽഎം. (കാർഡമം ലൈസൻസിംഗ് ആൻഡ് മാർക്കറ്റിംഗ്) നിയമങ്ങൾ പ്രകാരം സ്പൈസസ് ബോർഡിന്റെ ലൈസൻസ് ഉള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ലേലക്കാരായോ ഡീലർമാരായോ പ്രവർത്തിക്കാൻ കഴിയൂ. ലൈസൻസുള്ള ലേലക്കാരന് ബോർഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താൻ അധികാരമുള്ളൂവെന്നും ബോർഡ് വ്യക്തമാക്കി. അനധികൃത ലേലങ്ങൾ അധികൃത ലേലക്കാർക്കും ഏലം ഉത്പാദകർക്കും സാന്പത്തിക നഷ്ടവും വ്യാപാരത്തിലെ സുതാര്യതയ്ക്ക് പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോർഡ് ചൂണ്ടിക്കാട്ടി. ലൈസൻസുള്ള വ്യാപാരികൾ രജിസ്റ്റർ ചെയ്ത എസ്റ്റേറ്റ് ഉടമകളിൽ…
Read Moreവിപണിയില്ല; കൊക്കോ കര്‍ഷകര്‍ ദുരിതത്തില്‍; ഇടനിലക്കാരുടെ ഇടപെടലുകളെ പഴിച്ച് കർഷകർ
കോട്ടയം: കൊക്കോ കൃഷി ചെയ്ത കര്‍ഷകര്‍ വില്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നു.വിപണിയില്‍നിന്നു കൊക്കോക്കുരു നേരിട്ടു സംഭരിച്ചുകൊണ്ടിരുന്ന കാംകോയും കാഡ്ബറീസും ഇപ്പോള്‍ സംഭരണം നിര്‍ത്തിവച്ചിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ മലഞ്ചരക്കു കടകളും കര്‍ഷകരില്‍നിന്നു കുരു വാങ്ങുന്നില്ല. തുടര്‍ച്ചയായ മഴമൂലം ഡയറുകളിലാണ് കര്‍ഷകര്‍ കുരു ഉണങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊക്കോക്കുരുവിന് 600 രൂപയ്ക്കു മുകളിലാണ് വില. പച്ച കൊക്കോ സംഭരിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ വില്പന നടത്തുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. പച്ചക്കുരുവിന് 80 രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഉണങ്ങിയതിന് 360 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കൊക്കോയ്ക്ക് വില വര്‍ധിക്കാന്‍ തുടങ്ങിയത്. 700 രൂപയ്ക്കു മുകളില്‍ വരെ വില ഉയര്‍ന്നിരുന്നു. ഇതോടെ ജില്ലയില്‍ മാത്രം 5,000 ഏക്കറിനു മുകളില്‍ പുതുതായി കൊക്കോ കൃഷി ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന വില കൊടുത്തു തൈകള്‍ വാങ്ങി കൃഷി…
Read Moreറംബുട്ടാന് വില ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ; 250ൽ നിന്ന് 150 ലേക്ക് താഴ്ന്നു
മൂവാറ്റുപുഴ: റംബുട്ടാന് വില കുത്തനേ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകരും കച്ചവടക്കാരും. കിലോഗ്രാമിനു വിപണിയില്‍ 250 രൂപയുണ്ടായിരുന്ന റംബുട്ടാന് വില ഉത്പാദനം വര്‍ധിച്ചതോടെ 150 രൂപയിലേക്ക് കൂപ്പുകുത്തി. വിലയിടിവ് തടയാന്‍ കൃഷിവകുപ്പ് ഇടപെടണമെന്നും ഹോര്‍ട്ടി കോര്‍പ് വഴി റംബുട്ടാന് സംഭരിച്ച് ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. റബര്‍ കൃഷി ലാഭകരമല്ലാതായതോടെ ഒട്ടുമിക്ക കര്‍ഷകരും ഇതുപേക്ഷിച്ച് പകരം പൈനാപ്പിള്‍, റംബുട്ടാന്, മാംഗോസ്റ്റിൻ എന്നിവയിലേക്കു തിരിഞ്ഞിരുന്നു. കച്ചവടക്കാര്‍ മുന്‍കൂട്ടി കര്‍ഷകരോടു റംബുട്ടാന് വില നിശ്ചയിച്ച് ധാരണയിലെത്തുകയും സീസണില്‍ വലയിട്ട് സംരക്ഷിച്ചു പഴമാകുമ്പോള്‍ വിളവെടുക്കുന്നതുമാണ് രീതി. എന്നാല്‍ വില കുത്തനേ താഴ്ന്നതോടെ കച്ചവടക്കാരും കര്‍ഷകരും വന്‍ പ്രതിസന്ധിയിലായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെട്ടതോടെ റംബുട്ടാന് കയറ്റിയയയ്ക്കുന്ന നടപടികള്‍ നിലച്ചു. വിളവെടുത്ത് കഴിഞ്ഞാല്‍ 36 മണിക്കൂറിനകം പഴം വില്പന നടത്തി ഉപയോഗിച്ചില്ലെങ്കില്‍ റംബുട്ടാന് തൊണ്ടില്‍ കറുപ്പ് നിറം പിടിച്ച് പള്‍പ്പ്…
Read Moreകാലിത്തീറ്റ വിലയും പരിപാലനച്ചെലവും താങ്ങാനാവുന്നില്ല; ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു
കോട്ടയം: ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ പിടിച്ചുനിൽക്കാനാവാതെ ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു. ഇതോടെ ജില്ലയിലെ പാല് ഉത്പാദനത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. ജില്ലയില്‍ 2000 മുതല്‍ 3000 ലിറ്ററിന്റെ കുറവാണ് ദിവസേനയുണ്ടാകുന്നത്. കാലിത്തീറ്റയുടെ വിലവര്‍ധനയും പരിപാലന ചെലവും പശുക്കള്‍ക്കുണ്ടാകുന്ന രോഗവും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഓരോ ദിവസവും കഴിയുമ്പോള്‍ ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ചെറുകിട കര്‍ഷകർ ഈ മേഖലയില്‍നിന്നു പിന്‍വാങ്ങുകയാണ്. മറ്റു കൃഷികള്‍ക്കൊപ്പം പശുവളര്‍ത്തല്‍ നടത്തുന്നവര്‍ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. നാളുകളായി പാലിന് ലഭിക്കുന്ന വിലയേക്കാള്‍ വളരെ കൂടുതലാണ് ഉത്പാദനച്ചെലവ്. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ 54-55 രൂപ വരെ ചെലവ് വരും. എന്നാല്‍ വരുമാനം ഇതിലും കുറവാണ്. ഇതിനു പുറമേ പശുക്കള്‍ക്ക് അസുഖം വന്നാല്‍ മരുന്നുകള്‍ വാങ്ങുന്നതിനു ചെലവ് വേറെവരുമെന്നും കഷ്ടപ്പാടിനുള്ള പ്രതിഫലം ക്ഷീരമേഖലയില്‍നിന്ന് ലഭിക്കുന്നില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ പശുക്കള്‍ക്കു പച്ചപ്പുല്ല്, കച്ചി എന്നിവയാണ് ധാരാളമായി…
Read Moreകാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും; വിരിപ്പുകൃഷിയിറക്കാനാകാതെ കർഷകർ
കുമരകം: കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം വിരിപ്പു കൃഷിയിറക്കാനാകാതെ കർഷകർ വലയുന്നു. ഈ വർഷം തുടർച്ചയായി ഉണ്ടായ മൂന്നു വെള്ളപ്പൊക്കമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പല പാടശേഖരങ്ങളിലെയും കൃഷി മടവീണും പുറംബണ്ട് കവിഞ്ഞുകയറിയും നശിച്ചു. മടയിട്ട് വീണ്ടും വെള്ളം പമ്പുചെയ്ത് കൃഷിയിറക്കാൻ വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ പല കർഷകരും കൃഷി തുടരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുഞ്ചകൃഷിയുടെ നെല്ലിന്റെ പണം പോലും കിട്ടാത്ത കർഷകർ വീണ്ടും കൃഷിയിറക്കാൻ മാർഗമില്ലാതെ അലയുകയാണ്. വളം, കീടനാശിനി, കളനാശിനി തുടങ്ങിയവയുടെ അമിത വിലവർധനയ്ക്കൊപ്പം തൊഴിലാളി ക്ഷാമവും കൃഷി ചെയ്യുന്നതിൽനിന്നു കർഷകരെ നിരുത്സാഹപ്പെടുത്തുകയാണ്. മാത്രവുമല്ല ഏതാനും വർഷങ്ങളായി കൃഷിയെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കളയായ വരിനെല്ല് നശിപ്പിക്കാൻകഴിയുന്ന കളനാശിനി ലഭ്യമല്ലാത്തതും നെൽകൃഷിക്ക് പുതിയ വെല്ലുവിളിയാണ്. നെൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളേറെയും കർഷകന്റെ അക്കൗണ്ടുകളിലെത്തുന്നില്ല. കൈകാര്യച്ചെലവ്, വളം സബ്സിഡി, പന്പിംഗ് സബ്സിഡി, ഉത്പാദന ബോണസ്…
Read Moreവിദ്യാർഥികൾക്ക് അറിവ് പകരുന്നതിലും കൃഷിയിടത്തിലും അധ്യാപകനായ വിനോദ്കുമാറിന് ഫുൾ എ പ്ലസ്
ചാരുംമൂട്: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് വീട്ടിലെത്തിയാല്‍ അധ്യാപകന് നേരേ പോകുന്നത് കൃഷിയിടത്തിലേക്ക്. അധ്യാപനം മാത്രമല്ല കൃഷിയെന്ന തപസ്യയെ നെഞ്ചോടുചേര്‍ത്തുപിടിച്ച് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് വിനോദ്കുമാര്‍ എന്ന അധ്യാപകന്. താമരക്കുളം വിവിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപകനായ വിനോദ്കുമാര്‍ തന്റെ 80 സെന്റ് സ്ഥലത്ത് കൃഷി നടത്തിയാണ് പുതുതലമുറയ്ക്ക് മാതൃകയാവുന്നത്. ഏത്തവാഴ, ഞാലിപ്പൂവന്, പാളയം കോടന്, ചാരപ്പൂവന് എന്നീ ഇനങ്ങളില്‍ എഴുനൂ റോളം വാഴകളും, കപ്പ, ചേന, ചേമ്പ്, കാച്ചില്, മത്തന്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളും ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലുണ്ട്. വഴുതന, വെണ്ട, കോവല്‍, തക്കാളി, കറിവേപ്പ്,വിവിധയിനം പച്ചമുളക്, ചീര, പടവല്‍, പാവല്‍, കുരുമുളക് തുടങ്ങി പച്ചക്കറി ഇനങ്ങളും മാത്രമല്ല പപ്പായ തോട്ടവും കൂണ് കൃഷിയും ബന്ദിയും കൃഷിത്തോട്ടത്തില്‍ നന്നായി പരിപാലിക്കുന്നു. കൂടാതെ പത്തുവര്‍ഷമായി ആട് കൃഷിയും ചെയ്തുവരുന്നു. ആട്ടിന്‍ കാഷ്ഠവും കോഴിക്കാഷ്ടവും വളമായും ജൈവകീടനാശിനിയായുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.…
Read More