കോട്ടയം: മൂന്നുമാസത്തോളം നീളുന്ന മണ്‍സൂണ്‍ കാലം അതിതീവ്ര മഴയും കാറ്റും കര്‍ഷകര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. കര്‍ഷകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Read MoreCategory: Agriculture
ഇൻഡോർ പ്ലാന്റ് വിപണിയിലെ എൻജിനിയറിംഗ് വിസ്മയം
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്. ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി. എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്. കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി. പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ. എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം. പഠനകാലത്തെ പാഷനു പിന്നാലെ 2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന…
Read Moreപാല്‍വില വര്‍ധിച്ചാലും കര്ഷകന് മെച്ചം തുച്ഛം
തൊടുപുഴ: പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും വില വര്‍ധന അപര്യാപ്തമാണെന്ന് ക്ഷീരകര്‍ഷകര്‍. മൂന്നു വര്‍ഷത്തിനു ശേഷമാണ് പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാല്‍വില കൂട്ടുകയെന്നത്. ഇടതു സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പാല്‍വില കൂട്ടിയത്. ഉത്പാദനച്ചെലവ് ക്രമാതീതമായി കൂടിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.ലിറ്ററിന് നാലു രൂപയാണ് മില്‍മ കൂട്ടിയത്. ജൂണ്‍ ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. പൊതു വിപണിയില്‍ ലിറ്ററിന് 56 രൂപയ്ക്ക് ലഭിച്ചിരുന്ന പാലിന് ഇനി 60 രൂപ നല്‍കണം. ഇതില്‍ 3.35 രൂപ കര്ഷകന് അധികമായി ലഭിക്കും. 10 പൈസ മില്‍മയ്ക്കും ബാക്കി ക്ഷീരസംഘത്തിനും ലഭിക്കും. നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-44 നിരക്കിലാണ് കര്ഷകന് വില ലഭിക്കുന്നത്. ഇനി 46-47 എന്ന നിരക്കില്‍ വില…
Read Moreതേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞു ; നാളികേര കര്‍ഷകര്‍ ദുരിതത്തില്‍
കോട്ടയം: പച്ചതേങ്ങയ്ക്കും നാളികേര ഉത്പന്നങ്ങള്‍ക്കും വിലകുറഞ്ഞത് നാളികേര കര്‍ഷകരുടെ നടുവൊടിക്കുന്നു. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 85 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില എട്ടു മാസത്തിനിടെ 40-45 രൂപയിലേക്ക് താഴ്ന്നു. പച്ച തേങ്ങയ്ക്കുണ്ടായ വിലയിടിവ് വെളിച്ചെണ്ണ, കൊപ്ര എന്നീ ഉത്പന്നങ്ങളിലേക്കും വ്യാപിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയും ആശങ്കയുമാകുന്നത്. കഴിഞ്ഞവര്‍ഷം പകുതിയോടെ റിക്കാര്‍ഡ് വില 85 രൂപ ലഭിച്ച തേങ്ങയ്ക്കു പിന്നീട് വില കുറഞ്ഞെങ്കിലും 60-65 രൂപ നിരക്കില്‍ തുടരുകയായിരുന്നു. ഈ വിലയില്‍നിന്നാണ് പൊടുന്നനെ കൂപ്പുകുത്തി വില 40-45 രൂപയില്‍ എത്തിയത്. ഉണക്കത്തേങ്ങ വില 52 രൂപയും കൊപ്രയ്ക്ക് 150 രൂപയില്‍ താഴെയുമായി കുറഞ്ഞു. ഇതോടെ കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 500 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞു പകുതിയായി. വിവിധ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണ വില നിലവില്‍ കിലോഗ്രാമിന് 260 മുതല്‍ 300രൂപ വരെയാണ്. വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.…
Read Moreപ്ലാസ്റ്റിക് കിട്ടാനില്ല, മഴമറയിടാന്‍ സാധിക്കാതെ കര്‍ഷകര്‍; പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നു
കോട്ടയം: റബറിനു വില ഉയര്‍ന്നതോടെ ടാപ്പിംഗ് പുനരാരംഭിക്കുന്നതിനായി മഴമറയിടാന്‍ കര്‍ഷകര്‍ നേട്ടോട്ടത്തില്‍. പ്ലാസ്റ്റിക്കിനും പശയ്ക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില ഉയര്‍ന്നതിനു പുറമെ കടകളില്‍ പ്ലാസ്റ്റിക്ക് കിട്ടാനുമില്ല. കര്‍ഷകര്‍ പ്ലാസ്റ്റിക്ക് അന്വേഷിച്ചു വിവിധ കടകളില്‍ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ്. സ്റ്റോക്കില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ഒട്ടുമിക്ക കടക്കാരും അറിയിക്കുന്നത്. റബറിന് അടുത്തനാളിലെ ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. വേനല്‍മഴ ലഭിച്ചതോടെ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനിടെയാണു പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നത് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിനു 140 രൂപയായിരുന്നു വിലയെങ്കില്‍ ഈ വര്‍ഷം ടാക്സ് ഉള്‍പ്പെടെ 212 രൂപയായി ഉയര്‍ന്നു. വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പശയ്ക്കാകട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതിലാണ് വില ഉയര്‍ന്നിരിക്കുന്നത്. നേരത്തേ 25 കിലോഗ്രാം ടിന്നിന് 1,480 രൂപയായിരുന്നു…
Read Moreമഴ വരുന്നു; കന്നുകാലികള്‍ക്കും മുന്‍കരുതലുകള്‍ ആവശ്യമാണ്
കോട്ടയം: കന്നുകാലികള്‍ക്കും വര്‍ഷകാലത്ത് മുന്‍കരുതലുകള്‍ ആവശ്യമാണ്. വളര്‍ത്തുമൃഗങ്ങളെ പരിചരിച്ചെങ്കില്‍ മാത്രമേ മഴക്കാലപൂര്‍വ രോഗങ്ങളില്‍നിന്നു നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതിനായി മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ തൊഴുത്ത് റിപ്പയറിംഗ്, തൊഴുത്തിലെ ലീക്കേജ്, ചുമരിലെയും തറയിലെയും വിള്ളലുകള്‍ എന്നിവ പൂര്‍ണമായും അടച്ചു വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ തറനിരപ്പ് ശരിയാക്കണം ശുദ്ധമായ വെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളത്തിനുള്ള തൊട്ടി വൃത്തിയായി സൂക്ഷിക്കണം കാലിത്തീറ്റ നനയാതെ വയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം വെള്ളം നിറയ്ക്കുന്ന ടാങ്ക്, തൊട്ടി, എന്നിവ എല്ലാ ആഴ്ചയിലും കഴുകി പൂപ്പല്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായി വിരമരുന്ന് വാക്സിനേഷന് എന്നിവ നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. കന്നുകാലി കിടക്കുന്ന സ്ഥലം നനവില്ലാത്ത രീതിയില്‍ വരണ്ട തറ വരുന്ന രീതിയില്‍ ക്രമീകരിക്കണം. തൊഴുത്തിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം പല രോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിലാക്കണം. ഈച്ച, കൊതുക് എന്നിവയുടെ…
Read Moreറബര്‍ വിദേശവില 300 കടന്നേക്കും: ബോര്‍ഡ് ആഭ്യന്തര വില ഉയര്‍ത്തണം
കോട്ടയം: കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ഷീറ്റ് റബര്‍ 260 രൂപയ്ക്ക് വ്യാപാരം നടക്കുമ്പോഴും റബര്‍ ബോര്‍ഡിന് പ്രഖ്യാപിത വില 253 രൂപ. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് 255 രൂപയ്ക്ക് ഇന്നലെ റബര്‍ വാങ്ങാന്‍ തയാറായി. ഡീലര്‍മാരില്‍നിന്ന് ടയര്‍ കമ്പനികള്‍ 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി. റബര്‍ വിദേശവില ആഭ്യന്തര വിലയേക്കാള്‍ 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മര്‍ദത്തില്‍ റബര്‍ ബോര്‍ഡ് വില ഉയര്‍ത്താന്‍ താത്പര്യപ്പെടുന്നില്ല. റബര്‍ വിദേശ വില അടുത്തയാഴ്ച 300 രൂപ കടക്കുമെന്നിരിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബര്‍ ബോര്‍ഡ് ഉയര്‍ത്തേണ്ടതാണ്. ഡിമാന്‍ഡിന് ആനുപാതികമായി ഷീറ്റ് മാര്‍ക്കറ്റില്‍ എത്തുന്നില്ലെന്ന് ബോര്‍ഡിനും കൃത്യമായ കണക്കുണ്ട്. മാര്‍ക്കറ്റില്‍ ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാന്‍ കിട്ടുന്നില്ലെന്നും ഡിമാന്‍ഡ് വര്‍ധിക്കുന്ന തോതില്‍ വില ഉയരേണ്ടതാണെന്നും…
Read Moreവേനൽച്ചൂടിൽ വലഞ്ഞ് മിണ്ടാപ്രാണികൾ; ജീവൻ നിലനിർത്താൻ കൂട്ടിൽ ഫാനുകൾ ഘടിപ്പിച്ച് കർഷകർ
കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു. വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്. ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കാര്യമായ കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും…
Read Moreകനത്ത ചൂട്: സീസണില്‍ തിരിച്ചടി നേരിട്ട് പൈനാപ്പിള്‍ കര്‍ഷകര്‍
കോട്ടയം: കടുത്ത ചൂടുകാലത്ത് അപ്രതീക്ഷിത തിരിച്ചടി നേരിട്ട് പൈനാപ്പില് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി പൈനാപ്പിളിനു വിളവ് ലഭിക്കാത്തതും വിൽപ്പന കുറഞ്ഞതുമാണ് കര്‍ഷകരെ പ്രതിന്ധിയിലാക്കിയത്. നിലവില്‍ കിലോഗ്രാമിന് 20 രൂപയാണ് കര്‍ഷകര്‍ക്കു കിട്ടുന്നത്. ഒരു മാസം മുമ്പു കിലോഗ്രാമിനു 40 മുതല്‍ 60 രൂപ വരെ ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ വിറ്റഴിയേണ്ട വേനല്‍ക്കാലത്ത് വില കുത്തനെ ഇടിഞ്ഞുതാഴുകയാണ്. ഉത്പാദനത്തെ കടുത്ത ചൂട് ബാധിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. കടുത്ത ചൂട് കാരണം പൈനാപ്പിളിന്റെ വലിപ്പവും തൂക്കവും കുറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഭാഗങ്ങള്‍ പൊള്ളി നശിക്കുന്നത് ചക്കയുടെ ഗുണമേന്മയെയും ബാധിച്ചിട്ടുണ്ട്. ഗ്രേഡ് അനുസരിച്ചാണു വില ലഭിക്കുന്നത്. കടുത്ത ചൂടില്‍ തോട്ടങ്ങളില്‍നിന്ന് എ ഗ്രേഡ് പൈനാപ്പിളുകള്‍ ലഭിക്കാത്ത സാഹചര്യമാണ്. കൈത കരിഞ്ഞ് പോകുന്നതോടെ വിളവ് പാകമാകാതെ വളര്‍ച്ച മുരടിച്ച് വാടിപ്പോകുകയാണ്. 120 ദിവസം പിന്നിട്ടിട്ടും വളര്‍ച്ചയില്ലാത്ത അവസ്ഥയിലാണ് പൈനാപ്പിള്‍. ഒരു കിലോഗ്രാം…
Read Moreറംബുട്ടാനും ഡ്രാഗൺ ഫ്രൂട്ടുംവിള ഇന്‍ഷ്വറന്‍സ് പരിധിയില്‍; ഓരുവെള്ള നഷ്ടത്തിനും ആശ്വാസം
കോട്ടയം: റംബുട്ടാന് അടക്കം ചെറുഫല വിളകളും വിള ഇന്‍ഷ്വറന്‍സ് പദ്ധതി പരിധിയില്‍. അടുത്തിടെ മധ്യകേരളത്തിന്റെ ഇടനാടന്‍ മേഖലയില്‍ വ്യാപകമായ പാഷന് ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ഡ്രാഗന് ഫ്രൂട്ട്, ലിച്ചി, പേര എന്നിവയും പപ്പായയും അടക്കം ഇന്‍ഷ്വറന്‍സ് പരിധിയിലാക്കി മാര്‍ച്ച് 13നാണ് സര്‍ക്കാര്‍ ഉത്തരവായത്. നിലവില്‍ ഉള്‍പ്പെട്ട വിളകളുടെ ആനുകൂല്യ മാനദണ്ഡങ്ങളില്‍ ഭേദഗതികളും അനുവദിച്ചിട്ടുണ്ട്. നെല്ലിന് 50 ശതമാനത്തിലധികമുണ്ടാകുന്ന നാശം പൂര്‍ണനഷ്ടമായി കണക്കാക്കി നിലവില്‍ ആനുകൂല്യം നല്‍കുന്നുണ്ട്. ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടത്തിനും ഇതേ മാനദണ്ഡപ്രകാരം തുക അനുവദിക്കും. ആന്തൂറിയം, മുല്ല, ഓര്‍ക്കിഡ് കൃഷികള്‍ക്കും തേനീച്ചകൃഷിക്കും ഇനി ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും. ഒരു കൂടിന് 750 രൂപ നിരക്കിലാവും തേനീച്ച കൃഷിയുടെ നഷ്ടപരിഹാരം. കീടരോഗബാധ മൂലമുണ്ടാകുന്ന പൂര്‍ണനാശത്തിന് മാവിന് 1,000 രൂപ വീതം നല്‍കും. അഞ്ചു മരങ്ങള്‍ ഉണ്ടെങ്കിലാണ് മാവ് ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയുക. മരമൊന്നിന് വര്‍ഷം 10 രൂപയാണു…
Read More