കോട്ടയം: മലയാളികളുടെ വലിയ ആഘോഷമായ ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണയും കുടുംബശ്രീ ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെ പച്ചക്കറി, പൂക്കൃഷികള്ക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണം, അവിട്ടം, ചതയം ദിനങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഓണസദ്യക്കു വന്‍ ഡിമാൻഡായിരുന്നു. ഇതോടൊപ്പം ഉപ്പേരി, ശര്‍ക്കര വരട്ടി എന്നിവയുടെ വില്പനയും പായസ മേളയും കുടുംബശ്രീയ്ക്കു വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഓണക്കനി എന്ന പേരിൽ പച്ചക്കറി കൃഷിയും നിറപ്പൊലിമ എന്ന പേരിൽ പൂക്കൃഷിയും ഒരുക്കുന്നു. ജില്ലയിലെ 78 സിഡിഎസുകളുടെയും നേതൃത്വത്തില്‍ ഏകദേശം 1200 ഏക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷിയും 125 ഏക്കറില്‍ പൂക്കൃഷിയുമാണ് ചെയ്യുന്നത്.പയര്‍, വെണ്ട, പടവലം, പാവല്‍, വെള്ളരി, പീച്ചിങ്ങ, തക്കാളി, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുടുംബശ്രീയുടെ വിവിധ പ്ലാന്റ് നഴ്സറികളില്‍ നിന്നും കൃഷിവകുപ്പിന്റെ നഴ്സറികളില്‍നിന്നുമാണ് കര്‍ഷകര്‍ക്കു തൈകള്‍ ലഭ്യമാക്കുന്നത്.…
Read MoreCategory: Agriculture
സംസ്ഥാന ബജറ്റിൽ റബർ, നെൽ കര്‍ഷകര്‍ക്ക് ആശ്വാസം
കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് നേരിട്ടുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. എങ്കിലും കോട്ടയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശപാത യാഥാര്‍ഥ്യമാക്കുമെന്നും പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം കോട്ടയത്തിനു ബജറ്റിലെ വിസ്മയമായി മാറി. റബറിന്റെ നാടായ കോട്ടയത്തെ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസം പകരുന്നതാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം പ്രകാരം താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയാക്കിയത് റബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപിക്കുന്നു. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസംജില്ലയുടെ സാമ്പത്തിക അടിത്തറയായ റബര്‍ കൃഷിക്ക് ബജറ്റില്‍ വലിയ മുന്‍ഗണനയാണ് ലഭിച്ചിരിക്കുന്നത്. റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ജിലയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ, ചെറുകിട റബര്‍…
Read Moreസമ്മിശ്രകൃഷി വിജയരഹസ്യമാക്കി ബൈജു ഫാംസ്
ഏറ്റുമാനൂർ: പ്രതികൂല സാഹചര്യങ്ങളിലും സമ്മിശ്ര കൃഷിരീതിയിലൂടെ സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ബൈജു ഫാംസ് ഉടമ ബൈജു മാതിരമ്പുഴ. എട്ടേക്കറോളം വരുന്ന ഫാമിൽ പശു, ആട്, കോഴി, തെങ്ങ്, മാവ്, വാഴ എന്നിങ്ങനെ വൈവിധ്യമാർന്ന കൃഷിരീതികളിലൂടെയാണ് ബൈജു ഫാം ശ്രദ്ധേയമാകുന്നത്.12 വർഷം മുമ്പ് ആരംഭിച്ച ഫാമിൽ ഇപ്പോൾ 40 പശുക്കളുണ്ട്. ഹൈബ്രീഡ് പശുക്കളും ജേഴ്സി പശുക്കളുമാണുള്ളത്. നിലവിൽ ഇവയിൽ 25 എണ്ണം കറവയുള്ളവയാണ്. അഞ്ചു പശുക്കളുമായാണ് തുടക്കം. കിടാങ്ങളെ വിൽക്കാറില്ല. ഈ അഞ്ചു പശുക്കളിൽ നിന്നാണ് ഇത്രയും പശുക്കൾ ആയിരിക്കുന്നത്. ഇപ്പോൾ 400 ലിറ്ററോളം പാലാണ് ദിവസേന ഉത്പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള പാലിന് ആവശ്യക്കാർ ഏറെയാണ്. 150ലേറെ വീടുകളിൽ ഫാമിൽനിന്ന് നേരിട്ട് പാൽ എത്തിക്കുന്നു. ഇവിടെ നിന്ന് പാലെടുത്ത് വില്പന നടത്തുന്നവരുമുണ്ട്. ഇങ്ങനെ കൊടുത്ത ശേഷം മിച്ചം വരുന്ന പാൽ ശ്രീകണ്ഠമംഗലം ക്ഷീര കർഷക സൊസൈറ്റിയിൽ നൽകുന്നു.…
Read Moreമധുരമൂറും സലാക്ക്: വന്യ ജീവികൾക്കൊരു സ്റ്റോപ്പ് സിഗ്നൽ
വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്. വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്. ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്. ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ…
Read Moreമഴക്കാലത്തെ നേരിടാം…കരുതലും കൈത്താങ്ങുമായി മൃഗസംരക്ഷണ വകുപ്പ്
കോട്ടയം: മൂന്നുമാസത്തോളം നീളുന്ന മണ്‍സൂണ്‍ കാലം അതിതീവ്ര മഴയും കാറ്റും കര്‍ഷകര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. കര്‍ഷകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Read Moreഇൻഡോർ പ്ലാന്റ് വിപണിയിലെ എൻജിനിയറിംഗ് വിസ്മയം
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്. ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി. എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്. കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി. പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ. എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം. പഠനകാലത്തെ പാഷനു പിന്നാലെ 2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന…
Read Moreപാല്‍വില വര്‍ധിച്ചാലും കര്ഷകന് മെച്ചം തുച്ഛം
തൊടുപുഴ: പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും വില വര്‍ധന അപര്യാപ്തമാണെന്ന് ക്ഷീരകര്‍ഷകര്‍. മൂന്നു വര്‍ഷത്തിനു ശേഷമാണ് പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാല്‍വില കൂട്ടുകയെന്നത്. ഇടതു സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പാല്‍വില കൂട്ടിയത്. ഉത്പാദനച്ചെലവ് ക്രമാതീതമായി കൂടിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.ലിറ്ററിന് നാലു രൂപയാണ് മില്‍മ കൂട്ടിയത്. ജൂണ്‍ ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. പൊതു വിപണിയില്‍ ലിറ്ററിന് 56 രൂപയ്ക്ക് ലഭിച്ചിരുന്ന പാലിന് ഇനി 60 രൂപ നല്‍കണം. ഇതില്‍ 3.35 രൂപ കര്ഷകന് അധികമായി ലഭിക്കും. 10 പൈസ മില്‍മയ്ക്കും ബാക്കി ക്ഷീരസംഘത്തിനും ലഭിക്കും. നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-44 നിരക്കിലാണ് കര്ഷകന് വില ലഭിക്കുന്നത്. ഇനി 46-47 എന്ന നിരക്കില്‍ വില…
Read Moreതേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞു ; നാളികേര കര്‍ഷകര്‍ ദുരിതത്തില്‍
കോട്ടയം: പച്ചതേങ്ങയ്ക്കും നാളികേര ഉത്പന്നങ്ങള്‍ക്കും വിലകുറഞ്ഞത് നാളികേര കര്‍ഷകരുടെ നടുവൊടിക്കുന്നു. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 85 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില എട്ടു മാസത്തിനിടെ 40-45 രൂപയിലേക്ക് താഴ്ന്നു. പച്ച തേങ്ങയ്ക്കുണ്ടായ വിലയിടിവ് വെളിച്ചെണ്ണ, കൊപ്ര എന്നീ ഉത്പന്നങ്ങളിലേക്കും വ്യാപിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയും ആശങ്കയുമാകുന്നത്. കഴിഞ്ഞവര്‍ഷം പകുതിയോടെ റിക്കാര്‍ഡ് വില 85 രൂപ ലഭിച്ച തേങ്ങയ്ക്കു പിന്നീട് വില കുറഞ്ഞെങ്കിലും 60-65 രൂപ നിരക്കില്‍ തുടരുകയായിരുന്നു. ഈ വിലയില്‍നിന്നാണ് പൊടുന്നനെ കൂപ്പുകുത്തി വില 40-45 രൂപയില്‍ എത്തിയത്. ഉണക്കത്തേങ്ങ വില 52 രൂപയും കൊപ്രയ്ക്ക് 150 രൂപയില്‍ താഴെയുമായി കുറഞ്ഞു. ഇതോടെ കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 500 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞു പകുതിയായി. വിവിധ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണ വില നിലവില്‍ കിലോഗ്രാമിന് 260 മുതല്‍ 300രൂപ വരെയാണ്. വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.…
Read Moreപ്ലാസ്റ്റിക് കിട്ടാനില്ല, മഴമറയിടാന്‍ സാധിക്കാതെ കര്‍ഷകര്‍; പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നു
കോട്ടയം: റബറിനു വില ഉയര്‍ന്നതോടെ ടാപ്പിംഗ് പുനരാരംഭിക്കുന്നതിനായി മഴമറയിടാന്‍ കര്‍ഷകര്‍ നേട്ടോട്ടത്തില്‍. പ്ലാസ്റ്റിക്കിനും പശയ്ക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില ഉയര്‍ന്നതിനു പുറമെ കടകളില്‍ പ്ലാസ്റ്റിക്ക് കിട്ടാനുമില്ല. കര്‍ഷകര്‍ പ്ലാസ്റ്റിക്ക് അന്വേഷിച്ചു വിവിധ കടകളില്‍ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ്. സ്റ്റോക്കില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ഒട്ടുമിക്ക കടക്കാരും അറിയിക്കുന്നത്. റബറിന് അടുത്തനാളിലെ ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. വേനല്‍മഴ ലഭിച്ചതോടെ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനിടെയാണു പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയര്‍ന്നത് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിനു 140 രൂപയായിരുന്നു വിലയെങ്കില്‍ ഈ വര്‍ഷം ടാക്സ് ഉള്‍പ്പെടെ 212 രൂപയായി ഉയര്‍ന്നു. വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പശയ്ക്കാകട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതിലാണ് വില ഉയര്‍ന്നിരിക്കുന്നത്. നേരത്തേ 25 കിലോഗ്രാം ടിന്നിന് 1,480 രൂപയായിരുന്നു…
Read Moreമഴ വരുന്നു; കന്നുകാലികള്‍ക്കും മുന്‍കരുതലുകള്‍ ആവശ്യമാണ്
കോട്ടയം: കന്നുകാലികള്‍ക്കും വര്‍ഷകാലത്ത് മുന്‍കരുതലുകള്‍ ആവശ്യമാണ്. വളര്‍ത്തുമൃഗങ്ങളെ പരിചരിച്ചെങ്കില്‍ മാത്രമേ മഴക്കാലപൂര്‍വ രോഗങ്ങളില്‍നിന്നു നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതിനായി മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ തൊഴുത്ത് റിപ്പയറിംഗ്, തൊഴുത്തിലെ ലീക്കേജ്, ചുമരിലെയും തറയിലെയും വിള്ളലുകള്‍ എന്നിവ പൂര്‍ണമായും അടച്ചു വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ തറനിരപ്പ് ശരിയാക്കണം ശുദ്ധമായ വെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളത്തിനുള്ള തൊട്ടി വൃത്തിയായി സൂക്ഷിക്കണം കാലിത്തീറ്റ നനയാതെ വയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം വെള്ളം നിറയ്ക്കുന്ന ടാങ്ക്, തൊട്ടി, എന്നിവ എല്ലാ ആഴ്ചയിലും കഴുകി പൂപ്പല്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായി വിരമരുന്ന് വാക്സിനേഷന് എന്നിവ നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. കന്നുകാലി കിടക്കുന്ന സ്ഥലം നനവില്ലാത്ത രീതിയില്‍ വരണ്ട തറ വരുന്ന രീതിയില്‍ ക്രമീകരിക്കണം. തൊഴുത്തിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം പല രോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിലാക്കണം. ഈച്ച, കൊതുക് എന്നിവയുടെ…
Read More