ആലപ്പുഴ: വേനൽച്ചൂട് കനത്തതോടെ നിർദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്. വേനൽക്കാലത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ സൂര്യാതാപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിലോ വയലുകളിലോ കെട്ടരുത്.4പശുക്കൾക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ഉപയോഗിക്കാം.4വെയിലുള്ള സമയത്ത് പശുക്കളെ തുറസായ സ്ഥലത്ത് കെട്ടാതിരിക്കുക. തണലത്തു മാത്രം കെട്ടുക. തൊഴുത്തിലെ വായൂസഞ്ചാരം കൂട്ടാൻ ചുറ്റുമതിലുകളില്ലാത്ത, ഉയർന്ന മേൽക്കൂരയുള്ള തൊഴുത്തുകൾ നിർമിക്കുക. ഫാനുകൾ, ഫോഗർ എന്നിവ തൊഴുത്തിൽ ക്രമീകരിക്കുക.4ടിൻ ഷീറ്റിട്ട തൊഴുത്തുകളിൽ ചൂട് കുറയ്ക്കാൻ ഷീറ്റിനു മുകളിൽ ഓല വിരിക്കുകയോ, ചാക്ക്, നെറ്റ് എന്നിവ ഉപയോഗിച്ച് അടിക്കൂര നിർമിക്കുകയോ വേണം. തൊഴുത്തിൽ കാറ്റ് വരുന്ന ഭാഗത്ത് നനഞ്ഞ ചണച്ചാക്ക് തൂക്കിയിടാം മേൽക്കൂരയിൽ ചാക്ക്, ഓല, പുല്ല് എന്നിവ കൊണ്ട് പുതയിടാം . തൊഴുത്തിന്റെ പരിസരം കോൺക്രീറ്റു ചെയ്യാതിരിക്കുക. ഇത് റേഡിയേഷൻ വഴിയുള്ള സൂര്യാഘാതത്തെ ചെറുക്കും.4കാലിത്തീറ്റ,…
Read MoreCategory: Agriculture
കൃത്യതാ കൃഷിയിലൂടെ നേടിയ തണ്ണിമത്തൻ വിജയം
കൃത്യതാ കൃഷിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്തു വിജയം കൈവരിച്ചിരിക്കുകയാണ് പിറവംകാരനായ എസ്. സനിൽ കുമാർ എന്ന യുവ കർഷകൻ. പിറവം മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ യുവ കർഷക അവാർഡ് ജേതാവുകൂടിയാണ് ഇദ്ദേഹം. ഒന്നര ഏക്കറിൽ നാല് ടണ്ണിനടുത്ത് തണ്ണിമത്തൻ സനിൽ കൃഷി ചെയ്തു വിളവെടുത്തു. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചിംഗ് ഷീറ്റും ഡ്രിപ്പ് ലൈനും നൽകി, കൃത്യമായ ഇടവേളകളിൽ നനച്ചും വളമിട്ടും മതിയായ കളനിയന്ത്രണങ്ങൾ ചെയ്തും സനിൽ തന്റെ പറമ്പിൽ തണ്ണിമത്തൻ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ്. മുന്നൊരുക്കം കൃഷിയിടം ടാക്ടർ ഉപയോഗിച്ച് ഉഴുതശേഷം നിലം ചെറിയ വരന്പുകളായി മാറ്റിയെടുക്കും. അതിലേക്ക് ആദ്യം കോഴിവളം ഇടും. ഇതിനു ശേഷം മണ്ണിട്ട് ഡോളോമെറ്റ് വിതറും. പിന്നെ അതിനു മുകളിൽ മണ്ണിട്ടശേഷം ഡ്രിപ്പ്ലൈൻ ഓസ് വലിക്കും. ഇതിനുശേഷം പോളിത്തീൻ മൾച്ചിംഗ്ഷീറ്റ് വിരിക്കും. എത്ര അകലത്തിലാണോ തൈ നടുന്നത് അതനുസരിച്ച് ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കും. ഒന്നര…
Read Moreകൃഷി ഓഫീസറുടെ കൃഷിയിടത്തിലെ പരീക്ഷണങ്ങൾ
ആയിരങ്ങൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയ ഇടുക്കി ജില്ലാ റിട്ട. കൃഷി ഓഫീസറും കൃഷി ജോയിന്റ് ഡയറക്ടറുമായ ഷാജി എം. മണക്കാട്ട് ഇന്നു തൊട്ടതെല്ലാം പൊന്നാക്കി കാർഷിക സമൃദ്ധിയുടെ വിജയഗാഥ രചിക്കുന്നു. ഒരു വർഷം ഡിടിപിസി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക-ടൂറിസം മേഖലകളിലെ അനുഭവജ്ഞാനം കോർത്തിണക്കി വിളവൈവിധ്യത്തിന്റെയും പ്ലാന്റേഷൻ ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടം കാർഷിക പരീക്ഷണത്തിന്റെ മികച്ച മാതൃക കൂടിയാണ്. മഴമറയിൽ പച്ചക്കറി കൃഷി ഇടുക്കി ജില്ലയിൽ തൊടുപുഴ മാരിയിൽകലുങ്കിനു സമീപം 20 സെന്റിലും കോട്ടയം ജില്ലയിൽ നീലൂരിനു സമീപം മേരിലാന്റിൽ അഞ്ചേക്കറിലുമാണ് വിവിധയിനം കൃഷികൾ നടത്തി വരുന്നത്. തൊടുപുഴയിലെ വീടിനോടു ചേർന്ന് കോവൽ, പാവൽ, പയർ, നേന്ത്രവാഴ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. മേരിലാന്റിൽ മൂന്നു മഴമറയ്ക്കുള്ളിൽ പാവൽ, പയർ, സാലഡ് കുക്കുംബർ, തക്കാളി തുടങ്ങിയവയുടെ വിപുലമായ കൃഷിയുണ്ട്. കീടബാധയെ ചെറുക്കുന്നതിനായി കാന്താരിമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്ത…
Read Moreകേരളത്തിലെ ഏക ആപ്പിൾഗ്രാമം; കാന്തല്ലൂരിൽ പൂവിട്ടുതുടങ്ങി കർഷകരുടെ പ്രത്യാശ
മറയൂർ: കേരളത്തിന്റെ ആപ്പിൾ താഴ്വരയായ കാന്തല്ലൂർ വീണ്ടും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. ജില്ലയിലെ ദേവികുളം താലൂക്കിലെ മലയോര ഗ്രാമത്തിൽ ആപ്പിൾമരങ്ങൾ നിറയെ പൂവുകൾ വിരിഞ്ഞിരിക്കുകയാണ്. കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂർ ഇപ്പോൾ കർഷകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. 1500 അടി മുകളിൽ ഉയരവും തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാന്തല്ലൂരിലെ ആപ്പിൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്. സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആപ്പിൾ മരങ്ങൾ പൂക്കുന്നത്. ആറ ു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാനാകും. സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പഴങ്ങൾ പാകമാകുക. ചുവപ്പ്, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ പ്രധാനം. റോയൽ ഡിലീഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ വകഭേദങ്ങളും കൃഷി ചെയ്യുന്നു. ഒരു മരത്തിൽനിന്ന് ശരാശരി 30 മുതൽ 50 കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്. ശീതകാല പച്ചക്കറികൾആപ്പിളിനു പുറമേ ഫ്രൂട്ട്…
Read Moreകനത്തചൂടിലും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങൾ വിളവെടുപ്പാരവത്തിൽ
കഞ്ഞിക്കുഴി: വേനൽ കടുക്കുമ്പോഴും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിലാണ് കർഷകർ. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ബി. സലിം, അഡ്വ. എം. സന്തോഷ്കുമാർ, ലജിതാ തിലകൻ, സജിതാ ബൈജു, ജി. ഉദയപ്പൻ, ശുഭകേശൻ എന്നിവർ പങ്കെടുത്തു. കളത്തിവീട്ടിൽ പാടശേഖരത്തോടു ചേർന്നുള്ള റോഡുവക്കിലാണ് വിപണനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു. പറമ്പുനിറയെ പലതരം പച്ചക്കറികൾകഞ്ഞിക്കുഴി: കത്തുന്ന മീനച്ചൂടിലും പറമ്പുനിറയെ പലതരം പച്ചക്കറികളുടെ വിളവെടുപ്പിലാണ് കഞ്ഞിക്കുഴി ആറാം വാർഡിൽ ഇണ്ടിക്കുഴിയിൽ ടോമിച്ചൻ. സ്വന്തമായി വാങ്ങിയ ഒരേക്കർ സ്ഥലത്ത് പൂർണമായും കാർഷിക വിളകളാണ്. പടവലവും പാവലും പീച്ചിലും പയറും…
Read Moreജനസേവനത്തിനും നിയമസംരക്ഷണത്തിനും ഒപ്പം കൃഷി; വ്യത്യസ്തരായി ദമ്പതികൾ
മാന്നാർ: ജനസേവനവും നിയമസംരക്ഷണവും മാത്രമല്ല ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ഞങ്ങളുടെ കടമയാണെന്നു കൃഷിയിലൂടെ തെളിയിച്ചിരിക്കുകയാണ് മാന്നാറിലെ ഈ ദമ്പതികൾ. പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണനും പഞ്ചായത്തംഗമായ ശാന്തിനിക്കും ജോലിത്തിരക്കുകൾക്ക് ഇടയിലും വ്യത്യസ്തമായ കൃഷി ഇനങ്ങൾ നട്ടുനനച്ച് വിളവെടുക്കാൻ സമയം കണ്ടെത്തുന്നുവെന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വേനലിന്റെ കാഠിന്യം ഏറിവരുമ്പോൾ ആരോഗ്യസംരക്ഷണത്തിനുതകുന്ന എല്ലാ തരത്തിലും ഉള്ള വിഷരഹിത പച്ചക്കറികളും മറ്റും ഇത്തവണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് ഈ ദമ്പതികൾ. പൊട്ടുവെള്ളരി, ഷമാം, കുക്കുമ്പർ, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ഇവർ. കൂടാതെ പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ എഎസ്ഐ മാന്നാർ വിഷവർശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും ഭാര്യ മാന്നാർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പ്രതിനിധിയായ ശാന്തിനി ബാലകൃഷ്ണനും ഒഴിവ് സമയങ്ങളിൽ കൃഷി സ്ഥലത്തായിരിക്കും. ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത്…
Read Moreകർഷക പെൻഷൻ 10,115 പേർക്കുകൂടി; 2021 മുതലുള്ള വിള ഇൻഷ്വറൻസ് കുടിശിക നൽകും
തിരുവനന്തപുരം: കർഷക പെൻഷൻ 10,115പേർക്കുകൂടി അനുവദിച്ചു. ചെറുകിട- നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ 2021നു ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകരെകൂടി ഉൾപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. 2000 രൂപ വീതമാണ് പെൻഷൻ. ഇതിനായി 24.276 കോടി രൂപ അനുവദിക്കും. ഇതിനു പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെകൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപയുടെ കുടിശിക അനുവദിക്കാനും തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്തു കഴിഞ്ഞ 87.89 കോടി രൂപയ്ക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 1,50,267 കർഷകർക്കാണ് തുക…
Read Moreരസവളത്തെ അകറ്റി നിർത്തി; മുരുകേശന്റെ ജൈവ മാതൃകയ്ക്ക് സ്പൈസസ് ബോര്‍ഡ് പുരസ്കാരം
ഇടുക്കി: ജൈവ രീതിയിലൂടെ ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നരിയമ്പാറ സ്വര്‍ണവിലാസം സ്വദേശി ലാല്‍ ഇല്ലം മുരുകേശന് സ്പൈസസ് ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്. ചെറുകിട ഏലം കര്‍ഷകനുള്ള 50,000 രൂപയും ഫലകവും പ്രശ്സതി പത്രവുമടങ്ങുന്ന അവാര്‍ഡ് ഇന്നു നെടുങ്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുരുകേശന് ഏറ്റുവാങ്ങും. തന്റെ ആറരയേക്കര്‍ വരുന്ന ഏലത്തോട്ടത്തില്‍ രാസവളപ്രയോഗമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് മുരുകേശന് കൃഷി ചെയ്യുന്നത്. തമിഴ്നാട് ഗൂഡല്ലൂരില്നിന്നാണ് മുരുകേശന് ഇടുക്കിയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടര്ന്ന് ഏലം കൃഷിയിലേക്ക് കടക്കുകയായിരുന്നു. മികച്ച വിളവു നല്കുന്ന ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഉത്പാദനം അല്‍പ്പം കുറഞ്ഞാലും വര്‍ഷങ്ങളായി പിന്തുടര്ന്നു വരുന്ന പതിവു ജൈവ രീതിയില്‍നിന്ന് അണുവിട പിന്മാറാന് മുരുകേശന് തയാറല്ല. പശുക്കളുടെ ചാണകവും മൂത്രവും പഞ്ചഗവ്യവും ജീവാമൃതവുമാണ് പ്രധാനമായും വളമായി…
Read Moreപുഞ്ചക്കൃഷിയിൽ തണ്ടുതുരപ്പൻ ശല്യം; കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം
ആലപ്പുഴ: പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്.കൊതുമ്പ് പരുവം കഴിഞ്ഞ് നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍ തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത് കതിരുകള്‍ പൂര്‍ണമായി പതിരാകുന്ന വെണ്‍കതിര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാമെന്ന് കീടനിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ അറിയിച്ചു. കൊതുമ്പുസമയത്ത് പാടത്ത് തണ്ടുതുരപ്പന്‍ ശലഭങ്ങളുടെ സാന്നിധ്യവും ഇലപ്പരപ്പില്‍ മുട്ടക്കൂട്ടങ്ങളും കാണുന്നുണ്ടെങ്കില്‍ കതിര് നിരക്കുന്ന സമയത്ത് പുഴുക്കള്‍ അകമേ തുരന്ന് കയറി വെണ്‍കതിരുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചില പാടങ്ങളില്‍ കൊതുമ്പു ഘട്ടത്തില്‍ കതിര്‍പ്പേനിന്റെ സാന്നിധ്യവും കാണുന്നുണ്ട്. കൊതുമ്പോലയുടെ ഇലപ്പോളയ്ക്കുള്ളിലിരുന്ന് പേനുകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം ഇലപ്പോളയുടെ ഉള്‍വശത്ത് തവിട്ടു നിറം വ്യാപിക്കും കൊതുമ്പോലയുടെ പോളകള്‍ മാറ്റി നോക്കിയാല്‍ അകമേ പേനുകളുടെ സാന്നിധ്യം കാണാനാവും. കതിര് നിരക്കുന്ന സമയത്ത് ഇവ കതിരിലേക്കും കയറും. തണ്ടുതുരപ്പൻ, കതിര്‍പ്പേന്‍…
Read Moreഇഞ്ചിക്കൃഷിക്ക് ഫംഗസ്; വിത്ത് കിട്ടാനില്ല; രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം വേണമെന്ന് കർഷകർ
കരുവാരകുണ്ട്: ഇഞ്ചിക്കർഷക്കർക്ക് തിരിച്ചടിയായി ഫംഗസ് ബാധ. മലയോര മേഖലയിൽ അടക്കം ഫംഗസ് ബാധയാൽ വലിയ അളവിലുള്ള ഇഞ്ചിക്കൃഷിയാണ് നശിച്ചത്. ഇതോടെ വിത്തിനായി കർഷകർ പ്രയാസത്തിലായി. ഈയൊരു സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള വിത്ത് വിതരണം ചെയ്യാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കഴിഞ്ഞ സീസണിൽ ഏക്കർക്കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് രോഗം ബാധിച്ച് നശിച്ചത്.കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയവർക്കും ഇത്തവണ രോഗബാധയെത്തുടർന്ന് കനത്ത നഷ്ടമാണുണ്ടായത്. രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം ഇഞ്ചി വിത്ത് ലഭിക്കാത്തതാണ് കൃഷിക്ക് തിരിച്ചടി. വീട്ടാവശ്യത്തിന് ചെറിയ തോതിൽ കൃഷി നടത്തിയവരുടെ ഇഞ്ചിയും ഫംഗസ് ബാധയെ തുടർന്ന് പൂർണമായും നശിച്ചിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത് കറി ഇഞ്ചിയാണ്. എന്നാൽ മലയോരമേഖലയിൽ നാടൻ ഇഞ്ചി ചുക്ക് ഉത്പാദിപ്പിക്കാനാണ് കർഷകർ ഉപയോഗിക്കുന്നത്. അതേസമയം വയനാടൻ…
Read More