ദേശീയ തലത്തിലും ബിജെപിക്കു വന്പൻ കുതിപ്പേകി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ അട്ടിമറി വിജയം നേടിയിരിക്കുന്നു. തങ്ങളില്ലാതെ ബിഹാറിൽ തത്കാലം ഒരു മുന്നണിക്കും ഭാവിയില്ലെന്നു സഖ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകാൻ ജെഡിയു നേതാവ് നിതീഷ്കുമാറിനും സാധിച്ചു. ഇന്ത്യ മുന്നണിയിൽനിന്നു നിതീഷ് മാറിയതിനുശേഷം തല ഉയർത്തിയിട്ടില്ലാത്ത മുന്നണിയുടെ മഹാസഖ്യവീഴ്ചയ്ക്ക് ഇത്തവണ പരിക്കേറെയാണ്. വോട്ടു മോഷണ ബോംബ് ബിഹാറിൽ പൊട്ടിയില്ല. ഇത്തവണയും പരാജയകാരണമായി അതു കോൺഗ്രസ് ആവർത്തിക്കുന്നുണ്ടെങ്കിലും രാഹുലും തേജസ്വി യാദവും ഇളക്കിമറിച്ച യാത്രകളിൽ ആർപ്പുവിളിച്ച യുവാക്കളല്ല, വീട്ടിലിരുന്ന സ്ത്രീകളാണ് ബിഹാറിന്റെ ഭാവി നിർണയിച്ചതെന്നു വിലയിരുത്തേണ്ടിവരും. അവർ, ജനാധിപത്യ സംരക്ഷണത്തിനല്ല, വീട്ടിലുള്ളവരുടെ വയറുസംരക്ഷണത്തിനാണ് മുൻഗണന നൽകിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സ്ത്രീശക്തീകരണത്തിനെന്നു പറഞ്ഞ്, 10,000 രൂപയുടെ ആദ്യഗഡു സ്ത്രീകൾക്കു കൊടുത്ത് നിതീഷ് വോട്ട് ഉറപ്പാക്കി. കൂട്ടത്തിൽ ലാലുവിന്റെ കാലത്തെ ഗുണ്ടാരാജിനെക്കുറിച്ചും സ്ത്രീകളെ ഓർമിപ്പിച്ചു. സിപിഐ (എംഎൽ) നേടിയ സീറ്റുപോലും നേടാനാകാതെപോയ കോൺഗ്രസ്, ഇനി…
Read MoreCategory: All News
യുക്രെയ്ൻ ആക്രമണം: എണ്ണ കയറ്റുമതി നിർത്തിവച്ച് റഷ്യ; റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ 6 മരണം
മോസ്കോ: യുക്രെയ്ന് സേനയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നുള്ള എണ്ണ കയറ്റുമതി നിർത്തിവച്ചു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തുറമുഖത്തിനും അതിനോടു ചേർന്നുള്ള എണ്ണശുദ്ധീകരണ ശാലയ്ക്കും വലിയ നാശനഷ്ടമുണ്ടായി എന്നാണു റിപ്പോർട്ട്. കരിങ്കടൽ തീരത്തെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നാണ് റഷ്യ പല ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയ്ക്കും ഡ്രോൺ ആക്രമണത്തിൽ കേടുപാടുണ്ടായി. കപ്പലിലെ മൂന്നു ജീവനക്കാർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ റഷ്യ തയാറായിട്ടില്ല. ഓരോ ദിവസവും ഏഴര ലക്ഷത്തിലധികം വീപ്പ അസംസ്കൃത എണ്ണയാണ് നൊവ്റോസീസ്കിൽനിന്നു റഷ്യ കയറ്റുമതി ചെയ്യുന്നത്. തുറമുഖത്തെ ധാന്യക്കയറ്റുമതി ടെർമിനലിൽ ആക്രമണമുണ്ടായെങ്കിലും പ്രവർത്തനം തടസപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 430 ഡ്രോണുകളും 18…
Read Moreപ്രചരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി: തെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കാന്‍ ഹരിത നിര്‍ദേശങ്ങളുമായി ഇലക്ഷൻ കമ്മീഷന്
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിത മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രചരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം എന്ന് കമ്മീഷന് നിര്‍ദേശിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പേപ്പര്‍, നൂറ് ശതമാനം കോട്ടണ്‍, ലിനന്‍ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ മുതലായവ ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു. പിവിസി, ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കള്‍ പാടില്ല.പ്രചാരണ വസ്തുക്കളില്‍ ക്യുആര്‍ കോഡ് പിവിസി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികള്‍ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല. റാലികള്‍, കണ്‍വന്‍ഷനുകള്‍, പദയാത്രകള്‍,…
Read Moreചരിത്രപരമാണ്; അഭിമാനകരമല്ല
പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പേർക്കു ജീവപര്യന്തവും ഓരോരുത്തർക്കും 6.08 ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ഗുജറാത്തിലാണ് പശുവിനെ കൊന്നതിന് ഇത്ര കഠിനമായ ശിക്ഷ. നൂറുകണക്കിനു മനുഷ്യരെ വന്യജീവികളും തെരുവുനായകളും കൊല്ലുന്നതു തടയാത്ത പ്രാകൃതനിയമം തിരുത്താത്തവരാണ്, മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ആജീവനാന്തം കൂട്ടിലിടാൻ ഗോഹത്യാ നിയമങ്ങളെ രാകിമിനുക്കി വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ ദൈവദൂഷണ-മത-മതനിന്ദാ നിയമങ്ങൾ ആധുനികലോകത്തിനു ചേർന്നതല്ലെന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ല. ആ മനോനിലയിലേക്കാണ് ചിലർ ഈ മതേതര-ജനാധിപത്യ രാജ്യത്തെയും കെട്ടിവലിക്കുന്നത്. അവർക്കത് അപമാനകരമായി തോന്നില്ല. പക്ഷേ, ബിജെപി സർക്കാരുകൾ മൂർച്ച കൂട്ടിയ ഗോഹത്യ, മതപരിവർത്തന നിരോധന നിയമങ്ങൾ ജനാധിപത്യത്തോടല്ല, മതാധിപത്യത്തോടാണു ചേർന്നുനിൽക്കുന്നതെന്നു തിരിച്ചറിയണം. ഗോഹത്യ കേസിൽ കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് ഗുജറാത്തിലെ അമ്രേലി സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 നവംബർ ആറിന്…
Read Moreപ്രമേഹരോഗികളുടെ സാമൂഹികഷേമം
140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്. ഓരോ വര്‍ഷവും പ്രതിപാദ്യവിഷയം വ്യത്യസ്തമായിരിക്കും. ‘പ്രമേഹവും ശാരീരിക സാമൂഹിക ക്ഷേമവും (Diabetes and wellbeing)’ എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം. 2025 ലെ ഉപവിഷയമായി‘പ്രമേഹരോഗികളുടെ ജോലിസ്ഥലത്തെക്ഷേമം’ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 10 ലക്ഷത്തോളം പ്രമേഹരോഗികള്‍ പ്രതിവര്‍ഷം മരണമടയുന്നു. ഐസിഎംആറിന്റെ നേതൃത്വത്തില്‍ നടത്തിയ (2023)ഗവേഷണത്തില്‍ (ICMR – INDIAB) കേരളത്തില്‍ പ്രമേഹരോഗികള്‍ 23% വും പൂര്‍വ പ്രമേഹരോഗികള്‍ (Pre Diabetes), 18% വും പ്രഷര്‍ രോഗികള്‍ 44% വും കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, 50% വും ദുര്മേദസുള്ളവര്, 47% വും (നഗരങ്ങളില്‍), മടിയന്മാര് (വ്യായാമം ചെയ്യാത്തവര്‍) 71% വുമാണ്. ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിംഗില്‍…
Read Moreവാരുകൂലി തർക്കത്തിന്റെ ബലിയാട്: ചാക്കിൽ നെല്ല് നിറച്ചത് കർഷകൻ, നോക്കുകൂലി ആവശ്യപ്പെട്ടത് സിഐടിയു
ചമ്പക്കുളം: കര്ഷകന് നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി. ഇതോടെ രണ്ട് ഏക്കര്‍ നിലത്തിലെ നെല്ല് സംഭരിക്കാതെ റോഡിലായി. നെടുമുടി കൃഷിഭവനു കീഴിലെ മുട്ടനാവേലി പാടശേഖരത്തിലെ കര്‍ഷകനായ കാളപ്പറമ്പ് ഓമനക്കുട്ടനാണ് വാരുകൂലി തർക്കത്തിന്റെ ബലിയാട്. സിഐടിയു അംഗമായ മുൻ ചുമട്ടുതൊഴിലാളിയാണ് ഇദ്ദേഹം. മുട്ടനാവേലി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒരു ഏക്കറും പാട്ടകൃഷി ചെയ്യുന്ന നാല് ഏക്കറും ഉള്‍പ്പെടെ അഞ്ച് ഏക്കറിലാണ് ഓമനക്കുട്ടൻ കൃഷി ചെയ്തത്. ഇതിൽ മൂന്ന് ഏക്കറിലെ നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. അന്ന് നെല്ല് വാരി നിറയ്ക്കുന്നതിന് ക്വിന്റല്‍ ഒന്നിന് 45 രൂപ പ്രകാരം വാരുകൂലി, തൊഴിലാളികളായ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. ഇന്നലെ സ്വന്തമായുള്ള ഒരേക്കറിലെ നെല്ല് ഓമനക്കുട്ടനും ഭാര്യ ദീപയും ചേര്‍ന്ന് വാരി ചാക്കില്‍ നിറച്ചതിനെത്തുടര്‍ന്നാണ് നെല്ല് ചാക്കില്‍ നിറയ്ക്കുന്നത് തങ്ങളുടെ അവകാശമാണെന്നും, തങ്ങള്‍ നിറയ്ക്കാത്ത…
Read Moreഇന്ത്യയെന്ന പുകപ്പുര
ഇന്ത്യക്കാരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മറ്റൊരു ‘ഭീകരാക്രമണ’ത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ഓപ്പറേഷനും ഈ നിമിഷംവരെ പ്രഖ്യാപിച്ചിട്ടില്ല. വർഷംതോറും 17 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്ന വായുമലിനീകരണത്തെക്കുറിച്ചാണ് പറയുന്നത്. അമിത മദ്യപാനംകൊണ്ടു മരിക്കുന്നവരേക്കാൾ ഏകദേശം ആറിരട്ടിയാണ് വായുമലിനീകരണംകൊണ്ടു മരിക്കുന്നവർ. മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ കഴിഞ്ഞദിവസം ഡൽഹിയിൽ ഇത് ഗുരുതരമായ 421ൽ എത്തി. ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണെന്നാണ് ആഗോള റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് സർക്കാരുകൾ നിഷ്ക്രിയമായിരിക്കുന്നത്? എന്തുകൊണ്ടാണ് മരണവക്ത്രത്തിലുള്ള ജനങ്ങളും അതിനെ ഗൗരവത്തിലെടുക്കാത്തത്? 17 മുതൽ 20 ലക്ഷം മനുഷ്യരെ കരിന്പുക കൊല്ലുന്നത് ഒരൊറ്റ സ്ഫോടനംകൊണ്ടല്ല, ഇന്ത്യയെന്ന തുറന്ന പുകപ്പുരയിലെ മരണവാസത്തിലൂടെയാണത്. ആർക്കും നേരേ വിരൽ ചൂണ്ടരുത്. ചപ്പും ചവറും കൂട്ടിയിട്ടു കത്തിക്കുന്ന നമ്മുടെ വീട്ടുപരിസരം മുതൽ വൻ വ്യവസായശാലകൾ വരെ ഈ വായുമലിനീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണമുണ്ടാകുന്നതിനു…
Read More135 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ്: നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം
കൊച്ചി: സംസ്ഥാനത്ത് നിലവില്‍ 135 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കുറവ്. ഇതുമൂലം പലര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം ഏല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഐഎഎസ് കേഡറില്‍ 78, ഐപിഎസ് കേഡറില്‍ 26, ഐഎഫ്എസ് കേഡറില്‍ 31 എന്നിങ്ങനെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭാവം. നിലവില്‍ ഒരു വകുപ്പ് മേധാവിക്ക് ഒട്ടനവധി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കിയിരിക്കുകയാണ്. അഖിലേന്ത്യ സര്‍വീസില്‍ ഉള്ളവര്‍ക്ക് പലപ്പോഴും കേരളത്തിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്തതാണ് ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്. കേരള കേഡറിലുള്ള ഓഫീസര്‍മാര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നുമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരില്‍ 30 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒമ്പതു പേര് സംസ്ഥാന ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ 30 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും അഞ്ചു പേര് സംസ്ഥാന ഡെപ്യൂട്ടേഷനിലും ജോലി ചെയ്യുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥരില്‍…
Read Moreചാന്ദ്നി ചൗക്കിലെ ചുവരെഴുത്തുകൾ
ഒരു ഡസനോളം നിരപരാധികളെ കൊന്ന് ഭീകരർ ഒരിക്കൽകൂടി അവരുടെ മനുഷ്യവിരുദ്ധത “ഭക്തിപൂർവം’ നിർവഹിച്ചിരിക്കുന്നു. എത്ര വിദ്യാഭ്യാസം നേടിയാലും തകർക്കാനാകാത്തത്ര മതഭ്രാന്ത് പ്രാഥമിക മതവിദ്യാഭ്യാസങ്ങളിലൂടെ കൈവരിച്ചിട്ടുള്ളവരാണ് ഡൽഹിയിൽ പൊട്ടിത്തെറിച്ച തീവ്രവാദി ഡോക്ടറും സഹായികളായ ഡോക്ടർമാരുമൊക്കെ. ഒരിടത്ത് അവരുടെ പേര് ജയ്ഷെ മുഹമ്മദ്, മറ്റൊരിടത്തവർ ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഫുലാനി, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്… എല്ലാം ഇതര മതസ്ഥരെ ജീവിക്കാൻ അനുവദിക്കാത്ത മുസ്ലിം ബ്രദർഹുഡിന്റെ വംശവെറി ശാഖകൾ മാത്രം. ഡൽഹി ഭീകരാക്രമണത്തിന്റെ അന്വേഷണവും തിരിച്ചടിയും കേന്ദ്രസർക്കാരിനു വിട്ടുകൊടുക്കാം. ഈ രാജ്യത്തിന് അതിനുള്ള ശേഷിയുണ്ട്. പക്ഷേ, നാം ചർച്ച ചെയ്യേണ്ടത്, ഡൽഹിയിലും കത്തിയ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ നാന്പുകളെ കേരളത്തിൽ ഉൾപ്പെടെ നട്ടുവളർത്തുന്നതിൽ നമുക്കു പങ്കുണ്ടോ എന്നാണ്. ഏതെങ്കിലും വർഗീയതയെ എതിർക്കുന്നുണ്ടോ എന്നല്ല, എല്ലാ വർഗീയതയെയും എതിർക്കുന്നോ എന്നതാണ് ചോദ്യം. മതമൗലികവാദികൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെയും ആസ്ഥാന…
Read Moreപഞ്ചായത്തിൽ തുടങ്ങാം രാഷ്ട്രനിർമാണം
ഇനിയൊരു മലവെള്ളപ്പാച്ചിൽപോലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഗ്രാമ-നഗരങ്ങളെ വിഴുങ്ങും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്ക് ലക്ഷക്കണക്കിനു സ്ഥാനാർഥികൾ മത്സരിക്കുന്ന വലിയൊരു തെരഞ്ഞെടുപ്പിനു തുടക്കമായി. ഡിസംബർ 9, 11 തീയതികളിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. വന്യജീവി-തെരുവുനായ ശല്യവും മാലിന്യനിർമാർജനവും പോലെയുള്ള അടിസ്ഥാന വിഷയങ്ങളാണ് ജനം ഉന്നയിക്കേണ്ടത്. കാരണം, രാജ്യവും സംസ്ഥാനങ്ങളുമൊക്കെ ഭരിക്കുന്നവരാണ് പഞ്ചായത്തുകളിലും കൈകൂപ്പിയെത്തുന്നത്. കാര്യങ്ങൾ തുറന്നുപറയാൻ ഇതാണു സമയം. അതേസമയം, വർഗീയ-തീവ്രവാദ ശക്തികളിലൂടെയുള്ള ഒരു പരിഹാരത്തിനും ശ്രമിക്കുകയുമരുത്. മത്സരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമൊക്കെ അടുത്തറിയാവുന്നവരോ അയൽക്കാരോ ആയതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതിനപ്പുറം, സ്വയം നിശ്ചയിച്ചുറപ്പിച്ച ഒരു പെരുമാറ്റച്ചട്ടം നാമെല്ലാം പാലിക്കേണ്ടതുമുണ്ട്. അപരന്റെ വ്യക്തിഹത്യകൊണ്ടല്ല, സ്വന്തം വ്യക്തിമാഹാത്മ്യംകൊണ്ടാകട്ടെ വിജയം. സമ്മതിദാനാവകാശം പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത്, ഈ ജനാധിപത്യോത്സവത്തിൽ ലക്ഷ്യബോധത്തോടെ പങ്കെടുക്കാം. കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത മട്ടന്നൂർ ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറത്തിറക്കും. പക്ഷേ,…
Read More