സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ് നടത്തിയ ദമ്പതികൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 2019 ൽ ഇരുവരും നടത്തിയ ഒരുഫോട്ടോഷൂട്ട് വൈറലായിരുന്നു. ‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’. അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി വ്യക്തമാക്കി. ‘അഞ്ജലിയുമായുള്ള എന്റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ആ തെറ്റിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’- സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ…
Read MoreCategory: All News
ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടിച്ചു; പ്രതി ഭൂപേന്ദ്ര സിംഗ് 11കേസിലെ പ്രതി
ഭോപ്പാൽ: ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു. ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
Read Moreനീരുറവ തേടി…
നീരുറവ തേടി… വേനൽ രൂക്ഷമായതോടെ പത്തനംതിട്ട കോന്നി കല്ലാറിലൂടെ ജലം തേടിപ്പോകുന്ന കാട്ടാനക്കൂട്ടം. ബെന്നി അജന്ത.
Read More“പൂരത്തിനൊരു ആനക്കുളി’..!
“പൂരത്തിനൊരു ആനക്കുളി’…! തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സത്തിനെത്തിച്ച ആനയെ കുളിപ്പിക്കുന്ന പാപ്പാന്. -ജോണ്‍ മാത്യു.
Read Moreഗാസയിലെ അൽ ഷിഫ ആശുപത്രി ഇസ്രേലി സേനയുടെ നിയന്ത്രണത്തിൽ
ടെൽ അവീവ്: ഇസ്രേലി സേന അപ്രതീത റെയ്ഡിലൂടെ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. മുതിർന്ന ഹമാസ് കമാൻഡർമാർ ആശുപത്രിയിൽ തന്പടിച്ച് ആക്രമണത്തിനുള്ള താവളമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് സേന അറിയിച്ചു. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു. നൂറുകണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. ടാങ്കുകൾ ആശുപത്രി വളഞ്ഞു. ഉഗ്രയുദ്ധത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമായിരുന്നു. അതേസമയം, വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തില്ല. രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകേണ്ടതില്ല. ആശുപത്രിവളപ്പിൽ തന്പടിച്ചിരിക്കുന്നവർക്ക് ഒഴിഞ്ഞുപോകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഹമാസ് ഭീകരർ ഉടൻ കീഴടങ്ങണമെന്നും ഹാഗാരി ആവശ്യപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ മുന്‍പും ഇസ്രേലി സേന റെയ്ഡ് നടത്തിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന…
Read Moreഎൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ- അനിൽ പുത്തൂർ
Read Moreപുഴ ചുരുങ്ങി, കൈക്കുമ്പിളോളം…
പുഴ ചുരുങ്ങി, കൈക്കുമ്പിളോളം…ഓരോ ദിവസവും ചൂടു കൂടുകയാണ്. ജലസ്രോതസുകള്‍ വറ്റിവരണ്ടു. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. വറ്റിവരണ്ട പുല്ലുകയാറ്റില്‍ പ്രദേശവാസികള്‍ വെള്ളത്തിനായി കുഴിച്ച ഓലി. മുണ്ടക്കയം ഇളംകാട് നിന്നുള്ള ദൃശ്യം. -അനൂപ് ടോം
Read Moreഅനുവിന്റെ മരണം ക്രൂരമായ കൊലപാതകം; ബൈക്കിൽ ലിഫ്റ്റ് കൊടുത്ത് തോട്ടിൽ ചവിട്ടി താഴ്ത്തി
കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി തല തോട്ടിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി. തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. മലപ്പുറം സ്വദേശിയായ പ്രതിക്കെതിരേ 55 കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയാണ്…
Read Moreജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തമിഴ്നാട് സ്വദേശിക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തുന്നതിനായി എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ…
Read Moreഉത്സവലഹരി ആകാശത്തോളം…
ഉത്സവലഹരി ആകാശത്തോളം… കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവലിന്റെ ആകാശയൂഞ്ഞാൽ തയാറാക്കുന്ന തൊഴിലാളികൾ. -ജോണ്‍ മാത്യു.
Read More