എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചി: വില്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്‍വിന്‍ റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്‌കൂളിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ കളമശേരി പോലീസിന് കൈമാറി.

Read More

ടിടിസി വിദ്യാര്‍ഥിനിയുടെ മരണം: സുഹൃത്ത് റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും

കോതമംഗലം: ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്‍റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ മര്‍ദിച്ചതിന്‍റെ തെളിവുകളും പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ജീവനൊടുക്കുമെന്ന് സോന പറഞ്ഞപ്പോള്‍, ചെയ്‌തോളാന്‍ റമീസ് പറഞ്ഞതിന്‍റെ തെളിവുകളും വാട്‌സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്‍റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ…

Read More

കലൂര്‍ മെട്രോ സ്റ്റേഷനു സമീപം കത്തിക്കുത്ത്; മോഷ്ടാക്കളായ രണ്ട് യുവാക്കള്‍ അറസ്റ്റിൽ

കൊച്ചി: കലൂര്‍ മെട്രോ സ്‌റ്റേഷനു സമീപം തൃശൂര്‍ സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശി ശ്യാം, ഇരിട്ടി സ്വദേശി റോബിന്‍ എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും പോക്കറ്റടി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. മെട്രോ സ്‌റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങിയിരുന്ന തൃശൂര്‍ സ്വദേശി ഷറഫുദീനാണ് (49) കുത്തേറ്റത്. ശ്യാമും ഷറഫുദീനും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റോബിനും എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൈയിലിരുന്ന കത്തി ഉപയോഗിച്ച് ഷറഫുദീന്‍റെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇയാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.സംഭവത്തിനുശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.‍

Read More

പതിനാലുകാരനെ കത്തി കാട്ടി മദ്യവും കഞ്ചാവും നല്‍കിയ കേസ്; മുത്തശ്ശിയുടെ കാമുകനായ പ്രതി ഒളിവില്‍

കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി 14കാരന് മദ്യവും കഞ്ചാവും നല്‍കിയ കേസിലെ പ്രതി ഒളിവില്‍.എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രബിനായി (40) പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ വൈകാതെ പിടികൂടാനാകുമെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശിയുടെ സുഹൃത്താണ് പ്രതി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുന്ന കുട്ടി നഗരത്തിലെ ഒരു സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. 58കാരിയായ മുത്തശിയെ, പ്രബിന്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2024 ഡിസംബര്‍ 24ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ അവിടെയെത്തി. കുട്ടിയുടെ മുന്നില്‍ വച്ച് മദ്യം കുടിച്ചശേഷം ബട്ടണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ കത്തി വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ജന്മദിനമായ…

Read More

ആലുവയിലെ വെള്ളിച്ചെണ്ണ മേഷ്ടാവിനായി അന്വേഷണം ഊർജ്ജിതം; മോഷ്ടാവ് കവര്‍ന്നത് 16000 രൂപയോളം വില മതിക്കുന്ന വെളിച്ചെണ്ണ

കൊച്ചി: ആലുവ തോട്ടുമുഖത്തെ കടയില്‍ നിന്നും 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷ്ടിച്ച കേസിലെ പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. മോഷണം നടന്ന കടയ്ക്ക് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലെയും ഇവിടെ നിന്ന് മറ്റ് വഴികളിലുള്ള സിസിടിവിയും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തി വരുന്നത്. കടയിലെ സിസിടിവി ക്യാമറയുടെ വയര്‍ മോഷ്ടാവ് മുറിച്ചിരുന്നെങ്കിലും ദ്യശ്യങ്ങള്‍ നേരത്തെ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാണ് അന്വേഷണം. പ്രതിയെ വൈകാതെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ആലുവ തോട്ടുമുഖം പാലത്തിന് സമീപം ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് കടയില്‍നിന്ന് 16000 രൂപയോളം വില മതിക്കുന്ന വെളിച്ചെണ്ണയാണ് മോഷ്ടാവ് കവര്‍ന്നത്. കടയുടെ പൂട്ട് തകര്‍ത്ത ശേഷമായിരുന്നു മോഷണം. 540 രൂപ വീതം വരുന്ന പ്രീമിയം ബ്രാന്‍ഡ് വെളിച്ചെണ്ണയ്‌ക്കൊപ്പം 10 ലിറ്റര്‍ പാല്‍ പായ്ക്കറ്റും മോഷ്ടിച്ചിട്ടുണ്ട്. കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പുട്ടുതകര്‍ത്ത് അകത്തുകടന്നത്.…

Read More

ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും

കൊച്ചി: ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഇന്ന് ഉള്‍പ്പെടെ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം പാലക്കാട് മെമു, പാലക്കാട് എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഏഴ് ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. 9,10 തീയതികളില്‍ വന്ദേഭാരത് ട്രെയിനും വൈകും. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് നാളെ ഒരു മണിക്കൂര്‍ 45 മിനിറ്റും 10ന് ഒരു മണിക്കൂര്‍ 15 മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. സിക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് നാളെ ഒരു മണിക്കൂറും 10ന് അരമണിക്കൂറും വൈകിയാകും ഓടുക. ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് നാളെ ഒരു മണിക്കൂറും 10ന് ഒരു മണിക്കൂര്‍ 20 മിനിറ്റും വൈകിയാകും ഓടുക. വന്ദേഭാരത് നാളെ തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് വൈകി…

Read More

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിശോധനകൾക്ക് ശേഷം മെട്രോ സർവീസ്…

Read More

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും

കൊച്ചി: മേഘവിസ്‌ഫോടന ദുരന്തത്തില്‍ നാശം വിതരച്ച ഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും. അപകട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇവരെ ദുരന്തത്തിന് പിന്നാലെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിട്ടുണ്ട്. ഇവിടെ നിന്നും രണ്ട് ദിസവത്തിന് ശേഷമാകും പുറത്തെക്കിക്കുക. ഇതിനുശേഷമാകും നാട്ടിലേക്ക് തിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.നിലവില്‍ സൈനിക ക്യാമ്പില്‍ കഴിയുന്ന തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറില്‍ ശ്രീനാരായണീയത്തില്‍ നാരായണന്‍ നായര്‍, ശ്രീദേവി പിള്ള എന്നിവര്‍ സുരക്ഷിതരാണെന്നുള്ള വിവരം കുടുംബാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഇവരെ ഫോണില്‍ ബന്ധപ്പെടാനാകാതിരുന്നത് ആശങ്കയ്ക്ക് വഴി വച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണെന്നുള്ള വിവരം ഇവരുടെ മകന് ശ്രീരാമിന് ലഭിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതെന്നും അവരെ അവിടെനിന്നു മാറ്റാന്‍ രണ്ടു ദിവസമെടുക്കുമെന്ന് സൈന്യം അറിയിച്ചതായും മകന്‍ പറഞ്ഞു.  …

Read More

വില്പനയ്‌ക്കെത്തിച്ച  277 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; സഹായിക്കായി വലവിരിച്ച് പോലീസ്

കൊച്ചി: വില്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എറണാകുളം ഐജിഎം പബ്ലിക് സ്കൂളിനു സമീപം കണ്ണാമ്പള്ളി വീട്ടില്‍ ആല്‍ഫ്രിന്‍. കെ. സണ്ണിയെയാണ് (27) നാര്‍ക്കോട്ടിക് സെല്‍ എസി കെ.ബി. അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 277. 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അല്‍ഫ്രിനും ഇയാളുടെ സുഹൃത്ത് സച്ചിനും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് വന്‍ തോതില്‍ എംഡിഎംഎ എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാള്‍ നാര്‍ക്കോട്ടിക് സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാളുടെ വീടിന് സമീപത്തുനിന്ന് ആല്‍ഫ്രിനെ കണ്ടെത്തുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ സച്ചിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കളമശേരി ഗവൺമെന്‍റ് പോളിടെക്‌നിക്ക് കഞ്ചാവ് കേസ്: കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും

കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ കളമശേരി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.കേസില്‍ നിലവില്‍ എട്ടു പ്രതികളാണുള്ളത്. ഇതില്‍ മുഖ്യപ്രതി ഒഡീഷ ദരിഗ്ബാദി സ്വദേശി അജയ് പ്രഥാനെ(33) ജൂലൈ 27 ന് ഒഡീഷയില്‍ നിന്ന് കളമശേരി പോലീസ് സാഹസികമായി പിടികൂടിയിരുന്നു. റിമാന്‍ഡിലായിരുന്ന ഇയാളെ രണ്ടു ദിവസം കസ്റ്റഡിയില്‍ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇതര സംസ്ഥാനക്കാരാണ് പോളിടെക്‌നിക്ക് കോളജിലേക്ക് ലഹരി എത്തിച്ചതെന്നാണ് അജയ് പ്രഥാന്‍റെ മൊഴി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ചില രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനുശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ മാര്‍ച്ച് 15 ന് കൊച്ചി സിറ്റി പോലീസ് നാര്‍കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തിലുളള…

Read More