കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.…
Read MoreCategory: Kottayam
മുണ്ടക്കയത്തെ പശ്ചിമയിൽ വളർത്തുനായ്ക്കൾക്കു നേരേ അജ്ഞാതജീവിയുടെ ആക്രമണം; പുലിയാണെന്ന് നാട്ടുകാർ
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് പത്താം വാർഡ് പശ്ചിമഭാഗത്ത് വളർത്തുനായ്ക്കൾക്ക് നേരേ അജ്ഞാത ജീവിയുടെ ആക്രമണം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പശ്ചിമ കൊച്ചുപുരയ്ക്കൽ സുബ്രഹ്മണ്യൻ, കൊടുങ്ങേൽ ബാബു, ഈട്ടിക്കൽ ഷാരോൺ, തെക്കേതിൽപറമ്പിൽ അനീഷ് എന്നിവരുടെ നായ്ക്കൾക്കാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പഞ്ചായത്തംഗം സിനിമോൾ തടത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ആർആർടി ടീം അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല.വനത്തോട് ചേർന്നുകിടക്കുന്ന പശ്ചിമ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ഭയപ്പാടോടെയാണ് നാട്ടുകാർ കഴിയുന്നത്. മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും…
Read Moreമാഞ്ഞൂരിൽ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയയാൾ പിടിയിൽ; കോലാനി സെല്‍വന്റെ പേരിൽ എണ്ണിയാൽ തീരാത്തത്ര കേസുകൾ
കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്.കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍. സെല്‍വകുമാര്‍…
Read Moreപത്തനംതിട്ടയിലെ പോലീസ് മർദനം: എഫ്ഐആറിൽ പൊരുത്തക്കേടുകള്‍; പരാതിയുമായി പരിക്കേറ്റവര്‍
പത്തനംതിട്ട: പത്തനംതിട്ട പോലീസ് നഗരത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ നരവേട്ടയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിറയെ പൊരുത്തക്കേടുകള്‍. ലാത്തിയടിക്ക് നേതൃത്വം നല്കിയ പത്തനംതിട്ട എസ്ഐ ജെ.യു. ജിനുവിനെയും രണ്ട് സിപിഒമാരെയും സസ്പെന്‍ഡ് ചെയ്തെങ്കിലും ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഇല്ല. ആക്രമണം നടത്തിയത് എസ്ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും പേരുകള്‍ ഉള്‍പ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയില്‍ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവര്‍ പറഞ്ഞു. സംഭവം നടന്നത് രാത്രി 11നാണെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അബാന്‍ ജംഗ്ഷനിലെ ബാറില്‍ ചിലര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത് 11.15ന് എന്നാണ് എഴുതിയിരിക്കുന്നത്. ബാര്‍ ജീവനക്കാര്‍ വിളിച്ചപ്പോള്‍ എത്തിയതാണെന്നും ആളുമാറി മര്ദ്ദിച്ചതാണെന്നുമുള്ള പോലീസ് വാദത്തിന് എതിരാണ് എഫ്ഐആര്‍. എസ്ഐയുടെയും പോലീസുകാരുടെയും പേരുകള്‍ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ദമ്പതികള്‍…
Read Moreവന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് മോൻസ് ജോസഫ്
പത്തനംതിട്ട: വന്യ മൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന വർക്കും ഉള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രവർത്തക യോഗവും വിവിധ പാർട്ടികളിൽ നിന്നും കടന്നുവന്നവർക്കുള്ള മെംബർഷിപ്പ് വിതണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വനത്തിൽത്തന്നെ വന്യജീവികളെ അധിവസിപ്പിക്കാനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.ജി. കണ്ണൻ, വർഗീസ് ചള്ളക്കൽ, തോമസ് കുട്ടി കുമ്മണ്ണൂർ,ഉമ്മൻ മാത്യു വടക്കേടം അനിൽ ശാസ്ത്രി മണ്ണിൽ,ജോൺ വട്ടപ്പാറ, രാജൻ ദാനിയേൽ പുതുവേലിൽ, സജി കളക്കാട്, സജേഷ് കെ.സാം,…
Read Moreഇടുക്കിയിൽ സിഐയുടെ അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ലു തെറിച്ചു; ദൃശ്യങ്ങൾ പുറത്ത്; സംഭവം പുതുവല്‍സരാഘോഷത്തിനിടെ
ഇടുക്കി: കൂട്ടാറില്‍ പുതുവത്സരദിനത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെയാണ് കമ്പംമെട്ട് സിഐ ഷമീര്‍ ഖാന് കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. അടിയേറ്റ മുരളീധരന്റെ പല്ല് തെറിച്ചു പോയി. മുരളീധരനെ സിഐ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് കട്ടപ്പന എഎസ്പിയോട് റിപ്പോര്‍ട്ട് തേടി.ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ചത്. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. മുരളീധനെ സിഐ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളുണ്ട്.സംഭവത്തില്‍ മുരളീധരന് പരാതി നല്കാന് തീരുമാനിച്ചതോടെ ഒത്തുതീര്‍പ്പുമായി പോലീസ് എത്തിയിരുന്നു. ആശുപത്രിയിലെ ചികില്‍സാചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതേത്തുടര്‍ന്നാണ് പരാതി നല്കാന് താമസിച്ചതെന്നു മുരളീധരന് പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികില്‍സാചെലവ്…
Read Moreടോർച്ച് വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം: വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ
വൈക്കം: വീണ് തലയ്ക്ക് പരിക്കേറ്റ് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ 11കാരന് ടോർച്ചിന്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ കുട്ടിയുടെ തലയിലെ മുറിവ് ഡ്രസ് ചെയ്ത നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ.നഴ്സിംഗ് അസിസ്റ്റന്റ് വി.സി. ജയനെയാണ് ഡെപ്യൂട്ടി ഡിഎംഎ യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ മുറിവ് ഡ്രസ് ചെയ്തു കൊണ്ടിരുന്നപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജനറേറ്റർ പ്രവർത്തിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇയാൾ സ്ഥാപനത്തിന് അപകീർത്തി ഉണ്ടാക്കുന്ന മറുപടിയാണ് നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. അതേസമയം, ആശുപത്രിയിലെ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിനായി വൈദ്യുതി വിച്ഛേദിച്ചിരുന്നപ്പോൾ പരിക്കേറ്റെത്തിയ കുട്ടിയുടെ മുറിവ് വെളിച്ചക്കുറവിനിടയിലും ഡ്രസുചെയ്ത ജീവനക്കാരനെതിരേ കടുത്ത നടപടി സ്വീകരിച്ചതിൽ ആശുപത്രി ജീവനക്കാർക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.
Read Moreപുലർച്ചെ വാതിൽ തകർത്ത് അകത്തുകയറി വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു
വണ്ടിപ്പെരിയാർ: വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ 65 വയസുള്ള പാൽ തങ്കത്തിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ചതിനുശേഷം പാൽ തങ്കം മാത്രമാണ് മൗണ്ടിലെ കുടുംബവീട്ടിൽ താമസിക്കുന്നത്. മക്കൾ നാലു പേരുണ്ടെങ്കിലും ഇവർ വേറെയാണ് താമസം. വീടിന്റെ അടുക്കളവശത്തെ കതക് തകർത്ത് അകത്തു കയറിയ അക്രമി ഉറങ്ങിക്കിടന്ന പാൽതങ്കത്തിന്റെ മുഖത്ത് തുണിയിട്ട് മൂടി വായിൽ മറ്റൊരു തുണി തിരുകി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ വരുന്ന മാലയും അര പവൻ വരുന്ന കമ്മലും തലയണയ്ക്കടിയിൽവച്ചിരുന്ന 25,000 രൂപയും അപഹരിക്കുകയായിരുന്നു. നാട്ടുകാരെയും മക്കളെയും വിളിച്ചുവരുത്തി പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആയി സജി മുതല്‍ അലോട്ടി വരെ….കോട്ടയം ജില്ലയിൽ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകൾ
കോട്ടയം: ആയി സജി മുതല്‍ അലോട്ടി വരെ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകളാണ് ജില്ലയിലെ പോലീസ് ലിസ്റ്റിലുള്ളത്. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ നാല്‍പ്പത് ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരും ഇതില്‍പ്പെടും.ബോംബ്, വാള്, കത്തി, തോക്ക് തുടങ്ങി ഇവരുടെ ഒളികേന്ദ്രങ്ങളില്‍ മാരകായുധങ്ങളുടെ വന്‍ശേഖരവും. പല ആയുധങ്ങളും വിദേശനിര്‍മിതവും. കൊല, കുത്ത്, വെട്ട്, ഭീഷണിപ്പെടുത്തല്‍ തുടങ്ങി എന്തു കൃത്യം ചെയ്യാനും മടിക്കാത്ത സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ല.ക്വട്ടേഷന്‍ കൊള്ള സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തല്ലും വെട്ടും നടത്തുന്നതും പതിവ്. ഇവരെ ജയിലില്‍ അടച്ചാല്‍ തടവറയ്ക്കുള്ളില്നിന്ന് അധോലോകത്തെ നിയന്ത്രിക്കും. വിചാരണയ്ക്ക് ജയില്‍ നിന്നിറക്കിയാല്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ സംഘം പാഞ്ഞെത്തും.കഴിഞ്ഞ വര്‍ഷം മാത്രം നൂറിലേറെ കുറ്റവാളികളെ കാപ്പ ചുമത്തി മറ്റ് ജില്ലകളിലേക്ക് നാടു കടത്തി.മറുനാട്ടില്‍ ചെന്നാലും സംഘത്തെ നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. അതിരമ്പുഴ, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് നൂറിലേറെ ഗുണ്ടകളും മൂന്ന്…
Read Moreമൂലമറ്റത്തെ ക്രിമിനല്‍ കേസ് പ്രതിയുടെ കൊലപാതകം: 8 പേര് അറസ്റ്റിൽ; പിടിയിലായവർ കഞ്ചാവ്-മോഷണക്കേസ് പ്രതികള്‍
മൂലമറ്റം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന് സാമുവലി (47)നെ കൊലപ്പെടുത്തി മൃതദേഹം തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഇതു വരെ പിടിയിലായത് എട്ടു പേര്. മണപ്പാടി സ്വദേശി ഷാരോണ്‍ ബേബി, അറക്കുളം സ്വദേശി അശ്വിന് കണ്ണന്, കണ്ണിക്കല്‍ അരീപ്ലാക്കല്‍ ഷിജു, മൂലമറ്റം താഴ്വാരം കോളനി അഖില്‍ രാജു, ഇലപ്പള്ളി സ്വദേശി മനോജ്, മൂലമറ്റം സ്വദേശി പ്രിന്‍സ് അജേഷ്, വിഷ്ണുരാജ്, രാഹുല്‍ ജയന് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏതാനും പേരെ പിടി കൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.30ന് നടന്ന കൊലപാതകത്തില്‍ പോലീസിനു വിവരം ലഭിച്ചിട്ടും മൃതദേഹം കണ്ടെത്താന്‍ വൈകിയതു സംബന്ധിച്ച് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രണ്ടിനു രാവിലെയാണ് കനാലിനു സമീപം പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എരുമാപ്രയില്‍ പള്ളിയുടെ പെയിന്റിംഗിനായി പോയ സംഘവും സാജനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികള്‍…
Read More