കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം ഡിസിസി നേതൃത്വം കെപിസിസിക്കു കൈമാറിയിട്ടുണ്ട്. നിലവില്‍ ഏറ്റുമാനൂര്‍ , ചങ്ങനാശേരി സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിച്ചിരുന്നത്. രണ്ടിടങ്ങളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇത്തവണ സീറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യം കോണ്‍ഗ്രസിനുളളില്‍ ശക്തമാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഏറ്റുമാനൂര്‍ മണ്ഡലം യുഡിഎഫിന് അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നഗരസഭ. അയ്മനം, ആര്‍പ്പൂക്കര, കുമരകം, അതിരമ്പുഴ , നീണ്ടൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.തിരുവാര്‍പ്പ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വാദം ശക്തമാണ്. സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് , ഡിസി സി പ്രസിഡന്റ് നാട്ടകം…
Read MoreCategory: Kottayam
ഉപ്പുതറയിൽ അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കിയ പിതാവിനെ കാണേണ്ടെന്ന് മക്കൾ
ഉപ്പുതറ: അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ മക്കൾ. കഴിഞ്ഞദിവസം തലയ്ക്കടിയേറ്റു മരിച്ച മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനിയുടെ ഭർത്താവായ സുബിനെ പിന്നീട് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയെങ്കിലും അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ കാണാൻ താത്പര്യമില്ലെന്ന് മക്കൾ പോലീസിനെ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചേട്ടൻ സുഭാഷും അമ്മാവന്റെ രണ്ടു മക്കളും ചേർന്ന് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് കട്ടപ്പന നഗരസഭയുടെ ഇരുപതേക്കർ ശാന്തിതീരം വൈദ്യൂതി ശ്മശാനത്തിൽ സംസ്കരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുബിനായി പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന…
Read Moreഉപ്പുതറ രജനിയുടെ കൊലപാതകം; നാടുവിട്ട സുബീഷ് തിരികെയെത്തി സമീപത്തെ പുരയിടത്തിൽ തൂങ്ങിയ മരിച്ച നിലയിൽ
ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തെരഞ്ഞിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവില് സുബിനെ(രതീഷ്)യാണ് ഇന്നു മരിച്ച നിലയിണ് കണ്ടെത്തിയത്. സുബിന്റെ ഭാര്യ രജനി (38)യെ കഴിഞ്ഞ ഏഴിനു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് സുബിനെ കാണാതാകുകയായിരുന്നു. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. സുബിനെ കണ്ടെത്താനായി പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിന് കഴിഞ്ഞ ദിവസം വീടിനു സമീപമെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍…
Read Moreസ്കൂട്ടര്‍ മോഷ്ടാവിനെ തേടിയിറങ്ങി; വലയിലായത് ബൈക്ക് മോഷണക്കേസിലെ പ്രതി
തലയോലപ്പറമ്പ്: സ്കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ തേടിയിറങ്ങിയ പോലീസിനു മുന്നില്‍ ബൈക്ക് മോഷണക്കേസിലെ പ്രതി കുടുങ്ങി. തൃശൂര്‍ നെടുപുഴയില്നിന്നു സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ തേടിയിറങ്ങിയ പോലീസിനു മുന്നിൽ തൃശൂര്‍ ചാലക്കുടിയില്‍നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി വൈക്കം ചെമ്മനത്തുകര പുത്തന്‍പറമ്പില്‍ വി.പി. അര്ജുനന് (23) പെടുകയായിരുന്നു. മോഷണംപോയ സ്കൂട്ടര്‍ വൈക്കത്ത് റോഡ് സൈഡില്‍നിന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം വൈക്കത്തേക്ക് വ്യാപിപ്പിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് ബൈക്ക് മോഷ്ടാവ് പിടിയിലായത്. വൈക്കം സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐമാരായ പി.എസ്. ശ്രീജോവ്, ജോസ് മാത്യൂ, തൃശൂര്‍, നെടുപുഴ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ വ്യാഴാഴ്ച വൈകുന്നേരം തലയോലപ്പറമ്പില്‍നിന്നു പിടികൂടിയത്. യുവാവിന്റെ പക്കലുണ്ടായിരുന്ന ചാലക്കുടിയില്‍നിന്നു മോഷ്ടിച്ച സ്പ്ലെന്‍ഡര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ചെമ്മനത്തുകരയിലെ പാടശേഖരത്തിനു സമീപത്ത് ആക്ടീവ സ്കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈക്കം പോലീസ് സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്…
Read Moreതൊടുപുഴയിൽ ടാപ്പിംഗിന് പോയ തൊഴിലാളികൾക്ക് നേരെ കാട്ടുപോത്ത് ആക്രമണം: രണ്ടു പേര്‍ക്ക് പരിക്ക്
തൊടുപുഴ : പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് പോയ രണ്ടു പേര്‍ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവര്‍ക്ക് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈയ്ക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്ക് പരിക്കേറ്റങ്കിലും സാരമുള്ളതല്ല. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവു പോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡിന് മുന്നില്‍ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍ കൊമ്പു കൊണ്ട് കൈയ്ക്ക് തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍ നിന്നും രക്ഷപ്പെടാനായി. തുടര്‍ന്ന് മുന്നോട്ട് പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത് തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം…
Read Moreക്ഷീരജില്ലയായ ഇടുക്കിയില്‍ പ്രതിസന്ധിക്കിടയിലും പാല് ഉത്പാദനം കൂടി
തൊടുപുഴ: ക്ഷീരജില്ലയായ ഇടുക്കിയില്‍ വീണ്ടും പാല് ഉത്പാദനത്തില്‍ മുന്നേറ്റം. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം ലിറ്ററിനു മേല്‍ വര്‍ധനയാണ് ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും ഉണ്ടായത്.എന്നാല്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കാത്തതില്‍ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ജനുവരിയോടെ പാല്‍വില വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. ക്ഷീരകര്‍ഷകരോടുള്ള അധികൃതരുടെ അവഗണന തുടരുന്നതിലും പുലര്‍ച്ചെ മുതല്‍ അന്തിയോളം പണിയെടുത്താലും മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയാത്ത സാഹചര്യവും കണക്കിലെടുത്ത് ഒട്ടേറെ പേര് ഈ മേഖലയില്‍നിന്നു പിന്‍വാങ്ങി. ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ പാല് ഉത്പാദനത്തില്‍ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. എന്നാല്‍ 2025ല്‍ ജില്ലയില്‍ ഉത്പാദിപ്പിച്ചത് 18,82,528 ലിറ്റര്‍ പാലാണെന്നാണ് ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കണക്ക്. 2024-ല്‍ 17,67,194 ലിറ്ററായിരുന്നു ഉത്പാദനം . ഒരു വര്‍ഷത്തിനിടെ 1,15,334 ലിറ്റര്‍ പാലിന്റെ വര്‍ധനയാണുണ്ടായത്. എന്നാല്‍ 2021-22 വര്‍ഷം ക്ഷീര സംഘങ്ങളില്‍ കര്‍ഷകര്‍…
Read Moreശബരിമല തീർഥാടകർക്ക് സൗജന്യ വാഹന പരിശോധനയൊരുക്കി അമൽജ്യോതി കോളജ്
കാഞ്ഞിരപ്പള്ളി: ശബരിമല മകരവിളക്ക് തീർഥാടന സീസൺ മുന്നൊരുക്കങ്ങളുടെയും റോഡ് സേഫ്റ്റി മാസാചരണത്തിന്റെയും ഭാഗമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഓട്ടോമൊബൈൽ വിഭാഗവും സംസ്ഥാന മോട്ടോർ വാഹനവകുപ്പും കോട്ടയം ഐഷർ മോട്ടോഴ്സ് ലിമിറ്റഡും സംയുക്തമായി സൗജന്യ വാഹന പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ ബി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ഇത്തരത്തിലുള്ള പരിപാടികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മെക്കാനിക്കൽ എൻജിനിയറിംഗ് ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. ജെ.പി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. മോട്ടോർ വാഹനവകുപ്പ് ഇൻസ്പെക്ടർ എം.കെ. മനോജ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ മനവ് സതീഷ്, ടി.എഫ്. ബിജോ, ടി. അരുണ്‍കുമാർ, വിഷ്ണു ജെ. നായർ, റെജി പി. സലാം, സുമേഷ്, ശ്രീജിത്ത് ശ്രീകുമാർ, പി.എസ്. ജിതിൻമോൻ, ഓട്ടോമൊബൈൽ വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരായ…
Read Moreഡ്യൂട്ടിക്ക് വരുകയായിരുന്ന കെഎസ്ആർടിസി കണ്ടക്ടറുടെ പക്കൽ വാറ്റ് ചാരായം; പിടിയിലായത് മൂന്നാർ ഡിപ്പോയിലെ ഷിബു
അടിമാലി: ഒന്നര ലിറ്റര്‍ വാറ്റുചാരായവുമായി കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ പിടിയിലായി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര നീലീശ്വരം സ്വദേശിയും മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ ഷിബു (51) പിടിയിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍പെക്ടര്‍ ജി.ആര്. ബിജു മാത്യുവും സംഘവും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മൂന്നാര്‍ ഡിപ്പോയിലേക്കു ജോലിക്കായി വരുന്പോഴാണ് അടിമാലിയില്വച്ച് നാര്‍ക്കോട്ടിക് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്കാരി ആക്ട് അനുസരിച്ച് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreകുമരകത്ത് പോള ശല്യം രൂക്ഷം; ബോട്ടുകള്‍ ജെട്ടിയില്‍ എത്തുന്നില്ല; യാത്രക്കാർ ദുരിതത്തിൽ
കുമരകം: വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്തും കുമരകം ബോട്ട് ജെട്ടി തോട്ടിലും പോള തിങ്ങി നിറഞ്ഞതോടെ ബോട്ട് യാത്രക്കാരും കായലില്‍ ഉപജീവനം നടത്തുന്ന തൊഴിലാളികളും ദുരിതത്തിലായി. മുഹമ്മയില്‍നിന്ന് കുമരകത്തേക്ക് ബോട്ടില്‍ പുറപ്പെടുന്നവര്‍ക്ക് കുമരകം ബോട്ടുജെട്ടിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ല. വേമ്പനാട്ടു കായല്‍ തീരത്തുള്ള സെന്റ് മേരീസ് കുരിശു പള്ളിക്കു സമീപം ഇറങ്ങണം. അവിടെ നിന്നും ഒരു കിലോമീറ്റര്‍ നടന്നാലെ ബോട്ടുജെട്ടി ബസ് സ്റ്റാന്റില്‍ എത്താന്‍ കഴിയു. ഇത് പുതിയ ദുരനുഭവമല്ല. വര്‍ഷങ്ങളായുള്ളതാണ്. പഞ്ചായത്തില്‍നിന്നു നടത്തുന്ന നടപടികളൊന്നും ശാശ്വതമല്ല. ബോട്ട് ജെട്ടിയിലെ കായല്‍ കുരിശടിയില്‍ വേലി കെട്ടി പോള തടയണം എന്ന ആവശ്യം ശക്തമാണെങ്കിലും അത് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. തണ്ണീര്‍മുക്കം ബണ്ട് അടച്ചതോടെ നീരൊഴുക്കില്ലാതെ പോള കെട്ടിക്കിടക്കുകയാണ്. കുമരകത്തെ പ്രധാന തോടുകൾ പോള നിറഞ്ഞിരിക്കുകയാണ്. ബോട്ട് ജെട്ടി തോട്ടിലെ അവസ്ഥ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനെ മാത്രമല്ല, ടൂറിസ്റ്റ് ബോട്ടുകള്‍, ഹൗസ്…
Read Moreജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ ദുരിത യാത്ര; യാത്രക്കാർ തലകറങ്ങി വീഴുന്നത് പതിവു സംഭവം
കോട്ടയം: കോട്ടയത്ത് ഇരട്ടപ്പാതയും ആറു പ്ലാറ്റ്ഫോമും രണ്ട് പ്രവേശന കവാടങ്ങളുമൊക്കെ വന്നിട്ടും യാത്രാദുരിതത്തിന് യാതൊരു കുറവുമില്ല. വേണാടിലും വഞ്ചിനാടിലും പുഷ്പുളിലും ചെന്നൈ മെയിലിലും എക്സിക്യൂട്ടീവിലും മലബാറിലുമൊക്കെ കാല്കുത്തി നില്‍ക്കാനോ ശ്വാസം വിടാനോ സാധിക്കാത്ത തിരക്കാണ്. മറ്റ് വണ്ടികളിലെ ജനറല്‍ കംപാര്ട്ടുമെന്റുകളിലെല്ലാം സ്ഥിതി ഇതുതന്നെ. റിസര്‍വേഷന്‍ ലഭിക്കാതെ ജനറലില്‍ ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്നവരുടെ അവസ്ഥ അതിദയനീയം. കോട്ടയം-എറണാകുളം ട്രെയിനുകളില്‍ യാത്രക്കാര്‍ തലചുറ്റി വീഴുന്നതും പതിവു സംഭവം. കായംകുളംമുതല്‍ എറണാകുളംവരെ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങുന്ന യാത്രക്കാരുടെ ഇരട്ടിയാണ് അകത്തേക്കു കയറുക. സീറ്റു പോയിട്ട് കൈപിടിക്കാന്‍ ഇടമില്ലാത്ത വിധം തുടരുന്ന സഹനയാത്രയ്ക്ക് എന്നവസാനമുണ്ടാകും എന്ന് ആര്‍ക്കുമറിയില്ല. രാവിലെയുള്ള എറണാകുളം യാത്രയും വൈകുന്നേരത്തെ കൊല്ലം യാത്രയുമൊക്കെ ജീവന് പന്താടുന്ന പരീക്ഷണമാണ്. എറണാകുളം-കൊല്ലം പാതയില്‍ ഒന്നുരണ്ടു പാസഞ്ചര്‍കൂടി ഓടിക്കാതെ ദുരിതത്തിന് അവസാനമില്ല. ഒറ്റപ്പെട്ട സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചാലൊന്നും പ്രശ്നത്തിന് പരിഹാരമില്ല. ഇരട്ടപ്പാത വന്നതോടെ ക്രോസിംഗ് ഒഴിവായതും…
Read More