കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെ പൂര്‍ണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനര്‍വ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ഡിസംബര്‍ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെയോ കൊണ്ടുവരാന്‍ പാടില്ല. നിയന്ത്രണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറികളില്‍ വിരിയുന്നതിനായി വച്ച മുട്ടകള്‍ നശിപ്പിക്കണം. നിയന്ത്രണ മേഖലകളിലെ ഹാച്ചറികളില്‍/ഫാമുകളില്‍ വളര്‍ത്തിവരുന്ന ബ്രീഡര്‍…
Read MoreCategory: Kottayam
വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി; ഇരുവരേയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്
എരുമേലി: വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്. എരുമേലി മണിപ്പുഴയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് എരുമേലി മണിപ്പുഴയിൽ താമസിക്കുന്ന യുവതി വീടിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയം യുവതിയുടെ ഭർത്താവിന്റെ പ്രായമായ മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസികളാണ് യുവതി വീടിനുള്ളിൽ പ്രസവിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത്. ഈ സമയം ഹോട്ടൽ പരിശോധനയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ യുവതിയുടെ വീട്ടിലെത്തി ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങളും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു. യുവതി ഗർഭിണിയാണെന്ന് വീട്ടിലെത്തിയ ആശാ വർക്കർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ ഇത് അംഗീകരിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ വിജിമോൾ, പബ്ലിക്…
Read Moreമൂന്നാറിൽ ഒറ്റക്കൊമ്പന്റെ ആക്രമണം; രണ്ടു തൊഴിലാളികള്‍ക്കു പരിക്ക് ; സാരമായി പരിക്കേറ്റ ശേഖറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ എംജി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആനയുടെ കൊമ്പു കൊണ്ടാണ് ശേഖറിന് പരിക്കേറ്റത്. കാല് ഒടിയുകയും ചെയ്തു. ശേഖറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴകമ്മയ്ക്ക് വീണു പരിക്കേറ്റത്. പഞ്ചായത്തിന്റെ കീഴില്‍ ദിവസവേതാനിസ്ഥാനത്തില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടോടെ മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം. രാവിലെ എത്തി ജോലി ആരംഭിച്ചപ്പോള്‍ തന്നെ കാട്ടാന തൊട്ടുമുന്നില്‍ എത്തുകയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളില്‍ തന്നെ തുടരുന്ന ഒറ്റക്കമ്പന്‍ എന്ന കാട്ടാനയായിരുന്നു സംസ്കരണ പ്ലാന്റില്‍ എത്തിയത്. മുമ്പും പലതവണ പ്ലാന്റില്‍ കാട്ടാനകള്‍ എത്തിയിരുന്നെങ്കിലും ഇത്തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല.…
Read Moreതൊടുപുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൊടുപുഴ: അന്തര്‍സംസ്ഥാന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കള്‍ മരിച്ചു. തൊടുപുഴ ഒളമറ്റം പൊന്നന്താനം തടത്തില്‍ സന്തോഷിന്റെ മകന് ടി.എസ്.ആല്‍ബര്‍ട്ട് (19) ഇന്നലെ മരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ പരേതനായ ജോബിയുടെ ഏക മകന് എബിന് (19) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ കാല് അറ്റുതൂങ്ങിയ നിലയിലാണ് എബിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൊടുപുഴ-പാല റൂട്ടില്‍ ഇന്നലെ രാത്രി എട്ടരയോടെ കരിങ്കുന്നം പുത്തന്‍ പള്ളിക്കു സമീപമായിരുന്നു അപകടം. കരിങ്കുന്നം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും തൊടുപുഴയിലേക്കു വരികയായിരുന്ന കല്ലട ബസുമാണ് കൂട്ടിയിടിച്ചത്.പൊന്നന്താനത്ത് വാടകയ്ക്കു താമസിക്കുകയാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം. റീനയാണ് മാതാവ്. സഹോദരി ആഞ്ജലീന. മൃതദേഹം ഇന്ന്…
Read Moreഓണ വിപണി: സപ്ലൈക്കോയ്ക്കും കണ്‍സ്യൂമർഫെഡിനും നേട്ടം
തൊടുപുഴ: ഓണക്കാലത്ത് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ വിപണികളിൽനിന്നു മെച്ചപ്പെട്ട വരുമാനം. സപ്ലൈക്കോ, കണ്‍സ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകളിലൂടെയാണ് ഇത്തവണ മെച്ചപ്പെട്ട വരുമാനം നേടാനായത്. കോടികളുടെ വരുമാനമാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്. സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ജില്ലാഫെയർ സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ താലൂക്ക് ഫെയറുകളും നടത്തി. ഇതിലൂടെ ആകെ 1.21 കോടിയാണ് വരുമാനമുണ്ടായത്. തൊടുപുഴ, നെടുങ്കണ്ടം, മൂന്നാർ ഡിപ്പോകൾക്ക് കീഴിലെ താലൂക്ക് ഫെയറുകളുടെയും ജില്ലാ ഫെയറിന്റെയും ചേർത്തുള്ള വരുമാനമാണിത്. ജില്ലാ ഫെയറിൽ മാത്രം നടന്ന വിൽപ്പനയിലൂടെ 7,92,315 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ആറിനാണ് ഓണച്ചന്തകൾ തുടങ്ങിയത്. ഉത്രാടനാളായ 14ന് അവസാനിച്ചു. സബ്സിഡി, നോണ്‍ സബ്സിഡി സാധനങ്ങളും ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു. പകൽ രണ്ടു മുതൽ നാലു വരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനംവരെ അധിക ഡിസ്കൗണ്ടും അനുവദിച്ചിരുന്നു. സബ്സിഡിയിതര സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം…
Read Moreയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസ്: ജാന്‍സിക്കു നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചു
കോട്ടയം: വഴിയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസില്‍ ജാന്‍സിക്കു നഷ്ടപ്പെട്ട മാല പോലീസ് സ്റ്റേഷനില്‍നിന്നു തിരികെ ലഭിച്ചു. കടുവാക്കുളം തിരുഹൃദയ നഴ്സിംഗ് കോളജിലെ ഓഫീസ് ജീവനക്കാരിയും ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയുമായ ജാന്‍സി ഷാജന് വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ചങ്ങനാശേരിക്കുള്ള ബസ് കയറുന്നതിനായി ചൂള ഭാഗത്തുനിന്നു കടുവാക്കുളം ജംഗ്ഷനിലേക്കുള്ള യാത്രാമധ്യേ ഒരുപവന് തൂക്കമുള്ള സ്വർണമാല നഷ്ടപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ജാന്‍സി അറിയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് മാല നഷ്ടപ്പെട്ടതെന്ന സംശയത്തില്‍ കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ ഡിപ്പോകളില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ജാന്‍സിക്കു പിന്നാലെ അതുവഴി നടന്നെത്തിയ യാത്രക്കാരിക്കു വഴിയില്‍ കിടന്നു മാല ലഭിച്ചു. യാത്രക്കാരി മാല ഉടന്‍ തന്നെ കടുവാക്കുളം ജംഗ്ഷനിലുള്ള ഇലക്ട്രിക് കടയുടമ ഷിജുവിനെ ഏല്‍പ്പിക്കുകയും യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ മാല ലഭിച്ച വിവരം പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ലഭിച്ച മാല ഷിജു കോട്ടയം…
Read Moreനഗരമധ്യത്തിൽ ഓട്ടോയിലെത്തിയ യുവതിയെ തടഞ്ഞ് നിർത്തി ശാരീരികമായി ആക്രമിച്ചു; നാലുപേർ പോലീസ് പിടിയിൽ
തൊടുപുഴ: ഓട്ടോയിൽ യാത്ര ചെയ്ത യുവതിയെ നഗരമധ്യത്തിൽ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. അക്രമരംഗം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊടുപുഴ കോലാനി കോതായിക്കുന്നേൽ കെ.എം മുജീബ് (34), പാറപ്പുഴയിൽ പി.ഡി. ഫ്രാൻസിസ് (47), ചിറവേലിൽ ഹരിനാരായണൻ (49), കരിമണ്ണൂർ നെയ്യശേരി മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ. ബഷീർ (53) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. ഗാന്ധി സ്ക്വയറിൽനിന്നു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു യുവതി. ഓട്ടോ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മറ്റൊരു ഓട്ടോയിലെത്തിയ പ്രതികൾ വാഹനം തടയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു തടഞ്ഞപ്പോൾ മർദിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും താക്കോൽ ഉൗരി വാങ്ങുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…
Read Moreഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്ന് വിദ്യാർഥികൾ ചികിത്സയിൽ
കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മുന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും കഴിച്ച വെള്ളാരംകുന്നിലെ മൂന്ന് വിദ്യാർഥികളെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിനുശേഷം കുട്ടികൾ പള്ളിക്കവലയിലെ ഹോട്ടലിൽനിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിക്കുകയായിരുന്നു. ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിനു പിന്നാലെ ഇവർ ഛർദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നഗരസഭാ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വണ്ടിപ്പെരിയാറിൽ ഭക്ഷ്യവിഷബാധവണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യ വിഷബാധ. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പരിശോധന നടത്തി ഏഴു ദിവസം കട അടച്ചിടാൻ…
Read More1887 സെപ്റ്റംബർ 21 ; മനുഷ്യനിർമിത വിസ്മയമായ മുല്ലപ്പെരിയാർ ഡാമിനു ശിലപാകിയ ദിനം
കുമളി: 1887 സെപ്റ്റംബർ 21. മുല്ലപ്പെരിയാർ അണക്കെട്ടിന് ബ്രിട്ടീഷ് എൻജിനിയർ ജോണ്‍ പെന്നി ക്വിക്ക് ശില പാകിയ ദിനം. ‘മനുഷ്യ നിർമിത വിസ്മയം’ ഈ വാക്കുകൾ മദ്രാസ് ഗവർണറായിരുന്ന വെൻലോക്ക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി അണക്കെട്ട് കമ്മീഷൻ വേളയിൽ പറഞ്ഞതാണ്. നൂറിലേറെ വർഷങ്ങൾക്കു മുൻപുള്ള വെൻലോക്കിന്റെ വാക്കുകൾ ശരിവച്ച് ഇന്നും മുല്ലപ്പെരിയാർ അണക്കെട്ട് കാലപ്പഴക്കം കൊണ്ടും വിവാദങ്ങൾകൊണ്ടും വിസ്മയമായി നിലകൊള്ളുന്നു. അണക്കെട്ടിന്റെ നിർമാണ ഘട്ടത്തിൽ ബ്രിട്ടീഷ് എൻജിനിയറായിരുന്ന എ.ഡി. മക്കൻസി രചിച്ച ‘ഹിസ്റ്ററി ഓഫ് ദ പെരിയാർ റിവർ പ്രോജക്ട്’ പുസ്തകത്തിൽ അണക്കെട്ടിന് പിന്നിലെ പ്രയത്നങ്ങൾ വിവരിക്കുന്നുണ്ട്. 1886 ഒക്ടോബർ 29ന് തിരുവിതാംകൂർ-മദ്രാസ് ഭരണകർത്താക്കൾ പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലുള്ള സ്ഥലം, വന്യമൃഗങ്ങൾ നിറഞ്ഞ വനം, വിഷപ്പാന്പുകൾ, വർഷത്തിൽ ഭൂരിഭാഗവും തോരാതെ പെയ്യുന്ന മഴ, യാത്രാക്ലേശം, കൂടെ മലന്പനിയും.…
Read Moreകിളിവയലിലും കുളനടയിലും വാഹനാപകടം; റോഡിലൂടെ ഡീസല്‍ ഒഴുകി ഗതാഗതം തടസപ്പെട്ടു
അടൂര്‍: എംസി റോഡില്‍ കിളിവയലിലും കുളനടയിലും വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഓയില്‍ റോഡില്‍ കൂടി ഒഴുകി. കിളിവയലില്‍ രാത്രി 12.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു മത്സ്യം കയറ്റി അടൂര്‍ ഭാഗത്തേക്കു വന്ന വാനും അടൂരില്‍ നിന്നും കൊട്ടാരക്കരയ്ക്കു പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ റോഡിലേക്കു മറിഞ്ഞു. മത്സ്യ വാഹനത്തിലെ ഐസ് വെള്ളം ഡീസലുമായി ചേര്‍ന്ന് റോഡില്‍ കൂടി ഒഴുകി ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കുളനടയില്‍ പുലര്‍ച്ചെ രണ്ടോടെയാണ് ചെങ്ങന്നൂര്‍ ഭാഗത്തു നിന്നു വന്ന പിക്കപ്പും പന്തളത്ത് നിന്നു ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ബിഎംഡബ്ല്യു കാറും തമ്മില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ ടാങ്കില്‍ നിന്ന് ഡീസല്‍ റോഡില്‍ ഒഴുകി ഗതാഗതം തടസപ്പെട്ടു. രണ്ടു സ്ഥലങ്ങളിലും അടൂര്‍ അഗ്നിശമന സേന എത്തി ഓയില്‍ നിക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.
Read More