ചാലക്കുടി: കളഞ്ഞുകിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമസ്ഥയ്ക്ക് നൽകി രണ്ട് ലോട്ടറി വില്പനക്കാരായ സ്ത്രീകൾ മാതൃകയായി. ചാലക്കുടിയിലെ ലോട്ടറി വിൽപ്പനക്കാരായ പാർവതി, കാർത്തു എന്നിവർക്കാണ് വഴിയിൽനിന്നും രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടനെ ലോട്ടറി മൊത്ത വില്പനക്കാരനായ കെ.ജി. ബാബു വിനെ സ്വർണമാല എല്പിച്ചു. മർച്ചന്റ് അസോസിയേഷൻ അംഗമായ ബാബു തൃശൂർ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടനെ മാല ഏല്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരികെ നൽകി.
Read MoreCategory: Thrissur
ജനവാസമേഖലയിൽ കുറുക്കന്റെ ശല്യം; കുടുക്കാൻ വനംവകുപ്പിന്റെ സഹായം തേടി അയ്യന്തോൾ നിവാസികൾ
തൃശൂർ: അയ്യന്തോൾ കാർത്യായനി ക്ഷേത്രപരിസരങ്ങളിലും സമീപത്തെ ജനവാസമേഖലകളിലും പകൽസമയത്തുപോലും കുറുനരികളുടെ സാന്നിധ്യം വർധിക്കുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വന്യജീവിശല്യം രൂക്ഷമായതോടെ കടുത്ത ഭീതിയോടെയാണ് പ്രദേശത്തുകാർ കഴിയുന്നത്. കോഴി, ആട്ടിൻകുട്ടികൾ ഉൾപ്പെടെയുള്ള ചെറിയ വളർത്തുമൃഗങ്ങളെ ഇവ പിടികൂടാൻ സാധ്യതയേറെയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വീട്ടുപരിസരങ്ങളിൽ കുറുനരികൾ തമ്പടിക്കുന്നതു കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയ്ക്കു വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. വന്യജീവിവകുപ്പിന്റെ കൃത്യമായ നിയമാനുമതിയോടെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും കുറുനരികളെ നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന്റെ പ്രത്യേക ലൈസൻസുള്ള ഹണ്ടർ പ്രദേശത്ത് എത്തുമെന്ന വിവരങ്ങളാണ് ആദ്യം പുറത്തുവന്നതെങ്കിലും നിയമക്കുരുക്കുകളുടെ അടിസ്ഥാനത്തിൽ അതിനു കഴിയില്ലെന്നു കൗൺസിലർ വത്സല ബാബുരാജ് അറിയിച്ചു. അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിക്കുമെന്നും അവർ അറിയിച്ചു.
Read Moreവിവാഹവാർഷികത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ ആംബുലൻസ് സംഘടനയ്ക്ക് ധനസഹായം നൽകി മാതൃക
എരുമപ്പെട്ടി: വിവാഹത്തിന്റെ സിൽവർജൂബിലി ആഘോഷവേളയിൽ ആംബുലൻസ് സംഘടനയായ ആക്ട്സിന് ധനസഹായംനൽകി ദമ്പതികൾ മാതൃകയായി. എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയും ഭാര്യ ബീന ജോഷിയും മക്കളും ചേർന്നാണ് 25,000 രൂപയുടെ ചെക്ക് ആക്ട്സിന് നൽകിയത്. എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഘടിപ്പിച്ച സൽക്കാര വേളയിൽ ആക്സിന്റെ എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികൾക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറർ ഫരീദ് അലി, യൂണിറ്റ് ഭാരവാഹി പി.ടി. ആന്റോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.
Read Moreകാലവർഷം ദുർബലം; മെലിഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം; നിരാശയിൽ വിനോദസഞ്ചരികൾ
അതിരപ്പിള്ളി: കാലവർഷം ദുർബലമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞു. മഴക്കാലത്ത് രൗദ്രഭാവത്തിൽ വെള്ളച്ചാട്ടം കാണാനാകുമെന്ന പ്രതീക്ഷയിൽ എത്തുന്ന സഞ്ചാരികൾ മെലിഞ്ഞൊഴുകുന്ന പുഴകണ്ട് നിരാശയോടെ മടങ്ങുകയാണ്. ആയിരക്കണക്കിനു വിനോദയാത്രികർ ദിവസവും എത്തുന്നുണ്ട്. പാർക്കിംഗ് സൗകര്യം കുറവായതിനാൽ വളരെദൂരെ വാഹനങ്ങൾ പാർക്ക് ചെയ്താണ് പലരും വെള്ളച്ചാട്ടം കാണാനെത്തുന്നത്. എല്ലാവർഷവും ജൂൺ മാസത്തിൽ അതിരപ്പിള്ളി മനംകുളിർപ്പിക്കുന്ന കാഴ്ചാനുഭവമാകാറുണ്ട്.
Read Moreതെളിവുകളുടെ അഭാവം; കുണ്ടന്നൂർ പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു
വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നഗ്നത മൊബൈലിൽ ഫോട്ടോ കാണിച്ച് ഭീഷണിപെടുത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വടക്കാഞ്ചേരി പൊലീസ് 2024ൽ ചാർജ് ചെയ്ത കേസിൽ പ്രതി കുണ്ടന്നൂർ രാജേഷ് (38) എന്ന ശ്രീരാജുവിനെ വടക്കാഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് സ്പെഷൽ ജഡ്ജ് എസ്. സുധീഷ്കുമാർ പ്രതിയെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. പി.വിഷ്ണുദേവ് ഹാജരായി.
Read Moreഒല്ലൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
ഒല്ലൂർ (തൃശൂർ): ക്രിസ്റ്റഫർനഗറിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ആറുപേർക്ക് പരിക്കേറ്റു. രണ്ടു ബസുകളുടെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ബംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന ടുറിസ്റ്റ് ബസും എറണാകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ആറുപേരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽപ്രവേശിപ്പിച്ചു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Read Moreതൃശൂരിൽ മിന്നൽച്ചുഴലി; മരങ്ങൾ കടപുഴകി വീണ് വ്യാപക നഷ്ടം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
തൃശൂർ: ജില്ലയിൽ പുലർച്ചെ മുതൽ തുടരുന്ന അതിശക്തമായ മഴയ്ക്കും കാറ്റിനുമിടെ മിന്നച്ചുഴലിയും. വില്ലടം, ചേറൂർ മേഖലകളിൽ ഇന്നു രാവിലെയുണ്ടായ മിന്നച്ചുഴലിയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി . ഗതാഗതവും വൈദ്യുതി വിതരണവും മണിക്കൂറുകളോളം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി റോഡിലെ തടസങ്ങൾ നീക്കിയത്. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ വളപ്പിൽ ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീണു. സ്കൂളിലെ എൽകെജി വിഭാഗത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. ഏതാനും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് കുട്ടികളോ രക്ഷകർത്താക്കളോ വാഹനങ്ങളിലുടമകളോ സമീപത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ഇന്നും കൂടി ശക്തമായ മഴ കാലാവസ്ഥാ വകുപ്പ് നേരത്തെ ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും മഴ അതിശക്തമായതിനെ…
Read Moreതൃശൂരിലെ പ്രധാന റോഡിൽ കാൽനടയാത്രക്കാർക്കു ‘കേബിൾ കെണി’
തൃശൂർ: കോർപറേഷൻ അധികൃതരും കേബിൾ ഓപ്പറേറ്റർമാരും തമ്മിലുള്ള പഴയ “കത്രികപ്പോരിന്റെ’ ഓർമകൾ ബാക്കിയാക്കി നഗരത്തിലെ നടപ്പാതകളിൽ വീണ്ടും കേബിൾ കെണികൾ രൂപപ്പെടുന്നു. പ്രധാന റോഡുകളിലും കാൽനടപ്പാതകളിലും അലക്ഷ്യമായി പൊട്ടിവീണും താഴ്ന്നും കിടക്കുന്ന കേബിളുകൾ യാത്രക്കാർക്കു തലവേദനയാകുകയാണ്. വർധിക്കുന്ന അപകടസാധ്യത പുതിയ അധ്യയനവർഷം ആരംഭിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നഗരത്തിലേക്കു കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ അപകടസാധ്യത ഇരട്ടിയായി. തിരക്കേറിയ റോഡുകളിൽ പലയിടത്തും കാൽനടപ്പാതകളിലേക്കു കേബിളുകൾ വീണുകിടക്കുന്നതു നിത്യകാഴ്ചയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയങ്ങളിൽ ഇതുവഴി പോകുന്ന യാത്രക്കാർക്ക് ഇതു വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായും അലക്ഷ്യമായും വലിച്ച കേബിളുകൾ ഒതുക്കണമെന്ന നിർദേശം പാലിക്കാത്തതിനെതുടർന്ന് 2022ൽ കോർപറേഷൻ നേരിട്ടിറങ്ങി അവ മുറിച്ചുമാറ്റിയതു വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. അന്ന് എംജി റോഡ്, സ്വരാജ് റൗണ്ട്, പോസ്റ്റ് ഓഫീസ് റോഡ് തുടങ്ങിയ പ്രമുഖ ഇടങ്ങളിലെല്ലാം കോർപറേഷൻ അധികൃതർ വ്യാപകമായി കേബിളുകൾ മുറിച്ചുനീക്കുകയും…
Read Moreനിര്‍ഭയ നിശ; അര്‍ധരാത്രിയിലും കാവലായി തൃശൂര്‍ പിങ്ക് പോലീസ്
ഇരിങ്ങാലക്കുട: അടിയന്തര സാഹചര്യങ്ങളില്‍ പുലര്‍ച്ചെയെന്നോ, അര്‍ധരാത്രിയെന്നോ വ്യത്യാസമില്ലാതെ സ്ത്രീസുരക്ഷയുറപ്പാക്കി തൃശൂര്‍ റൂറല്‍ പിങ്ക് പോലീസ് സംഘം. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പൂര്‍ണപിന്തുണയും സുരക്ഷിതത്വബോധവും നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. സംശയകരമായ സാഹചര്യങ്ങളില്‍ ഇടപെട്ടും സഹായം ആവശ്യമുള്ളവര്‍ക്ക് അടിയന്തര പിന്തുണ നല്‍കിയും റൂറല്‍ പരിധിയിലെമ്പാടും പിങ്ക് പോലീസ് സജീവമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാത്രികാല കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിര്‍ഭയ നിശ വലിയതോതില്‍ സഹായകരമാകുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. രാത്രിയില്‍ സ്ത്രീക്ക് കാവലായി പോലീസ്; സുരക്ഷിതമായി വീട്ടിലെത്തിച്ചു കാട്ടൂര്‍: രാത്രിയില്‍ വാഹനസൗകര്യമില്ലാതെ വഴിയില്‍ ഒറ്റപ്പെടുകയും പോലീസിന്റെ വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച് നടന്നുപോവുകയും ചെയ്ത സ്ത്രീക്ക് സുരക്ഷയൊരുക്കി പോലീസ് സംഘം. രാത്രി ഒമ്പതിന് താണിശേരി പെട്രോള്‍പമ്പിന് സമീപം ഒരു സ്ത്രീ ഒറ്റപ്പെട്ടു നില്ക്കുന്നതായി അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇആര്‍എസ്എസ്) കണ്ട്രോള് റൂമിലേക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍തന്നെ രാത്രികാല…
Read Moreപോട്ടയിൽ ഇതര സംസ്ഥാന ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; ഇരുവരും മദ്യപിച്ച് കലഹം കൂടുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ
ചാലക്കുടി: പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉമിത് (38) ഭാര്യ രാധ(32) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 12 മണിയോടെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പോട്ട വാഴകുന്ന് താഴത്തേതിൽ വീട്ടിൽ ടിജോയുടെ വീട്ടുജോലിക്കാരാണ് മരിച്ച ദമ്പതികൾ. ടിജോയുടെ വീടിനോടു ചേർന്നുള്ള പഴയവീട്ടിലെ മുറിയിൽ കിടക്കയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഉമിത് ഭാര്യയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഉമിത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. ഇരുവരും തമ്മിൽ മദ്യപിച്ച് ഇടയ്ക്ക് വഴക്കുണ്ടാകാറുള്ളതായി സമീപവാസികൾ പറയുന്നു. നാലുമാസത്തോളമായി ഇരുവരും ജോലിക്കായി പോട്ടയിൽ എത്തിയിട്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഇരുവരും വഴക്കു കൂടുന്നത് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടിരുന്നു. ഇന്നലെ വീട്ടിൽ ജോലിക്ക് എത്താതിരുന്നതിനാൽ സംശയം തോന്നി…
Read More