അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽയാത്രികർക്ക് നേരെ കബാലിയുടെ ആക്രമണം. ഭയന്ന് കുന്നിൻ ചെരുവിലേക്ക് ചാടിയ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അമ്പലപ്പാറക്കും ഷോളയാറിനും ഇടയിലാണ് സംഭവം കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് റോഡിൽ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെയാണ് ആന ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന ആന പെട്ടന്ന് യാത്രക്കാർക്ക് നേരെ തിരിയുകയായിരുന്നു ഇതോടെ യാത്രക്കാരിൽ ചിലർ താഴ്ചയിലേക്ക് ചാടി. ഇതിൽ ഒരാൾ താഴേക്ക് ഊർന്ന് പോയെങ്കിലും മരത്തിൽ പിടിച്ചു രക്ഷപ്പെട്ടു.ആന ഈ ഭാഗത്ത് നിന്ന് മാറിയതിന് ശേഷം വനപാലകരും സഹയാത്രികറും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ ആനമല പാതയിൽ വഴി മുടക്കി നിന്നിരുന്ന കബാലി രാത്രി വരെ റോഡിൽ നിന്നും മാറാതെ നിലയുറപ്പിച്ചിരുന്നു. ഇടക്ക് റോഡിൽ നിന്നും മാറിയെങ്കിലും വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ എട്ടോടെയാണ് ആന റോഡിൽ നിന്നും മാറിയത്.…
Read MoreCategory: Thrissur
ട്രെയിൻ യാത്രയ്ക്കിടെ യുവാവ് മരിച്ച സംഭവം: ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി
തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് സമയത്തിനു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി. മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തിൽ ഉദ്യോഗസ്ഥതല അന്വേഷണത്തിന് റെയിൽവേയും ഉത്തരവിട്ടിട്ടുണ്ട്. ചാലക്കുടി കുറ്റിച്ചിറ സ്വദേശി മുണ്ടോപ്പിള്ളി വീട്ടിൽ ശ്രീജിത്താണ് (26) കഴിഞ്ഞയാഴ്ച പുലർച്ചെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചത്. അഹമ്മദാബാദിൽ നിന്ന് എറണാകുളത്തേക്കുള്ള ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുന്പോൾ പട്ടാന്പി സ്റ്റേഷൻ പിന്നിട്ട ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹയാത്രികർ വിവരം അറിയിച്ചതിനെ തുടർന്ന് ടിടിഇ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഇവിടെ തയാറാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാൽ യാത്ര തുടരുന്നതിനിടെ യുവാവിന്റെ നില മോശമായതിനെത്തുടർന്നു യാത്രക്കാർ മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. എന്നാൽ ഇവിടേക്ക് ആംബുലൻസ് എത്താൻ വൈകിയെന്ന് ആരോപണമുണ്ട്. പിന്നീട് ശ്രീജിത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreഭർത്താവ് മരിച്ചതിന്റെ മനോവിഷമം; ചേലക്കര കൂട്ട ആത്മഹത്യയിൽ അവസാനത്തെ കുട്ടിയും മരിച്ചു
ചേലക്കര(തൃശൂർ): ചേലക്കരയിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരനും മരിച്ചിതോടെ ഒരു കുടുംബത്തിലെ എല്ലാവരും മരണത്തിനു കീഴടങ്ങി. ചേലക്കര മേൽപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ മകൻ അക്ഷയ് (നാലുവയസ്) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് മരിച്ചത്. ഇതിന്റെ മനോവിഷമത്തിൽ പ്രദീപിന്റെ ഭാര്യ ഷൈലജ (34), മക്കളായ ആറു വയസുകാരി അണിമ നാലു വയസുള്ള മകൻ അക്ഷയ് എന്നിവർക്ക് വിഷം നൽകുകയും സ്വയം കഴിക്കുകയുമായിരുന്നു. ഷൈലജയും മകൾ അണിമയും നേരത്തെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകൻ ഇന്നലെ രാത്രിയിൽ മരിച്ചതോടെ ഈ കുടുംബത്തിലെ എല്ലാവരും മരണത്തിന് കീഴടങ്ങി. സെപ്റ്റംബർ 23 നായിരുന്നു കുടുംബം ആത്മഹത്യ ശ്രമം നടത്തിയത്. രണ്ടു കുട്ടികൾക്കും ഷൈലജ വിഷം കൊടുക്കുകയായിരുന്നു എന്ന് കരുതുന്നു. ഐസ്ക്രീമിൽ വിഷം ചേർത്താണ് ഇവർ കഴിച്ചത്. മകൾ അണിമ അന്നുതന്നെ…
Read Moreഹോട്ടലിൽ ജീവനക്കാരുടെ എണ്ണം കൂടുതൽ; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കഴിഞ്ഞ മാസമാണ് സംഭവങ്ങളുടെ തുടക്കം. ഇയാൾ ഗുരുവായൂരുള്ള ഒരു ഹോട്ടലിൽ പരിശോധനക്ക് വരികയും താത്കാലിക ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ജയപ്രകാശിന് കാക്കനാട്ടേക്ക് സ്ഥലംമാറി പോയി. തുടർന്ന് കാക്കനാട്ടു നിന്ന് തൃശൂരിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Read Moreമുട്ടത്തുവർക്കിയുടെ ‘സാഹിത്യതാരം’ സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക് സമർപ്പിച്ചു
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തുവർക്കിക്ക് 1968ൽ ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം ഇനി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തം. സർവകലാശാലയിലെ രംഗശാലയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ആർ. പ്രസാദിനു സ്വർണപ്പതക്കം കൈമാറി. മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) ഭാഗമായുള്ള സ്വർണപതക്കമാണ് മലയാള സർവകലാശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ സമർപ്പിച്ചത്. മലയാളത്തിൽ ജനപ്രിയ നോവൽശാഖയ്ക്കു തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്. 9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണ് സർവകലാശാലയ്ക്കു നൽകിയത്. എഴുത്തുകാരൻ വി.ജെ. ജയിംസ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി.ആർ.…
Read Moreമണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത; ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി
കൊച്ചി: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് ഡിവിഷന് വ്യാഴാഴ്ചവരെയാണ് നീട്ടിയത്. പൊതുതാല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇവിടത്തെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പ്രശ്ന പരിഹാരത്തിനായി കലക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയ പാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ…
Read Moreവ്യാജരേഖ ചമച്ച് വോട്ടു ചേർത്തെന്ന പരാതി; സുരേഷ്ഗോപിക്കെതിരേ തൽക്കാലം കേസെടുക്കാനാകില്ലെന്ന് പോലീസ്
തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കാനാകില്ല. മുൻ എംപി ടി.എൻ.പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുപോകാനാതെ വഴിമുട്ടിയിരിക്കുകയാണ്.അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ല ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ലഭിക്കേണ്ടതുണ്ട്. എന്നാൽ അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിച്ചു.രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരന് കോടതിയെ…
Read Moreകുന്നംകുളം കസ്റ്റഡി മർദ്ദനം ആളിക്കത്തിക്കാൻ കോണ്‍ഗ്രസ്: പോലീസുകാരന്റെ വീട്ടിലേക്ക് മാർച്ച്
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനസംഭവം ആളിക്കത്തിക്കാൻ രണ്ടും കൽപ്പിച്ച് കോണ്‍ഗ്രസ്. ഇന്ന് പോലീസുകാരന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മർദിച്ച പോലീസുകാർ കാക്കിയിട്ട് വീടിനു പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. രമേശ് ചെന്നിത്തല ഇന്ന് മർദനമേറ്റ സുജിത്തിനെ കാണും. നിയമനടപടികളുടെ തുടർച്ചയെക്കുറിച്ച് സുജിത് ഇന്ന് വിശദീകരിക്കും. സംഭവത്തിൽ ഡിജിപി നിയമോപദേശം തേടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെയുള്ള അച്ചടക്കനടപടി പുന; പരിശോധിക്കുന്നതിലാണ് ഡിജിപി പരിശോധന നടത്തുക. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുന്പോൾ പുനഃപരിശോധ സാധ്യമാണോ എന്നാണ് നിയമോപദേശം. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനഃപരിശോധിക്കും. നിലവിൽ മൂന്നു പോലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റാണ് റദാക്കിയത്. സുജിത്തിന് പോലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരാൻ കോണ്‍ഗ്രസ്…
Read Moreഇടിമുറിമർദനത്തിലെ പോലീസുകാരെ പിരിച്ചുവിടണം; സുജിത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ മർദിച്ച പോലീസുകാരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും ക്രിമിനൽ കേസെടുത്തു കുറ്റകൃത്യത്തിനനുസരിച്ചുള്ള ശിക്ഷ നൽകണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആവശ്യമുന്നയിച്ച് പത്തിനു സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കുമുന്പിലും കോൺഗ്രസ് പ്രതിഷേധ ജനകീയസംഗമം നടത്തും. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റായ സുജിത്തിനെ മർദിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. പോലീസുകാർ നടത്തിയതു രക്ഷാപ്രവർത്തനമാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിമിനലുകളെപ്പോലെ മർദനം നടത്തിയ പോലീസുകാർ സേനയിൽ തുടരാൻ പാടില്ല. ഇവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം. 62,000 പോലീസുകാരുള്ള സേനയിൽ മൂന്നോ നാലോ പേർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനകീയവത്കരിക്കേണ്ടതുണ്ടോയെന്ന പ്രസ്താവന നടത്തിയതു ഡിഐജി എസ്. ഹരിശങ്കറിന്റെ നിലവാരമില്ലായ്മയാണു കാണിക്കുന്നത്. മർദനം നടത്തിയ പോലീസുകാർക്കെതിരേ എന്തു നടപടിയെടുത്തുവെന്നു ഡിഐജി പൊതുജനങ്ങളോടു വ്യക്തമാക്കണം. സുജിത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്നും എത്രകൊടുത്താലും…
Read Moreതൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; അപകടത്തിൽ 18 പേർക്ക് പരിക്ക്
കൈപ്പറമ്പ് (തൃശൂർ): തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കൈപ്പറമ്പിനു സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക്. പാവറട്ടിയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ജീസസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ ഏഴാംകല്ല് സെന്ററിനു സമീപമാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമായത്. ഇതോടെ ബസ് മരത്തിലും കാർ പാലത്തിലും ഇടിച്ചു. തുടർന്ന് ബസ് നടുറോഡില്‍ കുറുകെ മറിയുക യായിരുന്നു. ബസ് ഡ്രൈവർ ഹസൻ(51), കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴുവഞ്ചേരി സ്വദേശികളായ ശങ്കരൻകുട്ടി(68), ജലീൽ(63), കൈപ്പറമ്പ് സ്വദേശി ഗോപിനാഥ്(68), തുവ്വാനൂർ ചിറപ്പറമ്പ് സ്വദേശി സതീഷ്(37), പുതുശ്ശേരി സ്വദേശി ആനന്ദ്കുമാർ(60), അന്യസംസ്ഥാന തൊഴിലാളികളായ…
Read More