തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബംഗളൂരുവിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനായിരുന്നു നിർദേശം. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. 72 ദിവസമാണ് വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.വ്യാജ ലഹരി സ്റ്റാന്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വയ്ക്കുകയായിരുന്നുവെന്നാണു കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ലഹരി സ്റ്റാന്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെകൊണ്ട് കേസിൽ പെടുത്തുകയുമായിരുന്നു എന്നാണു കണ്ടെത്തൽ.
Read MoreCategory: Thrissur
“വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യം’;ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തൃശൂരിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിനടുത്ത് സ്ഫോടനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയും എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ കേരളത്തിൽ ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണമെന്നും സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാ മലയാളികൾക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreതൃശൂർ പൂരം: സ്വരാജ് റൗണ്ടില്‍ 18,000 പേര്‍ക്ക് വെടിക്കെട്ട് കാണാം
തൃശൂർ : പൂരം വെടിക്കെട്ടിന്റെ ഫയർലൈൻ ഇപ്പോഴുള്ളതിനേക്കാൾ അല്പം ഉള്ളിലേക്ക് നീക്കി ഈ വർഷത്തെ സാമ്പിളും പ്രധാന വെടിക്കെട്ടും നടത്തും. പെസോ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് നിയമ ചട്ടലംഘനം നടത്താതെ തന്നെ വെടിക്കെട്ട് ഭംഗിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഫയർ ലൈൻ ഉള്ളിലേക്ക് നീക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന ഡിസ്പ്ലേ ഗ്രൗണ്ട് അഥവാ ഫയർലൈനിൽനിന്നു കാണികളുമായുള്ള ദൂരം ഫയർലൈൻ ഉള്ളിലേക്ക് നീക്കുന്നതോടെ പെസോ അനുശാസിക്കുന്ന അകലത്തിൽ ആകും. വെടിക്കെട്ട് നടക്കുന്ന സമയത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിൻ പൂർണമായും ഒഴിച്ചിടും. ഇതോടെ ഫയർലൈനും മാഗസിനും തമ്മിലുള്ള ദൂരം സംബന്ധിച്ച നിർദ്ദേശവും പ്രശ്നമില്ലാത്ത രീതിയിൽ പരിഹരിക്കാനാകും. സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ വെടിക്കെട്ട് പ്രേമികൾക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍…
Read Moreഅതിരപ്പിള്ളിയിൽ കാട്ടാനയാക്രമണം; 24 മണിക്കൂറിനുള്ളിൽ 3 മരണം
അതിരപ്പിള്ളി(തൃശൂർ): അതിരപ്പിള്ളി മേഖലയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാനയാക്രമണത്തിൽ മൂന്നു മരണം. ഞായറാഴ്ച രാത്രി അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഇന്നലെ രാത്രി അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. വാഴച്ചാലിൽ മരിച്ചത് ശാസ്താപൂവം ഊരിലെ അംബികയും (30), സതീഷും (34). രണ്ട് സുഹൃത്തുക്കൾക്കൊപ്പം തേൻ എടുക്കാൻ പോയി തിരിച്ചുവരുമ്പോൾ ഞായറാഴ്ച രാത്രി 10 നാണ് സെബാസ്റ്റ്യനെ കാട്ടാന ആക്രമിച്ചത്. മൂവരും കോളനിക്ക് സമീപം വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ടെടുത്ത് എറിഞ്ഞു. തുടർന്ന് ഒടി അടുത്തെത്തി ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്തുതന്നെ സെബാസ്റ്റ്യൻ മരിച്ചു. എല്ലുകൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന…
Read Moreമൂന്നു ലക്ഷം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 44കാരൻ പോലീസ് പിടിയിൽ
തൃശൂർ: യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ആണ് പിടിയിലായത്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകട്ടുപൂച്ചനില്നിന്ന് തൃശൂരിലെ കുറുവ സംഘത്തലവനെക്കുറിച്ച് വിവരം; കട്ടുപൂച്ചന് മോഷണം നടത്തിയിരുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച്
ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ…
Read Moreതൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; മന്ത്രി കെ. രാജന്റെയും എഡിജിപി അജിത്കുമാറിന്റെയും മൊഴിയെടുക്കും
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂർത്തിയായശേഷമാകും മന്ത്രി മൊഴി നൽകുക. കഴിഞ്ഞ ദിവസം അന്വേഷണസംഘം മന്ത്രി രാജന്റെ മൊഴിയെടുക്കാൻ സമയം ചോദിച്ചിരുന്നുവെങ്കിലും സഭാസമ്മേളനം കഴിഞ്ഞശേഷം മൊഴിനൽകാമെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഇതുപ്രകാരം രണ്ടു ദിവസത്തിനുള്ളിൽ രാജന്റെ മൊഴി രേഖപ്പെടുത്തും.തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ പോലീസ് ഇടപെടലിനെക്കുറിച്ച് സിപിഐ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് അഞ്ചുമാസം മുൻപ് പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അന്വേഷണം ഇഴയുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. കെ. രാജന്റെ മൊഴി എടുത്തശേഷം എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും എടുക്കും. അതേസമയം പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴയുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് മന്ത്രി രാജൻ പ്രതികരിച്ചു. അന്വേഷണ…
Read More“സാഹസികായീട്ടാട്ടാ പിടിച്ചത്…’ മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്
കുന്നംകുളം: മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് പെരുന്പിലാവിലെ അക്ഷയ് കൊലപാതകക്കേസിലെ മുഖ്യപ്രതി ലിഷോയ്. പ്രതിയെ പിടികൂടിയശേഷം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ജീപ്പിൽ കയറ്റുന്നതിനിടെയാണ് ലിഷോയ് അഭിനന്ദനം പ്രകടിപ്പിച്ചത്. “പോലീസ് സാഹസികായീട്ടാട്ടാ പിടിച്ചത്… നമ്മള് പഴയ ആളാണ്, അറിയില്ലേ’യെന്നു പ്രതി ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമങ്ങളോടു ചോദിച്ചു. പ്രതിയെ പോലീസ് ആശുപത്രിയിൽനിന്ന് വീൽചെയറിൽ ജീപ്പിൽ കയറ്റാൻ കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ് ജീപ്പിൽ കയറാൻ ബുദ്ധിമുട്ടുന്നതിനിടെ “തന്നെ കേറ്യേനില്ലേ, നമ്മളെ ഇങ്ങനെയാക്കീട്ടല്ലേ…’യെന്നു പ്രതി പോലീസിനോടു പറയുന്നുണ്ടായിരുന്നു. കൊലപാതകക്കേസിലെ പ്രതിയാണെന്നുള്ള യാതൊരു കൂസലുമില്ലാതെയായിരുന്നു ലിഷോയുടെ പ്രതികരണങ്ങൾ. ഇന്നു രാവിലെയാണു കേസിലെ മുഖ്യപ്രതിയായ ലിഷോയ്യെ പോലീസ് കൊലപാതം നടന്ന വീടിനുസമീപത്തെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ പിടികൂടിയത്. തെരച്ചിലിനെത്തിയ പോലീസിനെക്കണ്ട് പ്രതി ഒാടുകയായിരുന്നു. പിന്തുടർന്ന പോലീസ് മൽപ്പിടിത്തത്തിലൂടെ സാഹസികമായാണു കീഴ്പ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇന്നലെ കൊല്ലപ്പെട്ട സാമാന്യം കായികശേഷിയുള്ള അക്ഷയ്യുടെ ചെറുത്തുനിൽപ്പിനിടെ…
Read Moreനവവധുവിന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; സംഭവം ഇന്നലെ രാത്രി കുന്നംകുളം പെരുമ്പിലാവിൽ; മുഖ്യപ്രതിയടക്കം നാലുപേർ പിടിയിൽ
കുന്നംകുളം: പെരുമ്പിലാവ് ആൽത്തറയിൽ ഇന്നലെ രാത്രി യുവാവിനെ നവവധുവിന്റെ മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. മരത്തംകോട് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കടവല്ലൂർ കൊട്ടിലിങ്ങൽ അക്ഷയ് കൂത്തനെ (27) കൊലപ്പെടുത്തിയ പെരുമ്പിലാവ് ആൽത്തറ സ്വദേശി ലിഷോയ് (30) ആണു പിടിയിലായത്. ഒരു മാസം മുൻപാണ് കൊല്ലപ്പെട്ട അക്ഷയ്യുടെ വിവാഹം കഴിഞ്ഞത്. ഇന്നു പുലർച്ചെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ നടക്കുന്നതിനിടെ കൊലപാതകം നടന്ന വീടിനു സമീപത്തെ വീട്ടിൽനിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇയാളെ കീഴ്പ്പെടുത്തി. നിഖിൽ, ആകാശ്, ബാദുഷ എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത് പിടിയിലായ ലിഷോയ്യുടെ വീട്ടിലേക്കാണ് ഇന്നലെ രാത്രി എട്ടരയോടെ കൊല്ലപ്പെട്ട അക്ഷയ്യും ഭാര്യയും എത്തിയത്. അവിടെവച്ചുണ്ടായ വാക്കുതർക്കം അടിപിടിയിലെത്തുകയും തുടർന്ന് അക്ഷയ്ക്കു വെട്ടേൽക്കുകയുമായിരുന്നു. വെട്ടേറ്റു വീടിനു പുറത്തേക്കോടിയ അക്ഷയ്യെ അവിടെവച്ചും ഭാര്യയുടെ മുന്നിലിട്ടും വെട്ടുകയായിരുന്നു. കൊലപാതകത്തിൽ ലിഷോയ്ക്കൊപ്പം…
Read Moreകുറ്റ്യാടി ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന; കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാളാട് പുത്തൂർ വള്ളിയിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്നുതന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്തൃശൂർ: കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More