തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തുവർക്കിക്ക് 1968ൽ ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം ഇനി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തം. സർവകലാശാലയിലെ രംഗശാലയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ആർ. പ്രസാദിനു സ്വർണപ്പതക്കം കൈമാറി. മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) ഭാഗമായുള്ള സ്വർണപതക്കമാണ് മലയാള സർവകലാശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ സമർപ്പിച്ചത്. മലയാളത്തിൽ ജനപ്രിയ നോവൽശാഖയ്ക്കു തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്. 9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണ് സർവകലാശാലയ്ക്കു നൽകിയത്. എഴുത്തുകാരൻ വി.ജെ. ജയിംസ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി.ആർ.…
Read MoreCategory: Thrissur
മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത; ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി
കൊച്ചി: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് ഡിവിഷന് വ്യാഴാഴ്ചവരെയാണ് നീട്ടിയത്. പൊതുതാല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇവിടത്തെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പ്രശ്ന പരിഹാരത്തിനായി കലക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയ പാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ…
Read Moreവ്യാജരേഖ ചമച്ച് വോട്ടു ചേർത്തെന്ന പരാതി; സുരേഷ്ഗോപിക്കെതിരേ തൽക്കാലം കേസെടുക്കാനാകില്ലെന്ന് പോലീസ്
തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കാനാകില്ല. മുൻ എംപി ടി.എൻ.പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുപോകാനാതെ വഴിമുട്ടിയിരിക്കുകയാണ്.അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ല ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ലഭിക്കേണ്ടതുണ്ട്. എന്നാൽ അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിച്ചു.രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരന് കോടതിയെ…
Read Moreകുന്നംകുളം കസ്റ്റഡി മർദ്ദനം ആളിക്കത്തിക്കാൻ കോണ്‍ഗ്രസ്: പോലീസുകാരന്റെ വീട്ടിലേക്ക് മാർച്ച്
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനസംഭവം ആളിക്കത്തിക്കാൻ രണ്ടും കൽപ്പിച്ച് കോണ്‍ഗ്രസ്. ഇന്ന് പോലീസുകാരന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മർദിച്ച പോലീസുകാർ കാക്കിയിട്ട് വീടിനു പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. രമേശ് ചെന്നിത്തല ഇന്ന് മർദനമേറ്റ സുജിത്തിനെ കാണും. നിയമനടപടികളുടെ തുടർച്ചയെക്കുറിച്ച് സുജിത് ഇന്ന് വിശദീകരിക്കും. സംഭവത്തിൽ ഡിജിപി നിയമോപദേശം തേടി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെയുള്ള അച്ചടക്കനടപടി പുന; പരിശോധിക്കുന്നതിലാണ് ഡിജിപി പരിശോധന നടത്തുക. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുന്പോൾ പുനഃപരിശോധ സാധ്യമാണോ എന്നാണ് നിയമോപദേശം. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനഃപരിശോധിക്കും. നിലവിൽ മൂന്നു പോലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റാണ് റദാക്കിയത്. സുജിത്തിന് പോലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരാൻ കോണ്‍ഗ്രസ്…
Read Moreഇടിമുറിമർദനത്തിലെ പോലീസുകാരെ പിരിച്ചുവിടണം; സുജിത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ മർദിച്ച പോലീസുകാരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും ക്രിമിനൽ കേസെടുത്തു കുറ്റകൃത്യത്തിനനുസരിച്ചുള്ള ശിക്ഷ നൽകണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആവശ്യമുന്നയിച്ച് പത്തിനു സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കുമുന്പിലും കോൺഗ്രസ് പ്രതിഷേധ ജനകീയസംഗമം നടത്തും. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റായ സുജിത്തിനെ മർദിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. പോലീസുകാർ നടത്തിയതു രക്ഷാപ്രവർത്തനമാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിമിനലുകളെപ്പോലെ മർദനം നടത്തിയ പോലീസുകാർ സേനയിൽ തുടരാൻ പാടില്ല. ഇവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം. 62,000 പോലീസുകാരുള്ള സേനയിൽ മൂന്നോ നാലോ പേർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനകീയവത്കരിക്കേണ്ടതുണ്ടോയെന്ന പ്രസ്താവന നടത്തിയതു ഡിഐജി എസ്. ഹരിശങ്കറിന്റെ നിലവാരമില്ലായ്മയാണു കാണിക്കുന്നത്. മർദനം നടത്തിയ പോലീസുകാർക്കെതിരേ എന്തു നടപടിയെടുത്തുവെന്നു ഡിഐജി പൊതുജനങ്ങളോടു വ്യക്തമാക്കണം. സുജിത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്നും എത്രകൊടുത്താലും…
Read Moreതൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; അപകടത്തിൽ 18 പേർക്ക് പരിക്ക്
കൈപ്പറമ്പ് (തൃശൂർ): തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കൈപ്പറമ്പിനു സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക്. പാവറട്ടിയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ജീസസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ ഏഴാംകല്ല് സെന്ററിനു സമീപമാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമായത്. ഇതോടെ ബസ് മരത്തിലും കാർ പാലത്തിലും ഇടിച്ചു. തുടർന്ന് ബസ് നടുറോഡില്‍ കുറുകെ മറിയുക യായിരുന്നു. ബസ് ഡ്രൈവർ ഹസൻ(51), കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴുവഞ്ചേരി സ്വദേശികളായ ശങ്കരൻകുട്ടി(68), ജലീൽ(63), കൈപ്പറമ്പ് സ്വദേശി ഗോപിനാഥ്(68), തുവ്വാനൂർ ചിറപ്പറമ്പ് സ്വദേശി സതീഷ്(37), പുതുശ്ശേരി സ്വദേശി ആനന്ദ്കുമാർ(60), അന്യസംസ്ഥാന തൊഴിലാളികളായ…
Read Moreപാലക്കാട് 23.5 പവൻ സ്വർണാഭരണം കവർന്നു; കവർച്ചയ്ക്കുപിന്നിൽ വീട്ടുകാരെ നിരീക്ഷിച്ചിരുന്ന സംഘമാണെന്ന് പോലീസ്
വടക്കഞ്ചേരി (പാലക്കാട്): മുടപ്പല്ലൂരിൽ വീണ്ടും മോഷണം. സംസ്ഥാന പാതയിൽ നിന്നു മുടപ്പല്ലൂർ പടിഞ്ഞാറേത്തറ വഴിയിലുള്ള കണ്ടപറമ്പിൽ സിബി മാത്യുസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. മുകളിലെ നിലയിലെ ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിമൂന്നര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കും രാത്രി ഒമ്പതിനും ഇടയ്ക്കുള്ള സമയത്താണ് സംഭവം. വടക്കഞ്ചേരി ടൗണിലെ സൂപ്പർ മാർക്കറ്റ് മാനേജരായ സിബിയും ഭാര്യയും ശ്രീജയും വൈകിട്ട് അഞ്ചരയോടെ വീടുപൂട്ടി പുറത്തുപോയി രാത്രി ഒമ്പതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ വടക്കഞ്ചേരി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. അടുക്കള ഭാഗത്ത് തറയിൽ വച്ചിരുന്ന വലിയ വാട്ടർടാങ്കിനു മുകളിൽ പെയിന്റ് ബക്കറ്റ് കമഴ്ത്തി വച്ച് അതിൽ ചവിട്ടി സൺ ഷെയ്ഡിൽ കയറിയാണ്…
Read Moreവിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽതല്ലി; പരിക്കേറ്റത് ആലുവയിൽ ബാലികയെ പീഡിപ്പിച്ച അസഫാക്കിന്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽതല്ലി. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കെന്നു സൂചന. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണു സംഘർഷം ഉണ്ടായത്. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി തിരിച്ചെത്തിച്ചു. ഇയാളുടെ തലയിൽ തുന്നലുണ്ട്. നേരത്തെ അഞ്ചു തവണ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയെന്നാണു വിവരം. ആലുവയിലെ അതിഥിത്തൊഴിലാളികളുടെ അഞ്ചുവയസുള്ള മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയിൽ കഴിയുന്നത്. സംഘർഷത്തിൽ വിയ്യൂർ പോലീസ് കേസെടുത്തു.
Read Moreകള്ളവോട്ടുകളും വ്യാജ വോട്ടർ പട്ടികയും; ആരോപണങ്ങൾ ഉന്നയിച്ചത് മതി; ഇനി കമ്മീഷനും കോടതിക്കും മുന്നിലേക്ക്
തൃശൂർ: കള്ളവോട്ടുകളും വ്യാജ വോട്ടർ പട്ടികയും സംബന്ധിച്ച് പരമാവധി തെളിവുകളും രേഖകളും ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയേയും സമീപിക്കാൻ തൃശൂരിലെ രാഷ്ട്രീയപാർട്ടികൾ ഒരുങ്ങുന്നു.കഴിഞ്ഞ ദിവസം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ഇതേ പാതയിലൂടെ നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായ തെളിവുകളും രേഖകളും കരസ്ഥമാക്കി നിയമനടപടികളിലേക്ക് കടക്കാനാണ് എല്ലാ പാർട്ടികളുടേയും നീക്കം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം തെളിവും രേഖയും സഹിതം തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതിയേയും സമീപിച്ചാൽ അത് ഫലമുണ്ടാക്കുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കരുതുന്നത്. പ്രാദേശികതലത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും രേഖകളും പരിശോധിക്കാൻ പാർട്ടികൾ പ്രാദേശികഘടകങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പരിശോധിച്ച് എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ എത്രയും വേഗം അത് കണ്ടെത്താനും താഴേത്തട്ടിലുള്ള ഘടകങ്ങളോടു…
Read Moreതൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും; യാത്രക്കാർ ചാടിരക്ഷപ്പെട്ടു
മാള (തൃശൂർ): ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്. കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു ഡോർ കംപ്ലയന്റ് ആയി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.
Read More