വാണിയംപാറ (തൃശൂർ): ദേശീയപാത വാണിയംപാറയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. വെട്ടിക്കൽ സ്വദേശി ഫെയ്ത്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ശാരോൻ എന്ന പേരിലുള്ള ആംബുലൻസിലാണ് ലഹരി മരുന്ന് കടത്തിയത്. ഇന്ന് രാവിലെ 6.30നാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട് വരികയായിരുന്ന ആംബുലൻസ് വാണിയംപാറ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സംഘത്തിന്റെ പിടിയിലാത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ നിന്നും വരികയായിരുന്ന ആംബുലൻസിൽ നടത്തിയ പരിശോധനയിലാണ് ആംബുലൻസിലെ ബീക്കൺ ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്.
Read MoreCategory: Thrissur
കാറ്ററിംഗിന്റെ മറവിൽ എംഡിഎംഎ വില്പന: രണ്ടുയുവാക്കൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കാറ്ററിംഗിന്റെ മറവിൽ ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കൊടുങ്ങല്ലൂർ പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്ലീം (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 7.15-ഓടെ എറിയാട് അബ്ദുള്ള റോഡിന് സമീപത്തുനിന്നാണ് ചുവന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറ്ററിംഗ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ഫൈസലാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്.
Read Moreവേനൽമഴയും കനാൽവെള്ളവും ലഭിച്ചില്ല; കുഴൽകിണർവെള്ളത്തിൽ വിത്തുപാകി കർഷകൻ
ചിറ്റൂർ: വേനൽമഴയും കനാൽവെള്ളവും ലഭിക്കാതായതോടെ കുഴൽകിണർ വെള്ളത്തിൽ ഞാറിനു വിത്തുപാകി കർഷകൻ. നല്ലേപ്പിള്ളി നരിച്ചിറ പാടശേഖര സമിതിയിലെ കർഷകനാണ് 150 ദിവസത്തിനുള്ളിൽ വളർച്ചയെത്തുന്ന ഭദ്ര ഇനത്തിൽപ്പെട്ട വിത്തുപാകിയത്. ഒരുമാസത്തിനകം ഞാറ് പറിച്ചുനട്ടാൽ നാലുമാസത്തിൽ വിളവെടുപ്പിനു പാകമാവും. വെള്ളനെല്ല് കൃഷിയിറക്കിയാൽ സപ്ലൈകോ അധികൃതർ ക്വിന്റലിന് രണ്ടുകിലോ കുറയ്ക്കുമെന്നതാണ് മട്ടനെല്ലിനെ ആശ്രയിക്കാൻ കാരണം. സമയോചിതമായി കൃഷിയിറക്കിയില്ലെങ്കിൽ കൊയ്ത്താവുന്ന സമയത്ത് പന്നികൂട്ടശല്യം കൂടുതലാവും. അതുകൊണ്ടാണ് കുഴൽകിണർ വെള്ളത്തെ ആശ്രയിച്ച് വിത്തുപാകിയതെന്നു കർഷകൻ പറയുന്നു.
Read Moreഅപൂര്‍വയിനം പക്ഷി വിരുന്നെത്തി; മൂന്നുവിരലന്‍ പൊന്മാനെ കണ്ടെത്തിയത് മറ്റത്തൂര്‍ പഞ്ചായത്തിൽ
കോടാലി: തണ്ണീര്തടങ്ങളുള്ള വനപ്രദേശത്ത് മാത്രം കണ്ടുവരുന്ന മൂന്നുവിരലന്‍ പൊന്മാനെ മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് പ്രദേശത്ത് കണ്ടെത്തി. റെയില്‍വേയില്‍ എന്‍ജിനീയറായ കടമ്പോട് പള്ളായി വീട്ടില്‍ പി.എസ് ബാബുവിന്റെ വീട്ടമുറ്റത്താണ് മീന്‍കൊത്തി ചിന്നന് അഥവാ ഓറിയന്റല്‍ ഡ്വാര്‍ഫ് കിംഗ്ഫിഷര്‍ എന്ന കുഞ്ഞുപക്ഷിയെ കണ്ടത്. തട്ടേക്കാട് അടക്കം വളരെ കുറച്ചുപ്രദേശങ്ങളില് മാത്രം കണ്ടുവരുന്ന ഈയിനം കുഞ്ഞന്‍പക്ഷി കടമ്പോട് പ്രദേശത്തെത്തിയത് കൗതുകമുളവാക്കുന്നുവെന്നും പക്ഷി നിരീക്ഷകനായ അശോകന് മാഷ് പറഞ്ഞു. ഏറെ വര്‍ണപ്പകിട്ടുള്ള പക്ഷി കൂടിയാണിത്. ചുവന്ന ചുണ്ട്, മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമുള്ള അടിഭാഗം, ഇളം ചുവപ്പ് കലര്‍ന്ന തലയും കഴുത്തും, നീലയും കറുപ്പും കലര്‍ന്ന പുറംഭാഗം എന്നിവയാണ് കുഞ്ഞന്‍ പക്ഷിക്കുള്ളത്.
Read Moreനെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിൽ പഴവർഗ വിളവെടുപ്പ്
നെല്ലിയാമ്പതി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഈ വർഷത്തെ ഓറഞ്ച്, പാഷൻ ഫ്രൂട്ട്, തണ്ണിമത്തൻ ഉൾപ്പെടെയുള്ള വിവിധ പഴവർഗവിളകളുടെ വിളവെടുപ്പ് ആരംഭിച്ചു. നെന്മാറ മണ്ഡലം നിയുക്ത എംഎൽഎ പ്രേമൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രസിദ്ധമായിരുന്ന നെല്ലിയാമ്പതി ഓറഞ്ച് കൃഷി, “സിട്രസ് ഡിക്ലൈൻ” എന്ന ഗുരുതര രോഗബാധയെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് പൂർണമായും തകർച്ച നേരിട്ടിരുന്നു. ഫാമിലെയും പരിസര പ്രദേശങ്ങളിലെയും ഓറഞ്ച് തോട്ടങ്ങൾ നശിച്ചതോടെ ചരിത്രപ്രസിദ്ധമായ നെല്ലിയാമ്പതി ഓറഞ്ച് കൃഷി ഒരുകാലത്ത് നാമാവശേഷമാകുകയായിരുന്നു. എന്നാൽ 2018-19 വർഷം മുതൽ ശാസ്ത്രീയരീതിയിൽ പുതുതായി ഓറഞ്ച് തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോൾ വിവിധ ഘട്ടങ്ങളിലായി ഏകദേശം 8000 ഓറഞ്ച് തൈകളാണ് ഫാമിലുള്ളത്. ഇതിൽ കൂർഗ് മാൻഡറിൻ, നാഗ്പൂർ മാൻഡറിൻ, സ്വീറ്റ് ഓറഞ്ച് എന്നീ…
Read Moreകണ്ണോത്തെ ബോട്ടിൽ ബുത്തുകളിൽ കുപ്പികൾ നിറഞ്ഞുകവിഞ്ഞു; നടപടിയെടുക്കാതെ അധികൃതർ
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബുത്തുകളിൽ കുപ്പികൾ നിറഞ്ഞു കവിഞ്ഞിട്ടും നീക്കാതെ അധികൃതർ. ഫാം ടൂറിസത്തിന്റെ ഭാഗമായി ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന കണ്ണോത്ത് പല്ലഴി റോഡിലെ പാടശേഖരങ്ങളോടുചേർന്നാണ് ബോട്ടിൽ ബൂത്ത് നിറഞ്ഞ് ലോക്കുചെയ്ത നിലയിലുള്ളത്. ജനങ്ങൾ കൂടുന്ന ഇടങ്ങളിലും റോഡരികിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് ബോട്ടിൽ ബൂത്തകൾ നിറഞ്ഞുകവിയുന്ന കാഴ്ച പതിവായരിക്കന്നത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ ബന്ധപ്പെട്ട അധികൃതരോ, ഹരിതകർമസേനയോ വൃത്തിയാക്കാത്തതാണ് വിനയായി മാറിയിട്ടുള്ളത്. നിറഞ്ഞ ബോട്ടിൽ ബൂത്തുകളിലെ കപ്പികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകനായ സദാശിവൻ മതുക്കര ആവശ്യപ്പെട്ടു.
Read Moreക്വാറിയിൽനിന്നു വരുന്ന വാഹനം നിയമം പാലിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി
ചേലക്കര: ക്വാറിയിൽനിന്നു ലോഡുമായിവരുന്ന വാഹനങ്ങൾ കർശനമായി നിയമം പാലിക്കണമെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി. ക്വാറിയിൽനിന്നുവരുന്ന ടോറസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അനുവദിച്ചതിലും അധികഭാരംകയറ്റി നിരത്തിലൂടെ പായുന്നത് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി വീണ്ടും രംഗത്തുവന്നത്. നിയമംലംഘിച്ച് ക്വാറിയിൽ കരിങ്കൽ ഖനനം നടത്തുന്നതിനും അപകടഭീഷണി ഉയർത്തി ടോറസ് ഉളപ്പടെയുള്ള വാഹനങ്ങൾ അമിതഭാരം കയറ്റി പോകുന്നതിനുമെതിരേ പലതവണ വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയെങ്കിലും ഇതേ പ്രവൃത്തി തുടരുകയാണെന്ന് വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു. വെങ്ങാനെല്ലൂർ പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് ഗോപി ചക്കുന്നത്ത്, രണ്ടാംവാർഡ് മെമ്പർ വിനോദ് പന്തലാടി, നാലാംവാർഡ് മെമ്പർ ഗീത ഉണ്ണികൃഷ്ണൻ, സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ ശ്രീകാന്ത് മുണ്ടക്കൽ, കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ സന്നിഹിതരായി.
Read Moreഅടുക്കള ബജറ്റ് കത്തുന്നു; കുതിച്ച് പച്ചക്കറിവില
തൃശൂർ: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം പച്ചക്കറിവിപണിയിൽ വീണ്ടും പൊള്ളുന്ന വിലക്കയറ്റം. തമിഴ്നാട്ടിലും കർണാടകയിലും മഴകുറഞ്ഞതും കടുത്ത ചൂടിനെത്തുടർന്ന് ഉത്പാദനം ഇടിഞ്ഞതുമാണ് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയാൻ കാരണമായത്. വിപണിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് പത്തു മുതൽ നൂറു രൂപയ്ക്കുമുകളിൽവരെ വില വർധിച്ചു. ബീൻസും ഇഞ്ചിയും കുതിപ്പിൽ കഴിഞ്ഞ മാസം ചില്ലറവിപണിയിൽ 75 രൂപയുണ്ടായിരുന്ന ബീൻസിന് ഇന്നലത്തെ നിരക്ക് 135 രൂപയാണ്. ഒറ്റമാസംകൊണ്ട് ഉണ്ടായ ഈ വർധനവ് സാധാരണക്കാരെ ശരിക്കും ഞെട്ടിച്ചു. ഇഞ്ചിയുടെ വില 75 – 77ൽ നിന്ന് 135-140ലേക്ക് കുതിച്ചു. വെളുത്തുള്ളിവില പത്തുരൂപയോളം ഉയർന്ന് 170 -180 രൂപയിലെത്തിനിൽക്കുന്നു. അമര 55-60 രൂപയിൽനിന്ന് 85 രൂപയിലേക്കുയർന്നു. ചുവന്നപയർ 55-60 (പഴയവില 40-45), നാടൻ തക്കാളി 44-50 (35-40), കാബേജ് 30-35 (20-25), മുരിങ്ങ 40-45 (25-30), കാരറ്റ് 40-45 (30-35), പടവലം 55-60…
Read Moreജനവാസമേഖലയിലെ അനധികൃത കള്ളുഷാപ്പിനെതിരേ കവിയരങ്ങ്
പൊറത്തിശേരി: പൊറത്തിശേരി ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. വടശേരി പ്രഭാകരന് അധ്യക്ഷതവഹിച്ചു. കവികളായ പി.എന്‍. സുനില്‍, രാധിക സനോജ്, സലിം ചേനം, കൃഷ്ണകുമാര്‍ മാപ്രാണം, ജോയ് വടക്കുമ്പാടന്, എ.വി. കൃഷ്ണകുമാര്‍ എന്നിവര്‍ കവിത ചൊല്ലി. എം.ജി. സുഗുണന് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ബാബു പാലക്കല്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ജോജി, പുരുഷോത്തമന്, ദാവൂദ് എന്നിവര്‍ സംസാരിച്ചു.
Read Moreപുതിയ സര്‍ക്കാരില്‍ ലൈഫ് മിഷന് പുനര്ജീവനുണ്ടാകുമോ? കാറളത്തെ ഫ്ളാറ്റ് കാടുകയറിയ നിലയിൽ
കാറളം: ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഭൂ, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ലൈഫ് മിഷന് കാറളത്ത് നിര്‍മാണമാരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥലത്തിപ്പോൾ വലിയൊരു കാട്. ആറുമാസമല്ല, ഒരുവര്‍ഷമല്ല, അഞ്ചുവര്‍ഷമായിട്ടും നിര്‍മാണം എങ്ങുമെത്തിയില്ല. സാധനങ്ങളുടെ വിലക്കയറ്റവും കൂലിവര്ധനയുംമൂലം പഴയ തുകയ്ക്ക് പണി പൂര്ത്തിയാക്കാനാകില്ലെന്നറിയിച്ച് കരാറുകാര്‍ പിന്മാറിയതാണ് കെട്ടിടം ഈ അവസ്ഥയിലെത്താന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 2020 സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ 2026 മെയ് ആയിട്ടും നിര്‍മാണം എങ്ങുമെത്താത്ത അവസ്ഥയില്‍ കാടുകയറി നശിക്കുകയാണ്. പറമ്പിലും ചുമരുകളിലും നിര്‍മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന അലുമിനിയം ഫ്രെയിമുകളുമെല്ലാം കാടുകയറി. വലിയ കോണ്‍ക്രീറ്റ് മിക്സറുമടക്കം തുരുമ്പെടുത്തു നശിക്കുകയാണ്. രണ്ടു ഘട്ടങ്ങളായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യഘട്ടംതന്നെ പൂര്‍ത്തിയാക്കാനായിട്ടില്ല. നേരത്തേ ജോലിക്കാരുടെ പ്രശ്നംമൂലം പണി നിര്‍ത്തിവച്ചിരുന്നു. പിന്നീട് നിര്‍മാണസാധന സാമഗ്രികളുടെ അപര്യാപ്തതമൂലംനിര്ത്തി. ഇതിനിടയില്‍ മഴയും പണി തടസപ്പെടാന്‍ കാരണമായി. അതോടെ ഫ്ലാറ്റിന്റെ…
Read More