കാത്തിരുന്നാലും മുഷിയില്ല, കൊടകര ഗ്രാമപഞ്ചായത്തിലെത്തുന്നവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങളുണ്ട് !

കൊടകര: വിവിധ ആവശ്യങ്ങള്‍ക്കായി കൊടകര ഗ്രാമപഞ്ചായത്തിലെത്തുന്നവര്‍ക്ക് ഇനി ഫ്രണ്ട് ഓഫീസിനു മുന്നില്‍ കാത്തിരുന്ന് മുഷിയേണ്ട. ഫ്രണ്ട് ഓഫീസിനുമുന്നില്‍ വായനക്കായി പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുകയാണിവിടെ. താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളാണ് വായനപക്ഷാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ആശയം ഇവിടെ യാഥാര്‍ഥ്യമാക്കിയത്. വിദ്യാര്‍ഥികളും അധ്യാപകരുംചേര്‍ന്നാണ് പുസ്തകസമാഹരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയ് നെല്ലിശേരി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. അംഗങ്ങളായ മിനി ദാസന്‍, ജിന്‍സി റാഫി, ടി.വി. പ്രജിത്ത്, വിനയന്‍ തോട്ടാപ്പിള്ളി, ആശാ രാംദാസ്, സെക്രട്ടറി ബിന്ദു ജി. നായര്‍, പ്രധാനാധ്യാപിക ജിഷ മാത്യു, പി. യു.സന്ധ്യ, ജോബിന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Read More

വീട്ടുമുറ്റത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരൻ മരിച്ചു

തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. പൊങ്ങമ്പാറ സ്വദേശി രമേശിന്‍റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിന്‍റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

Read More

ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലെ മരക്കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം ശക്തമാകുന്നു

ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡിൽ ഐടിഐ മുതൽ എസ്എച്ച് കോളജ് വരെയുള്ള പ്രദേശത്ത് യാത്രക്കാർക്ക് അപകടംവരുത്തുന്ന മരങ്ങളുടെ ശിഖരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് വി.ഒ. പൈലപ്പൻ, മന്ത്രിമാരായ പി.കെ. ബഷീറിനും ബിന്ദു കൃഷ്ണയ്ക്കും നിവേദനംനൽകി. എസ്എച്ച് കോളജ്, കാർമൽ സ്‌കൂൾ, ഐടിഐ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഇതുവഴി പോകുന്നുണ്ട്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി മരച്ചില്ലകൾ റോഡിലേക്ക് പതിച്ചു. രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി. മഴയും കാറ്റും വന്നാൽ നിലംപൊത്താൻ പാകത്തിൽ നിരവധി മരചില്ലകൾ ഇനിയും നിൽക്കുന്നുണ്ട്. എത്രയുംവേഗം ഇവ മുറിച്ചുമാറ്റണമെന്ന് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു.

Read More

കാപ്പ ലംഘനം: ഇരിങ്ങാലക്കുടയിൽ നിന്നും നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പൊറത്തിശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രവീണ്‍ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മെയ് 23 മുതല്‍ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളൂര്‍ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ്, എസ്‌ഐ അനു ജോസ്, എസ്‌ഐ അഭിലാഷ്, ജിഎഎസ്‌ഐ അന്‍വറുദ്ദീന്‍, സിപിഒ ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More

കോഴിക്കള്ളനെ തിരഞ്ഞ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പ്രേമദാസിന്‍റെ ചാക്കിൽ കയറിയ കള്ളനെ കാട്ടിലാക്കി

വടക്കാഞ്ചേരി: കോഴിക്കൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. വരവൂർ സ്വദേശി ചരൽ പീടികയിൽ വീട്ടിൽ അലിയുടെ വീട്ടിൽ നിന്നാണ് ഭീമൻ മലമ്പാമ്പിനെ പിടികൂടിയത്. പുലർച്ചെ വീട്ടുകാർ എത്തിയ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കോഴിയെ പാമ്പ് വിഴുങ്ങിയിരുന്നു. പാമ്പ് പിടുത്തക്കാരൻ പ്രേമദാസ് വരവൂർ മലമ്പാമ്പിനെ പിടിച്ച് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ആറടിയോളം വലുപ്പമുള്ള പാമ്പിനെയാണ് പിടിച്ചത്.

Read More

നാമമാത്രമായ ശിക്ഷ; കോഴിയങ്കത്തിനു പൂർണമായും തടയിടാനാകാതെ അധികൃതർ

ചിറ്റൂർ: ഞായറാഴ്ചകളിലും മറ്റു സർക്കാർ അവധി ദിവസങ്ങളിലും കോഴിയങ്കം തകൃതിയെങ്കിലും പൂർണമായും തടയിടാനാകാതെ അധികൃതർ.കോഴിയങ്കം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായ ശിക്ഷയെന്നതിനാൽ നിർബാധം തുടരുകയാണ്. മീനാക്ഷിപുരം മുതൽ വേലന്താവളം വരെയുള്ള തമിഴ്നാട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പോലീസ് വാഹനമെത്താത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കോഴിയങ്കം നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം പെരുമാട്ടിയിലെ കോഴിയങ്കം നടക്കുന്നിടത്ത് പോലീസ് റെയ്ഡ് നടത്തിയെങ്കിലും പലരും ഓടിമറയുകയായിരുന്നു. കോഴിയങ്കത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ ചൂതുകളിക്കാർ എത്തുന്നത്. ഇവരെ സഹായിക്കാൻ തദ്ദേശീയരായ യുവാക്കളും രംഗത്തുണ്ട് . ഇവർക്ക് ചൂതുകളി നടത്തിപ്പുകാർ നല്ല പ്രതിഫലവും നൽകുന്നുണ്ട്. താലൂക്കിന്‍റെ കിഴക്കൻമേഖലകളിൽ ചൂതുകളിക്കായി രഹസ്യമായി കൊത്തുകോഴികളെ വളർത്തി പരിശീലനം നൽകി വിൽപന നടത്തുന്നവരുമുണ്ട്. കൊത്തുകോഴികൾക്ക് 3000 മുതൽ 4000 വരെ മോഹവിലയാണ് ലഭിക്കുക. തൈപ്പൊങ്കൽ, ഓണം, വിഷു, ദീപാവലി വിശേഷ ദിവസങ്ങളിലാണ് കൂടുതലായി കോഴിപ്പോര് നടത്താറുള്ളത്. കഴിഞ്ഞ വർഷം നിരവധി തവണ…

Read More

ഈ സത്യസന്ധതയ്ക്കു “ഭാഗ്യ’ത്തേക്കാൾ വിലയുണ്ട് !കളഞ്ഞുകിട്ടിയ രണ്ടുപവന്‍റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി മാതൃകയായി

ചാലക്കുടി: കളഞ്ഞുകിട്ടിയ രണ്ട് പവന്‍റെ സ്വർണമാല ഉടമസ്ഥയ്ക്ക് നൽകി രണ്ട് ലോട്ടറി വില്പനക്കാരായ സ്ത്രീകൾ മാതൃകയായി. ചാലക്കുടിയിലെ ലോട്ടറി വിൽപ്പനക്കാരായ പാർവതി, കാർത്തു എന്നിവർക്കാണ് വഴിയിൽനിന്നും രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടനെ ലോട്ടറി മൊത്ത വില്പനക്കാരനായ കെ.ജി. ബാബു വിനെ സ്വർണമാല എല്പിച്ചു.  മർച്ചന്‍റ് അസോസിയേഷൻ അംഗമായ ബാബു തൃശൂർ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടനെ മാല ഏല്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരികെ നൽകി.

Read More

ജനവാസമേഖലയിൽ കുറുക്കന്‍റെ ശല്യം; കുടുക്കാൻ വനംവകുപ്പിന്‍റെ സഹായം തേടി അയ്യന്തോൾ നിവാസികൾ

തൃശൂർ: അയ്യന്തോൾ കാർത്യായനി ക്ഷേത്രപരിസരങ്ങളിലും സമീപത്തെ ജനവാസമേഖലകളിലും പകൽസമയത്തുപോലും കുറുനരികളുടെ സാന്നിധ്യം വർധിക്കുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വന്യജീവിശല്യം രൂക്ഷമായതോടെ കടുത്ത ഭീതിയോടെയാണ് പ്രദേശത്തുകാർ കഴിയുന്നത്. കോഴി, ആട്ടിൻകുട്ടികൾ ഉൾപ്പെടെയുള്ള ചെറിയ വളർത്തുമൃഗങ്ങളെ ഇവ പിടികൂടാൻ സാധ്യതയേറെയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വീട്ടുപരിസരങ്ങളിൽ കുറുനരികൾ തമ്പടിക്കുന്നതു കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയ്ക്കു വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. വന്യജീവിവകുപ്പിന്‍റെ കൃത്യമായ നിയമാനുമതിയോടെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും കുറുനരികളെ നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന്‍റെ പ്രത്യേക ലൈസൻസുള്ള ഹണ്ടർ പ്രദേശത്ത് എത്തുമെന്ന വിവരങ്ങളാണ് ആദ്യം പുറത്തുവന്നതെങ്കിലും നിയമക്കുരുക്കുകളുടെ അടിസ്ഥാനത്തിൽ അതിനു കഴിയില്ലെന്നു കൗൺസിലർ വത്സല ബാബുരാജ് അറിയിച്ചു. അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിക്കുമെന്നും അവർ അറിയിച്ചു.

Read More

വിവാഹവാർഷികത്തിന്‍റെ സിൽവർ ജൂബിലി ആഘോഷത്തിൽ ആംബുലൻസ് സംഘടനയ്ക്ക് ധനസഹായം നൽകി മാതൃക

എരുമപ്പെട്ടി: വിവാഹത്തിന്‍റെ സിൽവർജൂബിലി ആഘോഷവേളയിൽ ആംബുലൻസ് സംഘടനയായ ആക്ട്സിന് ധനസഹായംനൽകി ദമ്പതികൾ മാതൃകയായി. എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയും ഭാര്യ ബീന ജോഷിയും മക്കളും ചേർന്നാണ് 25,000 രൂപയുടെ ചെക്ക് ആക്ട്സിന് നൽകിയത്. എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഘടിപ്പിച്ച സൽക്കാര വേളയിൽ ആക്സിന്‍റെ എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികൾക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറർ ഫരീദ് അലി, യൂണിറ്റ് ഭാരവാഹി പി.ടി. ആന്‍റോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.

Read More

കാലവർഷം ദുർബലം; മെലിഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം; നിരാശയിൽ വിനോദസഞ്ചരികൾ

അതിരപ്പിള്ളി: കാലവർഷം ദുർബലമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കുറഞ്ഞു. മഴക്കാലത്ത് രൗദ്രഭാവത്തിൽ വെള്ളച്ചാട്ടം കാണാനാകുമെന്ന പ്രതീക്ഷയിൽ എത്തുന്ന സഞ്ചാരികൾ മെലിഞ്ഞൊഴുകുന്ന പുഴകണ്ട് നിരാശയോടെ മടങ്ങുകയാണ്. ആയിരക്കണക്കിനു വിനോദയാത്രികർ ദിവസവും എത്തുന്നുണ്ട്. പാർക്കിംഗ് സൗകര്യം കുറവായതിനാൽ വളരെദൂരെ വാഹനങ്ങൾ പാർക്ക് ചെയ്താണ് പലരും വെള്ളച്ചാട്ടം കാണാനെത്തുന്നത്. എല്ലാവർഷവും ജൂൺ മാസത്തിൽ അതിരപ്പിള്ളി മനംകുളിർപ്പിക്കുന്ന കാഴ്ചാനുഭവമാകാറുണ്ട്.

Read More