തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.
Read MoreCategory: Thrissur
ദർശനത്തിനും വഴിപാടിനും പണം; ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം. തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
Read Moreട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പുലർച്ചെ ഒന്നരയ്ക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അതിക്രമം
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.
Read Moreകുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
കുന്നംകുളം (തൃശൂർ): അക്കിക്കാവ് ബൈപ്പാസിനുസമീപം പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർ രാജേഷിനും, ലോറി ഡ്രൈവർക്കും, കണ്ടക്ടർക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. റോഡ് പണികൾ പൂർത്തിയായതോടെ പന്നിത്തടം കേന്ദ്രീകരിച്ച് അപകടങ്ങൾ സ്ഥിരമാവുകയാണ്.
Read Moreകൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം തകർന്ന് മൂന്നു മരണം; തകര്‍ന്നുവീണത് നൂറുവർഷം പഴക്കമുള്ള കെട്ടിടം
കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ്ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ…
Read Moreറോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ
തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻകൂടി പൊലിഞ്ഞു. തൃശൂർ എംജി റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരൻ പിന്നാലെത്തിയ ബസ് കയറി മരിച്ചു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.ഇന്നുരാവിലെ എട്ടുമണിയോടെയായാരുന്നു സംഭവം. വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ…
Read Moreസാന്പത്തിക തട്ടിപ്പുകേസ്; സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് ചരിത്രം ചികയുന്നു
തൃശൂർ: സാന്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലായ എസിപിയുടെ സർവീസ് ചരിത്രം ചികയാൻ അന്വേഷണസംഘം. ഉന്നതപിടിപാടുള്ള വലിയൊരു നെറ്റ്വർക്കിന്റെ ഭാഗമാണ് സസ്പെൻഷനിലായ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളി വീട്ടിൽ കെ.എസ്. സുരേഷ്ബാബു എന്നാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണസംഘങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരമെന്നറിയുന്നു. ഇതു സ്ഥിരീകരിക്കുന്നതിനും ഇയാളുടെ പൂർവകാലകഥകൾ അറിയുന്നതിനുമാണ് തൃശൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരേഷ്ബാബു സർവീസിലിരുന്ന സമയത്തെ കാര്യങ്ങൾ അന്വേഷിക്കുന്നത്. പല കേസുകളും സെറ്റിൽ ചെയ്യുന്നതിനു സുരേഷ്ബാബു ഉൾപ്പെടുന്ന ഒരു സംഘം ഇടപാടുകാരായി പ്രവർത്തിച്ചിരുന്നതായി സൂചനകളുണ്ട്. ജപ്തിനടപടി ഒഴിവാക്കിത്തരാമെന്നുപറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്നു രണ്ടുകോടിയിലധികം തട്ടിയ കേസിലാണ് ഇപ്പോൾ സസ്പെൻഷൻ. ഇത്തരത്തിൽ വേറെ ഏതെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും. സുരേഷ്ബാബുവിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജിനഗറിൽ വി.പി. നുസ്രത്ത് (മാനസ) ഉൾപ്പെട്ടിട്ടുള്ള കേസുകളെക്കുറിച്ചും അന്വേഷിക്കും. ഇപ്പോഴത്തെ കേസിൽ നുസ്രത്തും പ്രതിയാണ്. നുസ്രത്തിനെതിരേ മുൻപും കേസുകളുണ്ട്. ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി…
Read Moreപോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിനെ ജയിലിലിട്ട സംഭവം; സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: മ്ലാവിറച്ചി വിറ്റെന്ന പേരിൽ ചാലക്കുടി സ്വശേദി സുജേഷ് കണ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു 39 ദിവസം തടവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചിയെന്ന പേരിലായിരുന്നു അറസ്റ്റെങ്കിലും ഫോറൻസിക് പരിശോധനയിൽ പോത്തിറച്ചിയാണെന്നു കണ്ടെത്തിയതോടെയാണു നടപടി. ചാലക്കുടി ഡിഎഫ്ഒ 15 ദിവസത്തിനകം അന്വേഷിച്ചു വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താൻ മറ്റൊരാൾക്കു നൽകിയെന്നു പറയപ്പെടുന്ന ഇറച്ചി പോത്തിന്റേതെന്നു തെളിഞ്ഞെന്നു സുജേഷ് പറഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിലാണു സുജേഷിനെ പാർപ്പിച്ചത്. ജയിൽജീവിതം തൊഴിലും ജീവിതവും നശിപ്പിച്ചു. ഹൈക്കോടതിയിൽനിന്നാണു ജാമ്യം കിട്ടിയത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണു വനംവകുപ്പ് സുജേഷിനെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികളിലേക്കു കടക്കുമെന്നു കമ്മീഷൻ അറിയിച്ചു.
Read Moreവ്യാജ ലഹരിക്കേസ്; ലിവിയ ജോസിനേയും നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യും
തൃശൂർ: വ്യാജലഹരിക്കേസിൽ മുംബൈയിൽ നിന്ന് പിടിയിലായ ലിവിയ ജോസിനേയും നേരത്തെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ലിവിയയുടെ സുഹൃത്ത് നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം.ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ തന്നെ പോലീസ് അപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് ഷീലസണ്ണി അപവാദം പ്രചരിപ്പിച്ചതിലുള്ള ദേഷ്യമാണ് വ്യാജലഹരിക്കേസിലേക്ക് തന്നെ നയിച്ചതെന്നാണ് ലിവിയ പറയുന്നത്. ബംഗളൂരുവിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കിയെന്നാണ് ലിവിയ പോലീസിനോടു പറഞ്ഞത്. ബംഗളൂരുവിൽ പഠിക്കാൻ പോയ താൻ എങ്ങിനെ ഇത്രയധികം പണമുണ്ടാക്കിയെന്ന് ഷീലസണ്ണി സംശയംപ്രകടിപ്പിച്ചതാണ് വൈരാഗ്യത്തിന് തുടക്കമായതെന്നാണ് ലിവിയ പറയുന്നത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട്…
Read Moreഅഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; സഹോദരന് അഹമ്മദാബാദിലേക്ക്
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സായ പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ രഞ്ജിത ജി. നായരുടെ (38) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി സഹോദരന് രതീഷ് ഇന്ന് പുറപ്പെടും. മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ക്കായി അടുത്ത ബന്ധുക്കള്‍ ആരെങ്കിലും അടിയന്തരമായി അഹമ്മദാബാദിലെത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രഞ്ജിതയുടെ ബന്ധുക്കളുമായി സംസാരിച്ചു.രതീഷിന്റെ യാത്രയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്കി.വിദേശത്തുള്ള മറ്റൊരു സഹോദരന് രഞ്ജിത വിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ രാത്രി പുല്ലാട്ട് രഞ്ജിതയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും മൃതദേഹം വേഗത്തില്‍ എത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കുമുമ്പ് സമീപവാസികളോടും പുതിയ വീടിന്റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്രപറഞ്ഞാണ് രഞ്ജിത…
Read More