തൃശൂര്‍: പട്ടികജാതിയില്‍ പെട്ട മൂന്നരവയസ് പ്രായമുള്ള ബാലികയെ പീഡനത്തിനു വിധേയയാക്കിയ കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തവും മരണംവരെ തടവും വിധിച്ചു. 3.20 ലക്ഷം രൂപ പിഴയും ഒടുക്കണം. പൊന്നൂക്കര കോളനി സ്രാമ്പിക്കല്‍ സന്തോഷ് എന്ന അപ്പച്ചനെയാണ് (59) തൃശൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ മുതല്‍ നവംബര്‍ 26 വരെയാണ് ബാലികയെ പീഡിപ്പിച്ചതെന്നാണ് കേസ്. 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. റിഷിചന്ദ് എന്നിവര്‍ ഹാജരായി. ഒല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തിയത്.
Read MoreCategory: Thrissur
പ്രതാപനും സുനിലേട്ടനും തുടങ്ങീട്ടും എസ്ജി എത്തിയില്ലല്ലോ ! അണികളിൽ ആശങ്ക; മാസ് എൻട്രി ഉടനെന്ന് ബിജെപി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ടി.എൻ.പ്രതാപനും വി.എസ്.സുനിൽകുമാറും തെരഞ്ഞെടുപ്പു കളത്തിലിറങ്ങിയിട്ടും സുരേഷ്ഗോപി എത്താത്തതിൽ ബിജെപി അണികളിലടക്കം ആശങ്ക. സ്ഥാനാർത്ഥി പ്രഖ്യപനം നടന്നിട്ടില്ലെങ്കിലും സുരേഷ്ഗോപിയെ തൃശൂരിൽ കാണാത്തതിൽ ബിജെപി പ്രവർത്തകർക്കു പോലും സംശയമുണർന്നിട്ടുണ്ട്. ഇനി തൃശൂരിൽ സുരേഷ്ഗോപി ആയിരിക്കില്ലേ ബിജെപി സ്ഥാനാർത്ഥി എന്ന ചോദ്യം വരെ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചൂട് തൃശൂരിൽ വ്യാപിക്കും വരെ സുരേഷ്ഗോപി തൃശൂരിൽ സജീവമായി നിൽക്കുകയും തെരഞ്ഞെടുപ്പ് അടുത്തതോടെ പിന്നോട്ടടിക്കുകയും ചെയ്തെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാൽ സുരേഷ്ഗോപി ഏറ്റെടുത്ത രണ്ടു സിനിമകളുടെ അവസാനവട്ട വർക്കുകളിലാണെന്നും അത് അപ്രതീക്ഷിതമായി വന്നതാണെന്നും നേരത്തെ എല്ലാം തീർത്തതിനു ശേഷമാണ് സുരേഷ്ഗോപി മകളുടെ വിവാഹശേഷം തൃശൂരിലെത്തിയതെന്നും എന്നാൽ വീണ്ടും ചില അവസാനമിനുക്കുപണികൾ വേണ്ടി വന്നതിനാൽ വീണ്ടും ഷൂട്ടിംഗിനു പോകേണ്ടി വന്നെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. തൃശൂരിൽ ബുത്തുതല യോഗങ്ങളിൽ വരെ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ്ഗോപി പെട്ടന്ന് പിൻവലിഞ്ഞത്. ഇതാണ് അണികളിലടക്കം ആശങ്കയും…
Read Moreഫേസ്ബുക്ക് എഐ തട്ടിപ്പ്; അധ്യാപികയുടെ പണം നഷ്ടപ്പെട്ടു
തിരുവില്വാമല: ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള എഐ തട്ടിപ്പിൽ കുടുങ്ങിയ തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് പണം നഷ്ടമായി. വിദേശത്തുള്ള സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. 15,000 രൂപയാണ് നഷ്ടമായത്. അത്യാവശ്യമായി 30,000 രൂപയാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം തിരികെ തരാമെന്നു പറയുകയും ചെയ്തു. സുഹൃത്തിന്റെ അക്കൗണ്ടിൽനിന്നുള്ള ചാറ്റായതിനാൽ സംശയം തോന്നിയില്ല. കൈയിലുണ്ടായിരുന്ന 15,000 രൂപ ഗൂഗിൾ പേ ചെയ്ത് നൽകുകയും ചെയ്തു. വെള്ളിയാഴ്ച പകലാണ് സംഭവം. പിന്നീട് സുഹൃത്തിനെ വാട്ട്സാപ്പ് നന്പരിൽ ബന്ധപ്പെട്ടപ്പോഴാണു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ചാറ്റ് വിവരങ്ങൾ ചിലതെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഉടനെ സൈബർ സെല്ലിൽ വിളിച്ച് പരാതി നൽകി. അക്കൗണ്ടും മരവിപ്പിച്ചു.
Read Moreബിജെപി ജാഥയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ല; ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തുമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: ബിജെപി പദയാത്രയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയിൽ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയാണ്. അതിൽ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തും. കോണ്‍ഗ്രസ് നയിക്കുന്ന ജാഥയിൽ രണ്ടുപേരാണുള്ളത്. ആദ്യമായിട്ടാണ് ഒരു ജാഥ രണ്ടു പേർ നയിക്കുന്നത് കാണുന്നത്. കൊടകര കുഴൽ പണ കേസ് എന്ന പേരിൽ തന്റെ പേരിൽ ഒരു കേസുമില്ല. അതിനൊന്നും പിണറായി വിജയന്റെ സഹായവും വേണ്ട. ഈ കേസിൽ പിണറായിയുമായി ഒത്തുതീർപ്പുണ്ടെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു
Read Moreമെഡിക്കൽ കോളജിലെ സാമ്പത്തികത്തട്ടിപ്പ്; ആറുമാസത്തിനകം അന്വേഷണം തീർക്കണമെന്നു ഹൈക്കോടതി
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നതായി പറയുന്ന 90 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ആറുമാസത്തിനകം പൂർത്തീകരിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. ചിറമനങ്ങാട് സ്വദേശി വിപിൻ കെ. മോഹനൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ആശുപത്രി വികസന സൊസൈറ്റി അംഗവുമായ സി.വി. കുര്യാക്കോസ് എന്നിവർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജ് ദേവൻ രാമേന്ദ്രൻ ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയായതായും റിപ്പോർട്ട് ശിപാർശകൾക്കായി കൈമാറിയിരിക്കുകയാണെന്നും ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. ആശുപത്രി വികസ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന്, ജില്ലാ ഫിനാൻസ് ഓഫീസർ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ 10.17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കളക്ടർ സാമ്പത്തിക ക്രമക്കേട് അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിനും, ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷനും പരാതി നൽകിയെങ്കിലും തുടർ…
Read Moreഅതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണം: തൊഴിലാളിക്കു പരിക്ക്
കാലടി: അതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്കു പരിക്ക്. പാണ്ടുപാറ പുതുശേരി ബിജുവിനാണു പരിക്കേറ്റത്. തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒരു കൊമ്പന് ഓടിച്ചപ്പോള്‍ തോട്ടിലേക്കു വീണാണ് ബിജുവിനു പരിക്കേറ്റത്. കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ടാപ്പിംഗിനായി പോകുന്നതിനിടെയാണ് ബിജുവിനു പരിക്കേറ്റത്. ഐഎന്‍ടിയുസി ഡിവിഷന് സെക്രട്ടറിയാണ്.
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; അജ്ഞാതനായ ഇടതുപക്ഷ സഹയാത്രികന്റെ കത്ത് ചർച്ചയാവുന്നു
തൃശൂർ: ഇടതുപക്ഷ സഹയാത്രികനായിട്ടുപോലും കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് അജ്ഞാതൻ എഴുതിയ കത്ത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. ഞായറാഴ്ച തൃശൂരിൽ നടന്ന കോൺഗ്രസിന്റെ സമരാഗ്നി ജനകീയ ചർച്ചാ സദസിലാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന, റിട്ട. സർക്കാർ ജീവനക്കാരനായ ഒരു അജ്ഞാതൻ തന്റെ കരുവന്നൂർ നിക്ഷേപ ദുരിതകഥ പുറംലോകത്തെ അറിയിച്ചത്. ഭീതിയുടെ നിഴലിൽനിന്നാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് അജ്ഞാത നിക്ഷേപകന്റെ കത്തിൽ പറയുന്നത്. ജീവിതകാലം മുഴുവൻ സമ്പാദിച്ചത് കരുവന്നൂരിൽ നിക്ഷേപിച്ചെന്നും തട്ടിപ്പ് പുറത്തുവന്നപ്പോൾ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടത്തിയെന്നും അന്നുമുതൽ താൻ ഇടതുപക്ഷക്കാരുടെ ശത്രുവായി മാറിയെന്നും ഇയാൾ പറയുന്നു. പണം പിൻവലിക്കാൻ വീണ്ടും ശ്രമിച്ചപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്ക് വെറുതെയിരിക്കാൻ കഴിയില്ലെന്നായിരുന്നുവത്രേ ഭീഷണി. ഈ കത്ത് പുറത്ത് വന്നതോടെ…
Read Moreതൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന 9 കരയോഗം ഭാരവാഹികൾ പിടിയിൽ
തൃപ്പൂണിത്തുറ: ചൂരക്കാട് പടക്ക സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ പോലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം പ്രസിഡന്റ് ഉൾപ്പെടെ 9 ഭാരവാഹികളാണ് കസ്റ്റഡിയിലായത്. മൂന്നാറിൽ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച്ച രാത്രിയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച പുലർച്ചെ 4.30 ഓടെ ഇവരെ സ്റ്റേഷനിലെത്തിച്ചു. ഭാരവാഹികളുടെ ഫോണുകൾ പിന്തുടർന്നിരുന്ന പോലീസിന് സംഘത്തിലുണ്ടായിരുന്ന ഒരാൾ വാട്ട്സ് ആപ്പ് നോക്കിയതിനെ തുടർന്നാണ് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാനായതെന്ന് പറയപ്പെടുന്നു. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് തെക്കുപുറം ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. അതേ സമയം തെക്കുപുറത്തിന്റെ താലപ്പൊലി ദിനമായിരുന്ന കഴിഞ്ഞ ഞായറാഴ്ച്ച രാവിലെയും വൈകുന്നേരവും കൂട്ട വെടിയും രാത്രി വെടിക്കെട്ടും നടത്തിയിട്ടും കേസെടുക്കാതിരുന്ന പോലീസാണ് തിങ്കളാഴ്ച്ച വടക്കുംപുറത്തിന്റെ സംഭരണ കേന്ദ്രത്തിൽ സ്ഫോടനമുണ്ടായപ്പോൾ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന പേരിൽ കേസെടുത്തത്. ക്ഷേത്രത്തിന്റെ പരിധിയിലുള്ള ഹിൽപ്പാലസ് പോലീസ്…
Read More‘തുറമുഖ’ത്തിന്റെ നിർമാതാവ് തട്ടിപ്പുകേസിൽ അറസ്റ്റിൽ; വ്യാജരേഖ ചമച്ച് തട്ടിയത് എട്ടുകോടി 40 ലക്ഷം രൂപ
തൃശൂർ: നിവിൻ പോളിയുടെ “തുറമുഖം’ എന്ന സിനിമയുടെ നിർമാതാവ് സാന്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ്. കോയന്പത്തൂർ സ്വദേശി ഗിൽബർട്ട് ആണ് പരാതിക്കാരൻ വ്യാജ രേഖകൾ തയ്യാറാക്കി എട്ടുകോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി. “തുറമുഖം’ എന്ന സിനിമ നിർമിച്ച മൂന്ന് നിർമാതാക്കളിൽ ഒരാളാണ് ജോസ് തോമസ്. ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തിൽ, കബളിപ്പിച്ചതിന്റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുന്‍പ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പോലീസ്…
Read Moreഗവർണർക്കെതിരെ കരിങ്കൊടി; പതിനഞ്ചോളം എസ്എഫ്ഐക്കാർ കസ്റ്റഡിയിൽ; പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്ന് പ്രവർത്തകർ
മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയിൽ ബിരുദദാനചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്ഐക്കാരെ പോലീസ് ബലമായി പിടിച്ചുനീക്കി. സ്ഥലത്ത് സംഘർഷം. ഇന്നു രാവിലെ സിആർപിഎഫ് അടക്കമുള്ളവരുടെ സുരക്ഷയോടെ തൃശൂർ രാമനിലയത്തിൽ നിന്നും ആരോഗ്യസർവകലാശാലയിലേക്ക് എത്തിയ ഗവർണറുടെ വാഹനത്തിനു നേരെ വെളപ്പായ, വെളപ്പായ റോഡ് എന്നിവിടങ്ങളിൽ എസ്എഫ്ഐക്കാർ കരിങ്കൊടിയുമേന്തി ഗവർണറുടെ വാഹനത്തിനു മുന്നിലെത്തി. ചാടിയിറങ്ങിയ പോലീസും മറ്റു സുരക്ഷസേനാംഗങ്ങളും ഇവരെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കരിങ്കൊടിയുമായി മുന്നോട്ടു കുതിക്കാൻ നോക്കി. എന്നാൽ കൂടുതൽ പോലീസെത്തി പ്രവർത്തകർ തടഞ്ഞുകീഴ്പ്പെടുത്തി ജീപ്പിലേക്കു മാറ്റി. വനിതാപ്രവർത്തകരടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം അഞ്ച് എസ്എഫ്ഐ പ്രവർത്തകര പോലീസ് കരുതൽ തടങ്കലെന്ന നിലയിൽ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു ദിവസത്തെ പരിപാടികളാണ് തൃശൂരിൽ ഗവർണർക്കുള്ളത്.…
Read More