പരവൂർ: മരിച്ചവരുടെ രണ്ടു കോടിയിലധികം ആധാർ കാർഡുകൾ നിർജീവമാക്കി കേന്ദ്രം. രാജ്യവ്യാപകമായി നടത്തുന്ന ഡേറ്റ ക്ലീനിംഗ് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്രയധികം ആധാർ നമ്പരുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഐഎ) നിർജീവമാക്കിയത്. ആധാർ ഡേറ്റ ബേസിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും തിരിച്ചറിയൽ രേഖകളുടെ ദുരൂപയോഗാ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആധാർ രേഖകൾ മരണ രജിസ്ട്രേഷനുകളുമായി ഒത്തുനോക്കിയ ശേഷമാണ് നിർജീവമാക്കൽ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്ന് ലഭിച്ച ഡേറ്റകൾ വിശദമായി പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കാർഡുകൾ നിർജീവമാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഈ പ്രക്രിയ തുടരാനാണ് യുഐഡിഎഐയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി പൊതുജനങ്ങൾക്ക് ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കുടുംബാംഗങ്ങൾക്ക് മൈ ആധാർ പോർട്ടൽ ഉപയോഗിച്ച് ഒരു ബന്ധുവിന്റെ…
Read MoreCategory: TVM
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് 66 ലക്ഷം തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് 66 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. വലിയതുറ സ്വദേശികളും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുമായ മൂന്നു യുവതികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പ്രതികള്‍ 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിയയുടെ അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിനു പകരം പ്രതികളിലൊരാളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മോഷണം, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തട്ടിപ്പുവിവരം ദിയ കണ്ടെത്തി ജീവനക്കാരികളെ താക്കീത് ചെയ്തപ്പോള്‍ ജീവനക്കാരികള്‍ ദിയയ്ക്കെതിരെയും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെയും വ്യാജപരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ഷാജിയുടെ നേതൃത്വത്തിലുള്ള…
Read Moreതിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പാരയായി വിമതശല്യം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പാരയായി വിമതശല്യം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്നാണ്. വിമതരെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള ഞെട്ടോട്ടത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍. നാല് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് വിമതശല്യം. യുഡിഎഫിന് രണ്ട് വാര്‍ഡുകളിലും വിമതര്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന് ഭീഷണിയായി വിമതരായി മത്സരരംഗത്തുള്ളത് ചെമ്പഴന്തി വാര്‍ഡില്‍ ആനി അശോകനും കാച്ചാണിയില്‍ ഞെട്ടയം സതീഷും വാഴോട്ടുകോണത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി.മോഹനനും ഉള്ളൂരില്‍ ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ.ശ്രീകണ്ഠനുമാണ്.. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് കൊടുത്തിരിക്കുന്ന രണ്ട് സീറ്റുകളിലാണ് വിമതര്‍ രംഗത്തുള്ളത്. പുഞ്ചക്കരി വാര്‍ഡ് ആര്‍എസ്പിക്കാണ് യുഡിഎഫ് നല്‍കിയത്. എന്നാല്‍ അവിടെ മുന്‍ കൗണ്‍സിലറാണ് വിമതയായി മത്സരിക്കുന്നത്. പൗണ്ട് കടവ് വാര്‍ഡ് സീറ്റാണ് ലീഗിന് നല്‍കിയരിക്കുന്നത്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസാണ് വിമതശല്യം ഉയര്‍ത്തി മത്സരരംഗത്തുള്ളത്. വിമതരായി മത്സരരംഗത്തുള്ളവരെ അനുനയിപ്പിക്കാന്‍ മുന്നണി നേതാക്കള്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും പിന്മാറാത്ത നിലപാടിലാണ്.…
Read Moreബിജെപി സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു; തലസ്ഥാനത്തെ സംഭവത്തിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം അറിയിച്ചത്.
Read Moreതിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍.ശക്തന് രാജിവച്ചു; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്തു തുടരാൻ കെപിസിസി നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്‍.ശക്തന് രാജി വച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. പാലോട് രവി രാജിവച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക ചുമതലയാണ് ശക്തന് നല്‍കിയിരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തന്റെ രാജിയെന്നാണു ലഭിക്കുന്ന സൂചന. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്തു തുടരാനാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreതിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം; മൂന്നു പേർ പിടിയിൽ; പിടിയിലായവരിൽ കാപ്പ കേസ് പ്രതിയും
തിരുവനന്തപുരം: ഫുട്ബോള്‍ കളി സ്ഥലത്തെ സംഘര്‍ഷ ത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയിലായി. പിടിയിലായതില്‍ കാപ്പ കേസ് പ്രതിയും ഉള്‍പ്പെടുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും. കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഒളിവിലാണ്. രാജാജി നഗര്‍ തോപ്പില്‍ വീട്ടില്‍ അലന് (19) ആണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. തൈക്കാട് മോഡല്‍ സ്കുള് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലന് കുത്തേറ്റു മരിച്ചത്. രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനാണ് ഇരു വിഭാഗത്തെയും പ്രതിനിധികരിച്ച് യുവാക്കള്‍ തൈക്കാട് എത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ അലനെ സുഹൃത്തുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ചെറു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നുവരികയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും…
Read Moreപ്രകൃതിയുടെ മാസ്മരികത; ‘പ്രകൃതി തന്നെ ലഹരി’ സന്ദേശവുമായി ബിജു കാരക്കോണം
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ബിജു കാരക്കോണം നടത്തുന്ന ‘പ്രകൃതി തന്നെ ലഹരി’ എന്ന ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. ശിശുദിനത്തോടനുബന്ധിച്ച് കരിക്കകം ശ്രീ ചാമുണ്ഡി വിദ്യാപീഠത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ തൊണ്ണൂറ്റി ഒന്നാമത് ഫോട്ടോഗ്രാഫി പ്രദർശനം, ലഹരിക്കെതിരായ പോരാട്ടത്തിൽ പ്രകൃതിയുടെ അദ്ഭുതലോകത്തേക്ക് യുവതലമുറയെ ക്ഷണിക്കുകയാണ്. ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മെമ്പർ അഡ്വ.മേരി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തക്കുറിച്ചും കുട്ടികളെ നല്ല ശീലങ്ങളിലേക്കു നയിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി. ചടങ്ങിൽ ചാമുണ്ഡി ദേവി ടെംപിൾ ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ, കരിക്കകം അമ്പലത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീ ചാമുണ്ഡി വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രാജ് മോഹൻ, കരിക്കകം ക്ഷേത്രം പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ, ട്രഷറർ ഗോപകുമാരൻ നായർ, എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ ഡോ.ഹരീന്ദ്രൻ നായർ…
Read Moreട്രെയിൻ സർവീസുകൾക്ക് 21 മുതൽ ഭാഗിക നിയന്ത്രണം
കൊല്ലം : എൻജിനിയറിംഗ് ജോലികള്‍ കാരണം നവംബർ 21 മുതൽ ഡിസംബർ രണ്ട് വരെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഭക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും. മറ്റു ചിലത് വഴിതിരിച്ചു വിടും. കൂടാതെ, പല ട്രെയിനുകളും നിശ്ചിത സമയത്തേക്കാള്‍ വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾനവംബർ 22 ന് മധുര – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. അന്നുതന്നെ നാഗർകോവില്‍ – കോട്ടയം എക്സ്പ്രസ് (16366) കായംകുളത്ത് സർവീസ് അവസാനിപ്പിക്കും. 21 ന് ചെന്നൈ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 24 ന് ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ ട്രെയിൻ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 25 ന് ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ എസി തുരന്തോ എക്സ്പ്രസ്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: പോത്തൻകോട് കോൺഗ്രസിനായി ട്രാൻസ്ജെൻഡർ അമേയ പ്രസാദ് മത്സരിക്കുന്നു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് പോത്തൻകോട് ഡിവിഷനിൽ ജനവിധി തേടും. ജില്ലാ പഞ്ചായത്തിൽ പതിമൂന്ന് സീറ്റിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് പുറത്തുവന്ന ആദ്യഘട്ട പട്ടികയിലെ പ്രമുഖർ. നാവായിക്കുളം സീറ്റിൽ ആർഎസ്പിയും കണിയാപുരം സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും. എന്നാൽ പാലോട് സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നൽകിയില്ല. ഡിസിസി വൈസ് പ്രസിഡന്റ് സുധീര്‍ഷാ പാലോട് കല്ലറയിൽ ജനവിധി തേടും.
Read Moreപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ് തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്. ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.
Read More