തിരുവനന്തപുരം: പോലീസില്‍ ഒരു ലോബി രൂപപ്പെട്ടുവെന്നും ഈ ലോബിക്ക് അധോലോക ബന്ധമaുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഈ ലോബിയെ നിയന്ത്രിക്കുന്നത് പൂരം കലക്കാന്‍ ഒത്താശ ചെയ്ത എഡിജിപി അജിത്ത് കുമാറാണെന്നും മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി പോലും അറിയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഫിയ പോലീസില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.പോലീസ് അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവെ പോലീസിനെതിരേ മറുത്ത് ഒരു വാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read MoreCategory: TVM
മെഡിക്കൽ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ല. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലസത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്. അതേ സമയം ആരോഗ്യമേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു.ആരോഗ്യവകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കുള്ള പഞ്ഞി വരെ രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. രോഗികളെ സര്‍ക്കാര്‍ ചൂഷണത്തിന് വിട്ടു കൊടുക്കുകയാണ്. പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുന്നതിനെ…
Read Moreപദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും രാത്രിയോടെ സ്ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
Read Moreപേരൂർക്കട വ്യാജ മാലമോഷണക്കേസ്; പോലീസിന്റേതു സിനിമയെ വെല്ലുന്ന തിരക്കഥ; പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷണം പോയെന്ന വ്യാജ കേസില്‍ പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ശ്രമിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വീട്ടുടമ ഓമന ഡാനിയലിന്റെ സ്വര്‍ണമാല കാണാതെ പോയെന്ന് പരാതി നല്‍കിയെങ്കിലും പിന്നീട് മാല സോഫയുടെ അടിയില്‍ നിന്നും കണ്ടെത്തിയ വിവരം ഓമനയും മകളും പേരൂര്‍ക്കട സ്റ്റേഷനിലെ എസ്ഐയോട് പറഞ്ഞിരുന്നു. എന്നാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയേണ്ടെന്ന് എസ്ഐ നിര്‍ദേശിച്ചിരുന്നുവെന്നും അതിനാലാണ് മാല കിട്ടിയില്ലെന്ന് മാറ്റി പറഞ്ഞതെന്നുമാണ് ഓമന ഡാനിയേല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ചവര്‍കൂനയില്‍ നിന്നും മാല കിട്ടിയെന്ന് പറയാന്‍ നിര്‍ദേശിച്ചതും പോലീസാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പേരൂര്‍ക്കട പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ തിരക്കഥ തുറന്ന് കാട്ടുന്നതാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍…
Read Moreമദ്യലഹരിയിലെത്തി അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു; മൂന്നു പേർക്കു കുത്തേറ്റു; അന്വേഷണം ശക്തമാക്കി പോലീസ്
തിരുവനന്തപുരം: മദ്യലഹരിയില്‍ വീടിന് മുന്നില്‍ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ബന്ധുക്കളെയും അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. പനങ്ങോട്ട് കോണം സ്വദേശി രാജേഷിന്റെ വീടിന് മുന്നില്‍ മദ്യലഹരിയിലെത്തിയ പ്രദേശവാസിയായ സഞ്ജയും സുഹൃത്തുക്കളും അസഭ്യം വിളിച്ച് ബഹളം ഉണ്ടാക്കി. രാജേഷും ബന്ധുക്കളായ രതീഷും രഞ്ജിത്തും ഇതിനെ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നാണ് അക്രമി സംഘം സ്ത്രീകളുടെ കണ്മുന്നില് വച്ച് മൂവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. രാജേഷിന്റെ കൈക്കും രതീഷിന്റെ മുതുകിലും രഞ്ജിത്തിന്റെ കാലിലുമാണ് കുത്തേറ്റത്. മൂവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം സഞ്ജയും കൂട്ടരും രക്ഷപ്പെടുകയായിരുന്നു. രാജേഷിന്റെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreവ്യാപാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : നെടുമങ്ങാട് പൂക്കടയിൽ പൂ മൊത്ത വ്യാപാരിയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് സ്വദേശി കട്ടപ്പ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കച്ചേരി നടയിലെ രാജന്റെ സ്നേഹ ഫ്ലവർ മാർട്ടിലെ ജീവനക്കാരനാണ് കട്ടപ്പ കുമാർ. രാജന്റെ പൂക്കടയിലേക്ക് മൊത്തമായി പൂ വില്പന നടത്തി വന്നിരുന്നത് തെങ്കാശി സ്വദേശി അനീസ് കുമാർ ആയിരുന്നു. ഇദ്ദേഹം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പൂ കൊടുത്തതിന്റെ പണം വാങ്ങാനായി രാജന്റെ കടയിൽ എത്തി. ഇ സമയം പണത്തെചൊല്ലി രാജനുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടെയാണ് കട്ടപ്പ കുമാർ പൂ കെ ട്ടുന്നത്തിന് ഉപയോഗിക്കുന്ന കത്രിക കൊണ്ട് അനീസ് കുമാറിന്റെ നെഞ്ചിൽ കുത്തി പരിക്കേല്പിച്ചു.ഇദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം കട്ടപ്പ കുമാർ…
Read Moreതിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ കുഞ്ഞതിഥി; പേര് തുമ്പ
തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇന്ന് ഉച്ചയോടെയാണ് നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
Read Moreരാഹുലിൽ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകുക. യുവതി ചികിത്സ തേടിയ ബംഗളൂരുവിലെ ആശുപത്രിയിലെത്തുന്ന സംഘം ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നല്കി രേഖകള്‍ കസ്റ്റഡിയിലെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്.
Read Moreആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യം; ആദ്യം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോടതിയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി നല്കിയ സത്യവാങ്മൂലം പിന്വലിക്കുമൊയെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. നാമജപഘോഷയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്വലിക്കുമൊയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഒന്‍പതര വര്‍ഷമായി ശബരിമല വികസനത്തിന് ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയനേട്ടം കൊയ്യാനാണു ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനത്തെ പ്രതിസന്ധിയിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആദ്യം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായ സംഘടനകളുടെ നിലപാട് അവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മനഃപൂര്‍വം കാണാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreആഗോള അയ്യപ്പസംഗമം; സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സിപിഎം അന്നും ഇന്നും എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്. കഴിഞ്ഞ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയെ പ്രതിരോധിക്കേണ്ടത് വിശ്വാസികളാണ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ശബരിമലയില്‍ യുവതി പ്രവേശനത്തിന് സിപിഎം എതിരല്ലെന്ന സൂചനയാണ് എംവി ഗോവിന്ദന്റെ വാക്കുകളിൽ പുറത്തുവരുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Read More