പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ് തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. ഫോർ‌ട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്‍റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്. ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.

Read More

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പിനെതിരേ മാർഗനിർദേശങ്ങളുമായി എൻ‌പി‌സി‌ഐ

തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) രംഗത്ത്. നിയമപാലകരായി ചമഞ്ഞ് പണം തട്ടിയെടുക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശങ്ങളുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്. പോലീസ്, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥർ, കസ്റ്റംസ് ഏജന്‍റുമാർ തുടങ്ങിയ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട് ആരെങ്കിലും നിങ്ങളെ ബന്ധപ്പെട്ടാൽ ജാഗ്രത പാലിക്കാൻ എൻപിസിഐ നിർദ്ദേശിക്കുന്നു. അടിയന്തര നിയമനടപടി ആരംഭിക്കുമെന്നോ നിങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാൾ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് അല്ലെങ്കിൽ മയക്കുമരുന്ന് കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ പറയുന്നത് തട്ടിപ്പുകാരുടെ പതിവ് രീതിയായതിനാൽ ജാഗ്രതയോടെ മാത്രം പ്രതികരിക്കണമെന്നും എൻപിസിഐ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സ്ഥിരീകരിച്ച ശേഷം ചിന്തിച്ചു മാത്രം പ്രവർത്തിക്കുക. ഇത്തരം സാഹചര്യങ്ങളിൽ 1930 അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; അറസ്റ്റിലായവരുടെ എണ്ണം നാലായി; വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റിനു സാധ്യത

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് വൈകുന്നേരത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. റിമാന്‍ഡ് ചെയ്ത ശേഷം പിന്നീട് കുടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ രാത്രിയിലാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ ഗുരുതര ക്രമക്കേടും പിടിപ്പുകേടും ബൈജുവിന്‍റെ ഭാഗത്തുനിന്നുണ്ടായെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Read More

സിസ്റ്റം തകരാറിലായതിന്‍റെ അവസാനത്തെ ഇര; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി വേണു മരിച്ച സംഭവം, സിസ്റ്റം തകരാറിലായതിന്‍റെ അവസാനത്തെ ഇരയാണെന്നും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരോഗ്യമേഖലയെ തകര്‍ത്തതിന്‍റെപൂര്‍ണഉത്തരവാദി മന്ത്രി വീണാ ജോര്‍ജാണ്. മന്ത്രിയ്ക്ക് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നു പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് കോടതിയും ശരിവച്ചിരിക്കുന്നു. കോടതി പറഞ്ഞത് പലതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്‍റും അംഗങ്ങളും രാജിവയ്ക്കണം. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടെയുണ്ടൊയെന്നു പരിശോധിക്കണം. എന്‍. വാസു പ്രതിയായതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. വാസുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. പല ഉന്നതരും കുടുങ്ങാതിരിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതർ ക്രൂരമായും മോശമായും പെരുമാറിയെന്നു മരിച്ച വേണുവിന്‍റെ ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ കൊല്ലം പത്മന സ്വദേശി വേണുവിനോട് ആശുപത്രി അധികൃതര്‍ ക്രൂരമായും മോശമായും പെരുമാറിയെന്നും ചികിത്സ നല്‍കിയില്ലെന്നും ഭാര്യ സിന്ധു ആരോപിച്ചു. ഗുരുതരാവസ്ഥയിലായ വേണുവിനെ കൊല്ലത്തെ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് എത്തിച്ചിട്ടും ഡോക്ടര്‍ എത്തിയതും പരിശോധിച്ചതും വൈകിയായിരുന്നു. ആന്‍ജിയോഗ്രാം ചെയ്യാന്‍ തയാറായില്ല. അഞ്ച് ദിവസത്തോളം മതിയായ ചികിത്സ നല്‍കിയില്ല. തറയില്‍ തുണിവിരിച്ചാണ് വേണുവിനെ കിടത്തിയിരുന്നത്. നഴ്‌സുമാരുടെ പെരുമാറ്റവും മോശമായിരുന്നു. വേണുവിന് മതിയായ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്നും സിന്ധു ആവശ്യപ്പെട്ടു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ തിരുവനന്തപുരം: വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വേണുവിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു. എല്ലാ രോഗികളും തങ്ങള്‍ക്ക് ഒരു പോലെയാണെന്നും കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Read More

മദ്യപിച്ച് ട്രെയിൻ യാത്ര; ഓപ്പറേഷന്‍ രക്ഷിതയ്ക്ക് തുടക്കം; ഇരുന്നൂറോളം കുടിയന്മാർക്ക് പിടിവീണു

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി റെയില്‍വെ പോലീസും ആര്‍പിഎഫും. മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ കേരള റെയില്‍വെ പോലീസും ആര്‍പിഎഫും സംയുക്തമായി ആരംഭിച്ച പരിശോധന ഓപ്പറേഷന്‍ രക്ഷിതക്ക് തുടക്കം കുറിച്ചു. ഇന്നലെ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ 200 ല്‍പരം ആളുകളെ പിടികുടി. 120 ല്‍പരം കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് ട്രെയിനില്‍ കയറാന്‍ എത്തിയവരും ട്രെയിനുകളിലെ സ്ഥിരം കുറ്റവാളികളും പിടിയിലായവരില്‍പ്പെടുന്നു. ലേഡീസ് കംപാര്‍ട്ട്‌മെന്‍റിനകത്ത് നിന്നും ഫുട്‌ബോര്‍ഡിലിരുന്നും യാത്ര ചെയ്തവരെയും സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ രീതിയനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും താക്കീതും പിഴയും ചുമത്തിയാണ് പലരെയും വിട്ടയച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസും ആര്‍പിഎഫും തീരുമാനിച്ചിരിക്കുന്നത്. റെയില്‍വെ എസ്പി. ഷഹന്‍ഷ, ആര്‍പിഎഫ് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ മുഹമ്മദ് ഹനീഫ്, ഡിവൈഎസ്പിമാരായ ജോര്‍ജ്…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു; മരണത്തിനു തൊട്ടുമുന്പു രോഗി അയച്ച ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള ചികിത്സ ഡോക്ടര്‍മാര്‍ നിഷേധിച്ചുവെന്നാണ് പരാതി. വേണു മരിക്കുന്നതിന് മുന്‍പ് വാട്ട്‌സ് ആപ്പിലുടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാട്ടുന്ന അവഗണനയെക്കുറിച്ച് ശബ്ദസന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. താന്‍ മരിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദി ആശുപത്രി ജീവനക്കാരായിരിക്കുമെന്നായിരുന്നു ശബ്ദസന്ദേശം. ഈ സന്ദേശം ഇപ്പോള്‍ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ആറു ദിവസം മുന്പാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നു മതിയായ ചികിത്സ ലഭിക്കുന്നതിന് വേണുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. എന്നാൽ, മതിയായ ചികിത്സ നിഷേധിച്ചുവെന്നും ഗുരുതരാവസ്ഥയിലായി വെന്‍റിലേറ്ററില്‍ ആക്കുന്നതിനു മുന്‍പ് ബന്ധുക്കളെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.  

Read More

കെഎസ്ആർടിസി ക്രിക്കറ്റ് ടീം: 46 കളിക്കാരിൽ വിദ്യാർഥികളും

ചാത്തന്നൂർ: ജനപ്രിയ കായികവിനോദമായ ക്രിക്കറ്റ് കളിയിലേക്ക് ഔദ്യോഗികമായി കെഎസ് ആർടിസിയുടെ ടീമും. ജീവനക്കാരും അവരുടെ മക്കളുമായ 46 പേരെയാണ് ടീമിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ജീവനക്കാരുടെ മക്കളാണ്. രണ്ടു കുട്ടികൾ പ്ലസ്ടു വിദ്യാർഥികളും ഒരാൾ ഡിഗ്രി വിദ്യാർഥിയും മറ്റ് രണ്ട് പേർ വിദ്യാഭ്യാസം കഴിഞ്ഞ് നില്കുന്നവരുമാണ്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കളമശേരി സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വച്ച് കഴിഞ്ഞ 28, 29 തീയതികളിലായിരുന്നു സെലക്ഷൻ ട്രയൽസ് നടത്തിയത്. ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തി ടീം രൂപീകരിക്കും എന്ന നിലപാടായിരുന്നു കെഎസ്ആർടിസി ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് ടീമിൽ ഇടംപിടിച്ചത്. ഒരു ജൂനിയർ അസിസ്റ്റന്‍റും ടീമിലെത്തി. അവസാനഘട്ട ടീം സെലക്ഷൻ നാലിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തും. അതിന് ശേഷം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. പ്രദീപ് ചാത്തന്നൂർ

Read More

കോലിസക്കോട് ജീപ്പ് നിയന്ത്രണം അപകടം: രണ്ടു പേർക്ക് പരിക്ക്

നേമം : പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് നിയന്ത്രണംവിട്ട ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനും കാല്‍നടയാത്രക്കാരനായ പന്ത്രണ്ട് വയസുകാരനും പരിക്ക്. ഇന്നലെ വൈകു ന്നേരം മൂന്നരയോടെയായിരു ന്നു അപകടം. മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് എതിരേവന്ന സ്‌കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ചശേഷം സമീപത്തെ പുരയിടത്തില്‍നിന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുനിന്നു. ട്യൂഷന്‍ കഴിഞ്ഞ് സത്യന്‍നഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു (12)നെയും പൂഴിക്കുന്ന് മടവിള സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. ജീപ്പിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക്ക് പോസ്റ്റും ഒടിഞ്ഞു.

Read More

സ്വര്‍ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; എഡിജിപി എച്ച്. വെങ്കിടേഷ് എസ്‌ഐടി ഓഫീസിലെത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി സംഘത്തലവന്‍ എഡിജിപി. എച്ച്. വെങ്കിടേഷ് എസ്‌ഐടി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രേഖകള്‍ പരിശോധിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് റാന്നി കോടതിയില്‍ ഹാജരാക്കണം. രണ്ടാമത്തെ കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്‌ഐടി ഓഫീസിലെത്തിയത്.

Read More