തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്‍.ശക്തന് രാജി വച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. പാലോട് രവി രാജിവച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക ചുമതലയാണ് ശക്തന് നല്‍കിയിരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തന്റെ രാജിയെന്നാണു ലഭിക്കുന്ന സൂചന. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്തു തുടരാനാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read MoreCategory: TVM
തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം; മൂന്നു പേർ പിടിയിൽ; പിടിയിലായവരിൽ കാപ്പ കേസ് പ്രതിയും
തിരുവനന്തപുരം: ഫുട്ബോള്‍ കളി സ്ഥലത്തെ സംഘര്‍ഷ ത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയിലായി. പിടിയിലായതില്‍ കാപ്പ കേസ് പ്രതിയും ഉള്‍പ്പെടുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും. കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഒളിവിലാണ്. രാജാജി നഗര്‍ തോപ്പില്‍ വീട്ടില്‍ അലന് (19) ആണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. തൈക്കാട് മോഡല്‍ സ്കുള് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലന് കുത്തേറ്റു മരിച്ചത്. രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനാണ് ഇരു വിഭാഗത്തെയും പ്രതിനിധികരിച്ച് യുവാക്കള്‍ തൈക്കാട് എത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ അലനെ സുഹൃത്തുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ചെറു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നുവരികയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും…
Read Moreപ്രകൃതിയുടെ മാസ്മരികത; ‘പ്രകൃതി തന്നെ ലഹരി’ സന്ദേശവുമായി ബിജു കാരക്കോണം
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ബിജു കാരക്കോണം നടത്തുന്ന ‘പ്രകൃതി തന്നെ ലഹരി’ എന്ന ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. ശിശുദിനത്തോടനുബന്ധിച്ച് കരിക്കകം ശ്രീ ചാമുണ്ഡി വിദ്യാപീഠത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ തൊണ്ണൂറ്റി ഒന്നാമത് ഫോട്ടോഗ്രാഫി പ്രദർശനം, ലഹരിക്കെതിരായ പോരാട്ടത്തിൽ പ്രകൃതിയുടെ അദ്ഭുതലോകത്തേക്ക് യുവതലമുറയെ ക്ഷണിക്കുകയാണ്. ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മെമ്പർ അഡ്വ.മേരി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തക്കുറിച്ചും കുട്ടികളെ നല്ല ശീലങ്ങളിലേക്കു നയിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി. ചടങ്ങിൽ ചാമുണ്ഡി ദേവി ടെംപിൾ ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ, കരിക്കകം അമ്പലത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീ ചാമുണ്ഡി വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രാജ് മോഹൻ, കരിക്കകം ക്ഷേത്രം പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ, ട്രഷറർ ഗോപകുമാരൻ നായർ, എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ ഡോ.ഹരീന്ദ്രൻ നായർ…
Read Moreട്രെയിൻ സർവീസുകൾക്ക് 21 മുതൽ ഭാഗിക നിയന്ത്രണം
കൊല്ലം : എൻജിനിയറിംഗ് ജോലികള്‍ കാരണം നവംബർ 21 മുതൽ ഡിസംബർ രണ്ട് വരെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഭക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും. മറ്റു ചിലത് വഴിതിരിച്ചു വിടും. കൂടാതെ, പല ട്രെയിനുകളും നിശ്ചിത സമയത്തേക്കാള്‍ വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾനവംബർ 22 ന് മധുര – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. അന്നുതന്നെ നാഗർകോവില്‍ – കോട്ടയം എക്സ്പ്രസ് (16366) കായംകുളത്ത് സർവീസ് അവസാനിപ്പിക്കും. 21 ന് ചെന്നൈ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 24 ന് ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ ട്രെയിൻ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 25 ന് ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ എസി തുരന്തോ എക്സ്പ്രസ്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: പോത്തൻകോട് കോൺഗ്രസിനായി ട്രാൻസ്ജെൻഡർ അമേയ പ്രസാദ് മത്സരിക്കുന്നു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് പോത്തൻകോട് ഡിവിഷനിൽ ജനവിധി തേടും. ജില്ലാ പഞ്ചായത്തിൽ പതിമൂന്ന് സീറ്റിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് പുറത്തുവന്ന ആദ്യഘട്ട പട്ടികയിലെ പ്രമുഖർ. നാവായിക്കുളം സീറ്റിൽ ആർഎസ്പിയും കണിയാപുരം സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും. എന്നാൽ പാലോട് സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നൽകിയില്ല. ഡിസിസി വൈസ് പ്രസിഡന്റ് സുധീര്‍ഷാ പാലോട് കല്ലറയിൽ ജനവിധി തേടും.
Read Moreപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ് തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്. ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.
Read Moreഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പിനെതിരേ മാർഗനിർദേശങ്ങളുമായി എൻപിസിഐ
തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രംഗത്ത്. നിയമപാലകരായി ചമഞ്ഞ് പണം തട്ടിയെടുക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശങ്ങളുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്. പോലീസ്, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥർ, കസ്റ്റംസ് ഏജന്റുമാർ തുടങ്ങിയ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട് ആരെങ്കിലും നിങ്ങളെ ബന്ധപ്പെട്ടാൽ ജാഗ്രത പാലിക്കാൻ എൻപിസിഐ നിർദ്ദേശിക്കുന്നു. അടിയന്തര നിയമനടപടി ആരംഭിക്കുമെന്നോ നിങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാൾ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് അല്ലെങ്കിൽ മയക്കുമരുന്ന് കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ പറയുന്നത് തട്ടിപ്പുകാരുടെ പതിവ് രീതിയായതിനാൽ ജാഗ്രതയോടെ മാത്രം പ്രതികരിക്കണമെന്നും എൻപിസിഐ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സ്ഥിരീകരിച്ച ശേഷം ചിന്തിച്ചു മാത്രം പ്രവർത്തിക്കുക. ഇത്തരം സാഹചര്യങ്ങളിൽ 1930 അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ് ; അറസ്റ്റിലായവരുടെ എണ്ണം നാലായി; വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റിനു സാധ്യത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് വൈകുന്നേരത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. റിമാന്‍ഡ് ചെയ്ത ശേഷം പിന്നീട് കുടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ രാത്രിയിലാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ ഗുരുതര ക്രമക്കേടും പിടിപ്പുകേടും ബൈജുവിന്റെ ഭാഗത്തുനിന്നുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Read Moreസിസ്റ്റം തകരാറിലായതിന്റെ അവസാനത്തെ ഇര; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി വേണു മരിച്ച സംഭവം, സിസ്റ്റം തകരാറിലായതിന്റെ അവസാനത്തെ ഇരയാണെന്നും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആരോഗ്യമേഖലയെ തകര്ത്തതിന്റെപൂര്ണഉത്തരവാദി മന്ത്രി വീണാ ജോര്‍ജാണ്. മന്ത്രിയ്ക്ക് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നു പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് കോടതിയും ശരിവച്ചിരിക്കുന്നു. കോടതി പറഞ്ഞത് പലതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും അംഗങ്ങളും രാജിവയ്ക്കണം. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടെയുണ്ടൊയെന്നു പരിശോധിക്കണം. എന്‍. വാസു പ്രതിയായതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. വാസുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. പല ഉന്നതരും കുടുങ്ങാതിരിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതർ ക്രൂരമായും മോശമായും പെരുമാറിയെന്നു മരിച്ച വേണുവിന്റെ ഭാര്യ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ കൊല്ലം പത്മന സ്വദേശി വേണുവിനോട് ആശുപത്രി അധികൃതര്‍ ക്രൂരമായും മോശമായും പെരുമാറിയെന്നും ചികിത്സ നല്‍കിയില്ലെന്നും ഭാര്യ സിന്ധു ആരോപിച്ചു. ഗുരുതരാവസ്ഥയിലായ വേണുവിനെ കൊല്ലത്തെ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് എത്തിച്ചിട്ടും ഡോക്ടര്‍ എത്തിയതും പരിശോധിച്ചതും വൈകിയായിരുന്നു. ആന്‍ജിയോഗ്രാം ചെയ്യാന്‍ തയാറായില്ല. അഞ്ച് ദിവസത്തോളം മതിയായ ചികിത്സ നല്‍കിയില്ല. തറയില്‍ തുണിവിരിച്ചാണ് വേണുവിനെ കിടത്തിയിരുന്നത്. നഴ്സുമാരുടെ പെരുമാറ്റവും മോശമായിരുന്നു. വേണുവിന് മതിയായ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്നും സിന്ധു ആവശ്യപ്പെട്ടു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ തിരുവനന്തപുരം: വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വേണുവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. എല്ലാ രോഗികളും തങ്ങള്‍ക്ക് ഒരു പോലെയാണെന്നും കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Read More