തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സ്ഥിതി ചെയ്യുന്ന ചക്രവാതചുഴികൾ മൂലം കേരളത്തിൽ വീണ്ടും മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40…
Read MoreCategory: TVM
സോളാർ കേസിൽ ഗൂഢാലോചനയില്ലെങ്കിൽ പിന്നെന്താണ് നടന്നതെന്തെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഗൂഢാലോചനയില്ലെങ്കില്‍ പിന്നെ എന്താണ് നടന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ നേരത്തെ വിശ്വസിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്യുക കൂടിയായിരുന്നു. ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു നേതാവിനും ഇതില്‍ പങ്കില്ലെന്നും പാർട്ടിയിൽ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. സഭയില്‍ പിടിച്ചുനില്ക്കാന് വേണ്ടിയാണ് ഭരണപക്ഷം ഇങ്ങനെയൊക്കെ പറയുന്നത്. അപ്പ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചിട്ടേ സിബിഐ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമോയെന്ന കാര്യത്തിൽ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒന്നുമില്ലാത്ത ഒരു കേസിന്റെ പുറത്ത് എത്രരൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സര്‍ക്കാരിന്റേയും…
Read Moreബസിനുള്ളിൽ ഗർഭിണിക്കുനേരേ അതിക്രമം; കെഎസ്ആർടിസി മെക്കാനിക്ക് അറസ്റ്റിൽ
കാട്ടാക്കട : കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരേ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. മെക്കാനിക്കായ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദാണ് അതിക്രമം കാട്ടിയത്. വട്ടപ്പാറ മരുതുമൂട് സ്വദേശിയായ ഇയാൾ നൈറ്റ് ഡ്യൂട്ടിക്കായി തിരുവനന്തപുരത്തുനിന്നു കാട്ടാക്കടയിലേക്ക് കെഎസ്ആർടിസി ബസിൽ വരികയായിരുന്നു. ബസ് മേപ്പൂക്കട ഭാഗത്ത് എത്തിയപ്പോഴാണ് യുവാവ് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിക്കു നേരേ അതിക്രമം നടത്തിയത്. രണ്ടുതവണ കൈ തട്ടിമാറ്റിയിട്ടും ഇയാൾ വീണ്ടും ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയും ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചിറക്കി സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. യുവാവ് അതിക്രമം നടത്തിയത് മലയിൻകീഴ് പോലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ കാട്ടാക്കട പോലീസ് മലയിൻകീഴ്…
Read Moreനയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക് സംഘം; വിശദമായ റിപ്പോർട്ട് ക്രൈംബ്രാഞ്ചിനു കൈമാറി
തിരുവനന്തപുരം: യുവ സംവിധായക നയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക് സംഘം. ഹൃദയാഘാതമാകാം മരണകാരണമെന്ന് ഫോറൻസിക് സംഘം. നയനയുടെ കഴുത്തിലും വയറ്റിലും കണ്ടെത്തിയ പരിക്കുകളല്ല മരണകാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് ഫോറൻസിക് സംഘം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറൻസിക് വിദഗ്ധൻ ഡോ. ഗുജറാൾ ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.നിരവധി തവണ ഗുളിക കഴിച്ച് നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് ഫോറൻസികിന്റെ നിഗമനം. മരണകാരണം എന്താണെന്നുള്ള നിഗമനം നടത്താൻ സാധിക്കില്ലെന്നാണ് ഫോറൻസിക് വിദഗ്ധർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഫോറൻസികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം വൈകാതെ കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreപുതുപ്പള്ളിക്കാർ നല്ലപോലെയങ്ങ് വിലയിരുത്തി; ഭൂരിപക്ഷം കണ്ടു ഞെട്ടി ഇടതുപക്ഷം; സഹതാപതരംഗത്തിനൊപ്പം ഭരണവിരുദ്ധവികാരവും
വി. ശ്രീകാന്ത്പുതുപ്പള്ളിയിലെ പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷ ക്കുതിപ്പ് കണ്ടു ഞെട്ടൽ മാറാതെ കിതച്ചൊതുങ്ങി ഇടതുപക്ഷം. വിവാദങ്ങൾക്കെല്ലാം പരിഹാസ മേന്പടിയോടെ മറുപടി പറഞ്ഞ് ഭരണപക്ഷ നേതാക്കൾ കാട്ടിക്കൂടിയതിനെയെല്ലാം പുതുപ്പള്ളിക്കാർ നല്ലപോലെയങ്ങ് വിലയിരുത്തി. വോട്ടെണ്ണല്ലിന്റെ തൊട്ടുമുന്‍പ് വരെ ഇടതുപക്ഷ ക്യാന്പ് പ്രതീക്ഷിച്ച നേരിയ ഭൂരിപക്ഷമെന്ന സ്വപ്നം ചാണ്ടി ഉമ്മൻ അങ്ങ് ആകാശം മുട്ടേ അനുഗ്രഹാശിസുകളുമായി ഇരിക്കുന്ന ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ ഇല്ലാണ്ടാക്കി. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപവും ഭരണപക്ഷ വിലയിരുത്തലുമെല്ലാം ഒത്തുചേർന്നപ്പോൾ കോണ്‍ഗ്രസ് കണക്കു കൂട്ടിയ മഹാഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ എത്തി. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ കുത്തനെ കുറച്ച ജെയ്ക് സി. തോമസ്, ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ എങ്ങനെയും പിടിച്ചുകെട്ടുമെന്നുള്ള ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ അന്പേ പാളി. ജനം കുത്തിയത് സർക്കാരിന്റെ ചങ്കിൽപോസ്റ്റൽ വോട്ട് മുതൽ അങ്ങോട്ട് ചാണ്ടി ഉമ്മൻ കയറിയ ഭൂരിപക്ഷമല…
Read Moreആകാംക്ഷയും പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ; പുതുപ്പള്ളി നിർണായകമാവുക “ഭൂരിപക്ഷം”
എം. സുരേഷ്ബാബുതിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയും പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ. റിക്കാർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കുമോ എന്ന ആശങ്കയും യുഡിഎഫ് ക്യാന്പിനുണ്ട്. ബിജെപി യുടെ സഹായം യുഡിഎഫിന് കിട്ടിയിട്ടുണ്ടെന്ന് സംശയമുണ്ടെന്ന ആരോപണം സിപിഎം നേതൃത്വം ഉയർത്തിയിരുന്നു. നില മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഫലം കാണാനാകുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. പുതുപ്പള്ളിയിലെ ഫലം സംസ്ഥാന സർക്കാരിനെ ബാധിക്കുകയില്ലെങ്കിലും യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചാൽ അത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകും. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇടത് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പറഞ്ഞിരുന്നു. യുഡിഎഫ് ഭൂരിപക്ഷം 20,000 കടന്നാല്‍ സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ലഭിക്കുന്ന ആയുധമാകും അത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെയായിരുന്നു.…
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreഅപകടത്തിൽ മകൻ മരിച്ചു; മകന്റെ മരണവാര്‍ത്ത സോഷ്യൽ മീഡിയവഴിയറിഞ്ഞ അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ജീവനൊടുക്കി. വെള്ളൂര്‍കോണം സ്വദേശി ഷീജ ബീഗമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ മകന് സജിന്‍ മുഹമ്മദ്(28) മരിച്ചിരുന്നു. ഈ വിവരം ഷീജ അറിഞ്ഞിരുന്നില്ല. ഷീജയെ മറ്റുള്ളവര്‍ കഴക്കൂട്ടത്തെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രിയില്‍ ഫേസ്ബുക്ക് വഴി മകന്റെ മരണവാര്‍ത്തയറിഞ്ഞ ഷീജ ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു. ഷീജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണുള്ളത്. സജിന്‍ മുഹമ്മദിന്റെ മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. ഇരുവരുടെയും സംസ്കാരം ഒരുമിച്ച് നെടുമങ്ങാട് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read Moreസിപിഎം നേതാവിന്റെ മകനെ എസ്എഫ്ഐ സംഘം മർദിച്ച സംഭവം: അന്വേഷണം ആരംഭിച്ച് പോലീസ്; പ്രതികൾ ഒളിവിൽ
തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനെ സംസ്കൃത കോളജിനകത്ത് വച്ച് എസ്എഫ്ഐ സംഘം മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ബിന്ദുവിന്റെ മകൻ ആദർശിനാണ് മർദനമേറ്റത്. ആദർശ് സംസ്കൃത കോളജിലെ ഒന്നാം വർഷ ബിരുദവിദ്യാർത്ഥിയാണ്. ആദർശിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ ഭാരവാഹികളായ ജിത്തു, സച്ചിൻ, നസിം എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഇതിൽ നസിം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ്. ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24 ന് കോളജിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ചാക്കിൽ കയറിയുള്ള ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ ആദർശ് വിസമ്മതിച്ചിരുന്നു. മുണ്ട് ഉടുത്തിരുന്നതിനാൽ സാധിക്കില്ലെന്ന് പറഞ്ഞു. ഇതിലുള്ള വിരോധത്തിൽ ആദർശിനെ ക്ലാസ് മുറിയിലേക്ക്…
Read Moreവിഎസ്എസ്സി പരീക്ഷാ തട്ടിപ്പിനു പിന്നിൽ വൻ റാക്കറ്റ്; കേന്ദ്ര സർക്കാർ ജീവനക്കാരിൽ ചിലരും നിരീക്ഷണത്തിൽ
തിരുവനന്തപുരം: വിഎസ് എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ കേന്ദ്രസർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരും നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം. തട്ടിപ്പിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുള്ള വലിയ റാക്കറ്റുണ്ടെ ന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ഹരിയാനയിൽനിന്നു പിടികൂടി തിരുവനന്തപുരത്തെത്തിച്ച ആറ് ഹരിയാന സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നുള്ള തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ജൂഡീഷൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും കോടതിയുടെ അനുമതിയോടെ നടത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ നിരീക്ഷണത്തിലുള്ളവരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമെ അറസ്റ്റ് ചെയ്യുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ എഎസ്പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള കേസായതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകളും നടന്ന് വരികയാണ്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിക്രം…
Read More