തിരുവനന്തപുരം: പാറ്റൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പാറ്റൂർ സ്വദേശി അമൽ (23) ആണ് പേട്ട പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പരാതിയെ തുടർന്ന് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ പാറ്റൂരിലെ ഒരു വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശാനുസരണം പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Read MoreCategory: TVM
19കാരി ഗർഭിണിയായി; അമിതമായി ഗർഭഛിദ്ര ഗുളിക കഴിച്ചു; ചികിത്സയ്ക്കെത്തിയ യുവതി ക്ലോസറ്റിൽ പ്രസവിച്ചു; യുവാവിനെതിരെ കേസ്
ഉള്ളൂർ: പ്രസവശേഷം ശിശുവിനെ ക്ലോസെറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കും ആൺസുഹൃത്തിനുമെതിരേ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനിയായ പത്തൊന്‍പതുകാരിക്കും അയൽവാസിയായ ഇരുപത്തിയഞ്ചുകാരനായ യുവാവിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിനാണു യുവാവിനെതിരേ കേസെടുത്തത്. ഗർഭഛിദ്രത്തിലൂടെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രാത്രി എട്ടോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ 19 കാരിയാണ് ആശുപത്രി ശുചിമുറിയിലെ ക്ലോസെറ്റിൽ പ്രസവിച്ചത്. പ്രസവിച്ചശേഷം ശിശുവിനെ ക്ലോസറ്റിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം പുറത്തിറഞ്ഞതോടെ യുവതി സ്വമേധയാ ആശുപത്രിയിലെത്തിയതാണെന്നും അത്യാഹിത വിഭാഗത്തിലിരിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടാണ് ശുചിമുറിയിൽ പോയതെന്നും വ്യക്തമാക്കുകയായിരുന്നു. യുവതി ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കഴിച്ചിരുന്നെന്നും ശാരീരിക അവശതകൾ ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും പറയുന്നു. അമിതമായി ഗുളികകൾ കഴിച്ചതാണ് രാത്രിയിൽ ശാരീരിക അസ്വസ്ഥത കലശലാകാൻ കാരണമായത്. എന്നാൽ പിന്നീട് വയറുവേദന കൂടിയതോടെ ആശുപത്രി ശുചിമുറിയിലേക്കു കയറുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും…
Read Moreസുഗതന് ആറു മാസം അവധി; എതിർപ്പുമായി പ്രതിപക്ഷം
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷാണ് കൗൺസിൽ അവധി അപേക്ഷ അംഗീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാർഡ് സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ വോട്ടും ഉൾപ്പെടെ ആകെ 51 വോട്ടുകൾക്കാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. ഇതിനെത്തുടർന്ന് സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സമർപ്പിച്ചിരുന്നു. ഈ അപേക്ഷയ്ക്ക് ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് മേയർ തുടർനടപടികൾ വിശദീകരിച്ചത്. സുഗതന്റെ അവധി അപേക്ഷ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതെ സുരക്ഷിതമാക്കാം. കഴിഞ്ഞ രണ്ടിന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന്…
Read Moreആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കുനേരേ അതിക്രമം: പ്രതിഷേധവുമായി ഐഎംഎ
തിരുവനന്തപുരം : ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന ഡോക്ടർക്കുനേരേയുള്ള അതിക്രമശ്രമത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ഘടകത്തിന്റെ ശക്തമായ പ്രതിഷേധം. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഔദ്യോഗിക ചുമതല നിർവഹിച്ചുകൊണ്ടിരുന്ന ഡോക്ടർക്കു നേരേ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന അതിക്രമശ്രമവും ഭീഷണിപ്പെടുത്തലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ചിറയിൻകീഴ് ഘടകം ശക്തമായി അപലപിച്ചു. മെഡിക്കോ-ലീഗൽ കേസിൽ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുന്നതിനിടെയാണ് ഡോക്ടർ ആക്രമണത്തിനും ഭീഷണിക്കും ഇരയായത്. നിയമപരവും ഔദ്യോഗികവുമായ ചുമതല നിർവഹിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തത് ഒരു ഉത്തരവാദിത്തമുള്ള ജനപ്രതിനിധിക്ക് ഒരിക്കലും ചേർന്നതല്ല. ആരോഗ്യപ്രവർത്തകർക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങൾ ആരോഗ്യരംഗത്തോടും നിയമവാഴ്ചയോടും പൊതുജനാരോഗ്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള പ്രസക്തമായ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണം. ആരോഗ്യപ്രവർത്തകർക്ക്…
Read Moreലോണ്‍ ആപ്പ് തട്ടിപ്പുകേസ്: പ്രതി ഗുജറാത്ത് സ്വദേശി റാണാ മഹേഷ് പാര്ഥനെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്തെ ലോണ്‍ ആപ്പ് തട്ടിപ്പുകേസില്‍ അഹമ്മദാബാദില്‍ നിന്നും പിടിയിലായ പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു. ഗുജറാത്ത് സ്വദേശി റാണാ മഹേഷ് പാര്ഥനെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ചാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ആകാശ് ചൗധരി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ തിരുവനന്തപുരം സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.പോങ്ങുംമൂട്ടിലെ വാടക കെട്ടിടം കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പിന്റെ മറവില്‍ വലിയ സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. വിദേശികളെ ഉള്‍പ്പെടെ ഇരയാക്കി ഈ സംഘം കോടിക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ശ്രീകാര്യം പോലീസ് ഈ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ അന്പതില്പരം കംപ്യൂട്ടറുകളും നൂറില്‍പരം സിംകാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തര്‍പ്രദേശ്, ഗുജറാത്ത് സ്വദേശികളായ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreശബരിമലയിലെ വാക്ദോഷം മാറ്റാന്വഴിപാടുകളുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരമലയിലെ ചില ജീവനക്കാര്‍ അയ്യപ്പഭക്തരെ അസഭ്യം വിളിച്ചതില്‍ വാക്ക് ദോഷമുണ്ടെന്ന് ദേവപ്രശ്നത്തില്‍ കണ്ടെത്തി. ശബരിമലയിലെ വാക്ദോഷം മാറ്റാന്‍ വഴിപാടുകളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.മൂകാംബിക, ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദോഷപരിഹാരത്തിന് വഴിപാട് നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലെ ചില ജീവനക്കാര്‍ അയ്യപ്പഭക്തരെ അസഭ്യം വിളിച്ചിരുന്നുവെന്നും അതിന്റെ വാക് ദോഷം ഉണ്ടെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. ദേവപ്രശ്ന വിധിയനുസരിച്ചുള്ള പരിഹാരങ്ങളുടെ ഭാഗമായാണ് മറ്റ് ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ ശബരിമലയില്‍ നിന്നുള്ള മണികെട്ടി ദോഷ പരിഹാരത്തിനായി പ്രാര്‍ഥിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാരമായി വഴിപാടുകള്‍ നടത്തുന്നത്.
Read Moreആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’കേസില്‍ സര്‍ക്കാര്‍ സമചിത്തതയോടെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ അഞ്ച് സുപ്രധാന പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ യോജിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റര്‍ ഉണ്ടാക്കും. 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റലൈസേഷനിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനകീയമാക്കും. ബ്രഹ്മോസിന് വേണ്ടി 90 ഏക്കര്‍ ഭൂമി ഡിആര്‍ഡിഒക്ക് കൈമാറും. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി പണം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓണക്കാല മുന്നൊരുക്കം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനകേസില്‍ സര്‍ക്കാര്‍ സമചിത്തതയോടെ നടപടിയെടുത്തു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. നിരവധി വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ നടത്തിയെന്നും സ്വയം ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി അജിത്ത് കുമാറിനെതിരെ…
Read Moreപിഎസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ എസ്ഐടിഅപേക്ഷ നല്കി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പിഎസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്കി. റിമാൻഡിലായി ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡംഗം അജികുമാറിനെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങള്‍ പാലിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയില്‍ നിന്ന് 2025 ല്‍ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയെന്ന കേസില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടൊയെന്ന് അറിയാനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നത്. പാളികളില്‍ നിന്നു 2025 ല്‍ സ്വര്‍ണം വേര്തിരിച്ചെടുത്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണം വേര്തിരിച്ചെടുത്തത്തില് ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് കൂടുതല്‍ വ്യക്തത വരുത്താനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. അതേ സമയം തന്നെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ശബരിമല കൊള്ള കേസില്‍…
Read Moreആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ടോറസ് ലോറി കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി; ജീവനക്കാർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
ആറ്റിങ്ങൽ: നഗരത്തിൽ ഹോട്ടലിനുള്ളിലേക്ക് നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചു കയറി തീപിടിച്ചു. കടയിലെ ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ ഒരു മണിയോടെയാണു സംഭവം. ആറ്റിങ്ങൽ മൂന്നമുക്ക് ജംഗ്ഷനിൽ സുന്ദരൻ തട്ടുകട ഹോട്ടലിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറിക്കും കടക്കും തീ പിടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്തു തീ കെടുത്തി. ആറ്റിങ്ങൽ കല്ലമ്പലം അഗ്നിരക്ഷാ നിലയങ്ങളിലെ 2 യൂണിറ്റ് വാഹനം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തമിഴ്നാട് രജിസ്ട്രേഷനുള്ള ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഡ്രൈവർ സംഭവസ്ഥലത്തു നിന്നു മാറിയിരുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്തു കടയിൽ ആറോളം ജീവനക്കാർ ഉണ്ടായിരുന്നു അവർ ഓടി മാറിയതിനാൽ ആർക്കും അപകടമില്ല. കടയുടെ പ്രവത്തന സമയം തീർന്ന സമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻദുരന്തം ഒഴിവായി. ഫയർ ഫോഴ്സിന് പെട്ടെന്ന് തീ…
Read Moreപട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം: വാതില്‍ തുറന്നു മുറിക്കകത്ത് എത്തിയ മോഷ്ടാവ് അലമാരയിൽ നിന്ന് നാലര പവനും മൊബൈല്‍ഫോണും അടിച്ചുമാറ്റി
വെള്ളറട: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവനും അലമാരയില്‍ സൂക്ഷിച്ചിരുന്ന രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ചു. മാരായമുട്ടം പോലീസ് സ്റ്റേഷന് പരിധിയിലെ കുളത്താമ്മല് കീരന്തൂര് ഉത്രാടത്തില് അഖിലിന്റെ വീട്ടില്‍ നിന്നാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം രാവിലെ 10 .30 മുതല്‍ 11 മണി വരെ അര മണിക്കൂര്‍ സമയംവീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വാതില്‍ തുറന്നു മുറിക്കകത്ത് എത്തിയ മോഷ്ടാവ് അലമാര കുത്തി തുറന്നാണ് മോഷണം നടത്തിയത്.ഗൃഹനാഥനായ അഖിലിന്റെ പരാതിയെ തുടര്‍ന്ന് മാരായമുട്ടം പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പകല്‍ സമയങ്ങളില്‍ പോലും മോഷണം പതിവായതിനാല്‍ പ്രദേശത്തെ ആള്ക്കാര് ആശങ്കയിലാണ്.
Read More