തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ശ്രീതുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിന്റെ മാതാവാണ് ശ്രീതു. കൊലപാതകക്കേസിൽ സംശയനിഴലിലാണ് ശ്രീതു. ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരിൽ നിന്നു സാന്പത്തികതട്ടിപ്പ് കേസിന്റെ കാര്യത്തിലും വ്യാജനിയമന കത്ത് തയാറാക്കാൻ സഹായിച്ചവരെക്കുറിച്ചും അറിയാനായി വീണ്ടും മൊഴിയെടുക്കും. ശ്രീതു നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്തെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടൊയെന്ന് പോലീസ് അന്വേഷിക്കുന്നത്. നാളെ മറ്റ് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.ശ്രീതുവിന്റെ മകൾ ദേവേന്ദു കൊല്ലപ്പെട്ട കേസിൽ ഇവരുടെ സഹോദരൻ ഹരികുമാർ ജുഡീഷൽ കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യാനായി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മാനസിക ആരോഗ്യം ഇയാൾക്കുണ്ടോയെന്ന മാനസികാരോഗ്യ വിദഗ്ധരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.…
Read MoreCategory: TVM
സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർത്ത തോമസ് ഐസക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ഇപ്പോഴത്തെ ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് പത്തുവർഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണ്. അക്കാഡമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികൾക്കായി കിഫ്ബി പണം ധൂർത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നു. കിഫ്ബിയുടെ പേരിൽ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരിൽ നിന്നും ട്രോൾപിരിവ് നടത്താൻ ഇപ്പോൾ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ട്രോൾപിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു…
Read More“ടോൾ പിരിവ് നയംമാറ്റമല്ല, കാലത്തിനനുസരിച്ച മാറ്റമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചതാണ്. ടോൾ വേണ്ടെന്നുവച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ല. ആര്‍ജെഡി അവരുടെ അഭിപ്രായമാണ് പറഞ്ഞത്. അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികളും ആലോചനയിലുണ്ടെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read Moreരണ്ടര വയസുകാരിയുടെ കൊലപാതകം: അമ്മാവന്റെയും അമ്മയുടെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മാതാവ് ശ്രീതുവിന്റെയും കൊലപാതകക്കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ അന്വേഷണസംഘം. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞത്. പലപ്പോഴും സ്ഥിരതയില്ലാത്തതും പരസ്പര വിരുദ്ധവുമായി കാര്യങ്ങൾ പറഞ്ഞിരുന്ന ഹരികുമാറിനെ മാനസിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ഈ കേസിലും കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ പത്ത് പേരെ കബളിപ്പിച്ച് ശ്രീതു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിരവധിപേർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി കെ. എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Moreസ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റോഡിന് ടോൾ പിരിക്കുന്നത് ഉൾപ്പെടെയുള്ള പല ശിപാർശകളും ചർച്ചയിലുണ്ടെന്നും സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ട്. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റും. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreബോഡി ബിൽഡിംഗ് താരങ്ങളുടെ നിയമനവിവാദം; പോലീസിന്റെ കായിക ചുമതലയിൽനിന്ന് എം.ആര്. അജിത്കുമാറിനെ മാറ്റി
തിരുവനന്തപുരം: പോലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിനു പിന്നാലെ പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര് അജിത്കുമാറിനെ മാറ്റി. എഡിജിപി എസ്. ശ്രീജിത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബോഡി ബിൽഡിംഗ് താരങ്ങളുടെ വിവാദമായതിനെ തുടർന്ന് തന്നെ സെന്‍ട്രല്‍ സ്പോർട്സ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റാൻ അജിത് കുമാർ കത്ത് നൽകിയിരുന്നു. സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്. രണ്ട് ബോഡി ബില്‍ഡിങ് താരങ്ങളെ പോലീസ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയയ്ക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തികൊണ്ട് നിയമനം നടത്തണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് നേരത്തെ…
Read Moreകെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; പലയിടത്തും ബസുകൾ തടഞ്ഞു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം/ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അർധ രാത്രി അവസാനിക്കും. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം തന്പാനൂരിൽ ബസ് തടഞ്ഞ സമരാനുകൂലികൾ ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.സിഐടിയു, ബിഎംഎസ് എന്നിവ സമരത്തിൽ പങ്കെടുക്കുന്നില്ല. കൂടാതെ താൽകാലിക ജീവനക്കാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെന്റ് തീരുമാനം. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ…
Read Moreവയനാട്ടിൽ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തെത്തിച്ചു; രണ്ടാഴ്ച കടുവ നിരീക്ഷണത്തിൽ
തിരുവനന്തപുരം: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ തിരുവനന്തപുരത്തെത്തിച്ചു. കഴിഞ്ഞ ആഴ്ച വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ ഇന്നു രാവിലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇവിടെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ രണ്ടാഴ്ച കടുവ നിരീക്ഷണത്തിലായിരിക്കും. എട്ടു വയസുള്ള കടുവയുടെ രക്തപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ തുടങ്ങും. കടുവയുടെ കൂട്ടിൽ സ്ഥാപിക്കുന്ന സിസിടിവിയിലൂടെ മണിക്കൂറും നിരീക്ഷിക്കാനാകും. പുനരധിവാസത്തിന്റെ ഭാഗമായാണ് കടുവയെ തലസ്ഥാനത്തെത്തിച്ചത്. അതേസമയം കാണികൾക്ക് കടുവയെ കാണാൻ ഇനിയും ആഴ്ചകൾ താമസമുണ്ടാകും. രണ്ട് വർഷം മുന്‍പ് മാനന്തവാടിയിൽ ഒരാളെ കൊന്ന ആൺകടുവയെയും താമസിയാതെ തലസ്ഥാനത്തെത്തിക്കും.
Read Moreരണ്ടര വയസുകാരിയുടെ കൊലപാതകം; കൊല്ലാൻ കാരണം എന്ത്? ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതി ഹരികുമാറിനു വേണ്ടി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്നും ഇനിയും വ്യക്തമായി ഇയാൾ വെളിപ്പെടുത്താത്തതാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യൽ വേളയിൽ പോലീസിനോട് പറഞ്ഞത്. ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. അതേ സമയം കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പങ്കുണ്ടോയെന്നത്…
Read Moreമാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവം: മകൾക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവത്തിൽ മകൾക്കെതിരേ അയിരൂർ പോലീസ് കേസെടുത്തു. അയിരൂർ തൃന്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനം വീട്ടിൽ സിജിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ മാതാപിതാക്കളായ സദാശിവന്റെയും സുഷമയുടെയും പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ, കാൻസർ രോഗിയായ സദാശിവനും ഹൃദ്രോഗിയായ സുഷമയും തങ്ങൾക്കുള്ള കുടുംബ വീട് വിറ്റ 35 ലക്ഷം രൂപ സിജിക്ക് വീട് വയ്ക്കാൻ നൽകിയിരുന്നു. പുതുതായി നിർമിക്കുന്ന വീട്ടിൽ മാതാപിതാക്കളെ ഒപ്പം കഴിയാൻ അനുവദിക്കാമെന്നും പണം പിന്നീട് മടക്കി നൽകാമെന്ന വ്യവസ്ഥയിലുമായിരുന്നു സിജിക്ക് പണം നൽകിയത്. ഇതിന് കരാറും ഉണ്ടാക്കിയിരുന്നു.എന്നാൽ ഈ അടുത്ത കാലത്ത് സിജി മാതാപിതാക്കളോട് വീട്ടിൽ നിന്നിറങ്ങി പോകാൻ ആവശ്യപ്പെട്ടു. പണം നൽകിയാൽ ഇറങ്ങാമെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പണം നൽകില്ലെന്ന നിലപാടാണ് മകൾ സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് സബ്…
Read More