സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read More

ആശാ സമരം നൂറാം ദിവസത്തിൽ; ഇന്ന് പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം ∙ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ സമരം ഇന്ന് 100 ദിവസത്തിലേക്ക് കടന്നു. ഇന്ന് വൈകുന്നേരം 4.30ന് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. സമരവേദിയിൽ ഇന്ന് 100 തീപ്പന്തങ്ങൾ ഉയർത്തും. ആശമാരുടെ സംസ്ഥാനതല രാപ്പകൽ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന രാപ്പകൽ സമരയാത്ര കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി. ജൂൺ 17ന് തിരുവനന്തപുരത്താണ് സമാപനം.ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്.    

Read More

പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് മാനസിക പീഡനം; തുടരന്വേഷണത്തിന് എഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: സ്വർണമാല കാണാതായെന്ന പരാതിയിൽ ദളിത് യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാനസികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ എഡിജിപിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് . വെങ്കിടേഷാണ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയത്. അന്യായമായി യുവതിയെ കസ്റ്റഡിയിൽ വച്ച് അപമാനിച്ച സംഭവം വിവാദമായതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സ്ത്രീകളോട് ഉൾപ്പെടെ മാന്യമായി പെരുമാറണമെന്ന് എഡിജിപി പോലീസുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവവും പരാതിയേയും കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ചായിരിക്കും തുടർ അന്വേഷണം നടത്തുക. സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഒരു എസ്ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വകുപ്പ്തല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി വന്നേക്കും.പാലോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയെയാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ വിളിച്ച്…

Read More

നെടുമങ്ങാട് മാർക്കറ്റിലെ കൊലപാതകം: മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ; കൊലപാതക കാരണം മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം 

നെടുമങ്ങാട് : നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ . കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38),നാലാം പ്രതി വാളിക്കോട് പള്ളിവിളാകത്തു മുഹമ്മദ്‌ ഫാറൂഖ്(44)അഞ്ചാം പ്രതി കാട്ടാക്കട കണ്ണൻ എന്ന മഹേഷ്‌(48)എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി അഴിക്കോട് ഗവ. യുപിസ്കൂളിന് സമീപം താമസിക്കുന്ന നിസാർ(44), മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീർ(36)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഈ മാസം 11 ന് രാത്രി 7.45 നാണ് അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ(26)നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വച്ചു കൊല്ലപ്പെട്ടത്. പ്രതികളും ഹാഷിറും ടൗണിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവിടെവച്ചു പരസ്പരം അടിപിടി നടത്തുകയും ചെയ്തിരുന്നു. തുടർന്ന് നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ എത്തിയ ഇവർ ഹാഷിറി നെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഹാഷിർ…

Read More

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം; തീരസുരക്ഷയടക്കം സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സേന

തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.

Read More

മലയാളികളുടെ മടക്കം: ഒമർ അബ്ദുള്ളയുമായി കെ.സി. വേണുഗോപാൽ എം പി ആശയവിനിമയം നടത്തി

തിരുവനന്തപുരം: സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി.വേണുഗോപാല്‍ എംപി. ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷയോടെ യാത്ര സൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു.അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എം പി റെയിൽവെ ബോർഡ് ചെയർമാന് കത്തു നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പാർട്ടിയെ അധികാരത്തിലെത്തിക്കുക പ്രധാന ലക്ഷ്യമെന്ന് അടൂർ പ്രകാശ്; “നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും’

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി. അതിനായി എല്ലാ ഘടകകക്ഷി നേതാക്കളുമായും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായി ആലോചിച്ച് യുഡിഎഫിനെ ശക്തിപ്പെടുത്താനും വിപുലികരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണോ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നീ കാര്യങ്ങളിൽ പാർട്ടിയും യുഡിഎഫുമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാനുള്ള ചുമതലയാണ് തന്നിൽ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എന്ത് കൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എഐസിസി നേതൃത്വമാണ്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ലഭിച്ചെന്ന് വരില്ല. പാർട്ടിയെ അധികാരത്തിൽ എത്തിയ്ക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. 1972 കാലഘട്ടം…

Read More

സണ്ണി ജോസഫ് മാന്യതയുടെ മുഖശ്രീ: അര നൂറ്റാണ്ടിലേറെയായി തന്‍റെ ഉറ്റ സുഹൃത്താണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്. തൊടുപുഴ ന്യൂമാൻസ് കോളജിൽ കെഎസ്‌യു പ്രവർത്തകനായിരുന്ന കാലം മുതൽ അര നൂറ്റാണ്ടിലേറെയായി തന്‍റെ ഉറ്റ സുഹൃത്താണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഫോട്ടോ മത്സരങ്ങളിൽ പങ്കെടുക്കാത്ത ഷോ മാൻ അല്ലാത്ത സണ്ണി ജോസഫ് കോൺഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമ്മശേഷി പ്രകടിപ്പിച്ച കഠിനാധ്വാനിയായ മലയോര കർഷകനാണ്. സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Read More

ഓണറേറിയവും ഇൻസെന്‍റീവും മുടങ്ങി; ആശാ പ്രവർത്തകർ നാളെ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം: ഓണറേറിയവും ഇൻസെന്‍റീവും മുടങ്ങിയതിൽ പ്രതിഷേധിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങി ആശ പ്രവർത്തകർ. നാളെ രാവിലെ പത്തിന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നാളെ സെക്രട്ടേറിയേറ്റിന് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഫെബ്രവുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഓണറേറിയവും ഇൻസെന്‍റീവും മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു. ആശ സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ നിരവധി പേർക്ക് ഫെബ്രുവരിയിലെ വേതനം നൽകിയിട്ടില്ലെന്നും ആശപ്രവർത്തകർ പറഞ്ഞു. ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന സമരം മൂന്ന് മാസത്തോടടുക്കുകയാണ്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സമര യാത്രയുമായി മുന്നോട്ട് പോകുകയാണ് ആശ പ്രവർത്തകർ.

Read More

അന്യസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎയും കഞ്ചാവും; ജാഗ്രതയോടെ എക്സൈസ്

നെയ്യാറ്റിന്‍കര: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തുടരുന്പോള്‍ എക്സൈസ് കൂടുതല്‍ ജാഗ്രതയില്‍. ഇന്നലെ ഉച്ചയ്ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പരിമള്‍ മണ്ഡല്‍ (54), പഞ്ചനന്‍മണ്ഡല്‍ (56) എന്നിവരാണ് പിടിയിലായത്. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രണ്ടുപേരുടെയും പക്കലുണ്ടായിരുന്ന തുണി സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 4.750 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ കിലോയ്ക്ക് മുപ്പതിനായിരം മുതല്‍ അന്പതിനായിരം രൂപ വരെ കഞ്ചാവിന് നിലവില്‍ വിലയുണ്ട്. ഈ കണക്കനുസരിച്ച് ലക്ഷങ്ങളുടെ കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടിച്ചെടുത്തത്. പാച്ചല്ലൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. 500 ഗ്രാമിന്‍റെ…

Read More