മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തിൽ പ്രതിഷ്ഠിച്ച വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ഗൗരവപ്രകൃതമാണ് എന്ന ധാരണയാണ് പൊതുവേ ജനങ്ങൾക്കുള്ളത്. പൊട്ടിച്ചിരിയും തമാശയും വട്ടം ചുറ്റിക്കലുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്ന ഗോപാലകൃഷ്ണനെ സങ്കല്പിക്കുവാൻ പോലും ആസ്വാദകർക്കു പ്രയാസമാണ്. എന്നാൽ അങ്ങനെ ഒരു രസകരമായ ഒരു മുഖം അടൂർ ഗോപാലകൃഷ്ണനുണ്ട്. അടൂർ തന്നെ ഫ്ളാഷ് ബാക്കിലേക്കു പോകുമ്പോൾ സദസ് അമ്പരന്ന് പോകും. ഇക്കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന കവി പഴവിള രമേശൻ അനുസ്മരണം അത്തരമൊരു വേദിയാണ് തുറന്നത്. പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷാൽ അടൂരിനെ സദസ് മുഖാമുഖം കണ്ടു. തന്റെ ഉറ്റസുഹൃത്തായ രമേശനെ കുറിച്ച് പറയുമ്പോഴാണ് പഴവിളയുടെ ആത്മ സുഹൃത്തായ ഗോപാലകൃഷ്ണൻ മാത്രമായി മഹാസംവിധായകൻ മാറിയത്!. വർഷങ്ങൾക്കു മുമ്പ് കടൽത്തീരങ്ങളും കാടും ഒക്കെ തേടി ഒരു യാത്ര പുറപ്പെട്ടു പഴവിളയും സംഘവും.…
Read MoreCategory: RD Special
എനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുരേഷ്
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. പുതിയ റിലീസ് അഭിരാമിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നഴ്സാണ് ഗായത്രി. ടൈറ്റിൽ കഥാപാത്രം. ഒരു ദിവസം അഭിരാമി വൈറലാകുന്നതും അവളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമ. ഗായത്രിയുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന വേഷമെന്നു തോന്നിയാല്‍ അതിശയമില്ല. ഗായത്രി സുരേഷ് എന്നു ഗൂഗിള്‍ ചെയ്താല്‍ സിനിമാവിശേഷങ്ങളേക്കാള് ട്രോളുകളാവും മുന്നിലെത്തുക. തുറന്നുപറയാന്‍ ഏറെ ഇഷ്ടമുള്ള ഗായത്രിയുടെ കമന്റുകളും നിലപാടുകളും പലപ്പോഴും വൈറല്‍, ട്രോളര്‍മാര്‍ക്കു പ്രിയങ്കരം. പക്ഷേ, അഭിരാമിയിലെ വേഷം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു ഗായത്രി രാഷ്്ട്ര ദീപികയോടു പറഞ്ഞു. തുടക്കത്തില്‍ കൈനിറയെ ചിത്രങ്ങള്‍ 2014ല്‍ മിസ് കേരളയായപ്പോള്‍ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില്‍ അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില്‍ നിര്‍ത്താമെന്നു പറഞ്ഞാണ് അതില്‍ അഭിനയിച്ചത്. പക്ഷേ, സിനിമയോട് ഇഷ്ടം…
Read Moreമലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതിലുകൾ തുറന്നിട്ട മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി കടലാസിൽ ഉറങ്ങുന്നു. ആലപ്പുഴയില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്ന കായല്‍ ടൂറിസത്തിന് പകരം വയ്ക്കാന്‍ കഴിയുന്ന ഉത്തരമലബാറിലെ അനന്ത സാധ്യതകളിൽ ഒന്നായിരുന്നു വളപട്ടണം മുതല്‍ കവ്വായി വരെയുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കാനുദ്ദേശിച്ച മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതികള്‍ക്കായി കോടികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടു കൂടി ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന് വഴി തുറക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്തത്. ഇതോടനുബന്ധിച്ചുള്ള കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്ശന് സ്കീമിലുള്‍പ്പെടുത്തി വളപട്ടണത്ത് നിന്നാരംഭിച്ച് പറശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന് ആന്‍ഡ് മലബാറി ക്യുസീന് ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം…
Read Moreമിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്. ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു. തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ…
Read Moreജ്വാലാമുഖ ഭാവം; ശിവപുരാണത്തിലെ സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്. സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെയാണ് പാര്‍വതി കുച്ചിപ്പുടിയിലൂടെ അവതരിപ്പിച്ച് കൈയടി നേടുന്നത്. മൂന്നര വയസില്‍ തുടങ്ങിയ നൃത്ത പഠനം കലൂര്‍ മാധവത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെയും അഭിഭാഷക മീര മേനോന്റെയും മകളാണ് അഭിഭാഷകയായ പാര്‍വതി മേനോന്. മൂന്നര വയസിലാണ് പാര്‍വതി നൃത്തം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം മോഹനതുളസിയാണ് ആദ്യ ഗുരു. തുടര്‍ന്ന് വിശാഖപട്ടണത്തെ കലാരത്ന എ ബി ബാലകൊണ്ടല റാവു വിന്റെയും പദ്മവിഭൂഷണ് ഡോ. പത്മ സുബ്രഹ്മണ്യന്റെയും ശിക്ഷണത്തില്‍ നൃത്തത്തില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോൾ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചെങ്കിലും പാര്‍വതി പിന്നീട് കുച്ചിപ്പുടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്കൂള്‍, കോളജ് പഠനകാലത്ത് പാര്‍വതി മത്സരങ്ങളില്‍…
Read Moreഇന്നല്ല, അന്നായിരുന്നു കുറുന്പൻ
തമിഴ് ജനതയോടൊപ്പം എത്തില്ലെങ്കിലും താരാരാധന ഇപ്പോൾ വളരെ കൂടുതലുണ്ട് മലയാളികളിൽ. മോഹൻലാലിനോടുള്ള പ്രേക്ഷകരുടെ ആരാധന വളരെ കൂടുതലാണ് എന്നു പറയാം. ഈ മാസം നടന്ന മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷ വേള തന്നെ എടുക്കാം. ടിവിയിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലാലേട്ടനുള്ള പിറന്നാൾ ആശംസകളായിരുന്നു. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ട പ്രേക്ഷകൻ മുതൽ നാലോ അഞ്ചോ വയസുള്ള കുഞ്ഞുങ്ങൾ വരെ “ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്നു പറയുന്ന അപൂർവ ഭംഗികളും ഈ പിറന്നാൾ വേളയിലും കാണാം. യുട്യൂബിൽ പതിവുപോലെ മോഹൻലാൽ സിനിമാവിശേഷങ്ങളും കഥകളും ഉണ്ടായിരുന്നു. അതിലൊന്നിൽ മോഹൻലാൽ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകൾ കേട്ടു. വിലയിരുത്തൽ മികച്ചതായിരുന്നുവെങ്കിലും അതിലെ ഒരു പരാമർശത്തോട് യോജിക്കാൻ പ്രയാസമുണ്ട്. സിനിമയിൽ അഭിനയിക്കുവാൻ എത്തുന്നതിനു മുന്‍പ് മോഹൻലാൽ ഡിസിപ്ലിൻഡ് വ്യക്തിയായിരുന്നുവെന്നും കോളജ് ജീവിതത്തിലും മറ്റും അച്ചടക്കത്തോടെ പെരുമാറിയിരുന്ന മോഹൻലാൽ സിനിമയിലെത്തിയശേഷം കുറുന്പനായി എന്നുമായിരുന്നു…
Read Moreമലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേൽപാലം തുറന്നു; മഴക്കാലമെത്തും മുൻപേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നടക്കുമ്പോള്‍ അപകട സാധ്യതയും ഏറെയാണ്. എന്നു തീരുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഈ സാഹചര്യത്തില്‍ ദേശീയപാതാ പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും നിര്‍മാണം 90 ശതമാനം കഴിഞ്ഞ ഭാഗങ്ങള്‍ തുറന്നുകൊടുക്കാനുമാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് പലയിടത്തും മഴക്കാലം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അരികില്‍ കുട്ടിയിട്ട മണ് കൂനകളും പൊളിച്ചുമാറ്റിയ റോഡിന്റെ അവശിഷ്ടങ്ങളുമെല്ലാം മഴക്കാലത്തിന് മുന്‍പ് നീക്കിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക. മേല്പാലങ്ങള് മൂന്ന്… ഒന്ന് തുറന്നു സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും തുടർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അധികൃതർ. ഇപ്പോഴിതാ ആറുവരിപ്പാതയിലെ കോഴിക്കോട് ബൈപാസിലെ ഏറ്റവും ചെറിയ…
Read Moreതെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
“എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക് അറപ്പു തോന്നാറില്ല. ഒരു പക്ഷേ, ദൈവം തന്ന അനുഗ്രഹമാകാം. ആരോരുമില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പ്രായമായവരെ കാണുമ്പോള്‍ എനിക്ക് അച്ഛമ്മയുടെയും അമ്മൂമ്മയുടെയും അച്ഛന്റെയുമൊക്കെ മുഖം മനസില്‍ മിന്നിമറയും. അവരെ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് മനസ് പറയും. പിന്നെ ഒന്നും നോക്കില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല’ പാലക്കാട് ഡിസിആര്‍ബിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റീന ജീവന്റെ വാക്കുകളാണിത്. ഇതിനകം തന്നെ റീനയുടെ കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശം അറിഞ്ഞത് മുന്നൂറിലധികം പേരാണ്. തെരുവോരത്തുനിന്നും മറ്റും റീന കണ്ടെത്തി സ്വന്തം കൈയില്‍നിന്ന് പണം മുടക്കി ഭക്ഷണം നല്കിയവര്ക്കും അഭയകേന്ദ്രങ്ങളിലെത്തിച്ചവര്ക്കും അവരിന്ന് കാരുണ്യത്തിന്റെ മാലാഖയാണ്. പോലീസ് ഉദ്യോഗസ്ഥ എന്ന പദവിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക എന്ന സ്ഥാനം കൂടി ഭംഗിയായി നിറവേറ്റുന്ന റീനയുടെ കാരുണ്യസ്പര്ശത്തെക്കുറിച്ച് വായിക്കാം… നൊമ്പരമായി അച്ഛന്റെ…
Read Moreഇവിടിങ്ങനാണ് ഭായ്… വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന്
വടക്കഞ്ചേരി: ആഗോളതലത്തിൽ വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന് ആചരിക്കപ്പെടുന്പോൾ ഓരോ നാടും മുക്കും മൂലയുമെല്ലാം ഓരോ സൂചകങ്ങളാണ്. ഇവിടത്തെ സൂചനകൾ മറ്റൊരു നാടിനു മുന്നറിയിപ്പാകുന്പോഴാണ് ദിനാചരണത്തിന്റെ പ്രസക്തിയും വർധിക്കുന്നത്. വടക്കഞ്ചേരി എന്ന ചെറിയ പ്രദേശത്തെ സൂചനകൾ ഒരുപക്ഷേ വിചിത്രവും പലരും തള്ളിക്കളയുന്നതുമാണ്. പ്രകൃതിയുടെ ചില സ്പന്ദനങ്ങൾ നിലച്ചുതുടങ്ങിയോ എന്നു സംശയിക്കപ്പെടേണ്ട അവസ്ഥ ഇവിടെയുണ്ട്. ചെറുജീവികളുടെ ചില അവസ്ഥകൾ. ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്… കാക്കകളില്ലാത്ത പാലക്കുഴിജൈവഗ്രാമമായ പാലക്കുഴിയിൽ കാക്കകളില്ല. കാക്കയെ കാണാൻ പാലക്കുഴിക്കാർക്കു മലയിൽനിന്നും താഴെ ഇറങ്ങണം. പാലക്കുഴിയിലെ കുട്ടികൾ കാക്കകളെ കാണുന്നത് 18 കിലോമീറ്റർ യാത്രചെയ്ത് വടക്കഞ്ചേരിയിൽ വരുമ്പോഴാണ്. കാക്കകൾ മനുഷ്യരുടെ വളരെ അടുത്തുവരുന്നതൊക്കെ പാലക്കുഴിക്കാർക്കു കൗതുകക്കാഴ്ചയാണ്. ഇതെല്ലാം വീൺവാക്കുകളാണെന്നു പറയാൻ വരട്ടെ. പാലക്കുഴിയിൽ കാക്കകളില്ലെന്നു സമർഥിച്ചതു വനംവകുപ്പിന്റെ പഴയ പഠനങ്ങളാണ്. കാക്കയ്ക്കു പകരം മയിൽപാലക്കുഴിയിൽ മാത്രമല്ല, നാട്ടിലെന്പാടും കാക്കകളുടെ കുറവു ശ്രദ്ധേയമാവുകയാണ്. മുമ്പത്തേതുപോലെ കാക്കകളെ…
Read Moreനൃത്തത്തിന് റിട്ടയർമെന്റില്ല
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ…’ തുടക്കക്കാരായ ശിഷ്യകള്‍ക്ക് ഭരതനാട്യത്തിലെ പ്രാഥമിക പാഠങ്ങളായ നമസ്കാരവും തട്ടടവുമൊക്കെ കാണിച്ചുകൊടുക്കുകയാണ് 72കാരിയായ ജി. മഹിളാമണി എന്ന നൃത്താധ്യാപിക. ആലപ്പുഴ പഴവീടില്‍ വീടിനോട് ചേര്‍ന്നുള്ള ശ്രീകലാനിലയം എന്ന നൃത്തവിദ്യാലയത്തില്‍ ഇരുപതോളം ശിഷ്യകള്‍ക്ക് തന്നിലെ കഴിവ് പകര്‍ന്നു നല്കുമ്പോഴും പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഈ നര്‍ത്തകിയെ ബാധിച്ചിട്ടില്ല. ഇന്നും പാട്ടിന്റെ താളത്തിനൊപ്പമുള്ള ചുവടും മുഖത്ത് മിന്നിമായുന്ന വ്യത്യസ്ഥ ഭാവങ്ങളും മഹിളാമണിയെന്ന നൃത്ത അധ്യാപികയുടെ വിഷമതകളില്‍ തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് പറയുന്നത്. അഞ്ചാം വയസിലെ നൃത്ത പഠനം ആലപ്പുഴ സ്വദേശികളായ ശ്രീധരന് നായര്‍ – ഗൗരിക്കുട്ടിയമ്മ ദമ്പതികള്‍ക്ക് കലാപരമായി അത്ര കഴിവൊന്നും ഇല്ല. ഗൗരിക്കുട്ടിയമ്മ തിരുവാതിരപ്പാട്ടുകള്‍ പാടുമായിരുന്നു. ഇവരുടെ മകളായ മഹിളാമണിക്ക് ചെറുപ്പം മുതല്‍ നൃത്തത്തോടായിരുന്നു കമ്പം.…
Read More