കോട്ടയം: സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത ശേഷം വിരമിച്ചവരെ മെഡിക്കൽ കോളജിൽ നിയമിക്കുന്നതിനെതിരേ വ്യാപക പരാതി. ആരോഗ്യ, അഭ്യന്തരവകുപ്പുകളിൽ ഉന്നത റാങ്കുകളിൽ ജോലി ചെയ്തശേഷം വിരമിച്ചവരെയാണ് താത്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നത്. സർക്കാർ സർവീസിൽനിന്നു വിരമിച്ച പെൻഷൻ കൈപ്പറ്റുന്ന ഒരാളെ പിന്നിടു സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരനായി നിയമിക്കുവാൻ സർവീസ് ചട്ടം അനുവദിക്കുന്നില്ല. എന്നാൽ ചട്ടം മറികടന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരെ അധികൃതർ നിയമിക്കുകയാണ്. റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറായി വിരമിച്ച വനിതാജീവനക്കാരിയെ അതേവിഭാഗത്തിൽ പുനർനിയമനം നടത്തിയിട്ടുണ്ട്. പോലീസ് സർവീസിൽ ഉന്നത റാങ്കിൽനിന്നു വിരമിച്ചയാളെ ലെയ്സൺ ഓഫീസറായും സ്റ്റോർ സൂപ്രണ്ടായി വിരമിച്ചയാളെ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ന്യായവില മെഡിക്കൽ സ്റ്റോർ മേധാവിയായും നിയമിച്ചിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ, യൂറോളജി വിഭാഗത്തെ സഹായിക്കുവാൻ വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്. കൂടാതെ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി…
Read MoreTag: kottayam medical college
സുരേഷിന്റെ ഹൃദയം ഇനി ഫാ. ജോസഫ് സെബാസ്റ്റ്യനിൽ തുടിക്കും;കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ചങ്ങനാശേരി കാവാലം സ്വദേശിയും കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിൻസിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യനാണ് (ജോമോൻ-39) ഹൃദയം മാറ്റിവച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച അർധരാത്രിക്കുശേഷം മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷ് (37) എന്ന യുവാവിന്റെ ഹൃദയമാണ് ഫാ. ജോസഫിനു വച്ചു പിടിപ്പിച്ചത്. രണ്ടു വർഷമായി ഫാ. ജോസഫ് കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫുമായി ബന്ധപ്പെട്ട്…
Read Moreപാസ് കൗണ്ടറിൽ ഡ്യൂട്ടിക്ക് ആളെ നിശ്ചയിക്കാൻ മറന്നു; കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശകരും തമ്മിൽ വാക്കുതർക്കം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പാസ് നല്‍കേണ്ട കൗണ്ടറില്‍ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാര്‍ഡിലേക്കു പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതേത്തുടർന്ന് സന്ദര്‍ശനത്തിന് എത്തിയവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. ഇന്നലെ രാത്രി ഏഴിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡുകളിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു ബഹളം. രാത്രി ഏഴു മുതല്‍ എട്ടു വരെ 50 രൂപയാണ് സന്ദര്‍ശന ഫീസ്. ഏഴിന് എത്തിയ സന്ദര്‍ശകര്‍ പാസ് എടുക്കുന്നതിന് കൗണ്ടറിന് മുന്നില്‍ ക്യൂ നിന്നു. അധികനേരം നിന്നിട്ടും കൗണ്ടര്‍ തുറന്നില്ല.സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് പാസ് നല്‍കേണ്ട കൗണ്ടര്‍ തുറന്നിട്ടില്ലെന്നു മനസിലാക്കുന്നത്. ഇതിനിടയില്‍ സന്ദര്‍ശനത്തിന് വന്നവര്‍ പാസില്ലാതെ അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തയാറായില്ല. ഇതുരൂക്ഷമായ തര്‍ക്കത്തിനും ബഹളത്തിനും കാരണമായി. ജീവനക്കാര്‍ക്കുള്ള ഡ്യൂട്ടി നിശ്ചയിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് സംഭവത്തിനു കാരണം.
Read Moreകോട്ടയം മെഡിക്കൽ കോളജ് പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകൾ വാങ്ങുന്നത് ടെൻഡര്‍ ഇല്ലാതെ; ജീവനക്കാർ കൈപ്പറ്റുന്നത് ലക്ഷങ്ങളുടെ കമ്മീഷൻ
കോട്ടയം: മെഡിക്കല്‍ കോളജിലെ പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നത് ടെണ്ടര്‍ ഇല്ലാതെ. ഒരാളില്‍നിന്നുതന്നെ മൂന്നുപേരുടെ വിലാസത്തില്‍ ക്വട്ടേഷന്‍ വാങ്ങുകയും അതില്‍ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ സ്വീകരിക്കുകയുമാണ് പേയിംഗ് കൗണ്ടറില്‍ വര്‍ഷങ്ങളായി നടക്കുന്നതെന്നാണ് ആക്ഷേപം. ടെണ്ടര്‍ വിളിക്കാതെ ഒരാള്‍ക്കുതന്നെ ക്വട്ടേഷന്‍ നല്കുന്നതിൽ ലക്ഷങ്ങളാണ് കമ്മീഷന് ഇനത്തില്‍ ജീവനക്കാരില്‍ ചിലര്‍ കൈപ്പറ്റുന്നതെന്നും ആരോപണം ഉയരുന്നു. പേയിംഗ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക് ഇരുചക്ര വാഹനം വാങ്ങിനല്‍കിയത് ഒരു പ്രമുഖ മരുന്നു കമ്പനിയാണെന്നു പറയപ്പെടുന്നു. വളരെ കുറഞ്ഞ ശബളം കിട്ടുന്ന ഇവരില്‍ ചിലര്‍ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ ഉടമകളായതിന്റെ പിന്നില്‍ സ്വകാര്യ മെഡിക്കല്‍ കമ്പനികളുടെ സഹായം കൊണ്ടാണെന്ന് ആരോപണമുണ്ട്. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ചയാളാണ് പേയിംഗ് കൗണ്ടറിന്റെ മേധാവിയായും തുടരുന്നത്.ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി പൊതിയാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ (ഇടിഒ) വാങ്ങിയതിലും വന്‍ അഴിമതിയാണു നടക്കുന്നത്. വര്‍ഷങ്ങളായി ഒരു കമ്പനിക്കുതന്നെ ക്വട്ടേഷന്‍ നല്കുന്ന…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആറു പേർ അനധികൃത ജോലിക്കാർ
കോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആറു പേർ അനധികൃതമായി ജോലി ചെയ്യുന്നതായി ആക്ഷേപം. ഇതിൽ നാലു പേർ സ്ത്രീകളാണ്. ഇതിൽ പ്രമുഖൻ മെഡിക്കൽ കോളജ് പരിസരത്തെ സർജിക്കൽ സ്ഥാപനത്തിന്റെ ഏജന്റാണ്. ഇയാൾക്കു വിവിധ സ്വകാര്യ മരുന്നുകമ്പനികൾ ലക്ഷങ്ങൾ മാസപ്പടി നൽകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വർഷങ്ങളായി ഇവർ ജോലിയിൽ തുടരുകയാണ്. പിഎസ് സി, എംപ്ലോയ്മെന്റ്, അല്ലെങ്കിൽ ആശുപത്രി വികസനസൊസൈറ്റി മുഖേനയാണ് മെഡിക്കൽ കോളജിൽ നിയമനം നടത്തുന്നത്. എന്നാൽ ഇവർ ചട്ടം അനുസരിച്ചല്ല ജോലിയിൽ പ്രവേശിച്ചതും തുടരുന്നതുമെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ ഒഴിവുകൾ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി അറിയിപ്പ് ഉണ്ടായിരുന്നു. രണ്ട് പരസ്യമാണു നൽകിയിരുന്നത്. അതിലൊന്നിൽ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവ് ഉണ്ടെന്നും യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൂടാതെ ക്ലിനിക്കൽ സെറ്റുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ…
Read Moreഭാര്യയ്ക്കുവേണ്ടി പിൻവാതിൽ നിയമനത്തിന് ഭരണകക്ഷി നേതാവിന്റെ ശ്രമം; മെഡിക്കൽ കോളജിലെ താൽകാലിക നിയമനങ്ങൾക്കെതിരെ വ്യാപകപരാതി
കോട്ടയം: മെഡിക്കല്‍ കോളജ് എംഡിആര്യു ( ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ) തസ്തികയിലേക്കുള്ള നിയമനം സെക്ഷന്‍ ക്ലര്‍ക്കിനെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലഡ് ബാങ്ക് ജീവനക്കാരനായ ഭരണകക്ഷി നേതാവിന്റെ ശ്രമം അധികൃതരുടെ കര്‍ശനമായ നടപടിയിലൂടെ ഒഴിവായി. നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ഇടപെടല്‍ നടത്തിയത്. ഇന്റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ നേതാവ് പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യപേപ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോരാതിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. നേതാവിന്റെ ഭാര്യയെ ഇന്റര്‍വ്യൂവിലുടെ തെരെഞ്ഞെടുത്തിരുന്നുവെങ്കില് വിവാദങ്ങളില്പ്പെടുമായിരുന്ന അധികൃതര്‍ അതീവ ജാഗ്രത പാലിച്ചതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്ന ആശ്വാസത്തിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതില്‍ വ്യാപകപരാതിയാണ് ഉയരുന്നത്.
Read Moreശസ്ത്രക്രിയയ്ക്ക് 20,000 രൂപ; കോട്ടയം മെഡിക്കൽ കോളജിൽ കൈക്കൂലി ചോദിച്ച ഡോക്ടറുടെ ചീഫ് സ്ഥാനം തെറിച്ചു
ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയിൽ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ ഉത്തരവിടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടർ ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. പരാതിയെത്തുടര്‍ന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. ഇന്നലെ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റുകയും അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചുമതലയേറ്റത്. ഇദ്ദേഹം വന്ന് അധികം താമസിയാതെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് രോഗികള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗവിഭാഗം, ന്യൂറോ സര്‍ജറി, നെഫ്രോളജി, അസ്ഥിരോഗം, ജനറല്‍ സര്‍ജറി തുടങ്ങിയ…
Read Moreമോഷ്ടാവില്‍നിന്നു കണ്ടെത്തിയ പണം ഉടമയെ തിരികെ ഏൽപ്പിച്ചു; മാതൃകയായി മെഡിക്കൽ കോളജ് ജീവനക്കാരൻ
ഗാന്ധിനഗര്‍: മോഷ്ടാവിൽനിന്നു കണ്ടെത്തിയ പണം ഉടമയെ തിരിച്ചേൽപ്പിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാർ മാതൃകയായി. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി ഒപി വിഭാഗത്തിലാണ് സംഭവം. തെള്ളകം കുറിച്ചിയാംമലയില് ആന്‍സമ്മ വര്‍ക്കിയുടെ 5,000 രൂപയടങ്ങുന്ന പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. ആന്‍സമ്മ ജനറല്‍ സര്‍ജറിവിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായി രോഗികള്‍ക്കും കൂട്ടിരി പ്പുകാര്ക്കുമുള്ള കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ സമീപത്തെ കസേരയില്വച്ചിരുന്ന പേഴ്സ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എം.ആര്. രാജേന്ദ്രനെ വിവരം അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ മൈക്കിലൂടെ പണം നഷ്ടപ്പെട്ട വിവരം അനൗണ്‍സ് ചെയ്തു. പണം മോഷ്ടിച്ചവര്‍ എത്രയും പെട്ടെന്ന് അന്വേഷണ കൗണ്ടറിലോ, സെക്യൂരിറ്റി ഓഫീസിലോ എത്തിക്കുക ഇല്ലെങ്കില്‍ മോഷ്ടാവിനെ സിസിടിവിയിലൂടെ കണ്ടെത്തി പോലീസിനു കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു യുവാവ് ന്യൂറോ മെഡിസിന് ഒ.പി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.കെ. വിജയമ്മയുടെ കൈയിൽ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു.…
Read Moreകോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിന് മുന്നിൽ യുവാവിന് മർദനം; രണ്ടുപേര്‍ പിടിയില്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത് (28) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നിനു കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ മുന്‍വശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 15,000 രൂപയും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം, കീഴ്വായ്പൂര്, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.
Read Moreമെഡിക്കല്‍ കോളജില്‍ വെള്ളമില്ല;ശസ്ത്രക്രിയകള്‍ മാറ്റി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയകൾ മാറ്റി.പ്രധാന തിയറ്ററിലെ ശസ്ത്രക്രിയകളാണു മാറ്റിവച്ചത്. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പത്ത്, അസ്ഥിരോഗ വിഭാഗം- എട്ട്, ന്യൂറോസര്‍ജറി വിഭാഗം- രണ്ട്, ഗൈനക്കോളജി- മൂന്ന്, മേജര്‍ ശസ്ത്രക്രിയ മറ്റുവിഭാഗം-അഞ്ച് എന്നിങ്ങനെ 28ഓളം ശസ്ത്രക്രിയകളാണു മാറ്റിയത്. പൈപ്പിന്റെ തകരാര്‍ മൂലമാണു ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചെന്നും വാര്‍ഡുകളില്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനുപോലും വെള്ളമില്ലാത്തതുകൊണ്ട് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിവളപ്പിൽനിന്ന് കടത്തിയ തടി തിരികെകൊണ്ടുവന്നു ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍നിന്നു കടത്തിക്കൊണ്ടുപോയ ടണ്‍ കണക്കിനു തടി തിരികെകൊണ്ടുവന്നിട്ടു. കുട്ടികളുടെആശുപത്രിയില് പുതിയ കെട്ടിടം നിര്‍മിക്കാനായി കോമ്പൗണ്ടില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് കോളജ് പ്രിന്‍സിപ്പലിനു അനുമതി നല്‍കുകയും തുടര്‍ന്നു മരം വെട്ടി മാറ്റുവാന്‍ കരാര്‍ നല്കയും ചെയ്തു. വെട്ടിമാറ്റുന്ന തടികള്‍ അവിടെത്തന്നെ ഇടണമെന്നായിരുന്നു…
Read More