സ്വയം കുഴിച്ച കുഴിയിൽ വീണു; ഇന്ത്യയ്ക്ക് ഞെ‌ട്ടിക്കുന്ന തോൽവി

കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്‍റെ ഞെ‌ട്ടിക്കുന്ന തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93 റൺസിന് ഒമ്പതുവിക്കറ്റും നഷ്ടമായി. ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ പരിക്കേറ്റതിനാൽ ബാറ്റിംഗിന് ഇറങ്ങിയില്ല. സ്കോർ: ദക്ഷിണാഫ്രിക്ക 159, 153 ഇന്ത്യ 189, 93. വാഷിംഗ്ടണ്‍ സുന്ദറാണ് (31) ഇന്ത്യയുടെ ടോപ് സ്കോറര്‍ .അക്സര്‍ പട്ടേൽ (26), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറെൽ (13) മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ അന്തകനായത്. ആദ്യ ഇന്നിംഗ്സിലും ഹാർമർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഹാർമറിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും കേശവ് മഹാരാജും ചേർന്നാണ് ഇന്ത്യയുടെ കഥകഴിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 153 റൺസിൽ അവസാനിച്ചിരുന്നു. അർധ സെഞ്ചുറിയുമായി പ്രതിരോധം…

Read More

ക്രൊയേഷ്യ ലോകകപ്പിന്

റിജേക്ക (ക്രൊയേഷ്യ): ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത ക്രൊയേഷ്യക്കും. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എല്ലില്‍ ഫറോ ഐലന്‍ഡ്‌സിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയതോടെയാണ് ക്രൊയേഷ്യ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. 16-ാം മിനിറ്റില്‍ പിന്നിലായശേഷമായിരുന്നു ക്രൊയേഷ്യയുടെ തിരിച്ചുവരവ് ജയം. ജോസ്‌കോ ഗ്വാര്‍ഡിയോള്‍ (23), പീറ്റര്‍ മൂസ (57), നിക്കോള വ്‌ളാസിക് (70) എന്നിവരാണ് ക്രൊയേഷ്യക്കായി ഗോള്‍ നേടിയത്. യൂറോപ്പില്‍നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകളും ഇതിനോടകം യോഗ്യത സ്വന്തമാക്കി. ജര്‍മനി, ഹോളണ്ട് ഗ്രൂപ്പ് എയില്‍ ജര്‍മനി 2-0ന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ച് യോഗ്യതയുടെ വക്കിലെത്തി. അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്‍റാണ് ജര്‍മനിക്ക്. സ്ലോവാക്യക്കും ഇത്രയും പോയിന്‍റുണ്ട്. ഇരുടീമും തമ്മിലാണ് ഗ്രൂപ്പിലെ അവസാന മത്സരം. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ജര്‍മനിക്ക് സമനില നേടിയാലും ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാം. ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്‌സും പോളണ്ടും 1-1 സമനിലയില്‍ പിരിഞ്ഞു. 17 പോയിന്‍റുമായി…

Read More

രഞ്ജി ട്രോഫി; ടോസ് ജയിച്ച് മധ്യപ്രദേശ് ബൗളിംഗ് തെരഞ്ഞെടുത്തു

ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടോസ് നേടിയ മധ്യപ്രദേശ് കേരളത്തിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്‍റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിംഗ്സ് ലീഡിന്‍റെ മികവില്‍ കേരളം മൂന്ന് പോയിന്‍റ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ കേരളത്തിന് ആകെ അഞ്ച് പോയിന്‍റാണുള്ളത്. മറുവശത്ത് നാല് കളികളില്‍ നിന്ന് 15 പോയിന്‍റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. ടീം മധ്യപ്രദേശ്: ഹർഷ് ഗവാലി, യഷ് ദുബെ, ഹിമാൻഷു മന്ത്രി, ശുഭം ശർമ്മ, ഹർപ്രീത് സിംഗ് ഭാട്ടിയ, ഋഷഭ് ചൗഹാൻ, സാരൻഷ് ജെയിൻ, ആര്യൻ പാണ്ഡെ, അർഷദ് ഖാൻ, കുമാർ കാർത്തികേയ, കുൽദീപ് സെൻ. കേരളാ ടീം: അഭിഷേക് നായർ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, ബാബ അപരാജിത്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ്മ, എം.ഡി.നിധീഷ്, ശ്രീഹരി എസ്. നായർ, ഏദൻ ആപ്പിൾ ടോം,…

Read More

പൊരുതിയത് ബാവുമ മാത്രം; ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം

കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 124 റണ്‍സ് വിജയലക്ഷ്യം. 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓള്‍ ഔട്ടായി. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (25), സൈമൺ ഹാർമർ (ഏഴ്), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ്നഷ്ടമായത്. ജസ്പ്രീത് ബുംറ ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്‍ബിന്‍ ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.

Read More

തൃശൂർ സൂപ്പർ… നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നു പന്തുരുളും

തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്‍റെ സൂപ്പർ ത്രില്ലിൽ തൃശൂർ. കാൽനൂറ്റാണ്ടിനുശേഷം ഒരു സുപ്രധാന ഫുട്ബോൾ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ആവേശത്തിലാണ് തൃശൂരിലെ ആരാധകർ. നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരളയിലെ തൃശൂർ മാജിക് എഫ്സി x മലപ്പുറം എഫ്സി പോരാട്ടം രാത്രി 7.30നു നടക്കും. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മത്സരത്തിനുവേണ്ട നവീകരണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. 25 വർഷം മുന്പാണ് തൃശൂരിൽ ഒരു മേജർ ഫുട്ബോൾ ടൂർണമെന്‍റ് അരങ്ങേറിയത്. കോർപറേഷൻ സ്റ്റേഡിയത്തിലേക്കു പ്രഫഷണൽ മത്സരം തിരിച്ചെത്തുന്നതിന്‍റെ ആവേശത്തിലാണു ഫുട്ബോൾപ്രേമികൾ. പത്തുവർഷത്തോളം ഈടുനിൽക്കുന്ന പുതിയ ടർഫ് വിരിക്കുന്ന ജോലികൾ സ്റ്റേഡിയത്തിൽ പൂർത്തിയായി. പതിനഞ്ചുവർഷത്തോളം പഴക്കമുള്ള പഴയ ടർഫ് പൂർണമായും മാറ്റിയാണ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്തതു സ്ഥാപിച്ചത്. ഗോൾപോസ്റ്റുകൾ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് ഉപയോഗിക്കുന്നവയാക്കി. എൽഇഡി ഫ്ലഡ്‌ലൈറ്റ്, റഫറി കാബിനുകൾ, നവീകരിച്ച ഡ്രസിംഗ് റൂമുകൾ, കാണികൾക്കു മികച്ച ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച…

Read More

സിഎസ്കെ സഞ്ജു

ഐപിഎല്‍ 2026 ചര്‍ച്ചകള്‍ക്കു തീപിടിപ്പിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസൻ രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തി. സഞ്ജുവിനു പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാനു ചെന്നൈ കൈമാറി. ചെന്നൈയില്‍ എം.എസ്. ധോണിയുടെ ബാക്കപ്പായാണ് സഞ്ജു എത്തുന്നത്. ക്യാപ്റ്റന്‍സി ചുമതല ഉണ്ടാകില്ല. ക്യാപ്റ്റന്‍ ഋതുരാഗ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണിംഗ് റോളില്‍ സഞ്ജു എത്താനാണ് സാധ്യത. വിക്കറ്റ് കീപ്പിംഗില്‍ ചെന്നൈക്കായി 44കാരനായ ധോണി അടുത്ത സീസണിലും കളിച്ചേക്കും. അതേസമയം, ക്യാപ്റ്റനായാണ് രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസ് ജയ്പുരില്‍ എത്തിക്കുക എന്നാണ് സൂചന. ചെന്നൈയും രാജസ്ഥാനും താരങ്ങളെ പരസ്പരം കൈമാറാനുള്ള എഴുത്തുകുത്തുകൾ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടെങ്കിലും ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി 15 ആയിരിക്കേ, അതിനുള്ളിൽ പ്രഖ്യാപനം എത്തുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. 2013ൽ രാജസ്ഥാനുവേണ്ടി ഐപിഎൽ അരങ്ങേറ്റം നടത്തിയ…

Read More

അര്‍ജുന്‍, ഹരികൃഷ്ണ പ്രീക്വാര്‍ട്ടറില്‍: ഫിഡെ ലോകകപ്പ് ചെസിൽനിന്ന് പ്രഗ്നാനന്ദ പുറത്ത്

മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍). അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്‍. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി. മൂന്നാം സീഡായ അര്‍ജുന്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്‍ജുന്‍ ജയം സ്വന്തമാക്കി. നാലാം റൗണ്ടിന്‍റെ ടൈബ്രേക്കറില്‍ സ്വീഡന്‍റെ ഗ്രാന്‍ഡെലിയസ് നില്‍സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍,…

Read More

നിതീഷിനു പകരം ജുറെല്‍

കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമില്‍നിന്ന് പേസ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാളെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ നിതീഷ് കുമാറിനു പകരം ധ്രുവ് ജുറെല്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ ഡോഷെ. സ്‌പെഷലിസ്റ്റ് ബാറ്റര്‍ എന്ന നിലയിലാണ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരും (ഋഷഭ് പന്ത്, ജുറെല്‍) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നാല് ഓവര്‍ മാത്രമാണ് നിതീഷ് പന്തെരിഞ്ഞത്. വിക്കറ്റ് ലഭിച്ചുമില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത്…

Read More

‘മെസി ബാഴ്‌സയിലേക്കില്ല’: ഹ്വാന്‍ ലാപോര്‍ട്ട

ബാഴ്‌സലോണ: അര്‍ജന്‍റൈന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി തന്‍റെ പഴയ ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. മെസി ബാഴ്‌സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്‍റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന്‍ എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്‌സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.

Read More

ഇതെന്‍റെ അവസാന ലോകകപ്പ്: റൊണാള്‍ഡോ

ലിസ്ബണ്‍: 2026 എഡിഷനായിരിക്കും തന്‍റെ അവസാന ഫിഫ ലോകകപ്പ് എന്ന വെളിപ്പെടുത്തലുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടമാണ് പോര്‍ച്ചുഗല്‍ ഇതുവരെ കാഴ്ചവച്ചത്. 40കാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്ത് ആരാധകരുടെ ആകാംഷ. അടുത്ത ലോകകപ്പ് എന്‍റെ അവസാന ലോകകപ്പായിരിക്കും. എനിക്ക് അപ്പോള്‍ത്തന്നെ 41 വയസ് ആകും. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഫുട്‌ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 1000 കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പികാണ് സിആര്‍7.

Read More