കായികമേഖല സമ്മാനിക്കുന്നത് ഒരുമയുടെ പാഠം: സഞ്ജു സാംസണ്‍

തിരുവനന്തപുരം: കായിക മേള സമൂഹത്തിനു സമ്മാനിക്കുന്നത് ഒരുമയുടെ പാഠപുസ്കതമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സ്കൂൾ കായികമേളുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു കായികമേള ഉദ്ഘാടന വേളയിൽ നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. മത്സരത്തിലെ വിജയവും പരാജയവും അതിന്‍റെ ഭാഗമാണ്. എന്നാൽ ഓരോ മത്സരങ്ങളും ഒരു പുതിയ പാഠം നമുക്ക് സമ്മാനിക്കുണ്ട്. ആ പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ നമ്മൾ ശ്രമിക്കണം. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്താൽ വിജയിച്ചു കയറാൻ കഴിയും. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് ഓരോ കായികതാരത്തിന്‍റെയും വലിയ ശക്തിയെന്നും സഞ്ജു സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Read More

പ്രൈം വോളി: ഇനി സെമി

ഹൈദരാബാദ്: 2025 സീസണ്‍ പ്രൈം വോളിബോളിന്‍റെ ലീഗ് റൗണ്ടിന് ഇന്നു സമാപനം. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സും ബംഗളൂരു ടോര്‍പിഡോസും ഏറ്റുമുട്ടും. രണ്ടാം മത്സരം കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ്. മുംബൈ, ബംഗളൂരു, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്‌സ് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു. ലീഗില്‍ നാലാം സ്ഥാനത്തോടെ സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത കോല്‍ക്കത്തയ്ക്കും ഡല്‍ഹിക്കുമുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ രണ്ടാം മത്സരത്തോടെ മാത്രമേ സെമി ചിത്രം വ്യക്തമാകൂ. കൊച്ചി ജയിച്ചുപ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ 3-1നാണ് കൊച്ചി തോല്‍പിച്ചത്. സ്‌കോര്‍: 15-13, 14-16, 17-15, 15-9. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നെങ്കില്‍ സെമിസാധ്യതയുണ്ടായിരുന്ന ബ്ലൂ സ്പൈക്കേഴ്സ് രണ്ടാം സെറ്റ് വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും സെമിഫൈനല്‍ ഉറപ്പിച്ച അഹമ്മദാബാദിന്‍റെ പോയിന്‍റ് പട്ടികയിലെ…

Read More

രോ-കോ മടങ്ങിവരവ് ബുദ്ധിമുട്ട്: ഗാവസ്‌കര്‍

മുംബൈ: ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും നിരാശാജനകമായ പ്രകടനം നടത്തിയെതിനെക്കുറിച്ച് വിശദ്ദീകരണവുമായി സുനില്‍ ഗാവസ്‌കര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഈ മാസം 19നു പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് എട്ട് റണ്‍സിനും കോഹ്‌ലി പൂജ്യത്തിനും പുറത്തായിരുന്നു. പെര്‍ത്തിലേതു പോലുള്ള പേസ് പിച്ചുകളില്‍ രോഹിത്, കോഹ്‌ലി എന്നിവര്‍ക്കു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് സുനില്‍ ഗാവസ്‌കറിന്‍റെ നിരീക്ഷണം. സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കുപോലും പെര്‍ത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നതും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട മത്സരത്തില്‍, 38 റണ്‍സ് നേടിയ കെ.എല്‍. രാഹുലായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യ x ഓസ്‌ട്രേലിയ മൂന്നു മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കും. ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. ഭാവി സുരക്ഷിതമാക്കാന്‍ രോഹിത്തിനും കോഹ്‌ലിക്കും…

Read More

ആരംഭം‘ആനന്ദമേള’യ്ക്ക്‌: സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണിലെത്തി. ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്‍റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്‍റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും. 14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്‌ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ…

Read More

‘ക്ഷമ വേണമായിരുന്നു, വൈകാരികമായി ചിന്തിച്ചു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’: തകർച്ചയിൽ സ്മൃതി

ഇൻഡോർ: വനിതാ ഏകദിന ലോകകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം അവസാന നിമിഷത്തെ കൂട്ടത്തകർച്ചയിലൂടെ നഷ്ടമാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വിജയം കൈവിട്ട ഇന്ത്യ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്. താൻ പുറത്തായത് ബാറ്റിംഗിൽ കൂട്ടത്തകർച്ചയ്ക്കു കാരണമായെന്നും തന്‍റെ ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്താമായിരുന്നെന്നും മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സ്മൃതി പറഞ്ഞു. 42-ാം ഓവറിൽ സ്മൃതിയെ പുറത്താക്കി ഇംഗ്ലണ്ട് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.

Read More

റൊണാൾഡോ ഇന്ത്യയിലേക്കില്ല

ഗോവ: ഗോവയിൽ നടക്കുന്ന എഫ്സി ഗോവയും അൽ നസറും തമ്മിലുള്ള എഎഫ്സി ചാന്പ്യൻസ് ലീഗ് ടൂർണമെന്‍റിൽ കളിക്കാൻ അൽ നസർ സ്ക്വാഡിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ഏഷ്യൻ ചാന്പ്യൻസ് ലീഗ് 2ന്‍റെ ഗ്രൂപ്പ് പോരാട്ടത്തിൽ അൽ നസറിനായി കളത്തിലിറങ്ങാൻ താരം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകരെ നിരാശകരാക്കി ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്കില്ലെന്ന് സൗദി മാധ്യമം റിപ്പോർട്ട് ചെയ്തു.

Read More

ആള് ജര്‍മനാ… താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരേസമയം അഞ്ചു മത്സരങ്ങള്‍

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്‌കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം. ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്. സ്‌കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.

Read More

കായികാധ്യാപകര്‍ സമൂഹത്തിന്‍റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗം: വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്; മാത്യു തൈക്കടവില്‍

തിരുവനന്തപുരം: കായികവിദ്യാഭ്യാസത്തിന്‍റെ മൂല്യം തിരിച്ചറിയാനുള്ള സമയമാണിതെന്ന് കെപിഎസ് പിഇടിഎ സംസ്ഥാന വൈസ് പ്രസിഡന്‍റും ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറുമായ മാത്യു തൈക്കടവില്‍. കായികാധ്യാപകര്‍ സമൂഹത്തിന്‍റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗമാണ്. വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ കായിക അധ്യാപക സംഘടനയായ കെപിഎസ് പിഇടിഎയും ഗവണ്‍മെന്‍റ് സ്‌കൂള്‍ കായിക അധ്യാപക സംഘടനയായ ഡിപിഡിഎയും സംയുക്തമായാണ് നിസഹകരണം പ്രഖ്യാപിച്ചത്. സ്‌കൂള്‍ ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന അധ്യാപകര്‍, കായികവിഭാഗത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരമുറ സ്വീകരിച്ചത്. 65 വര്‍ഷം പഴക്കമുള്ള നിയമനമാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാത്തതിനാല്‍ 65 ശതമാനം യുപി സ്‌കൂളുകളിലും 45 ശതമാനം ഹൈസ്‌കൂളുകളിലും എല്ലാ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ സ്‌കൂളുകളിലും കായിക അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്. പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ 1800ല്‍ താഴെ കായിക അധ്യാപകര്‍ മാത്രമാണുള്ളത്.…

Read More

അർജന്‍റീന ടീമിന്‍റെ കേരള സന്ദർശനം; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സീറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി സ്‌റ്റേഡിയത്തില്‍ സ്‌റ്റെബിലിറ്റി അനാലിസിസ് വരും ദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്‍റീന – ഓസ്‌ട്രേലിയ ടീമുകളുടെ സൗഹൃദമത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് വേദിയാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി എ. ജയതിലകിന്‍റെ നേതൃത്വത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ പരിപാടിയോടനുബന്ധിച്ച് രൂപീകരിച്ച ജില്ലാതല കമ്മിറ്റികള്‍ ദിവസേനയും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയില്‍ രണ്ട് ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്‌പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലാകും തുടര്‍ന്നുള്ള നടപടികള്‍.  

Read More

മഴ രസം കൊല്ലിയായി; ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം

പെർത്ത്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം. മഴ പലതവണ തടസപ്പെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 11 പന്തില്‍ 19 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യൻ ഇന്നിംഗ്സ് 130 കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 31 പന്തിൽ 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലും 38 പന്ത് നേരിട്ട് 31 റൺസ് നേടിയ അക് സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴമൂലം നാലു തവണയാണ് മത്സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

Read More