ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു. അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.…
Read MoreCategory: Sports
ക്യാപ്റ്റന്‍ കെഎല്‍
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് വിശ്രമത്തിലായതിനെത്തുടര്ന്നാണ് രാഹുല്‍ ക്യാപ്റ്റന്‍സിയിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കോല്‍ക്കത്തിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ ഇതുവരെ മൈതാനത്ത് തിരിച്ചെത്തിയിട്ടില്ല. ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് തിരിച്ചെത്തി. അതേസമയം, പരിക്കേറ്റ് വിശ്രമത്തിലുള്ള ശ്രേയസ് അയ്യറിനെ പരിഗണിച്ചില്ല. ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തിലക് വര്‍മയ്ക്ക് വിളിയെത്തി. ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ കളിച്ച തിലക് വര്‍മയ്ക്ക് ടീമില്‍ ഇടം ലഭിച്ചു. ഇതുവരെ നാല് ഏകദിനങ്ങളില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചിട്ടുള്ളത്. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കിയപ്പോള് ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെ പരിഗണിച്ചില്ല. സ്പിന്‍ ഓള് റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും പേസ് ഓള്…
Read Moreഅച്ഛന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു
മുംബൈ: അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സ്മൃതിയുടെയും സംഗീത സംവിധായകന് പലാശ് മുഛലിന്റെയും വിവാഹം ഞായറാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സംഗ്ലിയിലെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഞായറാഴ്ച രാവിലെ സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നിരീക്ഷണത്തിലാണെന്നും അച്ഛന് സുഖമായതിനുശേഷമെ വിവാഹം നടത്തൂവെന്നും സ്മൃതി മന്ദാന പറഞ്ഞു. കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പലാശ് മുഛൽ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍വച്ചാണ് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
Read Moreഗോഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. 489 റൺസാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ എടുത്തത്. സെഞ്ചുറി നേടിയ സെനുരൻ മുത്തുസ്വാമിയുടെയും അർധ സെഞ്ചുറി നേടിയ മാർക്കോ യാൻസന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിന്റെയും കൈൽ വെരെയ്ന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സെനുരൻ മുത്തുസ്വാമി 109 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. മാർക്കോ യാൻസൻ 93 റൺസെടുത്തു. സ്റ്റബ്സ് 49 റൺസും വെരെയ്ൻ 45 റൺസും സ്കോർ ചെയ്തു. 41 റൺസെടുത്ത നായകൻ ടെംബ ബാവുമയും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Read Moreഗിൽ മടങ്ങി: രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഋഷഭ് പന്ത് നയിക്കും
ഗോഹട്ടി: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി. കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ഗിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി സ്പെഷ്യലിസ്റ്റിനെ സമീപിക്കാൻ വെള്ളിയാഴ്ച രാവിലെ മുംബൈയിലേക്ക് മടങ്ങി. ഗിൽ വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നില്ല. ഫിറ്റ്നസ് തെളിയിക്കുന്നതിനായി വെള്ളിയാഴ്ച അന്തിമ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകേണ്ടതായിരുന്നു. എന്നാൽ ബിസിസിഐ മെഡിക്കൽ ടീം റിസ്ക് എടുക്കരുതെന്ന് നിർദേശിച്ചതിനാൽ അദ്ദേഹം ഫിറ്റ്നസ് പരിശോധനയിൽ നിന്ന് പിന്മാറി. ഗില്ലിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഋഷഭ് പന്ത് നയിക്കും. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെയാണ് ഗില്ലിന് കഴുത്തുവേദന അനുഭവപ്പെട്ടത്. വെറും മൂന്ന് പന്ത് മാത്രമാണ് താരം നേരിട്ടത്. പിന്നീട് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയനായ ഗില്ലിന് വീണ്ടും ബാറ്റിംഗിനിറങ്ങാനായില്ല. രണ്ടാം ഇന്നിംഗ്സിൽ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93…
Read Moreകേരള സൂപ്പർ ലീഗ്: തൃശൂരിനെ തളച്ച് കൊന്പൻസ്
തൃശൂർ: ഗാലറിയിലെ ആവേശം കളത്തിൽ ഇറങ്ങാത്ത വിരസമത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊന്പൻസും 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളുകളും. നാലാം മിനിറ്റിൽ കൊന്പൻസിന്റെ പോളോ വിക്ടറും 15-ാം മിനിറ്റിൽ തൃശൂരിന്റെ ഫൈസൽ അലിയുമായിരുന്നു സ്കോറർമാർ. സമനിലയോടെ മാജിക് എഫ്സി കാലിക്കട്ടിനൊപ്പം പോയിന്റ് നിലയിൽ ഒന്നാമതെത്തി – 14 പോയിന്റ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന തിരുവനന്തപുരം 11 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറി.നല്ലൊരു പോരാട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കുന്ന പ്രകടനത്തിനാണ് തൃശൂർ മുനിസിപ്പൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകത്തിൽ മൂന്നാം മത്സരത്തിനിറങ്ങിയ തൃശൂർ തീർത്തും നിറംമങ്ങി. കൊന്പൻസിനുതന്നെയായിരുന്നു ഇന്നലെ തലയെടുപ്പ്. തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തോടെതന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ ഫ്രീ കിക്ക് നേടിയതും അവർതന്നെ. പിറകേ സലാം രഞ്ജന്റെ ഹെഡർ ഗോളി കമാലുദീന്റെ കൈകളിലൊതുങ്ങിയെങ്കിലും പിറകേ മാജിക് നെറ്റിൽ ഗോൾ വീണു. അഞ്ചാംമിനിറ്റിൽ കൗണ്ടർ…
Read Moreലക്ഷ്യ സെൻ സെമിയിൽ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ക്വാർട്ടറിൽ അരങ്ങേറിയ ഇന്ത്യൻ പേരാട്ടത്തിൽ ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ സെമി ഫൈനലിൽ കടന്നു. 23-21, 21-11 സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം. പ്രണോയ്, കിടംബി ശ്രീകാന്ത് അടക്കമുള്ള താരങ്ങൾ നേരത്തേ പുറത്തായതോടെ ഏക ഇന്ത്യൻ പ്രതീക്ഷയാണ് ലക്ഷ്യ സെൻ. സിഡ്നിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ബാഡ്മിന്റണ്‍ ഡബിൾസ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തോൽവി വഴങ്ങി പുറത്തായി. ക്വാർട്ടറിൽ ഇൻഡോനേഷ്യൻ ജോഡികളോട് 21-19, 21-15 സ്കോറിനായിരുന്നു പരാജയം.
Read More2026 ഫിഫ ലോകകപ്പിന് ജര്‍മനി, ഓറഞ്ചീസ്…
ലൈപ്സിഗ്/ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ യൂറോപ്യന്‍ യോഗ്യത കടന്ന് ജര്‍മനിയും നെതര്‍ലന്‍ഡ്സും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന്റെ അവസാന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ജര്‍മനി 6-0ന് സ്ലോവാക്യയെ കീഴടക്കി. ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യതയ്ക്കു ഭീഷണി നേരിട്ട അവസ്ഥയിലാണ് ജര്‍മനി ഇറങ്ങിയത്. ലെറോയ് സനയുടെ (36, 41) ഇരട്ട ഗോളാണ് ജര്‍മനിക്ക് സ്വന്തം കാണികളുടെ മുന്നില്‍ അനായാസ ജയമൊരുക്കിയത്. നിക്ക് വോള്ട്ടമേഡ് (18), സെര്‍ജ് ഗ്നാബ്രി (29), റിഡില്‍ ബാക്കു (67), അസാന് ഔഡ്രാഗോ (79) എന്നിവരും ജര്‍മനിക്കായി ലക്ഷ്യംകണ്ടു. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ ലിത്വാനിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കു കീഴടക്കിയാണ് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തിജ്ജാനി റെയ്ന്‍ഡേഴ്സ് (16), കോഡ് ഗാക്പോ (58), പെന്സാവി സൈമണ്‍സ് (60),…
Read More‘ഇന്ത്യ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റല്ല’: സുനില്‍ ഗാവസ്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ കളിക്കുന്നത് ടെസ്റ്റ് അല്ലെന്ന ആക്ഷേപവുമായി മുന്‍താരം സുനില്‍ ഗാവസ്കര്‍. വൈറ്റ് ബോള്‍ (ഏകദിനം, ട്വന്റി-20) ക്രിക്കറ്റില്‍നിന്ന് റെഡ് ബോള്‍ ക്രിക്കറ്റ് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് മനസിലാക്കിയല്ല ഇന്ത്യ കളിക്കുന്നത്. ശരിക്കുള്ള ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുകയാണ് ടെസ്റ്റില്‍ ആവശ്യം. എന്നാല്‍, വമ്പന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാം എന്നാണ് ചിലരുടെ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ പന്തിലും റണ്‍സ് നേടേണ്ടെന്നത് ബാറ്റര്‍മാര്‍ മറക്കുന്നു. കോല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ തെംബ ബൗമ കളിച്ചതാണ് യഥാര്‍ഥ റെഡ് ബോള്‍ ക്രിക്കറ്റ്. ബാറ്റ് ചെയ്യുക വിഷമകരമായ പിച്ചില്‍, ബൗമയുടെ ശൈലി ശരിക്കും ടെസ്റ്റിന്റേതായിരുന്നു. സോഫ്റ്റ് ഹാന്‍ഡ് ഷോര്‍ട്ട് ബാക്ക് ലിഫ്റ്റ് സ്റ്റൈലിലായിരുന്നു ബൗമ ബാറ്റ് ചെയ്തത്. പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള ബാറ്റിംഗ് ശൈലി. കാരണം, പന്ത് എഡ്ജ് ആയാലും ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരുടെ കൈക്കുള്ളിലേക്ക് നേരെ…
Read Moreമാജിക് ഫലിച്ചില്ല; പകവീട്ടി കാലിക്കട്ട്
തൃശൂർ: കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിലേറ്റ നാണക്കേടിനു പൂരപ്പറന്പിൽത്തന്നെ കണക്കുതീർത്ത് നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് എഫ്സി. സൂപ്പർ ലീഗ് കേരളയിലെ ആദ്യ രണ്ടു സ്ഥാനക്കാർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് ഒന്നാംസ്ഥാനത്തേക്കു കുതിച്ചു. 86-ാം മിനിട്ടിൽ പകരക്കാരനായെത്തിയ ഷാബാസ് അഹമ്മദിന്റെ ക്രോസിനു തലവച്ച അർജന്റീനക്കാരൻ ഫെഡറിക്കോ ബൊയാസോ ഫ്ലിയൂറിയാണ് നിർണായകഗോൾ സ്കോർ ചെയ്തത്. ജയത്തോടെ ഏഴു മത്സരത്തിൽ നാലു ജയവും രണ്ടു സമനിലയുമായി കാലിക്കട്ടിനു14 പോയിന്റായി. അത്രയും കളിയിൽ 13 പോയിന്റുമായി തൃശൂർ മാജിക് എഫ്സി രണ്ടാംസ്ഥാനത്തുണ്ട്. പ്രതിരോധാത്മക ഫുട്ബോളിന്റെ വക്താവായ മാനേജർ ആന്ദ്രെ ചെർണിഷോവിനു കീഴിൽ ഇതുവരെ മൂന്നു ഗോളുകൾമാത്രം വഴങ്ങിയ മാജിക് എഫ്സി അതേ തന്ത്രവുമായാണു കാലിക്കട്ടിനെയും നേരിടാനിറങ്ങിയത്. സിറ്റിംഗ് ബാക്ക് ആൻഡ് കൗണ്ടർ അറ്റാക്ക് ശൈലിയിലായിരുന്നു…
Read More