കാര്യവട്ടം: ഇടയ്ക്കു പെയ്ത മഴയും ഇടവേളകളില്‍ നഷ്ടമായ വിക്കറ്റുകളും വിജയ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയ സമയത്ത് രക്ഷകനായെത്തിയ എം.എസ്. അഖില്‍ കൊല്ലത്തിന്റെ മനസു നിറച്ച ജയം സമ്മാനിച്ചു. 12 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സ് നേടിയ അഖിലിന്റെ മികവില്‍ കൊല്ലം സെയ്ലേഴ്സ് മൂന്നു വിക്കറ്റിന് തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. മഴ മൂലം വൈകിയാരംഭിച്ച മത്സരം, വീണ്ടും മഴയെത്തിയതോടെ 13 ഓവറാക്കി ചുരുക്കി. വിജെഡി മഴ നിയമപ്രകാരം വിജയിക്കാന്‍ 148 റണ്‍സ് വേണ്ടിയിരുന്ന കൊല്ലം അവസാന ഓവറിലെ ആദ്യ പന്തില്‍ വിജയം സ്വന്തമാക്കി. എം.എസ് അഖിലാണ് പ്ലയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: തൃശൂര്‍ ടൈറ്റന്‍സ് 13 ഓവറില്‍ നാലിന് 138. കൊല്ലം സെയ്ലേഴ്സ് 12.1 ഓവറില്‍ ഏഴിന് 149 (വിജെഡി നിയമം) അടിച്ചു കസറി അഖില്‍ 148 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന്…
Read MoreCategory: Sports
‘സ്ലാപ്പ്ഗേറ്റ് ’ദൃശ്യം പങ്കുവച്ച് ലളിത് മോദി
ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായ ‘സ്ലാപ്പ്ഗേറ്റ്’ വിവാദത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍ പുറത്തുവിട്ട് ലളിത് മോദി. 2008ലെ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്ഭജന് സിംഗ് പഞ്ചാബ് കിംഗ്സ് ഇലവന്റെ മലയാളി പേസര്‍ എസ്. ശ്രീശാന്തിന്റെ മുഖത്തടിച്ച വിവാദമാണ് ‘സ്ലാപ്പ്ഗേറ്റ്’ എന്ന് അറിയപ്പെടുന്നത്. പുറംകൈകൊണ്ട് ഹര്ഭജന് സിംഗ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്നതും സഹതാരങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമെല്ലാം ദൃശ്യത്തില്‍ വ്യക്തം. ശ്രീലങ്കന്‍ മുന്‍താരം സനത് ജയസൂര്യയെയും വീഡിയോയില്‍ കാണാം. ഐപിഎല്‍ ആരംഭിച്ചതും ലീഗിന്റെ ആദ്യ ചെയര്‍മാനുമായ ലളിത് മോദി, സാമ്പത്തിക തിരിമറിയുള്‍പ്പെടെയുള്ള കേസിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 2010 മുതല്‍ ലണ്ടനില്‍ കഴിയുന്ന ലളിത് മോദിയുമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നടത്തിയ പ്രോഡ്കാസ്റ്റിലൂടെയാണ് ‘സ്ലാപ്പ്ഗേറ്റ്’ വിവാദ ദൃശ്യങ്ങള്‍ തരംഗമായത്. 17 വര്‍ഷത്തിനുശേഷവും ‘സ്ലാപ്പ്ഗേറ്റ്’ സോഷ്യല്‍ മീഡിയയില്‍…
Read Moreഐഎസ്എല്‍ തിരിച്ചെത്തുന്നു
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. സുപ്രീംകോടതിയുടെ ശാസനത്തെത്തുടര്ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) കഴിഞ്ഞദിവസനം നടത്തിയ അടിയന്തര ചര്‍ച്ചയിലാണ് തീരുമാനം. എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് തര്‍ക്കമാണ് 2025-26 ഐഎസ്എല്‍ ഇതുവരെ അനിശ്ചിതത്വത്തിലാക്കിയത്. ഈ മാസം 28നു മുമ്പ് മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റില്‍ ധാരണയില്‍ എത്തണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ക്ലബ്ബുകളുടെ പരാതിയെത്തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും യോഗം ചേര്‍ന്നത്. ഒക്ടോബര്‍-നവംബര്‍ ഐഎസ്എല്‍ 2025-26 സീസണ് പോരാട്ടം ഒക്ടോബര്‍ 24ന് ആരംഭിക്കാമെന്നാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മില്‍ നടന്ന യോഗത്തിലെ തീരുമാനം. എന്നാല്‍, പല ക്ലബ്ബുകളും നിര്ജീവാവസ്ഥയിലായതിനാല് നവംബര്‍ ആദ്യ വാരമെങ്കിലും ഐഎസ്എല്‍ സീസണ് ആരംഭിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച…
Read Moreഅസംപ്ഷന്‍ ചാമ്പ്യന്‍
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടന്ന സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ അസംപ്ഷന്‍ കോളജ് ജേതാക്കള്‍. അവസാന ലീഗ് മത്സരത്തില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി, എസ്ആര്‍എം ഐഎസിടി ചെന്നൈയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 25-14, 25-15, 31-29. ഇരിങ്ങാലക്കുട സെന്റ് ജോസഫ് രണ്ടാം സ്ഥാനവും എസ്ആര്‍എം ചെന്നൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ഫൈനല്‍ സൗത്ത് ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പാലാ അല്‍ഫോന്‍സയും ആതിഥേയരായ ചങ്ങനാശേരി അസംപ്ഷനും ഏറ്റുമുട്ടും. സെമി ഫൈനല്‍ ലീഗിലെ അവസാന മത്സരങ്ങളില്‍ അസംപ്ഷന്‍ കോളജ് തിരുവനന്തപുരം മാര്‍ ഇവാനിയോസിനെയും (63-40) അല്‍ഫോന്‍സ കോളജ് കൊല്ലം എസ്എന്നിനെയും (70-29) തോല്‍പ്പിച്ചു.
Read Moreഡയമണ്ട് ഫൈനലിന് നീരജ്
സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): 2025 സീസണിലെ അവസാന ഡയമണ്ട് ലീഗ് പോരാട്ടത്തിന് ഇന്നു സൂറിച്ചില്‍ തുടക്കം. ഇന്നും നാളെയുമായാണ് സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനല്‍ നടക്കുക. 2022ല്‍ ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, 2023, 2024 സീസണുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ടു തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ നീരജ്, സൂറിച്ചില്‍ സ്വര്‍ണം സ്വന്തമാക്കി ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി കൈക്കലാക്കാനുള്ള തയാറെടുപ്പിലാണ്. ജാവലിന്‍ നാളെ രാത്രി ഇന്ത്യന്‍ സമയം നാളെ രാത്രി 11.15 മുതലാണ് പുരുഷ ജാവലിന്‍ത്രോ പോരാട്ടം. 2025 സീസണില്‍ രണ്ട് ഡയമണ്ട് ലീഗ് (ദോഹ, ബ്രസല്‍സ്) സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് നീരജിന്റെ പ്രധാന വെല്ലുവിളി. അതേസമയം, പാരീസ് ഡയമണ്ട് ലീഗില്‍ നീരജിനായിരുന്നു സ്വര്‍ണം. കരിയറിലെ ഏറ്റവും മികച്ച ദൂരം നീരജ് കണ്ടെത്തിയതും…
Read Moreഹെഡിനും മാർഷിനും ഗ്രീനിനും സെഞ്ചുറി; ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ
സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് ഓസ്ട്രേലിയ എടുത്തത്. ട്രാവിസ് ഹെഡിന്റെയും മിച്ചൽ മാർഷിന്റെയും കാമറൂൺ ഗ്രീനിന്റെയും സെഞ്ചുകളുടെയും അലക്സ് കാരിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 142 റൺസാണ് എടുത്തത്. 103 പന്തിൽ 17 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്. മാർഷ് 100 റൺസും ഗ്രീൻ 118 റൺസുമാണ് എടുത്തത്. 106 പന്തിൽ നിന്നാണ് മാർഷ് 100 റൺസെടുത്തത്. വെടിക്കെട്ട് ബാറ്റിംഗാണ് ഗ്രീൻ പുറത്തെടുത്തത്. 55 പന്തിൽ നിന്നാണ് ഗ്രീൻ 118 റൺസെടുത്തത്. ആറ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഗ്രീനിന്റെ ഇന്നിംഗ്സ്. 37 പന്തിൽ നിന്ന് 50 റൺസാണ് കാരി എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും സെനുരൻ മുത്തുസാമിയും…
Read Moreടെസ്റ്റ് ക്രിക്കറ്റിലെ വിശ്വസ്തൻ ചേതേശ്വർ പൂജാര വിരമിച്ചു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ഫോർമാറ്റിലെ വിശ്വസ്തനായ താരമായിരുന്ന ചേതേശ്വർ പുജാര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. 37-ാം വയസിലാണ് താരം വിരമിക്കുന്നത്. ഇന്ത്യൻ ജെഴ്സിയണിയാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിച്ചത് വാക്കുകൾക്കതീതമായ ഒരനുഭവമാണെന്ന് പുജാര തന്റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു. “ഇന്ത്യൻ ജെഴ്സിയണിഞ്ഞ്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണയും മൈതാനത്തിറങ്ങുമ്പോൾ എന്റെ കഴിവിന്റെ പരമാവധി നൽകാൻ ശ്രമിച്ചു. ഇത് എത്രത്തോളം വലുതാണെന്ന് വാക്കുകളാൽ വിവരിക്കാനാവില്ല. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാകുമെന്നു പറയുന്നത് പോലെ, നിറഞ്ഞ മനസ്സോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കാൻ തീരുമാനിച്ചു,” അദ്ദേഹം വിരമിക്കൽ പ്രസ്താവനയിൽ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായിരുന്നു പൂജാര . 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 43.60 ശരാശരിയിൽ 7,195 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ…
Read Moreമെസി വരും; സത്യം… അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ എത്തും
ബുവാനോസ് ആരീസ്: കാത്തിരിപ്പുകള്‍ക്കും കളിയാക്കലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് അര്‍ജന്റൈന്‍ നീലാകാശത്തുനിന്നൊരറിയിപ്പ് ഇറങ്ങി; ലിയോണല്‍ സ്കലോനിയുടെ ശിക്ഷണത്തിലുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ കളിക്കും. എതിരാളി ആരാണെന്ന് നിശ്ചയിച്ചിട്ടില്ല. പക്ഷേ, നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റൈന്‍ ടീം കേരളത്തില്‍ രാജ്യാന്തര സൗഹൃദ മത്സരത്തിന് എത്തും. ഇക്കാര്യം അറിയിച്ചത് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ). മെസിക്കായുള്ള കാത്തിരിപ്പ് ഒക്ടോബറില്‍ കേരളത്തില്‍ എത്താമെന്ന വാക്ക് പാലിക്കാന്‍ അര്‍ജന്റൈന്‍ ടീമിനു സാധിക്കില്ലെന്നും അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കാന്‍ സ്പോണ്‍സര്‍ക്കു താത്പര്യമില്ലെന്നും കേരള കായികമന്ത്രി വി. അബ്ദുറഹിമാന് ഈ മാസം ആദ്യം അറിയിച്ചതോടെ ഇതിഹാസ താരം ലയണല്‍ മെസിക്കായുള്ള മലയാളക്കരയുടെ കാത്തിരിപ്പ് വിമര്‍ശനങ്ങള്‍ക്കും രാഷ് ട്രീയ യുദ്ധത്തിലേക്കും വഴിമാറിയിരുന്നു. മെസിയുടെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചെന്നതുള്പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, എല്ലാത്തിനുമുള്ള ഉത്തരമായി എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകണമെത്തിയതോടെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ വീണ്ടും…
Read Moreലാലീഗ: എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം
മാഡ്രിഡ്: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ബാഴ്സയ്ക്ക് വേണ്ടി പെഡ്രിയും ഫെറാൻ ടോറസും ഗോളുകൾ നേടി. ലെവാന്റെ താരം ഉനയ് എൽജെസബായുടെ സെൽഫ് ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്. ഇവാൻ റൊമേറോയും ഹോസെ ലൂയിസ് മോറാലെസും ആണ് ലെവാന്റെയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ആറ് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Read Moreഅര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്
തിരുവനന്തപുരം: അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചുവെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്. കേരളത്തിനുള്ള ഓണസമ്മാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നവംബറില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More