കോട്ടയം: കോട്ടയം ഗിരിദീപം ബെഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ ഗിരിദീപം ബഥനി ജൂനിയർ, സബ് ജൂനിയർ, കിഡ്സ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു. ആണ്‍കുട്ടികൾ ക്വാർട്ടർ ഫൈനലിലേക്കും കടന്നു. സീനിയർ ഡിവിഷൻ പെണ്‍കുട്ടികളിൽ കോട്ടയം മൗണ്ട് കാർമൽ, കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് എച്ച്എസ്എസ്, കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, ചെന്നൈയിലെ വിദ്യോദയ സ്കൂളും സെമിഫൈനലിൽ പ്രവേശിച്ചു. പെണ്‍കുട്ടികളുടെ സെമിഫൈനലിൽ വിദ്യോദയ സ്കൂൾ ചെന്നൈ കോട്ടയം മൗണ്ട് കാർമലിനെ നേരിടുന്പോൾ കോഴിക്കോട് പ്രൊവിഡൻസ് കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂളിനെ നേരിടും.ജൂനിയർ ഡിവിഷൻ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം സെന്റ് ആൻസ് കുര്യനാടിനെയും കെഇ സ്കൂൾ മാന്നാനം എകഐം പബ്ലിക് സ്കൂളിനെയും നേരിടും. സബ് ജൂണിയർ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം മാന്നാനം- സെന്റ് എഫ്രേംസുമായും, ചങ്ങനാശേരി എകഐം- തിരുവനന്തപുരം…
Read MoreCategory: Sports
വനിതാ പ്രീമിയർ ലീഗ്: പൂരം വരുന്നു; നാലാം എഡിഷന് ജനുവരി ഒമ്പതിന് തുടക്കം; ഫെബ്രുവരി അഞ്ചിന് കലാശപ്പോരാട്ടം
മുംബൈ: ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കപ്പുയർത്തി ഇന്ത്യൻ വനിതകൾ ആരാധകർക്ക് ആവേശമായി. ആ ചൂടാറും മുന്‍പ് മറ്റൊരു വനിതാ ക്രിക്കറ്റ് പൂരത്തിനു തിരികൊളുത്തുന്നു. വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് വെടിക്കെട്ട് നാലാം എഡിഷന് 2026 ജനുവരി ഒന്‍പതിന് തുടക്കം കുറിക്കും. നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ മാറ്റുരച്ച് തുടക്കം. ഫെബ്രുവരി അഞ്ചിന് കലാശപ്പോരാട്ടം. ടൂർണമെന്റിലെ മത്സരങ്ങള്‍ നവി മുംബൈ, വഡോദര സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. ബിസിസിഐയാണ് ഇന്നലെ ഷെഡ്യൂൾ പുറത്തുവിട്ടത്. പോരാട്ടം-വേദിടൂർണമെന്റിൽ ആകെ 22 മത്സരങ്ങളാണുള്ളത്. സീസണിലെ ആദ്യ 11 മത്സരങ്ങൾ ജനുവരി ഒന്‍പതു മുതൽ 17 വരെ നവി മുംബൈയിലും, പ്ലേഓഫ് ഉൾപ്പെടെയുള്ള അടുത്ത 11 മത്സരങ്ങൾ വഡോദരയിലും നടക്കും. ഫെബ്രുവരി ഒന്നിന് ലീഗ് ഘട്ടം അവസാനിക്കും. ഫെബ്രുവരി മൂന്നിന് എലിമിനേറ്റർ മത്സരം. അഞ്ചിന് ഫൈനൽ പോരാട്ടം വഡോദരയിലെ…
Read Moreസുൽത്താൻ അസ്ലന് ഷാ കപ്പ്: ഇന്ത്യ ഫൈനലിൽ
മലേഷ്യ: സുൽത്താൻ അസ്ലന്‍ഷാ കപ്പ് 2025 പുരുഷ ഹോക്കി അവസാന റൗണ്ട് റോബിൻ മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഫൈനൽ പ്രവേശനം നേടി ഇന്ത്യ. മലേഷ്യയിലെ ഇപ്പോയിൽ നടന്ന മത്സരത്തിൽ കാനഡയെ 14-3ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നാല് ഗോളുകൾ നേടിയ ഡിഫൻഡർ ജുഗ്രാജ് സിംഗ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പെനാൽറ്റി കോർണറുകൾ ജുഗ്രാജ് ഗോളാക്കി മാറ്റി. അഭിഷേക്, അമിത് രോഹിദാസ്, രജീന്ദർ സിംഗ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ, സെൽവം കാർത്തി, നീലകണ്ഠ ശർമ, സഞ്ജയ്, ദിൽപ്രീത് സിംഗ് എന്നിവർ ഓരോ ഗോളുകൾ നേടി. ക്രെയ്ഗ് ഫുൾട്ടണ്‍ പരിശീലിപ്പിക്കുന്ന ടീം ഇന്നു നടക്കുന്ന ഫൈനലിൽ ബെൽജിയത്തെ നേരിടും. റൗണ്ട് റോബിൻ ഘട്ടത്തിൽ ഇന്ത്യക്ക് ഏക തോൽവി സമ്മാനിച്ച എതിരാളിയാണ് ഫൈനൽ പോരാട്ടിത്തിനുമെത്തുന്നത്. ടൂർണമെന്റിൽ തോൽവി അറിയാത്ത ബെൽജിയം ന്യൂസിലൻഡിനെ 5-1ന് തകർത്താണ്…
Read Moreഉജ്വലം ഉര്‍വില്‍
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ ഉര്‍വില്‍ പട്ടേലിന്റെ മിന്നും സെഞ്ചുറി. 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഉര്‍വില്‍ 31 പന്തില്‍ സെഞ്ചുറി തികച്ചു. ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗത്തിലുള്ള രണ്ടാമത് സെഞ്ചുറിയാണിത്. 2024 സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മയും സെഞ്ചുറി തികച്ചതാണ് റിക്കാര്‍ഡ്. സര്‍വീസസിനെതിരേ 37 പന്തില്‍ 12 ഫോറും 10 സിക്സും അടക്കം 119 റണ്‍സുമായി ഉര്‍വില്‍ പുറത്താകാതെ നിന്നു. മത്സരത്തില്‍ ഗുജറാത്ത് എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോര്‍: സര്‍വീസസ് 20 ഓവറില്‍ 182/9. ഗുജറാത്ത് 12.3 ഓവറില്‍ 183/2.
Read Moreതകര്‍പ്പന്‍ കേരളം
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളത്തിന്റെ മിന്നും തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റിന് ഒഡീഷയെ കീഴടക്കി. 21 പന്ത് ബാക്കിനില്‍ക്കേയാണ് കേരളത്തിന്റെ ജയം. സെഞ്ചുറി നേടിയ രോഹന് കുന്നുമ്മലും അര്‍ധസെഞ്ചുറിയുമായി ക്രീസില്തുടര്ന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് കേരളത്തിനു മിന്നും ജയമൊരുക്കിയത്. സ്കോര്‍: ഒഡീഷ 20 ഓവറില്‍ 176/7. കേരളം 16.3 ഓവറില്‍ 177/0. ഓപ്പണിംഗ് റിക്കാര്ഡ്ഒഡീഷ മുന്നോട്ടുവച്ച 177 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് കേരളം അനായാസമാണ് എത്തിയത്. 60 പന്തില്‍ 10 വീതം സിക്സും ഫോറുമായി രോഹന് കുന്നുമ്മല്‍ 121 റണ്‍സുമായും 41 പന്തില്‍ ഒരു സിക്സും ആറ് ഫോറുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. രോഹന് 22 പന്തില്‍ അര്‍ധസെഞ്ചുറിയും 54 പന്തില്‍ സെഞ്ചുറിയും കടന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി…
Read Moreവണ്ടര്‍ എസ്റ്റെവോ: ചെല്‍സി 3-0 ബാഴ്സലോണ, ലെവര്കൂസെന് 2-0 മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: അടുത്ത മെസി എന്ന വിശേഷണം ഒരൊറ്റ ഗോളില്‍ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ബ്രസീലിയന്‍ കൗമാരക്കാരന് എസ്റ്റെവോ വില്യന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കെതിരേയായിരുന്നു എസ്റ്റെവോയുടെ വണ്ടര്‍ ഗോള്‍. 18കാരന്മാരായ എസ്റ്റെവോയും സ്പാനിഷുകാരന് ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങിയ പോരാട്ടത്തില്‍ വിജയം ബ്രസീല്‍ താരത്തിനു സ്വന്തം. 55-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നു ലഭിച്ച പന്ത്, സോളോ റണ്ണിലൂടെ മൂന്ന് ബാഴ്സലോണ പ്രതിരോധക്കാരെ വെട്ടിച്ച് പോസ്റ്റിന്റെ മേല്‍ത്തട്ടിലേക്ക് തൊടുത്തായിരുന്നു എസ്റ്റെവോയുടെ വണ്ടര്‍ ഗോള്‍. മത്സരത്തില്‍ ചെല്‍സി 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി. 27-ാം മിനിറ്റില്‍ കൗണ്ടെയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു ചെല്‍സി ലീഡ് നേടിയത്. 44-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ റൊണാള്‍ഡ് അരൗജു പുറത്തേക്ക് നടന്നതോടെ ബാഴ്സലോണയുടെ അംഗബലം 10ലേക്കു ചുരുങ്ങി. 73-ാം മിനിറ്റില്‍ ലിയാം…
Read Moreഗോഹട്ടിയിൽ ലീഡെടുത്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യ 201ന് പുറത്ത്, ഫോളോഓണ്‍ ചെയ്യിക്കാതെ ബാവുമ
ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു. അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.…
Read Moreക്യാപ്റ്റന്‍ കെഎല്‍
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് വിശ്രമത്തിലായതിനെത്തുടര്ന്നാണ് രാഹുല്‍ ക്യാപ്റ്റന്‍സിയിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കോല്‍ക്കത്തിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ ഇതുവരെ മൈതാനത്ത് തിരിച്ചെത്തിയിട്ടില്ല. ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് തിരിച്ചെത്തി. അതേസമയം, പരിക്കേറ്റ് വിശ്രമത്തിലുള്ള ശ്രേയസ് അയ്യറിനെ പരിഗണിച്ചില്ല. ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തിലക് വര്‍മയ്ക്ക് വിളിയെത്തി. ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ കളിച്ച തിലക് വര്‍മയ്ക്ക് ടീമില്‍ ഇടം ലഭിച്ചു. ഇതുവരെ നാല് ഏകദിനങ്ങളില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചിട്ടുള്ളത്. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കിയപ്പോള് ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെ പരിഗണിച്ചില്ല. സ്പിന്‍ ഓള് റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും പേസ് ഓള്…
Read Moreഅച്ഛന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു
മുംബൈ: അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സ്മൃതിയുടെയും സംഗീത സംവിധായകന് പലാശ് മുഛലിന്റെയും വിവാഹം ഞായറാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സംഗ്ലിയിലെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഞായറാഴ്ച രാവിലെ സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നിരീക്ഷണത്തിലാണെന്നും അച്ഛന് സുഖമായതിനുശേഷമെ വിവാഹം നടത്തൂവെന്നും സ്മൃതി മന്ദാന പറഞ്ഞു. കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പലാശ് മുഛൽ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍വച്ചാണ് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
Read Moreഗോഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. 489 റൺസാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ എടുത്തത്. സെഞ്ചുറി നേടിയ സെനുരൻ മുത്തുസ്വാമിയുടെയും അർധ സെഞ്ചുറി നേടിയ മാർക്കോ യാൻസന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിന്റെയും കൈൽ വെരെയ്ന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സെനുരൻ മുത്തുസ്വാമി 109 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. മാർക്കോ യാൻസൻ 93 റൺസെടുത്തു. സ്റ്റബ്സ് 49 റൺസും വെരെയ്ൻ 45 റൺസും സ്കോർ ചെയ്തു. 41 റൺസെടുത്ത നായകൻ ടെംബ ബാവുമയും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Read More