ഏഷ്യകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം

ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 127 റൺസ് എടുത്തത്. പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഷാഹിബ്സദാ ഫർഹാനും ഷാഹിൻഷാ അഫ്രീഡിക്കും മാത്രമാണ് തിളങ്ങാനായത്. ഫർഹാൻ 40 റൺസും അഫ്രീഡി 33 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും ഹാർദിക്ക് പാണ്ഡ്യയും വരുൺ‌ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Read More

അയല്‍വാശി: ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ഇന്ത്യ x പാക്‍ പോരാട്ടം രാത്രി 8.00ന്

ദുബായ്: ലോക ക്രക്കറ്റിലെ ചരിത്രപരമായ അയല്‍വാശിക്ക് ഇന്നു ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍. ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അയല്‍പ്പോര് രാത്രി എട്ടിന് ആരംഭിക്കും. സോണി ടെന്‍ സ്‌പോര്‍ട്‌സിലും സോണി ലിവിലും മത്സരം തത്സമയം കാണാം. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ മുഖാമുഖമിറങ്ങുന്ന ആദ്യ മത്സരമാണ്. അതുകൊണ്ടുതന്നെ കളത്തിനു പുറത്തുള്ള രാഷ്‌‌ട്രീയ പിരിമുറുക്കവും ഇന്നത്തെ മത്സരത്തിനുണ്ട്. ക്യാപ്റ്റന്മാരുടെ മുഖാമുഖത്തില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഘ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കിയിരുന്നില്ല. മുന്‍ കാലങ്ങളിലും പോരാട്ടങ്ങള്‍ക്കു വിരുദ്ധമായിരുന്നു അത്. അപ്പോള്‍ മുതല്‍ ഇന്ത്യ x പാക് പോരാട്ടത്തിന്‍റെ തീവ്രത അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു. ആധികാരിക ജയങ്ങള്‍ 2025 ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ആധികാരിക ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ തങ്ങളുടെ…

Read More

ഇന്ത്യക്ക് എതിരാളിയില്ല; പഞ്ചാബ് കിംഗ്സ് ഇലവന്‍ പങ്കുവച്ച പോസ്റ്റർ വൈറൽ

ചണ്ഡീഗഡ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ യുഎഇയെ തകർത്ത ഇന്ത്യ ടൂർണമെന്‍റിലെ രണ്ടാം ജയം ലക്ഷ്യമിട്ട് ഞായറാഴ്ച ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെ നേരിടും. എന്നാൽ മത്സരത്തിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സ് ഇലവൻ പുറത്തുവിട്ട പോസ്റ്റർ വൈറലാണ്. എതിർ ടീം ആരാണെന്ന് വ്യക്തമാക്കാതെയാണ് പഞ്ചാബ് കിംഗ്സ് ഇലവൻ പോസ്റ്റർ തയാറാക്കിയത്. പോസ്റ്ററിൽ ഇന്ത്യൻ ടീമിന്‍റെ ചിഹ്നമുണ്ട്. എതിർ ടീമിന്‍റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പാക്കിസ്ഥാൻ ടീമിന്‍റെ ചിഹ്നമില്ല. സെപ്റ്റംബർ 14നാണ് മത്സരമെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. നിലവിലെ ചാന്പ്യൻമാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെ സൂര്യകുമാർ യാദവിന്‍റെയും ശുഭ്മാൻ ഗില്ലിന്‍റെയും ചിത്രത്തോടെയാണ് പഞ്ചാബ് പോസ്റ്റർ സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഏഷ്യാകപ്പ്…

Read More

ഇലോ റേറ്റിംഗ്‌: 2700 കടന്ന് നിഹാൽ

സമർഖണ്ഡ് (ഉസ്ബക്കിസ്ഥാൻ): ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ് ടൂർണമെന്‍റിൽ ഇന്ത്യയുടെ നിഹാൽ സരിൻ (5.5) മുന്നിൽ. ആദ്യ റൗണ്ട് മുതൽ മുന്നിട്ടു നിന്നിരുന്ന ഇറാൻ താരം പർഹാം മഖ്ദസലൂവിനെ നിഹാൽ പരാജയപ്പെടുത്തി. ഏഴാം റൗണ്ടിൽ 38 നീക്കങ്ങളിലായിരുന്നു നിഹാലിന്‍റെ ജയം. ടൂർണമെന്‍റിൽ നിഹാലിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ റേറ്റിംഗിൽ മറ്റൊരു നാഴികക്കല്ലും നിഹാൽ മറികടന്നു. ലൈവ് ചെസ് റേറ്റിംഗില്‍ 2703.3 പോയിന്‍റിലാണ് നിഹാൽ ഇപ്പോൾ.

Read More

സാത്വിക്- ചിരാഗ് സഖ്യം സെമിയിൽ

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം. സൂപ്പർ 500 ബാഡ്മിന്‍റണ്‍ പുരുഷ ഡബിൾസ് ടൂർണമെന്‍റിന്‍റെ സെമിഫൈനലിൽ സഖ്യം പ്രവേശിച്ചു. മലേഷ്യൻ സഖ്യത്തെ 21-14, 20-22, 21-16 സ്കോറിനാണ് ഇന്ത്യൻ സഖ്യം മറികടന്നത്. അടുത്ത മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിംഗ് വെയ് സഖ്യത്തെയാണ് ഇരുവരും നേരിടുക.സമീപ ടൂർണമെന്‍റുകളിൽ മികച്ച പ്രകടനമാണ് സാത്വിക്- ചിരാഗ് സഖ്യം കാഴ്ചവയ്ക്കുന്നത്. ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പിൽ സഖ്യം വെങ്കല മെഡൽ നേടിയിരുന്നു. ലക്ഷ്യ സെൻ സെമിയിൽ:ഇന്ത്യൻ താരങ്ങൾ പോരടിച്ച പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് ലക്ഷ്യ സെൻ സെമിയിൽ കടന്നു. 21-16, 17-21, 21-13 സ്കോറിന് ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി. സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നോ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോയാണ് ലക്ഷ്യ സെന്നിന്‍റെ എതിരാളി.

Read More

ബംഗ്ല കടുവകൾ

അബുദാബി: ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിന് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് ഹോങ്കോംഗിനെ കീഴടക്കി. സ്കോർ: ഹോങ്കോംഗ് 20 ഓവറിൽ 143/7. ബംഗ്ലാദേശ് 17.4 ഓവറിൽ 144/3. 144 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിൽ എത്തിയ ബംഗ്ലാദേശിന് സ്കോർ 24ൽ നിൽക്കുന്പോൾ ഓപ്പണർ പർവേസ് ഹുസൈന്‍റെ (14 പന്തിൽ 19) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റർ ലിറ്റണ്‍ ദാസിന്‍റെ (39 പന്തിൽ 59) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ ജയത്തിലേക്ക് അടുപ്പിച്ചത്. തൗഹിദ് ഹൃദോയ് 36 പന്തിൽ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഹോങ്കോംഗ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. 4.4 ഓവറിൽ 30 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ഹോങ്കോംഗ് 147 വരെ എത്തിയത്. നിസാകത് ഖാൻ (40 പന്തിൽ 42),…

Read More

ബ്ലാസ്റ്റേഴ്‌സിന്‍റെ സാങ്ച്വറി: സ്വന്തമായി ഇനി പരിശീലന മൈതാനം

കൊച്ചി: പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി സ്വന്തമായി പരിശീലന മൈതാനം. തൃപ്പൂണിത്തുറ – പേട്ട ബൈപ്പാസില്‍ ഒരുങ്ങിയിട്ടുള്ള മൈതാനം അടുത്തയാഴ്ച പരിശീലനങ്ങള്‍ക്കായി തുറക്കും. ഫിഫ നിലവാരത്തിലാണു പരിശീലന മൈതാനമായ ‘ദ സാങ്ച്വറി’ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദീര്‍ഘകാലമായി ടീം പരിശീലനം നടത്തിയിരുന്ന എറണാകുളം പനമ്പിള്ളിനഗറിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ മൈതാനം പൂര്‍ണമായി ഉപേക്ഷിക്കും. തൃപ്പൂണിത്തുറ മിനി ബൈപ്പാസിനോടു ചേര്‍ന്നുള്ള ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിന്‍റെ സ്ഥലം 15 വര്‍ഷത്തേക്കാണു ബ്ലാസ്റ്റേഴ്‌സ് പാട്ടത്തിനെടുത്തിരിക്കുന്നത്. മൈതാനത്തെ ചെളിമണ്ണ് പൂര്‍ണമായി നീക്കി, സോക്കര്‍ ഫീല്‍ഡിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അളവുകളായ 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലും ബെര്‍മൂഡ ഗ്രാസ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. മൈതാനം പരിപാലിക്കുന്നതിനായി ഇന്‍ഗ്രേറ്റഡ് സ്പ്രിംഗ്ളർ സംവിധാനമുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്‌നേജും ഒരുക്കിയിട്ടുണ്ട്. ഒന്നരവര്‍ഷത്തോളമെടുത്താണ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പരിശീലനത്തിന് തുറന്നുനല്‍കുന്ന ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ അക്കാഡമി താരങ്ങളാകും…

Read More

ലേഡീസ് ഒണ്‍ലി…ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്‍ക്കു സ്ഥാനമില്ല

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്‍ക്കു സ്ഥാനമില്ല. 2025 ഐസിസി വനിതാ ഏകദിന ലോകകപ്പിനുള്ള ഒഫീഷല്‍സ്/അമ്പയര്‍ സംഘമാണ് ലേഡീസ് ഒണ്‍ലി ആക്കിയിരിക്കുന്നത്. ഏകദിന വനിതാ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 വനിതാ ലോകകപ്പ് ഈ മാസം 30 മുതലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗോഹട്ടിയിലാണ് ഉദ്ഘാടന മത്സരം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2023, 2024 ഐസിസി വനിതാ ട്വന്‍റി-20 ലോകകപ്പ് എന്നിവയ്ക്കുശേഷം പൂര്‍ണമായി വനിതാ ഒഫീഷല്‍സ് അണിനിരക്കുന്ന നാലാമത് അന്താരാഷ്‌ട്ര കായിക മത്സരമാണ് 2025 വനിതാ ഏകദിന ലോകകപ്പ്. 18 അംഗ സംഘം 18 അംഗ വനിതാ സംഘമായിരിക്കും 2025 ലോകകപ്പ് നിയന്ത്രിക്കുക. 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും ഉള്‍പ്പെടുന്നതാണ് ഈ സംഘം. മുന്‍നിര വനിതാ അമ്പയര്‍മാരായ ക്ലെയര്‍ പൊളോസാക്, ജാക്വലിന്‍…

Read More

ഒരു വെടിയും ശബ്ദവും മാത്രം…

ദുബായ്: ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പില്‍ ടീമുകളെ തകര്‍ത്ത് തരിപ്പണമാക്കുമെന്നാണ് യുഎഇ കോച്ച് ലാല്‍ചന്ദ് രാജ്പുത്തിന്‍റെ വാക്കുകള്‍. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സില്‍ എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഒരു വെടിയും ശബ്ദവും മാത്രമേ കേട്ടുള്ളൂ എന്ന ജഗതിശ്രീകുമാറിന്‍റെ ഡയലോഗിനു സമാനമാണ് ലാല്‍ചന്ദിന്‍റെ ഈ തുറന്നുപറച്ചില്‍. ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കെതിരേ ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു ലാല്‍ചന്ദ് രാജ്പുത്. 2007ല്‍ നടന്ന പ്രഥമ ഐസിസി ട്വന്‍റി-20 ലോകകപ്പില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ ടീമിന്‍റെ മാനേജരായിരുന്നു ലാല്‍ചന്ദ്. 2007-08 ഓസ്‌ട്രേലിയന്‍ പര്യടനംവരെ ഇന്ത്യയുടെ കോച്ചായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കോച്ചായ ചരിത്രവും ലാല്‍ചന്ദിനുണ്ട്. ഇന്ത്യയുടെ റേഞ്ച് “പേസര്‍ അര്‍ഷദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ടീം ഇന്ത്യയുടെ പ്രതിഭാബാഹുല്യം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യക്കെതിരേ…

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെസ്റ്റ് ഓഫ് ഓള്‍ ടൈം

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ലീഗ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബെസ്റ്റ് ഓഫ് ഓള്‍ ടൈം പുരസ്‌കാരം നല്‍കി ആദരിച്ചു. ലോക ഫുട്‌ബോളിനു നല്‍കിയ സംഭാവനകളും വര്‍ക്ക് എത്തിക്‌സും പരിഗണിച്ചാണ് സിആര്‍7ന് ഈ പുരസ്‌കാരം നല്‍കിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരന്‍, 141 ഗോള്‍.കളിക്കളത്തിലെ കണക്കുകള്‍ക്കും അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്വാധീനമെന്നും ലിഗ പോര്‍ച്ചുഗല്‍ വ്യക്തമാക്കി. ലോക ഫുട്‌ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്‌കാരം അഞ്ച് തവണ നേടിയ താരമാണ് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക റിക്കാര്‍ഡ് ലോഡിംഗ് 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഹംഗറിക്കെതിരേ ഗോള്‍ നേടിയതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡിനൊപ്പവും സിആര്‍7 എത്തി. പോര്‍ച്ചുഗല്‍ 3-2നു ജയിച്ച മത്സരത്തില്‍ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ…

Read More