ഋതുരാജ് ഗെയ്ക്‌വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ

ചെന്നൈ: തലമാറി സൂപ്പർ കിംഗ്സ് ഇന്നു മുതൽ ഐപിഎൽ ട്വന്‍റി-20 കളത്തിൽ. 2024 സീസണ്‍ ഐപിഎൽ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. 2008 മുതൽ ഇക്കാലമത്രയും സിഎസ്കെയുടെ വികാരമായ, തല എന്ന് ആരാധകർ വാഴ്ത്തുന്ന എം.എസ്. ധോണി ക്യാപ്റ്റൻസിയിൽനിന്ന് സ്വയം പിന്മാറിയതോടെയാണിത്. ധോണിയുടെ രാജകീയ സിംഹാസനത്തിലേക്കെത്തി ടീമിനെ ഇനിമുതൽ നയിക്കുക യുവബാറ്റർ ഋതുരാജ് ഗെയ്ക്‌വാദാണ്, സിഎസ്കെയുടെ യുവരാജ… ഐപിഎല്ലിന്‍റെ 17-ാം സീസണ്‍ ഉദ്ഘാടന മത്സരത്തിൽ ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തിൽ ചെന്നൈ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. സിഎസ്കെയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. 2022ലും ധോണി മാറിനിന്നു ഇതാദ്യമായാല്ല സിഎസ്കെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണി സ്വയം മാറിനിൽക്കുന്നത്. 2022 ഐപിഎൽ സീസണിനു മുന്പും ചെന്നൈ ക്യാപ്റ്റൻസിയിൽ മാറ്റംവരുത്തിയിരുന്നു. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിവായ പശ്ചാത്തലത്തിൽ…

Read More

പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്

ചെന്നൈ: പ്രൈം വോളിബോൾ സീസണ്‍ മൂന്ന് കിരീടം കാലിക്കട്ട് ഹീറോസിന്. ടൂർണമെന്‍റിലുടനീളം തുടർന്ന ഫോം നിലനിർത്തി ഫൈനലിൽ ആധികാരിക ജയം നേടിയാണ് കാലിക്കട്ട്, ആരാധകരുടെ സൂപ്പർ ഹീറോസ് ആയത്. നാല് സെറ്റ് നീണ്ട ഫൈനലിൽ ഡൽഹി തൂഫാൻസിനെ കാലിക്കട്ട് കീഴടക്കി. സ്കോർ: 15-13, 15-10, 13-15, 15-12. കാലിക്കട്ടിന്‍റെയും ഡൽഹിയുടെയും കന്നി പ്രൈം വോളിബോൾ ഫൈനലായിരുന്നു. പ്രൈംവോളിയിൽ ഡൽഹി തൂഫാൻസിന്‍റെ കന്നിസീസണും. ഇറാൻ താരം ഡാനിയേൽ മൊതാസേയി, മലയാളി താരം ജെറോം വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാലിക്കട്ട് ലീഗ് റൗണ്ട് മുതൽ ഫൈനൽവരെ കോർട്ട് കീഴടക്കിയത്. ലീഗ് റൗണ്ടിലും സൂപ്പർ ഫൈവിലും പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും കാലിക്കട്ട് ഹീറോസ് ആയിരുന്നു. ലീഗിലും സൂപ്പർ ഫൈവിലും ടേബിളിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ഡൽഹി തൂഫാൻസ്.

Read More

അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ

കോട്ടയം: ഈ മാസം 27 മുതൽ 31വരെ നടക്കുന്ന ഏഴാമത് ഫിബ 3×3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ. സിംഗപ്പുർ സ്പോർട്സ് ഹബ്ബിലെ ഒസിബിസി സ്ക്വയറിലാണ് മത്സരങ്ങൾ. അനീഷ ക്ലീറ്റസ്, ശ്രീകല എന്നിവർ വനിതാ ടീമിലും പ്രണവ് പ്രിൻസ് പുരുഷ ടീമിലും ഉൾപ്പെട്ടു. വനിതാ ടീം ഗ്രൂപ്പ് സിയിൽ ഇന്തോനേഷ്യ, ഹോങ്കോംഗ്, ചൈന, നോർത്തേണ്‍ മരിയാന ദ്വീപ് എന്നിവയ്ക്കൊപ്പമാണ്. പുരുഷന്മാർ ഗ്രൂപ്പ് ഡിയിൽ മലേഷ്യ, മാലദ്വീപ്, മക്കാവു എന്നിവയ്ക്കൊപ്പവും.

Read More

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 17-ാം എഡിഷന് നാളെ തുടക്കം

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ അതുല്യ റിക്കാർഡുകൾ പലതാണ്. അഞ്ചു തവണ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസുമാണ് ചാന്പ്യൻപട്ടത്തിൽ ഒന്നാമത്. ടൂർണമെന്‍റിൽ ഇതുവരെ കിരീടം നേടാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനെത്തുന്നത്. ഐപിഎല്ലിൽ ടീമുകളുടെ പേരിലുള്ള അപൂർവ റിക്കാർഡുകളിൽ ചിലത്… ഏറ്റവും കൂടുതൽ സെഞ്ചുറി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി അവകാശപ്പെടാനുള്ളത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്. ഇതുവരെ കിരീടം നേടാനായില്ലെങ്കിലും ആർസിബിയുടെ പേരിൽ 17 സെഞ്ചുറികളുണ്ട്. കന്നി ഐപിഎൽ ചാന്പ്യന്മാരായ രാജസ്ഥാൻ റോയൽസും കിരീടം ഇതുവരെ നേടാത്ത പഞ്ചാബ് കിംഗ്സുമാണ് (14) ആർസിബിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരം ആർസിബിയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ്. ഏഴ് സെഞ്ചുറി കോഹ്‌ലിയുടെ പേരിലുണ്ട്. 12 പ്ലേ…

Read More

ഫിഫ 2026 യോഗ്യത: ഇന്ത്യ x അഫ്ഗാൻ

അബ്ഹ (സൗദി അറേബ്യ): 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള എഎഫ്സി ഏഷ്യൻ യോഗ്യതാ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ. രാത്രി 12.30നാണ് കിക്കോഫ്. ജയം സ്വന്തമാക്കി മുന്നേറുക എന്നതാണ് സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ രണ്ടാം റൗണ്ട് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്‍റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്

Read More

10 വർഷത്തെ ഇടവേള; സിദ്ദു റിട്ടേൺസ്…

മുംബൈ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു കമന്‍റേറ്ററായി തിരിച്ചെത്തുന്നു. 2024 ഐപിഎൽ ടൂർണമെന്‍റിൽ ഹിന്ദി കമന്‍ററി പാനലിൽ സിദ്ദു ഉണ്ടാകുമെന്ന് സ്റ്റാർ സ്പോർട്സ് വ്യക്തമാക്കി. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിദ്ദു കമന്‍ററി ബോക്സിൽ തിരിച്ചെത്തുന്നത്. അറുപതുകാരനായ സിദ്ദു പഞ്ചാബ് രാഷ്‌ട്രീയത്തിൽ സജീവമായിരുന്നതിനാൽ സജീവ ക്രിക്കറ്റ് രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Read More

പ്രൈം വോളിബോൾ ഫൈനൽ: കാലിക്കട്ട് vs ഡൽഹി

ചെന്നൈ: പ്രൈം വോളിബോൾ സീസണ്‍ മൂന്ന് ഫൈനലിൽ കാലിക്കട്ട് ഹീറോസും ഡൽഹി തൂഫാൻസും ഏറ്റുമുട്ടും. സൂപ്പർ ഫൈവ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കട്ട് ഹീറോസ് ഫൈനലിൽ പ്രവേശിച്ചത്. ഇന്നലെ നടന്ന എലിമിനേറ്ററിൽ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ കീഴടക്കിയാണ് പ്രൈം വോളിബോളിലെ കന്നിക്കാരായ ഡൽഹി തൂഫാൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 15-9, 10-15, 10-15, 15-12, 17-15നായിരുന്നു ഡൽഹിയുടെ ജയം. നാളെയാണ് ഡൽഹി x കാലിക്കട്ട് ഫൈനൽ. വൈകുന്നേരം 6.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. ലീഗ് റൗണ്ട് പോയിന്‍റ് ടേബിളിലും കാലിക്കട്ടായിരുന്നു ഒന്നാം സ്ഥാനക്കാർ. സൂപ്പർ ഫൈവിൽ നാല് മത്സരങ്ങളിൽ ആറ് പോയിന്‍റ് നേടിയാണ് കാലിക്കട്ട് ഫൈനലിലേക്ക് നേരിട്ട് മുന്നേറിയത്. സൂപ്പർ ഫൈവിലെ രണ്ടും മൂന്നും സ്ഥാനക്കാരായിരുന്നു ഡൽഹി തൂഫാൻസും (അഞ്ച് പോയിന്‍റ്) അഹമ്മദാബാദ് ഡിഫെൻഡേഴ്സും (നാല് പോയിന്‍റ്).

Read More

അഫ്ഗാനെതിരായ പരമ്പര: ഓസ്ട്രേലിയ പിന്മാറി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരന്പരയിൽനിന്ന് ഓസ്ട്രേലിയ പിന്മാറി.അഫ്ഗാനിസ്ഥാനിലെ വനിതകളുടെയും പെണ്‍കുട്ടികളുടെയും അവകാശത്തിനുമേൽ താലിബാൻ ഭരണകൂടം തുടർച്ചയായി നടപ്പിലാക്കുന്ന കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ പുരുഷ ടീം ഓഗസ്റ്റിൽ നടക്കേണ്ട ടൂർണമെന്‍റിൽനിന്നു പിന്മാറിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര യുഎഇയിൽ ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

Read More

വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20; ഏറിലും അടിയിലും ആർസിബി

വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് 2024 സീസണിൽ റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും റോയൽ ചലഞ്ചേഴ്സ് താരങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതും ശ്രദ്ധേയം. വിക്കറ്റ് വേട്ടയിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന റോയ് നടത്തിയ മിന്നും പ്രകടനം ശ്രദ്ധേയമായി. ആർസിബിയുടെ ശ്രേയങ്ക പാട്ടീലാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തി പർപ്പിൾ ക്യാപ്പ് പുരസ്കാരം സ്വന്തമാക്കിയത്. ബംഗളൂരു സ്വദേശിയായ ഈ ഇരുപത്തൊന്നുകാരി എട്ട് മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തി. ഫൈനലിൽ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രേയങ്കയുടെ മികച്ച ബൗളിംഗ്. 10 മത്സരങ്ങളിൽ 12 വിക്കറ്റുമായി ആശ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യുപി വാരിയേഴ്സിനെതിരേ ലീഗ് റൗണ്ടിൽ 22 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ്. ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയ ഓസീസ് താരം സോഫി മോളിനക്സും 10…

Read More

ക്വീൻസ് കപ്പിൽ റോയൽ സമ്മർദം

ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിന്‍റെ തരംഗം ചെന്നുനിൽക്കുന്നത് പുരുഷ ടീമിന്‍റെ വാതിൽപ്പടിയിൽ. സ്മൃതി മന്ദാന നയിച്ച ആർസിബി വനിതാ ടീം 2024 ഡബ്ല്യുപിഎൽ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ട് വിക്കറ്റിനു കീഴടക്കിയാണ് കപ്പുയർത്തിയത്. 2008ൽ ആരംഭിച്ച റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ ട്രോഫി. 2009, 2011, 2016 വർഷങ്ങളിൽ പുരുഷ ടീം ഐപിഎൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ ചരിത്രം നിലനിൽക്കേയാണ് വനിതകൾ ആദ്യമായി ഡബ്ല്യുപിഎൽ ഫൈനലിൽ പ്രവേശിച്ചതും കന്നി ഫൈനലിൽത്തന്നെ ട്രോഫി സ്വന്തമാക്കിയതും. കിരീടം സ്വന്തമാക്കാൻ പുരുഷ ടീമിൽ സമ്മർദം വർധിക്കുകയാണ് മറുവശത്ത് സംഭവിച്ചത് എന്നതാണ് വാസ്തവം. ഫെന്‍റാസ്റ്റിക് ഡബിൾ ആർസിബി ഫ്രാഞ്ചൈസിയുടെ സ്ഥാപക ഉടമയായ വിജയ് മല്യ വനിതകളുടെ കിരീട നേട്ടത്തിനു പിന്നാലെ ടീമിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ…

Read More