തുന്പ് കെട്ടിയിട്ട ചുരുൾമുടിയിൽ പൂവ് ചൂടി ഹൈദരാബാദ് പേളും അണിഞ്ഞു മലയാളിമങ്കയായ മിഥുനത്തിലെ ആയില്യം നാളുകാരി പിറന്നാൾ ആഘോഷിച്ചത് എണ്ണപനകളുടെ നാട്ടിൽ അവയേക്കാൾ തലപ്പൊക്കമുള്ള ബുർജ് ഖലീഫ എന്ന പടു കൂറ്റൻ സമുശ്ചയത്തിൽ. അവളുടെ പരിശ്രമങ്ങൾക്കും വിജയങ്ങൾക്കും ഇന്നാ കെട്ടിടങ്ങളേക്കാൾ തലപ്പൊക്കമുണ്ടെന്ന് നംശയമന്യേ പറയാം. ജീവിതമെന്ന കയ്പ്പേറിയ തടാകത്തിൽ മധുരിക്കുന്ന നൗക തുഴഞ്ഞ് വിജയതീരത്ത് എത്തിയതാണ് അനി അനു എന്ന അൻപത് വയസുകാരി. ചെറുപ്പത്തിലേതന്നെ അമ്മ നഷ്ടമായ അനിക്ക് നേരിടേണ്ടി വന്നത് കൊടിയ ദുരിതങ്ങളായിരുന്നു. ഓർമിക്കാൻ പോലും ഇഷ്ടപ്പെടാത്ത വേദനാജനകമായ ചെറുപ്പകാലത്തിൽ നിന്നും അവൾ ഇന്ന് ഒരുപാട് കാതം പിന്നിട്ടു. ഇപ്പോഴിതാ തന്റെ ജീവിത യാത്ര വിവരിക്കുകയാണ് അനി. പ്രതിസന്ധി നിറഞ്ഞ ജീവിത വീഥിയിലൂടെ നടന്നു നീങ്ങിയ നാൾവഴികൾ ഓർത്തെടുത്തുകൊണ്ട് അനി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇത് വെറും…
Read MoreCategory: Today’S Special
നിങ്ങൾ വരുമെന്ന് പറഞ്ഞ് എത്രമാത്രം ഭക്ഷണം ഓർഡർ ചെയ്തു, എന്നിട്ടാരും എത്തിയില്ലല്ലോ: വിവാഹത്തിൽ പങ്കെടുത്തില്ല, പകരം 4,300 രൂപ ആവശ്യപ്പെട്ട് വധു!
വിവാഹത്തിനു ക്ഷണിച്ചശേഷം വരുമെന്നു പ്രതീക്ഷിക്കുന്നവരുടെ കണക്കെടുത്താണ് ഭക്ഷണകാര്യം കാറ്ററിംഗുകാരെ ഏൽപിക്കുന്നത്. വിഭവങ്ങൾക്കനുസരിച്ച് ഒരു പ്ലേറ്റിന് വലിയ തുക ചെലവുവരും. പ്രതീക്ഷിച്ചവർ വരാതിരുന്നാൽ ഭക്ഷണം ബാക്കിയാകും. ഈ വിധം എത്ര ബാക്കിവന്നാലും പറഞ്ഞുറപ്പിച്ച തുക കാറ്ററിംഗുകാർക്ക് നൽകേണ്ടിവരും. ഭക്ഷണം വേസ്റ്റാവുകയും ചെയ്യും. ഇതുപോലെ വലിയ നഷ്ടമാണു സദ്യ നടത്തുന്നവർക്കു പലപ്പോഴും ഉണ്ടാവുക. അമേരിക്കയിലെ മിനസോട്ടയിൽ നടന്ന ഒരു വിവാഹത്തിനു ക്ഷണിച്ച അതിഥികൾ പലരും വന്നില്ല. ഭക്ഷണം ബാക്കിയായതിൽ ദേഷ്യം പിടിച്ച വധു, വരാത്തവരോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു. ഒരു പ്ലേറ്റിന് 50 ഡോളർ (4,339 രൂപ) നൽകണമെന്നായിരുന്നു വധുവിന്റെ ആവശ്യം. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ കൂട്ടുകാരിയാണ് ഇക്കാര്യം റെഡ്ഡിറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അവിചാരിതമായുണ്ടായ സംഭവങ്ങളെ തുടർന്നാണു വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്നും വിവാഹസ്ഥലത്ത് എത്തിപ്പെടണമെങ്കിൽ തന്നെ നല്ല ചെലവുണ്ടായിരുന്നുവെന്നും പോസ്റ്റിലുണ്ട്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി…
Read Moreരണ്ടെണ്ണം അടിച്ചാലേ വണ്ടി ഓടിക്കാൻ പറ്റുള്ളു സാറേ… മദ്യലഹരിയിൽ ആറാടി സ്കൂൾ ബസ് ഡ്രൈവർ: കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച് പോലീസ്
മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreതിരുവിതാംകൂർ പോലീസ് തലമുറയിലെ അവസാന കണ്ണി വിടവാങ്ങി
മരണംവരെയും രാഷ്ട്രസേവനവും ജോലി ചെയ്ത വകുപ്പിനോടുള്ള ആത്മാർഥതയും ഉള്ളിൽ സൂക്ഷിച്ച തോമസ് കുഞ്ഞുകുഞ്ഞ് വിട പറഞ്ഞു. എല്ലാദിവസവും വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി അതിനെ വന്ദിക്കുകയും വൈകുന്നേരം അതു താഴ്ത്തിവയ്ക്കുകയും ചെയ്ത ദേശാഭിമാനിയായിരുന്നു കുളനട തറയിൽ ജോസ് ഭവനിൽ തോമസ് കുഞ്ഞൂകുഞ്ഞ് എന്ന റിട്ടയേഡ് പോലീസുകാരൻ. തിരുവിതാംകൂർ പോലീസിൽ ഉദ്യോഗപർവ്വം ആരംഭിച്ച അദ്ദേഹം വിടവാങ്ങിയത് 95 ാം വയസിലാണ്. ആ പരന്പരയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഏറ്റവും മുതിർന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന തോമസ് കുഞ്ഞൂകുഞ്ഞിന് നാളെ സേന പ്രത്യേകമായ അന്തിമോപചാരം അർപ്പിക്കും. ചന്ദനത്തോപ്പ് വെടിവയ്പ് കേസിലെ സാക്ഷിയായിരുന്ന അദ്ദേഹം ആ നിരയിലും അവസാനത്തെ ആളായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിൽ നടന്ന കിരാത വെടിവയ്പിൽ സാക്ഷിയായിരുന്നു ഇദ്ദേഹം. 1958 ജൂലൈ 26 നു വൈകുന്നേരം 4.…
Read Moreപ്രായം വെറും നമ്പർ മാത്രം… എഴുപത് പിന്നിട്ടിട്ടും ലതികയ്ക്ക് യോഗയുടെ കരുത്തില്‍ ചെറുപ്പം
ഈ എഴുപത്തൊന്നുകാരി ഇന്നും പതിനെട്ടിന്റെ ചെറുപ്പത്തിലാണ്. രഹസ്യം തിരക്കിയപ്പോള്‍ അതു യോഗമൂല മാണത്രേ. മാവേലിക്കര കൊറ്റാര്‍കാവ് പാറയില്‍ നാട്ടകത്ത് ലതികാ രാജനാണ് നാലു പതിറ്റാണ്ടു കാലത്തെ യോഗചര്യകൊണ്ട് മറ്റു പലര്‍ക്കും അദ്ഭുതം തോന്നത്തക്ക വിധത്തില്‍ ചുറുചുറുക്കോടെ നടക്കുന്നത്. 31-ാം വയസില്‍ അഞ്ചാം ക്ലാസുകാരനായ മൂത്തമകന് രാജേഷില്‍നിന്നാണ് ലതിക യോഗാഭ്യാസം പഠിച്ചുതുടങ്ങുന്നത്. രാജേഷ് അന്ന് പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ അവിടുത്തെ പാഠ്യപദ്ധതിയില്‍ യോഗ പരിശീലനവുമുണ്ടായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ലതികയുടെ ദിനചര്യയുടെ ഭാഗമാണ് യോഗ. പിന്നീട് പല മാധ്യമങ്ങള്‍ വഴിയും ലതിക യോഗയെക്കുറിച്ച് കൂടുതല്‍ അറിയുകയും തന്റെ യോഗചര്യയെ മെച്ചപ്പെടുത്തുകയും ചെയ്തു. യോഗ കൂടാതെ ഒരു ജിംനേ ഷ്യം ട്രെയിനികൂടിയാണ് ലതിക. പുന്നമൂട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു മാത്രമായി സജ്ജീകരിച്ചിരിക്കുന്ന ജിമ്മില്‍ ചെറുപ്പക്കാരികളേക്കാള്‍ വലിയ പ്രകടനമാണ് എഴുപതിന്റെ കരുത്തില്‍ ലതിക കാഴ്ചവയ്ക്കുന്നത്. ഇരുപത് പുഷ് അപ്,…
Read Moreപാട്ടിൽ ഈ പാട്ടിൽ… മുണ്ടുപാലത്തെ ബഥേല്‍ വീട് പാട്ടു വീടാക്കി ഷിബു വില്‍ഫ്രഡ്
വീട്ടില്‍ നൂറിലധികം കുട്ടികള്‍ക്ക് സംഗീത പരിശീലനം, സംഗീതരചനയ്ക്കും പാട്ടുപാടാനുമായി വീട്ടില്‍ തന്നെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയും പാട്ടും, നഗരത്തില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്നതിനും പരിചയപ്പെടുന്നതിനുമായി കടയും. വീട്ടിലും നാട്ടിലും പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണു പാലാ സ്വദേശി ഷിബു വില്‍ഫ്രഡ് എന്ന സംഗീത സംവിധായകന്. നീണ്ടകാലത്തെ പ്രവാസ ജീവിത്തിനുശേഷം നാട്ടിലെത്തിയ ഷിബു പാലാ നഗരത്തോടു ചേര്‍ന്നുള്ള മുണ്ടുപാലത്തെ ബഥേല്‍ വീട് ഒരു പാട്ടു വീടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ സ്വദേശിയായ ഷിബു ഇടവക പള്ളിയായ സെന്റ് സേവ്യേഴ്സ് പള്ളിയിലെ ചര്‍ച്ച് ക്വയറിലൂടെയാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1996ല്‍ സൗദിയില്‍ ജോലി ലഭിച്ചു. പ്രവാസ ജീവിതത്തിനിടയിലും മണലാരണ്യത്തില്‍ ഭക്തിയുടെ സംഗീതമഴ ഒരുക്കി ഷിബു പ്രശസ്തനായി. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ 48 ഗാനങ്ങള്‍ക്കാണ് സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചത്. സൗദിയിലെ ദമാം നാടക വേദിയില്‍ അഭിനേതാവായി പ്രവര്‍ത്തിച്ച് രണ്ടു നാടകങ്ങള്‍ക്കായും സംഗീതം ഒരുക്കി.…
Read Moreഇന്ന് യോഗ ദിനം: സിസ്റ്റർ ഇൻഫന്റ് ട്രീസയുടെ പിൻമുറക്കാരിയായി ശശികല
ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗായിലൂടെ നൂറുകണക്കിനാളുകൾക്ക് ആശ്വാസം പകരുകയാണ് യോഗാ പരിശീലകയായ തൊടുപുഴ ചുങ്കം പുത്തൻവീട്ടിൽ എ.എസ്. ശശികല. പത്തു വയസു മുതൽ 85 വയസു വരെ പ്രായമുള്ളവരാണ് ശശികലയുടെ കീഴിൽ യോഗാ അഭ്യസിക്കുന്നത്. തൊടുപുഴ സെന്റ് അൽഫോണ്‍സ യോഗാ സെന്ററിൽ യോഗ ഗുരുവായ സിസ്റ്റർ ഇൻഫന്റ് ട്രീസയ്ക്കു കീഴിൽ 2013- മുതൽ പരിശീലനം നേടിയ ശശികല ഇപ്പോൾ ഒട്ടേറെ പേർക്ക് യോഗായുടെ പാഠങ്ങൾ പകർന്നു നൽകുന്നു. യോഗാ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ കോലാനി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗാ പരിശീലകയാണ്. ഭർത്താവിനെ ബിസിനസിൽ സഹായിച്ചിരുന്ന ശശികല യോഗായോടുള്ള ആഭിമുഖ്യം മൂലമാണ് ഇതിന്റെ പരിശീലകയും പ്രചാരകയുമായി മാറിയത്. ആയിരക്കണക്കിന് പേർക്ക് യോഗാ പരീശിലനം നൽകിയ ഗുരുവാണ് എഫ്സിസി സഭാംഗമായ സിസ്റ്റർ ഇൻഫന്റ് ട്രീസ. ഇപ്പോൾ മൂവാറ്റുപുഴയിൽ സേവനമനുഷ്ഠിക്കുന്ന…
Read Moreദേഷ്യം കടിച്ചു കുടഞ്ഞു… കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചുമുറിച്ചു; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ
ലക്നൗ: കാമുകനോടൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ പൂജ (25) ലക്നൗ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാമുകനെ കാണാനായി വീട്ടിൽനിന്നു പുറപ്പെട്ട പൂജയെ ഭർത്താവ് റാം ഖിലാവൻ രഹസ്യമായി പിന്തുടരുകയായിരുന്നു. കാമുകന്റെ വീട്ടിൽനിന്നു പൂജയെ റാം പിടികൂടുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ പൂജയുടെ മൂക്ക് റാം കടിച്ചുമുറിച്ചു. ഗുരുതരമായി മുറിവേറ്റ പൂജയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ വേണ്ടിവന്നതിനാൽ പന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റി. പൂജയുടെ രഹസ്യബന്ധത്തക്കുറിച്ച് സൂചന ലഭിച്ച റാം, ഇരുവരെയും കൈയോടെ പിടികൂടാൻ ശ്രമിച്ചു വരികയായിരുന്നുവെന്ന് അടുത്തബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച സംഭവം ആഴ്ചകൾക്കു മുന്‍പു ബംഗാളിലുമുണ്ടായി. പക്ഷേ, സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നു മാത്രം. ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. ഭാര്യയുടെ മൂക്ക് മനോഹരമായതിനാൽ…
Read Moreഅഞ്ജലിയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം; അഭിമാനത്തോടെ തലയുയർത്തി കുടുംബം; ഒപ്പം പിലിക്കോട് മടിവയൽ ഗ്രാമവും
പിലിക്കോട്: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം കഴിച്ച തമിഴ് കുടുംബത്തിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ.അഞ്ജലിയുടെ നേട്ടം പിലിക്കോട് മടിവയൽ ഗ്രാമത്തിന് അഭിമാനമായി. 25 വർഷം മുമ്പ് തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തിയ മുത്തു- മാരിമുത്തു ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് അഞ്ജലി. ചെറുവത്തൂർ ഗവ. വെൽഫേർ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജലി പിലിക്കോട് ഗവ. സ്കൂളിൽ പത്താം ക്ലാസിലും കുട്ടമത്ത് ഗവ.സ്കൂളിൽനിന്ന് പ്ലസ്ടുവും ഫുൾ എ പ്ലസോടെയാണു പാസായത്.ഡോക്ടറാകുകയായിരുന്നു അഞ്ജലിയുടെ ജീവിതാഭിലാഷം. നിത്യവൃത്തിക്കുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ പ്രതിസന്ധികൾ ബോധ്യമുണ്ടായിട്ടും മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. പാലാ ബ്രില്യന്റിൽ എൻട്രൻസ് കോച്ചിംഗിനു ചേർന്ന അഞ്ജലി രണ്ടാമത്തെ ശ്രമത്തിൽ നീറ്റ് പാസായി. കോയമ്പത്തൂർ എംജിആർ യൂണിവേഴ്സിറ്റിയിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയായി ഇറങ്ങുന്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് കുടുംബം.
Read Moreസ്വർണമാല വാങ്ങാൻ 1120 രൂപയുമായെത്തി; വൃദ്ധദമ്പതിമാരുടെ കരുതലിന് ജ്വല്ലറിയുടമയുടെ പ്രത്യുപകാരം
മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികൾക്കു സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്‍പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്. ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു. വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം…
Read More