കൊച്ചി: മൊബൈല്‍ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പൊതു മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകളില്‍ ചാര്‍ജ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ ചാര്‍ജിംഗ് അത്ര സേഫല്ലെന്നാണ് പോലീസ് മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്ന പേരിലുള്ള സൈബര്‍ തട്ടിപ്പിലേക്ക് നമ്മള് വെറുതെ തലവച്ചു കൊടുക്കരുതെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. എന്താണ് ജ്യൂസ് ജാക്കിംഗ്?പൊതു മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിംഗ്’. സാധാരണ ചാര്‍ജിംഗ് കേബിള്‍ പോലെ തോന്നിക്കുന്ന ‘മാല്‍വെയര്‍ കേബിളുകള്‍’ ഉപയോഗിച്ചാണ് പൊതു ചാര്‍ജിംഗ് പോയന്റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിംഗ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും.…
Read MoreCategory: Today’S Special
ഇതാണ് ദീപേഷ്, സ്ഥിരവരുമാനമുള്ള ജോലിയുപേക്ഷിച്ച് ടാക്സി ഡ്രൈവറായി, ഇപ്പോൾ പ്രതിമാസ സന്പാദ്യം 56,000; വൈറലായി പോസ്റ്റ്
ജോലി ഭാരം കാരണം മിക്ക ആളുകൾക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ല. കുടുംബത്തോടൊപ്പമിരിക്കാൻ ആഗ്രഹിച്ച് നല്ല വരുമാനം ലഭിക്കുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ദീപേഷ് എന്ന യുവാവ്. സംരംഭകനായ വരുൺ അഗർവാൾ ദീപേഷിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ദീപേഷ്. പ്രതിമാസം അദ്ദേഹത്തിന് 40000 രൂപ ശന്പളവും ലഭിച്ചിരുന്നു. എന്നാൽ അമിത ജോലിഭാരം കാരണം പലപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവിടാൻ സമയം ലഭിച്ചിരുന്നില്ല. വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ നന്നായി പ്രയാസപ്പെട്ടപ്പോൾ അദ്ദേഹം ജോലി ഉപേക്ഷിച്ചു. മുഴുവൻ സമയ ടാക്സി ഡ്രൈവറായി മാറി. 21 ദിവസം ജോലി ചെയ്ത് ദീപേഷ് പ്രതിമാസം 56000 രൂപ വരെ ഉണ്ടാക്കുന്നുണ്ടെന്ന് വരുൺ പോസ്റ്റിൽ പറയുന്നു. ‘ഇതാണ് ദീപേഷ്, ഇന്നത്തെ എന്റെ ഊബർ ഡ്രൈവർ ദീപേഷ് ആയിരുന്നു’ എന്ന തലക്കെട്ടോടെയാണ് വരുൺ…
Read Moreവീട്ടുജോലിക്കാരിക്ക് 45,000 രൂപ ശമ്പളം കൊടുക്കുന്നതിൽ വിമർശിച്ച് സോഷ്യൽ മീഡിയ; വിമർശിച്ചവർക്കുള്ള മറുപടിയുമായി യുവതി
വീട്ടുജോലിക്കാരിക്ക് കൊടുക്കുന്ന ശന്പളം വെളിപ്പെടുത്തിയതിനു പിന്നാലെ വിമർശനം നേരിട്ട് യുവതി. യൂലിയ അസ്ലാമോവ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം തന്റെ ജീവിത ചെലവുകളെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചത്. അതിൽ തന്റെ വീട്ടു ജോലിക്കാരിക്ക് 45,000 രൂപ ശന്പളമായി നൽകുന്നുണ്ടെന്ന് പറഞ്ഞത്. എന്നാൽ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ യുവതി നേരിട്ടത് വലിയ വിമർശനമാണ്. വീട്ടിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്രത്തോളം ശന്പളം കൊടുക്കണോ എന്നാണ് പലരും വിമർശിച്ചത്. വീട്ടുജോലിക്കാരോട് ബഹുമാനത്തോടെ പെരുമാറുന്നതിലും അവർക്ക് വളരുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നൽകുന്നതിലുമാണ് ഇത്രയും ശന്പളം കൊടുക്കുന്നതെന്നാണ് വിമർശകരോട് യൂലിയ മറുപടി പറഞ്ഞത്. പ്രൊഫഷണലിസം, സത്യസന്ധത, വിശ്വാസ്യത എന്നിവയൊക്കെയാണ് താൻ വിലമതിക്കുന്നത്. അതിനാൽ എത്ര രൂപ നൽകിയാലും അതിൽ കുഴപ്പം ഇല്ലന്നും യുവതി കൂട്ടിച്ചേർത്തു.
Read Moreദീപങ്ങളുടെ ഉത്സവം… നിറയട്ടെ ദീപങ്ങളെമ്പാടും
ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസം തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ഇതെന്നാണ് ഒരു ഐതിഹ്യം. മറ്റു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദീപാവലി എന്നും ദീപാളി എന്നും ഇതിനെ വിളിക്കുന്നു. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അർഥം. അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തി ധനലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് പൂജ നടത്തുന്നു. ലക്ഷ്മിയെ ഈ ദിവസം പൂജിച്ചാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം. വടക്കേ ഇന്ത്യയില്‍ അഞ്ചു ദിവസത്തെ ആഘോഷം വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും…
Read Moreഭാരതത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു
കുമരകം: ഭാരതത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ കുമരകം അണിഞ്ഞൊരുങ്ങുന്നു. 23നു വൈകുന്നേരം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു കാര്‍ മാര്‍ഗം കുമരകം താജ് ഹോട്ടലിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. ഇല്ലിക്കല്‍ പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡരികിലെ കാടുവെട്ടി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. വഴിവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി വരികയാണ്. പാലങ്ങളും കലുങ്കുകളും പെയിന്റ് ചെയ്തു ഭംഗിയാക്കും. പാലങ്ങളിലെല്ലാം റിഫ്ലക്ടറുകള്‍ സ്ഥാപിക്കും. മൂന്നു വര്‍ഷങ്ങളായി കുമരകം നിവാസികള്‍ അനുഭവിച്ചു കൊണ്ടിരുന്ന യാത്രാ ദുരിതത്തിനു കാരണമായ കോണത്താറ്റുപാലത്തിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതം അനുവദിച്ചതും പ്രസിഡന്റിന്റെ ആഗമനം മുന്നില്‍ കണ്ടാണ്. വൈദ്യുതി വൈദ്യുതിവിതരണം കുറ്റമറ്റതാക്കാന്‍ ബോര്‍ഡ് മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദിവസം വൈദ്യുതി വിതരണം മുടക്കി ചെങ്ങളം സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. നിലവില്‍ ഉള്ള ഫീഡര്‍ തകരാറിലായാല്‍ സമാന്തര…
Read Moreമലയാളി ഒരേ പൊളി… ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. മുന്‍പ് ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് നഗ്മ. ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തിടെ വിദേശകാര്യമന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.
Read Moreഇവൻ ആള് ‘എഐ’യാ: മുക്കാണേൽ സിമ്പിളായി പൊക്കും
തിരുവനന്തപുരം: ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സ്വർണത്തട്ടിപ്പുകൾ കണ്ടെത്തുന്നതിനുള്ള കാര്യക്ഷമത ശക്തമാക്കുന്നതിന് എഐ അധിഷ്ഠിത പരിഹാരവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ഇൻക്യുബേറ്റ് ചെയ്ത ഫിൻടെക് സ്റ്റാർട്ടപ്പായ ഇഗ്നോസി എന്റർപ്രൈസസ്. ഇഗ്നോസിയുടെ എഐ ഫേക്ക് ഗോൾഡ് ഡിറ്റക്ഷൻ ആപ്പിലൂടെ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വ്യാജ സ്വർണവുമായി വായ്പയ്ക്കെത്തുന്നവരെ തടയാൻ സാധിക്കും. മുഖം തിരിച്ചറിയൽ, തട്ടിപ്പ് രീതിയുടെ വിശകലനം എന്നിവയിലൂടെ മുൻകാലത്ത് സ്വർണ തട്ടിപ്പുകളുമായി ബന്ധമുള്ള ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്ഥിരം നേരിടുന്ന സ്വർണപ്പണയ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ തദ്ദേശീയമായ ഈ എഐ അധിഷ്ഠിത നവീകരണത്തിലൂടെ സാധിക്കും. കൂടാതെ, ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾക്ക് ഈ എഐ പരിഹാരം കരുത്തു പകരും. ഇഗ്നോസിയുടെ മറ്റൊരു പുതിയ ഉത്പന്നമായ എഐ അധിഷ്ഠിത അക്കൗണ്ട്…
Read Moreഇന്ന് ലോകഭക്ഷ്യദിനം… ഈ റൈസിന്റെ “പ്രൈസാണ് ‘ മോനേ… സർപ്രൈസ് !!
ഒരു കിലോ അരി വാങ്ങിയ ശേഷം അരിയുടെ വിലയായി 15,000 രൂപയുടെ ചെക്ക് കൊടുത്താലോ.. കിൻമെമൈ പ്രീമിയം അരി വാങ്ങിയാൽ അങ്ങിനെയൊരു ചെക്ക് കൊടുക്കേണ്ടി വരും. അല്ലെങ്കിൽ 15,000 രൂപ എണ്ണിക്കൊടുക്കേണ്ടി വരും. ലോകത്തിലെ വില കൂടിയ അരികളിലൊന്നാണ് കിൻമെമൈ പ്രീമിയം അരി. ജപ്പാനിൽ നിന്നാണ് പ്രൈസ് വളരെ കൂടുതലുള്ള ഈ റൈസിന്റെ വരവ്. അരി കഴുകി അടുപ്പത്തിട്ടോ എന്ന് ചോദ്യം കിൻമെമൈ പ്രീമിയം അരിയുടെ കാര്യത്തിൽ വേണ്ട. കാരണം ഈ അരി കഴുകാതെ തന്നെ ഉപയോഗിക്കാം. അതായത് കഴുകാതെ തന്നെ അരി അടുപ്പത്തിടാം. അതുകൊണ്ടുതന്നെ അരിയുടെ പോഷകഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ അരി വേവിച്ചെടുത്ത് ചോറു കഴിക്കാം. വളരെ മൃദുവാണ് കിൻമെമൈ പ്രീമിയം അരിയുടെ ചോറ്. പ്രത്യേകമായി തയാറാക്കുന്ന അരിയായതുകൊണ്ട് പോഷകഗുണങ്ങളേറെയാണ്. കഴുകാതെ ഉപയോഗിക്കാമെന്നതിനാൽ പോഷകഗുണങ്ങൾ കഴുകിക്കളയുന്പോൾ പോകുമെന്ന പേടി വേണ്ട. നമ്മുടെ നാട്ടിൽ കിട്ടുന്ന പൊന്നി…
Read Moreചരിത്രം എന്നിലൂടെ… തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍; ചില്ലറയല്ല ലക്ഷ്യം…
തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരുവല്ല ബിലീവേഴ്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തിരുവല്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍ചിത്രമായിരിക്കും മ്യൂസിയം. കെഎസ്ആര്‍ടിസി ഡിപ്പോയുടെ എട്ടാം നിലയില്‍ സാംസ്കാരിക നിലയവും തിയറ്ററും നിര്‍മിക്കും. ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എം.ജി സോമന് ഫൗണ്ടേഷന് വഴി സംവിധായകന് ബ്ലെസി സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. എസ്.…
Read Moreവി.എസിന്റെ സമരചരിത്രം ഇനി വേലിക്കകത്ത് വീട്ടിലെ ചുറ്റുമതിലിൽ
അമ്പലപ്പുഴ: വിപ്ലവസൂര്യൻ വി.എസിന്റെ സമരചരിത്രം ഇനി വേലിക്കകത്ത് വീട്ടിലെ ചുറ്റുമതിലിൽ നിറക്കൂട്ടുകളാൽ തിളങ്ങും. പുന്നപ്ര പറവൂരിലെ വീടിന്റെ ചുറ്റുമതിലിലാണ് അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സമരചരിത്രം ചിത്രകാരന്മാരുടെ ഭാവനയിൽ വർണച്ചിറക് വിരിയുന്നത്. കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയും സംയുക്തമായി വി.എസ് അച്യുതാനന്ദന്റെ സ്മരണാർഥം വി.എസ് ജീവിതരേഖ എന്ന ചിത്രകലാ ക്യാമ്പിന്റെ ഭാഗമായാണ് ചിത്രരചന നടത്തുന്നത്. ജനമനസുകളിൽ വേർപിരിയാത്ത വിഎസിന്റെ സമരചരിത്രം ഇനിമുതൽ ജീവൻതുടിക്കുന്ന ചിത്രങ്ങളിലൂടെയും ചുവരുകളിൽ ജീവിക്കും. വി.എസിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട സമരജീവിതം, പുന്നപ്ര വയലാർ ഉൾപ്പെടെയുള്ള സമര പോരാട്ടങ്ങൾ, പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ, യാത്രകൾ, എകെജി, അഴീക്കോടൻ രാഘവൻ ഉൾപ്പെടെയുള്ളവരുമായി ചേർന്നു നടത്തിയ വിപ്ലവ പോരാട്ടങ്ങൾ, അദ്ദേഹത്തിന്റെ പ്രസംഗവേദികൾ തുടങ്ങി സാധാരണ ജനങ്ങളുമായും അവരുടെ ജീവിതപോരാട്ടങ്ങളിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെല്ലാം ഏറ്റെടുത്ത് നയിച്ച വിഎസ് എന്ന…
Read More