നോയിഡ (യുപി): ബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി റൈഡ് ചെയ്ത യുവാവിന് 53,500 രൂപ പിഴ. തിരക്കേറിയ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു യുവാവിന്റെയും യുവതിയുടെയും സാഹസയാത്ര. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നോയിഡ ട്രാഫിക് പോലീസ് യുവാവിനെ കണ്ടെത്തി പിഴ അടപ്പിക്കുകയായിരുന്നു. വീഡിയോയില്‍ ബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവാവിന് അഭിമുഖമായി പുറം തിരിഞ്ഞ് യുവതി ഇരിക്കുന്നത് കാണാം. യുവാവിന്റെ തോളിലൂടെ കൈയിട്ട് തല യുവാവിന്റെ ചുമലില്‍ വച്ചായിരുന്നു ഇരിപ്പ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. എന്നാൽ യുവതി കൈയില്‍ ഒരു ഹെല്‍മറ്റ് പിടിച്ചിരുന്നു. അപകടകരമായ ഡ്രൈവിംഗ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ, അധികാരികളുടെ നിയമപരമായ നിർദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയ്ക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണു പിഴ ചുമത്തിയതെന്നു നോയിഡ ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലകൻ…
Read MoreCategory: Today’S Special
വിമാനം പറന്നുയരുന്നതിനിടെ ബീച്ചിലിരുന്നവർ തെറിച്ച് കടലിൽ വീണു! കാറ്റിന്റെ ശക്തിയിൽ ശക്തമായ തിരമാലകളും
സിന്റ് മാർട്ടന്‍ ദ്വീപ് (കരീബിയൻ): വിമാനം പറന്നുയരുന്പോഴും ഇറങ്ങുന്പോഴും റൺവേയുടെ അടുത്തുനിന്നാൽ എന്താകും സംഭവിക്കുക? കരീബിയനിലെ സിന്റ് മാർട്ടന്‍ ദ്വീപിലെ വിമാനത്താവളത്തിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഇതിന് ഉത്തരം നൽകും. കടൽത്തീരത്താണ് ഈ വിമാനത്താവളം. ഇതിനോടു ചേർന്നാണു പ്രശസ്തമായ മഹോ ബീച്ച്. ബീച്ചിലിരുന്നാൽ വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും അടുത്തുനിന്നു കാണാനാകും. ഇതു കാണാൻ എത്തുന്നവർ ഏറെയാണ്. ഇൻസെൽ എയർ എയർലൈനിന്റെ എംഡി 80 വിമാനം പറന്നുയരാനായി റണ്‍വേയിലേക്ക് തിരിച്ചുനിര്ത്തുന്നിടത്തുനിന്നാണു വീഡിയോ ആരംഭിക്കുന്നത്. ഉയരാൻ തുടങ്ങവേ കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം വിമാനത്തിന്റെ പിന്നില്‍നിന്നു ശക്തമായ വായുപ്രവാഹമുണ്ടാകുന്നു. കൊടുങ്കാറ്റിൽപ്പെട്ടപോലെ ആളുകൾ ബീച്ചിൽ അടിതെറ്റി വീഴുന്നതും ചിലര്‍ കടലിലേക്കു തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തീരത്ത് സൂക്ഷിച്ചിരിക്കുന്ന സഞ്ചാരികളുടെ സാധനങ്ങളെല്ലാം കടലിലേക്കു പറന്നുപോകുന്നു. കാറ്റിന്റെ ശക്തിയിൽ തിരമാലകളും ഉയരുന്നു. സിന്റ് മാർട്ടന്‍ ദ്വീപിലെ എയർപോർട്ടിൽനിന്നു വിമാനങ്ങൾ ഉയരുന്പോഴും താഴുന്പോഴും ആളുകൾ നിശ്ചിതദൂരത്തിൽ മാറിനിന്നില്ലെങ്കിൽ ഇങ്ങനെയൊക്കെ…
Read Moreവായനയുടെ ലോകത്ത് സെബാസ്റ്റ്യൻ വലിയകാലാ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽഅംഗത്വം
ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലാ അക്ഷരാർഥത്തിൽ വായനയുടെ ലോകത്താണ്. അദ്ദേഹത്തിന്റെ വായനയുടെ ലോകം ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി മുതൽ ലണ്ടനിലെ പ്രശസ്തമായ ബ്രിട്ടീഷ് ലൈബ്രറിവരെ പരന്നുകിടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽ അദ്ദേഹത്തിന് അംഗത്വമുണ്ട്. ബ്രിട്ടീഷ് ലൈബ്രറിക്കു പുറമേ ഇംഗ്ലണ്ടിലെ സറേ ആൻഡ് സസക്സ് കൗണ്ടി കൗൺസിലിലെ റെഡ്ഹിൽ ഉൾപ്പെടെ 55 ലൈബ്രറികളിലും നോർത്തേൺ അയർലൻഡിലെ നൂറി പബ്ലിക് ലൈബ്രറിയിലും അദ്ദേഹം അംഗമാണ്. ബംഗളൂരു സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തുടങ്ങി ഇൻഡ്യയിലെ നിരവധി ലൈബ്രറികളിലും അദ്ദേഹം അംഗത്വമെടുത്തിട്ടുണ്ട്. വിദേശ ലൈബ്രറികളിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അനുഭവവുമുണ്ട്. ഇംഗ്ലണ്ടിലെ റെഡ്ഹിൽ ലൈബ്രറിയിൽ ബ്രിട്ടീഷ് നോവലിസ്റ്റ് റോഡ് റെയ്നോൾഡ്സിന്റെ ബ്ലാക്ക് റീഡ് ബേ എന്ന പുസ്തകത്തിന്റെ പ്രസാധനച്ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് സംവാദത്തിൽ സംസാരിച്ചതും ക്രോയിഡോൺ ലൈബ്രറിയിൽ സെബാസ്റ്റ്യൻ ഫോക്സിന്റെ പുസ്തക പ്രസാധന…
Read Moreമുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999; ഡാമിന്റെ ചരിത്രം ഇനി നിങ്ങളുടെ കൈകളിലേക്ക്
മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും കരാറുകളും വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്മാന് പ്രഫ. സി.പി. റോയി എഴുതി പാഠഭേദം ബുക്സ് പ്രസിദ്ധീകരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999 അറിയാത്തതും അറിയേണ്ടതും എന്ന പുസ്തകത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം, കേരളത്തില്‍ നിന്നും തമിഴ്നാടിനു വെള്ളം കൊടുക്കുന്ന മറ്റ് എട്ട് അണക്കെട്ടുകള്‍, കരാര്‍ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാര്‍ പുതുക്കുന്നതിന് കേരളം മടിക്കുന്നതെന്ത്, 2014 ലെ കോടതിവിധി നടപ്പാക്കാതെ കേരളവും തമിഴ്നാടും ഒളിച്ചുകളിക്കുന്നതെന്തുകൊണ്ട്, തമിഴ്നാടിന്റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, 999 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്കാന് 1970 ലെ കരാറില്‍ അച്യുതമേനോന് എന്തിനു കൂട്ടു നിന്നു തുടങ്ങി അറിയാത്തതും അറിയേണ്ടതുമായ നിരവധി കാര്യങ്ങള്‍…
Read Moreപാന്പിനൊരു ഉമ്മ കൊടുത്താൽ വൈറലാകുമോ? എന്നാലൊരു കൈ നോക്കാം; വൈറലാകാൻ പാമ്പിനെ ചുംബിച്ച കർഷകൻ ഗുരുതരാവസ്ഥയിൽ
എന്ത് കാണിച്ചായാലും വേണ്ടില്ല വൈറലായാൽ മതി എന്‍ ചിന്തയാണ് ചില ആളുകൾക്ക്. വൈറലാകാൻ എന്തൊക്കെ കോപ്രായങ്ങളും അക്കൂട്ടർ കാണിക്കും. ഇപ്പോഴിതാ പാന്പിന് ഉമ്മ കൊടുക്കുന്ന റീൽസ് എടുത്ത കർഷകനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ച കർഷകൻ കടിയേറ്റു ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശ് അമ്രോഹ ജില്ലയിലെ ഹൈബത്പുർ ഗ്രാമത്തിലാണു സംഭവം. ജിതേന്ദ്ര കുമാറിനാണു പാമ്പുകടിയേറ്റത്. കൃഷിയിടത്തിനു സമീപത്തെ മതിലിൽ കണ്ട പാമ്പിനെ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടുകയും നാട്ടുകാരുടെ മുന്നിൽ വച്ച് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായാണു വിവരം.
Read More1,40,000 വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി! മനുഷ്യരുടെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടിയെന്നു ശാസ്ത്രജ്ഞർ
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. തലയോട്ടിക്ക് 1,40,000 വർഷം പഴക്കമുണ്ട്. ഇന്തോനേഷ്യയിലെ ജാവ, മഡുറ ദ്വീപുകൾക്കിടയിലുള്ള മഡുറ കടലിടുക്കിൽ മണൽ ഖനനത്തിനിടെ ചെളിയുടെയും മണലിന്റെയും പാളികൾക്കടിയിൽ പൂണ്ടുകിടക്കുന്ന നിലയിലാണ് ഇത് കണ്ടെത്തിയത്. തലയോട്ടിക്കു പുറമേ, കൊമോഡോ ഡ്രാഗൺ, എരുമ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗഫോസിലുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന സംസ്കാരത്തിലേക്കു വെളിച്ചംവീശുന്നതാണിവയെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യകാല മനുഷ്യരാണു ഹോമോ ഇറക്റ്റസ്. ഉയരം കൂടുതലുള്ള, പേശീബലമുള്ള ശരീരമായിരുന്നു അവർക്ക്. നീളമുള്ള കാലുകളും ചെറിയ കൈകളുമായിരുന്നു ഇവർക്കുണ്ടായിരുന്നത്. മനുഷ്യന്റെ ആദ്യകാല പൂർവികരുടെ ഭൂമിശാസ്ത്രപരിധികളെക്കുറിച്ചുള്ള മുൻകാല പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. ഹോമോ ഇറക്റ്റസിന്റെ ഫോസിൽ 2011ൽ കണ്ടെത്തിയിരുന്നെങ്കിലും ഈമാസമാണ് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ലോകവുമായി പങ്കുവച്ചത്. ഇതുസംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. ഒരുകാലത്ത്…
Read Moreഭർത്താവ് വായ്പ തിരിച്ചടച്ചില്ല: പലിശക്കാർ ഭാര്യയോട് ചെയ്ത ക്രൂരത ഇത്…
വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് തുക വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തിൽ കെട്ടിയിട്ടു പണമിടപാടുകാരൻ. ആന്ധ്ര ചിറ്റൂർ ജില്ലയിലെ നാരായണപുരത്താണു സംഭവം. സിരിഷ (29)യ്ക്കാണു ദാരുണാനുഭവം നേരിട്ടത്. സംഭവത്തിൽ പലിശക്കാരനെയും നാലു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽനിന്ന് സിരിഷയുടെ ഭർത്താവു മൂന്നുവർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്തു ബംഗളൂരുവിലേക്കു മാറിയിരുന്നു. മകന്റെ എക്സാം സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണു സിരിഷ വീണ്ടും ഗ്രാമത്തിലെത്തിയത്. സിരിഷയെ കണ്ടയുടനെ ഇയാൾ അടുത്തുള്ള മരത്തിൽ കെട്ടിയിടുകയുമായിരുന്നു. നാട്ടുകാർ അറിയച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മണിക്കുന്നപ്പയെ കസ്റ്റഡിയിൽ എടുക്കുകയും സിരിഷയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Moreഅവധിക്കാലം: സർക്കാർ ബോട്ടുകൾക്ക് ലക്ഷങ്ങളുടെ ലാഭം
അവധിക്കാല കായല്‍ യാത്രയില്‍ സര്‍ക്കാര്‍ ബോട്ടുകള്‍ കോരിയെടുത്തത് ലക്ഷങ്ങള്‍. യാത്രാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോട്ടയം-ആലപ്പുഴ കായല്‍ യാത്രയിലാണ് സര്‍ക്കാര്‍ ബോട്ടുകള്‍ ലാഭം കൊയ്തത്. അവധിക്കാലമായ ഏപ്രില്‍, മേയ് മാസത്തില്‍ ടിക്കറ്റിനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ വരുമാനമാണ് കോട്ടയം കോടിമത സ്റ്റേഷനില്‍നിന്നു ജലഗതാഗത വകുപ്പിന് ലഭിച്ചത്. ഏപ്രിലില്‍ രണ്ടര ലക്ഷവും മേയില്‍ മൂന്ന് ലക്ഷവും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വര്‍ധനയാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് വേഗത്തില്‍ കോട്ടയത്തുനിന്ന് ആലപ്പുഴയില്‍ എത്താന്‍ ചെലവുകുറഞ്ഞൊരു യാത്രയാണിത്. 29 രൂപയാണ് ടിക്കറ്റ് നിരക്ക്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ കായല്‍യാത്ര ആസ്വദിക്കാന്‍ എത്തിയവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. വിദേശികളേക്കാള്‍ കൂടുതലും സ്വദേശികളാണ് ഇത്തവണ എത്തിയത്. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് കൂടുതല്‍. രണ്ടുമാസത്തില്‍ 40,000 യാത്രക്കാരെത്തിയതായാണ് ജലഗതാഗത വകുപ്പിന്റെ കണക്ക്. കോടിമതയില്‍നിന്ന് രണ്ടും ആലപ്പുഴയില്‍നിന്ന് ഒരു ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്ര…
Read Moreതന്ത വൈബ് ആയോ നിങ്ങൾ… മുതിർന്ന പൗരന്മാരിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് 41 ശതമാനം മാത്രം
ഡിജിറ്റൽ ടെക്നോളജി മുതിർന്ന പൗരന്മാർക്കു വെല്ലുവിളിയാകുന്നതായി പഠനം. രാജ്യത്തെ 66 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരിൽ ഡിജിറ്റൽ ടെക്നോളജി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഗവേഷണം നടത്തിയ ‘ഹെല്പ് ഏജ് ഇന്ത്യ’പറയുന്നു. 51 ശതമാനത്തിലേറെപ്പേർ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഉപാധികൾ ഉപയോഗിക്കുന്പോൾ പിഴവുകൾ സംഭവിക്കുമോ എന്നു ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വേള്‍ഡ് എൽഡര്‍ അബ്യൂസ് അവയര്‍നസ് ഡേക്കു മുന്നോടിയായാണ് പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പത്തുവീതം മെട്രോ നഗരങ്ങളും നോൺ-മെട്രോ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പഠനം. 5,798 ആളുകളിൽ സർവേ നടത്തി. പ്രതികരിച്ചവരില്‍ എഴുപതു ശതമാനം പേരും യുവാക്കളായിരുന്നു. മുപ്പതു ശതമാനം മുതിര്‍ന്ന പൗരന്മാര് മാത്രമാണു സര്‍വേയുടെ ഭാഗമായത്. ഡിജിറ്റല്‍ കാര്യങ്ങളില്‍ യുവാക്കളുടെ സഹായം തേടുന്നതായി ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും വെളിപ്പെടുത്തി. തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും പരസ്പര മനോഭാവവും പഠിക്കാൻ ലക്ഷ്യമിട്ടായിരുന്നു പഠനം. മുതിർന്ന പൗരന്മാരിൽ 41 ശതമാനം മാത്രമാണു…
Read Moreഒന്നുറങ്ങാൻ കേറീതാ… വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ കാണാതായി; പക്ഷേ കളിച്ചു ക്ഷീണിച്ചപ്പോൾ മുറിയിൽ കയറി ഉറങ്ങിപ്പോയി കുഞ്ഞാവ; അതറിയാതെ കുട്ടിക്കായ് തെരച്ചിൽ; പേടിപ്പിച്ചു കളഞ്ഞല്ലോ നീയെന്ന് പോലീസ് മാമൻമാർ
കുഞ്ഞുങ്ങളുടെ ചിലസമയത്തെ പെരുമാറ്റം കണ്ടു നിൽക്കുന്നവരെപ്പോലും ടെൻഷനിൽ ആക്കും. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വലിയ വാർത്തായാകുന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്ന വാർത്തയായിരുന്നു ഇന്ന് ഉച്ച മുതൽ എല്ലാവരുടേയും ചർച്ച. ഒരു നാടു മുഴുവൻ ഈ കുഞ്ഞിക്കുറുന്പിക്കായി തെരച്ചിൽ ആരംഭിച്ചു. പോലീസെത്തി ചാനലുകാരെത്തി പത്രക്കാരും രാഷ്ട്രീയക്കാരു വരെ കുട്ടിക്കുരുന്നിന്റെ വീട്ടിലെത്തി. കുഞ്ഞിനെ കാണാതെ ആർത്തു കരയും അമ്മയും വല്യമ്മയും ഒരു തലയ്ക്കൽ മറുതലയ്ക്കലാകട്ടെ പൊന്നോമനയെ തേടി ഓരോ മുക്കും മൂലയും തിരയുന്ന അച്ഛൻ. നാട്ടുകാരും പോലീസുമെല്ലാം നാടു മുഴുവൻ മൂന്ന് വയസുകാരിക്കായി തെരച്ചിൽ തുടങ്ങി. ഇനിയാണ് കാര്യത്തിലെ ട്വിസ്റ്റ്. പുറത്തെ ബഹളവും ഒച്ചപ്പാടുമെല്ലാം കാരണം വീട്ടിലെ ഒരു മുറിയിൽ തുണികൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ നിന്നും ഉറക്കം നഷ്ടപ്പെട്ട പരിഭവത്തോടെ…
Read More