കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കോന്തുരുത്തി സ്വദേശി ജോര്‍ജിനെ (61)എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് സഹകരിച്ചില്ലെങ്കിലും പിന്നീട് കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്കു കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഇരുമ്പിന്റെ ആയുധം കൊണ്ട് തലയ്ക്കടിച്ചു. അതിനുശേഷം കയറുകൊണ്ട് വലിച്ചിഴച്ച് പുറത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാൽ കുഴഞ്ഞുപോയി. പിന്നീടാണ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങിയത്.…
Read MoreCategory: Top News
പമ്പാവാലിയിൽ വീട്ടുമുറ്റത്തു നിന്ന വയോധികയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; രാഷ്ട്രപതിയുടെ വരവിനോടനുബന്ധിച്ച് പമ്പയിൽ നിന്ന് കൊണ്ടുവിട്ട പന്നിയാണ് വീട്ടമ്മയെ ആക്രമിച്ചതെന്ന് നാട്ടുകാർ
കണമല: വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ 71 കാരിയെ പാഞ്ഞുവന്ന കാട്ടുപന്നി ആക്രമിച്ചു. കാലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം പമ്പാവാലി അഴുതമുന്നി ഏനാമറ്റത്തിൽ അന്നമ്മ ജോസഫി (ലീലാമ്മ) നെയാണ് കാട്ടുപന്നി ആക്രമിച്ചു വീഴ്ത്തിയത്. പന്നിയുടെ തേറ്റ കാലിൽ തുളച്ചുകയറി മുറ്റത്ത് വീണുകിടന്ന വയോധിക രക്തം വാർന്ന് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. വയോധികയെ കുത്തി വീഴ്ത്തിയശേഷം പന്നി പാഞ്ഞുപോയി. ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്നമ്മയെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പമ്പയിലെ കാട്ടുപന്നികളെ വനപാലകർ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുമ്പ് പമ്പാവാലി മേഖലയിൽ എത്തിച്ചു വിട്ടെന്നും ഈ പന്നികളിൽ ഒന്നാണ് ആക്രമിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ട സംഭവമുണ്ടായ പമ്പാവാലി കണമലയിൽ കഴിഞ്ഞയിടെയായി വന്യമൃഗശല്യം കുറഞ്ഞതായിരുന്നു. പമ്പ മേഖലയിൽനിന്നു കൂട്ടത്തോടെ കാട്ടുപന്നികളെ…
Read Moreമോഷണരീതി ഭീത്തിതുരന്ന് അകത്ത് കടക്കുന്നത്; ജയിൽ വാസം പതിവായതോടെ സന്തോഷ് തൊരപ്പൻ സന്തോഷായി; ഇത്തവണ തൊരപ്പൻ അകത്താകുന്നത് വ്യത്യസ്തമായ ഒരു കാരണം കൊണ്ട്
കാസർഗോഡ്: കവർച്ചാശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് ചാടി കാലൊടിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ മേൽപ്പറമ്പിലെ കാഷ് ഹൈപ്പർ മാർക്കറ്റിലാണ് ഇയാൾ കവർച്ചാശ്രമം നടത്തിയത്. ഇതേ സമയത്ത് കെട്ടിടത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് എടുക്കാനെത്തിയ യുവാക്കൾ ഹൈപ്പർ മാർക്കറ്റിനകത്തുനിന്ന് ശബ്ദം കേട്ട് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. ഇതോടെയാണ് സന്തോഷ് ഒന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടി മേൽപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. ഹൈപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് ഇയാൾ അകത്തു കടന്നത്. കാഷ് കൗണ്ടറിലുണ്ടായിരുന്ന 3,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാരുടെ ബഹളം കേട്ട് രക്ഷപ്പെടാനായി താഴേക്കു ചാടിയത്. കണ്ണൂർ പുലിക്കുരുമ്പ സ്വദേശിയായ സന്തോഷ് വ്യത്യസ്തമായ മോഷണരീതികളും ജയിൽവാസവും പതിവാക്കിയതിലൂടെയാണ് കുപ്രസിദ്ധി നേടിയത്. ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയാലും പുതിയ കവർച്ചകൾ നടത്തി വീണ്ടും അകത്താകുകയാണ് ഇയാളുടെ രീതി. ജയിലിൽവച്ച് പരിചയപ്പെടുന്നവർക്ക്…
Read Moreസ്പായിൽ പോയ പോലീസുകാരനെതിരെ പരാതിയുമായി ജീവനക്കാരി; ഇടനിലക്കാരനായി നിന്ന എസ്ഐ പോലീസുകാരനിൽ നിന്ന് തട്ടിയെടുത്തത് 4 ലക്ഷം രൂപ; പിന്നെ സംഭവിച്ചത്…
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു. തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്. പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു. കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പിന്നാലെ എസ്ഐയ്ക്കെതിരെ കേസ്…
Read Moreമുറ്റത്ത് സ്ത്രീയുടെ ജഡം ചാക്കിൽ കെട്ടിയ നിലയിൽ; സമീപത്ത് മദ്യലഹരിയിൽ ഏഴുനേൽക്കാൻ പോലും പറ്റാതെ വീട്ടുടമസ്ഥൻ; ബെഡ്റൂമിൽ മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ
കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, ഇയാളുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ്…
Read Moreപി.വി. അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്: കെഎഫ്സി വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടെന്ന് സൂചന; സഹായികളുടെ വീട്ടിലും പരിശോധന
മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തുന്നത്. അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്) യില്നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. ഇന്നു രാവിലെയാണ് പരിശോധയ്ക്കായി ഇഡി സംഘമെത്തിയത്. ഈ സമയം അന്‍വര്‍ വീട്ടിലുണ്ടായിരുന്നു. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്. പിന്നാലെ ഉദ്യോഗസ്ഥര്ക്കെതിരേ നടപടികളുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇഡിയുടെ പരിശോധനയെന്നാണ് സൂചന. വിദേശത്തുനിന്നെത്തിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്
Read Moreശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റ് മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശബരിമലയിലെ കട്ടിള പാളി സ്വര്‍ണം പൂശാന്‍ അപേക്ഷ നല്‍കിയത് ദേവസ്വംമന്ത്രിക്കും സര്ക്കാരിനുമാണെന്നാണ് പത്മകുമാര്‍ ഇന്നലെ അനേഷണസംഘത്തിന് മൊഴി നല്‍കിയത്. കടകംപള്ളിക്ക് ഈ വിഷയത്തില്‍ പ്രത്യേകം താല്പര്യം ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചു അറിയണം. അതിനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുന്നത്. ഉണ്ണി കൃഷ്ണന് പോറ്റിയും കടകംപള്ളിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് അനേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നല്‍കാനാണ് ആലോചന. തിങ്കളാഴ്ച പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ അനേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വംമന്ത്രിയുടെയും…
Read Moreതമിഴ് സിനിമയ്ക്ക് അവധി; ചെല്ലാനത്തിന്റെ സ്വന്തം ‘മാള’ പ്രചാരണത്തിരക്കിലാണ്
കൊച്ചി: ‘ ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്’ ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു. ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്. തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്് കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്,…
Read Moreപഠിപ്പിക്കാൻ ആഗ്രഹമുണ്ടോ, ജോലി ഞങ്ങൾ തരാം.. അധ്യാപകജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; വെട്ടിലായി ദമ്പതിമാർ പിന്നാലെ അറസ്റ്റ്
കയ്പമംഗലം: സ്കൂളിൽ അധ്യാപകജോലി വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ ദമ്പതിമാർ കയ്പമംഗലം പോലീസിന്റ പിടിയിൽ. സ്കൂള്മാനേജര് വലപ്പാട് സ്വദേശി വാഴൂർ വീട്ടിൽ പ്രവീണ്‍ (56), ഭാര്യ രേഖ (45) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജുനിലയത്തിൽ ആര്യാ മോഹൻ(31) ആണ് തട്ടിപ്പിനിരയായത്. കെഎംയുപി സ്കൂളിലെ എൽപി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്നു കാണിച്ച് പത്രപ്പരസ്യം നൽകിയിരുന്നു. ഇതുകണ്ട് എത്തിയ ആര്യയെ ഇന്റർവ്യൂ നടത്തുകയും ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് 2023 നവംബർ ആറിന് 10 ലക്ഷം രൂപ വാങ്ങുകയുമായിരുന്നു. സ്കൂളിൽ യഥാർഥത്തിൽ ഒഴിവില്ലാതിരുന്നിട്ടും പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്നുമാസം സ്കൂളിൽ ജോലിചെയ്യിപ്പിച്ചു. തുടർന്ന് ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പുപുറത്തായത്. തുടർന്ന് ആര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. കയ്പമംഗലം സ്റ്റേഷൻ എസ്ഐ ടി.വി. ഋഷിപ്രസാദ്, ഗ്രേഡ് എസ്ഐ മണികണ്ഠൻ, ഗ്രേഡ് എഎസ്ഐ വിപിൻ, പ്രിയ, സിപിഒമാരായ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. വിമതരുടെ സാന്നിധ്യം പലയിടത്തും മുന്നണികൾക്ക് ഭീഷണിയാകുന്നുണ്ട്. അതേസമയം പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ.
Read More