കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡ് കുതിപ്പില്‍ തുടരുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ധനയും തുടരുകയാണ് 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. അര ശതമാനത്തിന് മുകളില്‍ കുറയ്ക്കണം എന്നാണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാല് ശതമാനമാണ്…
Read MoreCategory: Top News
എഴുപത്തിമൂന്നാം വയസിൽ താങ്ങാകേണ്ട മക്കൾ പിതാവിനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഒടുവിൽ വേദനകളില്ലാത്തിടത്തേക്ക് യാത്രയായി
ചേര്‍ത്തല: മദ്യലഹരിയില്‍ മക്കള്‍ ക്രൂരമായി മര്‍ദിച്ച കേസിലെ പിതാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ചന്ദ്രനിവാസില്‍ ചന്ദ്രശഖരന്നായരാ (73)ണ് വൃദ്ധസദനത്തില്‍ ഞായറാഴ്ച രാവിലെ 11ന് മരിച്ചത്. ചന്ദ്രശേഖരന് നായരുടെ ഇരട്ട മക്കളായ അഖില്‍ (31), നിഖില്‍ (31) എന്നിവര്‍ കഴിഞ്ഞ 24ന് വീട്ടില്‍ മദ്യപിച്ച് എത്തി മര്‍ദിക്കുകയായിരുന്നു. കൈകൊണ്ട് ചന്ദ്രശേഖരന് നായരുടെ ശരീരത്ത് അടിക്കുകയും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കട്ടിലില്‍നിന്നു വലിച്ചിഴയ്ക്കുകയും തലയില്‍ മര്‍ദിക്കുകയും കഴുത്തിനുപിടിച്ചു തിരിക്കുകയും ചെയ്തു. പ്രാണഭയത്താല്‍ ഒന്നും ശബ്ദിക്കാനാകാത്ത നിലയിലായിരുന്നു ചന്ദ്രശേഖരന്. സമീപമുണ്ടായിരുന്ന മാതാവിനും ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. അഖില്‍ ചന്ദ്രശേഖരന് നായരെ മര്‍ദിക്കുന്നതിനിടയില്‍ നിഖില്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പിതാവിനെ മര്‍ദിച്ച വിവരം അറിഞ്ഞ് മറ്റു മക്കളായ പ്രവീണും സൂരജും ചേര്‍ന്ന് പിന്നീട് പട്ടണക്കാട് പോലീസില്‍ പരാതി നല്കി. ഇതെ ത്തുടര്‍ന്ന് പട്ടണക്കാട് പോലീസ്…
Read Moreഒരു മനഃസുഖം..! കാലം മാറിയിട്ടും ശീലം മാറാതെ സർക്കാർ വകുപ്പുകൾ; പെരുവ – ശാന്തിപുരം റോഡില്‍ ടാറിംഗ് നടത്തിയ ദിവസംതന്നെ വാട്ടര്‍ അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചപ്പോൾ
കടുത്തുരുത്തി: കാലം മാറിയിട്ടും ശീലം മാറാതെ സർക്കാർ വകുപ്പുകൾ. വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പുമാണ് തലതിരിഞ്ഞ നടപടികളിലൂടെ വീണ്ടും നാട്ടുകാരെ ഞെട്ടിച്ചത്. പൈപ്പ് പൊട്ടിയൊഴുകിയിരുന്ന റോഡില്‍ പൈപ്പ് ശരിയാക്കാതെ ടാറിംഗ് നടത്തിയായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ കൈവിട്ട കളി. ടാര്‍ ചെയ്ത ദിവസംതന്നെ റോഡ് കുത്തിപ്പൊളിച്ചാണ് കേരള വാട്ടര്‍ അഥോറിറ്റി വീണ്ടും “മാതൃക’’യായത്. പെരുവ – ശാന്തിപുരം റോഡില്‍ പെരുവ പള്ളിക്കു സമീപമാണ് ഇന്നലെ ടാറിംഗും തൊട്ടുപിന്നാലെ കുത്തിപ്പൊളിക്കലും നടന്നത്. ഇന്നലെ രാവിലെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ടാര്‍ ചെയ്യാനായി ഇവിടെ എത്തിയത്. രാവിലെ പെയ്ത മഴയത്ത് ടാറിംഗ് നടത്താന്‍ തുടങ്ങിയത് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുപൊട്ടി ഇവിടെ നേരത്തേ വെള്ളം ഒഴുകിക്കൊണ്ടിരുന്നതാണ്. ഈ പൈപ്പ് നന്നാക്കാതെയാണ് റോഡ് ടാർ ചെയ്യാൻ ഒരുങ്ങിയത്. ഇന്നലെ പൈപ്പിലൂടെ വെള്ളം വിടാത്തതിനാല്‍ വെള്ളം ഒഴുകുന്നില്ലായിരുന്നു. പൈപ്പിനു പൊട്ടലുള്ള കാര്യം…
Read Moreഅമ്പിളിയെ പേടിയാ സാറെ…വീട്ടിൽ അതിക്രമിച്ചു കയറി പ്ലസ്ടുകാരിയെ തട്ടിക്കൊണ്ടു പോയി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; പിന്നീട് സംഭവിച്ചത്…
വൈക്കം: ഗുണ്ടാസംഘം വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയ കല്ലറ തെക്കേമുണ്ടാർ സ്വദേശിനിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. ശനിയാഴ്ച രാത്രിഎട്ടോടെയാണ് ഗുണ്ടാസംഘം പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈക്കം വെച്ചൂർ വേരുവള്ളി സ്വദേശികളായ രണ്ടംഗ ഗുണ്ടാസംഘമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി വീടിന്റെ മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം പെൺകുട്ടിയുടെ മാതാപിതാക്കളെയും അനിയത്തിയെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പ്ലസ് ടു വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയത്. വെച്ചൂർ പഞ്ചായത്ത് വേരുവള്ളിൽ കളരിക്കൽത്തറ വീട്ടിൽ അമ്പിളി എന്നു വിളിക്കുന്ന മനുവും സുഹൃത്തായ അർജുനും ചേർന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. മുഖ്യപ്രതിയായ മനു വിവിധ ജില്ലകളിലായി എട്ട് കേസുകളിൽ പ്രതിയാണ്. ഇയാൾ ഈ കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ റിമാൻഡിലായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെയാണ് ഈ കൃത്യം ചെയ്തത്. വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്നു പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ വീട്ടുകാർ ഭയന്നാണ് കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ സിപിഎം തലയോലപ്പറമ്പ്…
Read Moreപതിനാറുകാരൻ നേരിട്ടത് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം; രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ കേസ്; നടുക്കുന്ന സംഭവം കാസർഗോഡ്
കാസർഗോഡ്: ചെറുവത്തൂര്‍ ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടു പേര് പോലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇതില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.ചന്തേര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന്…
Read Moreവിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുവച്ച് ചങ്ങാത്തം കൂടി; സഹപാഠിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ലോ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
കൊച്ചി: സഹപാഠിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം ഗവ. ലോ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അറസ്റ്റില്‍. കോതമംഗലം അടിവാട് മംഗലത്തുപറമ്പില്‍ എം.എ. അശോക് മുഹമ്മദിനെയാണ് (28) എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ലോ കോളജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന ഇയാള്‍ വിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് സഹപാഠിയുമായി അടുപ്പത്തിലായത്. ജൂലായ് എട്ടിന് എറണാകുളം രവിപുരത്തെ സഹോദരിയുടെ വീട്ടിലും ഓഗസ്റ്റ്13ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ വച്ചുമായിരുന്നു പീഡനം. ഇയാള്‍ വിവാഹിതനാണെന്ന വിവരം പുറത്തായതോടെയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. അറസ്റ്റിലായ ഇയാളെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയുണ്ടായി. ഇന്ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Moreബാങ്ക് അക്കൗണ്ട് വാടകയ്ക്ക് ഉണ്ടോ…മ്യൂൾ അക്കൗണ്ട് തട്ടിപ്പ് പലരീതിയിൽ: വീണ്ടും മുന്നറിയിപ്പുമായി പോലീസ്; കെണിയിൽ വീഴുന്നതിൽ ഭൂരിഭാഗവും വിദ്യാർഥികൾ
കൊല്ലം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) തട്ടിപ്പ് സംസ്ഥാനത്ത് പല തരം തന്ത്രങ്ങളുമായി സജീവം. ഇതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് വീണ്ടും രംഗത്തെത്തി. അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൗണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം അല്ലെങ്കിൽ ഓൺലൈൻ ജോലികൾ തെരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതിൽ ഭൂരിഭാഗവും. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകും എന്ന വാഗ്ദാനം നൽകിയാണ് ഇവർ പലരെയും കെണിയിൽ വീഴ്ത്തുന്നത്. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം…
Read Moreതല്ലുമാല…യുവതിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനെയും അടിച്ചു; അറസ്റ്റിലായ യുവാവ് പോലീസുകാരെയും കൈയേറ്റം ചെയ്തു
കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ കൈവിലങ്ങു കൊണ്ട് പോലീസുകാരെ ഇടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് സംഭവത്തിൽ കുണ്ടറയിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പോലീസിനു കൈമാറി. കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സന്തോഷ് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അസഭ്യവർഷം നടത്തി ആക്രമണ സ്വഭാവം കാണിച്ച പ്രതി ജീപ്പിൽ നിന്ന് പലതവണ ചാടാൻ ശ്രമിച്ചു. പരാക്രമം കാണിച്ച…
Read Moreതനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ: മാത്യു കുഴൽനാടൻ എംഎൽഎ
ഇടുക്കി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐക്ക് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ സങ്കട മനോഭാവത്തിന്റെ ഉദാഹരണമാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. “റോഡ് ഉദ്ഘാടനമല്ല നടന്നത്, ഒരു ഭാഗം സാധാരണഗതിയിൽ തുറന്നു കൊടുത്തത് മാത്രമായിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വിഷയം നിയമസഭയിൽ ഉന്നയിക്കും. തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ ആണ്.’-മാത്യു കുഴൽനാടൻ പറഞ്ഞു. മൂവാറ്റുപുഴ സ്റ്റേഷനിൽ തന്നെ തെറ്റ് ചെയ്ത പൊലീസുകാർ നിരവധിയുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവം ഇല്ലേയെന്നും മാത്യുകുഴൽനാടൻ ചോദിച്ചു. എംസി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നവീകരണ പ്രവർത്തനങ്ങൾ…
Read More‘രശ്മി പഞ്ചപാവമായിരുന്നു, ആരോടും അധികം സംസാരിക്കാറില്ലാത്ത കുട്ടി’; പത്തനംതിട്ടയിലെ സംഭവത്തിൽ ഞെട്ടിത്തരിച്ച് അയല്‍വാസികള്‍
പത്തനംതിട്ട: ഹണിട്രാപില്‍ കുടുക്കി യുവാവിനെ വീട്ടിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ ഞെട്ടി അയല്‍വാസികള്‍. രശ്മി പഞ്ചപാവത്തെപോലെയായിരുന്നു ആരോടും ഒരു പരിധിയിൽക്കൂടുതൽ സംസാരിക്കാുകയോ ഇടപെഴകുകയോ ചെയ്യാറില്ലായിരുന്നു എന്ന് അയൽവാസി. ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ല. ആ സമയം വീട്ടില്‍ നല്ല പ്രയാസമായിരുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്ന കടയിൽ രശ്മി സഹായത്തിന് പോകുമായിരുന്നു. അമ്പലത്തിൽ മിക്ക ചടങ്ങുകളിലും രശ്മി മുടങ്ങാതെ പോയിരുന്നു. ഈ സംഭവം കേട്ടപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു എന്നും അയൽവാസികൾ പറഞ്ഞു. രശ്മിയെപ്പോലെ ജയേഷും പാവത്താനായിരുന്നു. ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടത്. ആ വ്യക്തിതന്നെയാണോ ഇതെല്ലാം ചെയ്തതെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും അയൽവാസികൾ കൂട്ടിച്ചേർത്തു. ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു പക്ഷേ ഇത് അക്രമത്തിനിരയായ യുവാവാണോ എന്ന് വ്യക്തമല്ലെന്നും ഇവര്‍ പറഞ്ഞു.
Read More