തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത് ആനന്ദ് ജീവനൊടുക്കുകയായിരുന്നു. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. സീറ്റ് ലഭിക്കാത്തതിനാൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തൃക്കണാപുരത്ത് വി. വിനോദ് കുമാർ ആണ് നിലവിലെ ബിജെപി സ്ഥാനാർഥി.
Read MoreCategory: Top News
പാലത്തായി പീഡനക്കേസ്: അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും
തലശേരി: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Moreഞാനും ഞാനുമെന്റാളും… ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം തള്ളി; രാജിവയ്ക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിട്ട് സിപിഎം നേതാവ്; പിന്നീട് പോസ്റ്റിന് സംഭവിച്ചത്…
ഈരാറ്റുപേട്ട: ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയതിനു പിന്നാലെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവും ഈരാറ്റുപേട്ട നഗരസഭാ പ്രതിപക്ഷ നേതാവുമായ അനസ് പാറയില്‍ പോസ്റ്റ് പിന്‍വലിച്ചു. അനസിന്റെ പോസ്റ്റ് പ്രാദേശിക സമൂഹമാധ്യമ കൂട്ടായ്മകളില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. അനസ് പാറയിലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കം തുടങ്ങിയതിനു പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന. ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സമൂഹമാധ്യമ പോസ്റ്റിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. ഔദ്യോഗിക സ്ഥാനങ്ങളല്ലാതെ സിപിഎമ്മിന്റെ അംഗത്വം രാജിവയ്ക്കുന്നതായി കുറിപ്പില്‍ പറഞ്ഞിരുന്നില്ല. സീറ്റ് വിഷയം ചര്‍ച്ച ചെയ്യാമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചതായാണ് സൂചന. 26-ാം ഡിവിഷനായ കല്ലോലിയില്നിന്നുള്ള കൗണ്‍സിലറാണ് അനസ് പാറയില്‍. രാജിക്കു പിന്നാലെ കല്ലോലി ഡിവിഷനില്‍നിന്ന് അനസിന്റെ ഭാര്യ ബീമാ അനസ് ജനകീയ സ്വതന്ത്ര…
Read Moreപാലത്തായി പീഡനം; ഉന്നതർപോലും കള്ളപ്പരാതിയെന്നു പറഞ്ഞ കേസ്; ഒടുവിൽ തെളിഞ്ഞത് പുനരന്വേഷണത്തിൽ; പീഡനം നടന്ന സ്ഥലങ്ങൾ പുനരാവിഷ്കരിച്ചു
തലശേരി: ക്ലാസ് മുറികളുടെ പുനഃരാവിഷ്കാരവും ക്ലാസിലെ മുഴുവൻ അധ്യാപകരുടെയും മൊഴി വീഡിയോ റെക്കോർഡിംഗ് നടത്തിയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പോലീസ് വല വിരിച്ചപ്പോൾ കുടുങ്ങിയത് അധ്യാപകന്റെയുള്ളിലെ ക്രിമിനൽ. കള്ളക്കേസെന്നും കുട്ടിയെ അടിക്കുക മാത്രമാണ് അധ്യാപകൻ ചെയ്തിട്ടുള്ളൂവെന്നും വിവിധ ഘട്ടങ്ങളിൽ പോലീസ് തന്നെ പറഞ്ഞ പാലത്തായി പീഡനക്കേസിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കേസന്വേഷണം പൂർത്തിയാക്കിയത്. പല ഘട്ടങ്ങളിലും ഐപിഎസുകാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും കള്ളപ്പരാതിയെന്ന നിഗമനത്തിൽ എത്തുകയും അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് കോടതിയിലപ്പോൾ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജെജെ ആക്ട് പ്രകാരം കുട്ടിയെ അടിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സത്യം തെളിഞ്ഞത് പുനഃരന്വേഷണത്തിലായിരുന്നു. പീഡനം നടന്ന സ്ഥലങ്ങൾ പുനരാവിഷ്കരിച്ചു2020 ഫെബ്രുവരി ഏഴിന് സ്കൂൾ…
Read Moreവഴിയിൽ തടഞ്ഞ് നിർത്തി തലയ്ക്ക് കല്ലിനിടിച്ച് കൊല്ലാൻ ശ്രമം; ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനാണ് ക്രൂരമർദനമേറ്റത്; യുവാക്കൾക്ക് 7 വർഷം കഠിന തടവ്
ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തുക്കളായ നാല് യുവാക്കളെ കോടതി കഠിനതടവിന് ശിക്ഷിച്ചു. ചേർത്തല നഗരസഭ 30-ാം വാർഡ് കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ് (വാവാ പ്രമോദ്), നഗരസഭ 28-ാം വാർഡ് നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശേരി കോളനി നിവാസികളായ പ്രിൻസ്, ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് എസ്. ലക്ഷ്മി ശിക്ഷിച്ചത്. 2018 ആഗസ്റ്റ് 16ന് ചേർത്തല ചുടുകാട് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെൽമറ്റും കല്ലുംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചേർത്തല സ്വദേശിയെ അവിടെ കൂടിയ അയൽവാസികൾ ഉടനടി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്. ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിൽ ഏഴുവർഷം കഠിന തടവിനും 50,000…
Read Moreനിയമ വിദ്യാർഥി പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പരാതി നൽകി വീട്ടുകാർ; ഒളിവിൽപ്പോയ വിദ്യാർഥിയെ വലയിലാക്കി പോലീസ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച നിയമ വിദ്യാർഥി പിടിയിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് കേസിൽ അറസ്റ്റിലായത്. ഇയാൾ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ശ്രേയസ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പേയാട് നിന്ന് പിടികൂടുകയായിരുന്നു. വിളപ്പിൽശാല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയത് നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിൽ; രാജ്യത്തിന് വേണ്ടി ഒരു തുള്ളിവിയര്പ്പ് പൊഴിക്കാത്തയാൾ; കടുത്ത വിമർശനവുമായി എം.എം. ഹസൻ
തിരുവനന്തപുരം: ശശി തരൂര്‍ തലമറന്ന് എണ്ണ തേക്കുകയാണെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതുമെന്ന രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്‍. മറ്റു കുടുംബങ്ങളെ പോലെയാണോ നെഹ്റു കുടുംബം. ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോ. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വ്യക്തമാക്കി. ഗാന്ധി കുടുംബത്തിനെതിരെ പറഞ്ഞ നിലപാട് മാറ്റിയില്ലെങ്കിൽ തരൂരിനെതിരെ ജനങ്ങൾ…
Read Moreനിസാരകാര്യങ്ങൾക്ക് വരെ ചൂരൽ പ്രയോഗം; മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ അധിക്ഷേപം; വൈക്കം പ്രീമെട്രിക് ഹോസ്റ്റൽ ജീവനക്കാർക്കെതിരെ വ്യാപക പരാതി
വൈക്കം: വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെത്തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടുപോകുന്നതായി പരാതി. വൈക്കം നഗരസഭാ പരിധിയിൽ പുളിഞ്ചുവട്ടിൽ പട്ടികജാതി വികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെ ൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവുമായി രക്ഷിതാക്കളും രംഗത്തെത്തി. യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്. ഈ അധ്യയന വർഷം ചുമതലയേറ്റ വാർഡന്റെയും റസിഡന്റ് ട്യൂട്ടറുടെയും ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടെ തലയാഴം, ഉദയനാപുരം സ്വദേശികളായ ആറു കുട്ടികൾ ഹോസ്റ്റലിൽനിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ വാർഡനും റസിഡന്റ് ട്യൂട്ടറും ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും…
Read Moreഒരുക്കങ്ങൾ കഠിനമെന്റയ്യപ്പാ..! എരുമേലി ശരണവഴിയിലേക്ക്: പേട്ടതുള്ളി മലചവിട്ടാൻ ദിവസവും ആയിരക്കണക്കിന് അയ്യപ്പന്മാരെത്തുന്ന ഇവിടെ ക്രമീകരണങ്ങൾ പാതിവഴിയിൽ
എരുമേലി: ശബരിമല മണ്ഡലകാലത്തിലേക്ക് ഇനി മൂന്നു ദിവസം മാത്രം. ശരണം വിളികളാൽ എരുമേലി മുഖരിതമാകും. ആയിരക്കണക്കിന് അയ്യപ്പൻമാരാണ് ദിവസവും എത്തുക. ടൗൺ റോഡിൽ അടുത്ത ദിവസം മുതൽ വൺവേ ട്രാഫിക് ഏർപ്പെടുത്തും. ക്രമീകരണങ്ങൾപൂർത്തിയായിട്ടില്ല സർക്കാർ വക ഉൾപ്പെടെ ക്രമീകരണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾപോലും ഇത്തവണയില്ലെന്ന ആക്ഷേപം ശക്തമാണ്. വിവിധ വകുപ്പുകളുടെ ഓഫീസുകൾ 16ന് ആരംഭിക്കും. പക്ഷേ ഇതിനുള്ള തയ്യാറെടുപ്പായില്ല. ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ ഇനിയും പണികൾ പൂർത്തിയായിട്ടില്ല. സീസണിന് മുമ്പ് തോടുകൾ ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. താത്കാലിക ആശുപത്രികളുടെയും വിശുദ്ധിസേനയുടെയും പ്രവർത്തനത്തിന് ദേവസ്വം ബോർഡ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പരാതി പറയുന്നു. ഫയർ ഫോഴ്സ് യൂണിറ്റിനുള്ള ഷെഡ് നിർമിച്ചിട്ടില്ല. പമ്പ സ്പെഷൽ സർവീസുകൾ നാളെ മുതൽ സജീവമാകുമെന്നിരിക്കെ കെഎസ്ആർടിസി ഓഫീസിന് മുറികൾ നൽകാമെന്ന വാഗ്ദാനവും ദേവസ്വം ബോർഡ് പാലിച്ചിട്ടില്ല. കെഎസ്ആർടിസി സ്റ്റാൻഡിൽ പഞ്ചായത്ത്…
Read Moreആറന്മുളയുടെ മുൻ എംഎൽഎ കെ.സി.ആർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; വോട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജഗോപാലിന്റെ പോസ്റ്റർ ശ്രദ്ധേയമാകുന്നു
ആറന്മുള: മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.സി. രാജഗോപാൽ വീണ്ടും പഞ്ചായത്തിലേക്ക്. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് കെ.സി. രാജഗോപാൽ ജനവിധി തേടുന്നത്. മുന്‍പ് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 2006 – 2011 കാലയളവിൽ ആറന്മുള എംഎൽഎ ആയിരുന്നു.സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് കഴിഞ്ഞ സമ്മേളനത്തിൽ ഒഴിവാക്കപ്പെട്ട അദ്ദേഹം പാർട്ടിയിൽ കടുത്ത വി.എസ്. പക്ഷക്കാരനാണ്. വി.എസ്. അച്യുതാനന്ദന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററാണ് കെ.സി. രാജഗോപാൽ ആദ്യം പുറത്തിറക്കിയിരിക്കുന്നത്.
Read More