മാന്നാർ: കേരളത്തിൽ വർഗീയത പറഞ്ഞ് വേരുറപ്പിക്കാൻ ബിജെ പി ശ്രമിക്കുകയാണന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മാന്നാറിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്നാണ് ബിജെപി പറയുന്നത്. എത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ബിജെപി കേരളം പിടിക്കില്ല. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്നാണ് പഠിപ്പിക്കുന്നത്. വിശ്വാസികൾ വർഗീയവാദികളല്ലെന്നും സിപിഎമ്മിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജ് അധ്യക്ഷനായിരുന്നു. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. എ. മഹേന്ദ്രൻ, എം.എച്ച്. റഷീദ്, ആർ. രാജേഷ്, പുഷ്പലത മധു, എം. ശശികുമാർ, ബി.കെ. പ്രസാദ്, അഡ്വ. സുരേഷ് മത്തായി എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Top News
മക്കൾ ആത്മഹത്യ ചെയ്യാൻ വീടുവിട്ടിറങ്ങിയെന്ന് പറഞ്ഞുകൊണ്ട് വൃദ്ധയുടെ ഫോൺ കോൾ; കാക്കിയുടെ കരുതലിൽ ദമ്പതികൾക്ക് പുനർജന്മം; ഗാന്ധിനഗർ പോലീസിന് അഭിനന്ദനപ്രവാഹം
ഗാന്ധിനഗർ: കടം കയറി ആത്മഹത്യയ്ക്ക് റെയിൽവേ ട്രാക്കിലെത്തിയ ദമ്പതികളെ ഗാന്ധിനഗർ പോലീസ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ വീട്ടില്‍നിന്നിറങ്ങിയ ദമ്പതികളെ അതിവേഗം കണ്ടെത്തി പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് പ്രായമായ ഒരു സ്ത്രീയുടെ ഫോൺകോൾ എത്തി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ വിദേശത്തായിരുന്ന മകനും ഭാര്യയും കുറച്ച് സമയം മുമ്പ് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നു പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്ന് അവർ പോലീസിനോട് പറഞ്ഞു. സ്റ്റേഷനിലെ ജിഡി ചാർജ് എഎസ്ഐ പ്രതീഷ് രാജ് ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും എഴുതിയെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ സിബിമോനെയും സിപിഒ ഡെന്നിയെയും വിവരമറിയിച്ചു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന സിബിമോനും ഡെന്നിയും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പരിസര പ്രദേശങ്ങളില്‍ അന്വേഷണം നടത്തുകയും നീലിമംഗലം…
Read Moreഒഴിഞ്ഞു പോങ്കോ… മരുമകളുടെ ദേഹത്ത് മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ; ആഭിചാരക്രിയയുടെ പേരില്‍ യുവതി നേരിട്ടത് ക്രൂരപീഡനം; ഭര്‍ത്താവും മന്ത്രവാദിയും പിടിയില്‍
മണര്‍കാട്: ആഭിചാരക്രിയയുടെ പേരില്‍ യുവതിയെ മണിക്കൂറുകള്‍ നീളുന്ന ശാരീരിക, മാനസിക പീഡനം നടത്തിയ ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നു പേര് പോലീസ് പിടിയില്‍. പത്തനംതിട്ട പെരുംതുരുത്ത് പന്നിക്കുഴി മാടാച്ചിറ ശിവദാസ് (54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണു മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ഭര്‍ത്താവിനൊപ്പം ഭര്തൃവീട്ടിലാണു താമസിച്ചിരുന്നത്. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞു യുവാവിന്റെ മാതാവ് ഇടപെട്ട് തിരുവല്ല മുത്തൂര്‍ സ്വദേശി ശിവന് തിരുമേനിയെന്ന പൂജാരിയെ (ശിവദാസ്) വിളിച്ചു വരുത്തി. ഇയാളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തി. ശരീരം പൊള്ളിക്കുകയും മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെത്തുടര്‍ന്നു പിതാവ് പോലീസ് സ്റ്റേഷനില്‍ നല്കിയ…
Read Moreഒറ്റചോദ്യത്തിൽ തന്നെ ഡമ്മി പ്രതിയുടെ കാറ്റുപോയി; കാറിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കാറുടമയുടെ പദ്ധതി പൊളിച്ച് പാലാ പോലീസ്; മരണത്തോട് മല്ലടിച്ച് വീട്ടമ്മ
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്. പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreവെർച്വൽ അറസ്റ്റിൽ ഡോക്ടർക്ക് നഷ്ടപ്പെട്ടത് ഒരു കോടി രൂപ; പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; വെര്‍ച്വല്‍ അറസ്റ്റ് നിയമപരമല്ലെന്ന് ഓർമിപ്പിച്ച് പോലീസുകാർ
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ എണ്‍പത്തിയൊന്നുകാരനായ ഡോക്ടറില്‍ നിന്ന് വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന വി.ജെ സെബാസ്റ്റ്യനാണ് (81) ആണ് തട്ടിപ്പിന് ഇരയായത്. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതി ചേര്‍ത്താണ് സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. വെര്‍ച്വല്‍ അറസ്റ്റിലൂടെ ഡോക്ടറില്‍ നിന്നും പ്രതികള്‍ 1.30 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പരാതി ലഭിച്ച് മണിക്കുറുകള്‍ക്കകം സൈബര്‍ പോലീസ് 1.06 കോടി രൂപയുടെ തുടര്‍ കൈമാറ്റം ഫ്രീസ് ചെയ്തിരുന്നു.ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ…
Read Moreജെൻസി കുട്ടികളുടെ കാലം; അമ്പലപ്പുഴയിൽ കലോത്സവ പരിപാടിയിൽ പ്ലസ്ടു വിദ്യാർഥിനികളുടെ ലഹരി ഉപയോഗം; ബോധരഹിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അമ്പലപ്പുഴ: സ്കൂൾ കലോത്സവ പരിസരത്ത് പെൺകുട്ടികൾ ലഹരിക്കടിമകളായി ബോധരഹിതരായി. രണ്ടു പ്ലസ് ടു വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിന് പടിഞ്ഞാറ്, കാക്കാഴം വ്യാസാ ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള പെൺകുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഏതാനും പെൺകുട്ടികളെ അമ്പലപ്പുഴ ജംഗ്ഷന് തെക്കു ഭാഗത്തുള്ള സ്വകാര്യ ലോഡ്ജിൽനിന്ന് ലഹരിയുമായി പിടികൂടിയിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചു. എന്നാൽ, പെൺകുട്ടികൾക്ക് എവിടെനിന്ന് ലഹരി ലഭിച്ചു എന്നന്വേഷിക്കാൻ പോലീസ് തയാറായില്ല. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ പറഞ്ഞുവിടുകയായിരുന്നു. നിരവധി പെൺകുട്ടികളാണ് ലഹരി ഉപയോഗത്തിനടിമകളായി പലയിടത്തും കറങ്ങി നടക്കുന്നത്. ഇന്നലെ കലോത്സവ പരിസരത്ത് ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും പെൺകുട്ടികളുടെ ലഹരി ഉപയോഗത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.
Read Moreമാലാഖമാരാണെന്ന പേരിന് കളങ്കം; രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊന്നു: വേദനസംഹാരികൾ നൽകി കൊലപാതം ചെയ്ത നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ
ബെർലിൻ: ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊലപ്പെടുത്തിയ കേസിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി. 44 കാരനായ നഴ്സ് ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേക ഗൗരവമുള്ളതാണെന്നും കോടതി വിധിയിൽ പറയുന്നു. മാരകമായ മരുന്നുകൾ കുത്തിവച്ചാണ് നഴ്സ് കൊലപാതകം നടത്തിയത്. 2023 ഡിസംബർ മുതൽ 2024 മേയ് വരെ ജർമനിയിലെ ആച്ചനിനടുത്തുള്ള വുർസെലെനിലെ ഒരു ക്ലിനിക്കില്‍ ആയിരുന്നു സംഭവം. അമിതമായ രീതിയിൽ വേദനസംഹാരികൾ നൽകിയായിരുന്നു കൊലപാതകം. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രായമായ രോഗികൾക്ക് വലിയ അളവിൽ ലഹരിമരുന്നുകളോ വേദന സംഹാരികളോ പ്രതിയായ നഴ്സ് കുത്തിവച്ചുവെന്നും കോടതി കണ്ടെത്തി. അമേരിക്കയിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മോർഫിനും മിഡാസോലവും പ്രതി ഉപയോഗിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ.
Read Moreവാതിൽ ചവിട്ടിതുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന ഭാര്യയെ; രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയത് ഉറമ്പുകളോടുള്ള ഭയം മൂലമെന്ന് പോലീസ്
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയ നിലയിൽ. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്. 2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreഹോസ്റ്റലിലെ കുളിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി; നഗ്നദൃശ്യങ്ങൾ പകർത്തിയത് കാമുകന് വേണ്ടി; യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പോലീസിന്റെ പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ബംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
Read Moreഎയിംസ് കേരളത്തിന് തരുമെങ്കിൽ അത് അടിതെറ്റിയ ജില്ലയായ ആലപ്പുഴയ്ക്ക് വേണം; തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് വരില്ല; സുരേഷ് ഗോപിയുടെ പരിഗണനയിൽ തൃശൂർ മൂന്നാം സ്ഥാനത്ത്
തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല. പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Read More