നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവ. ആശുപത്രിക്കു സമീപം ആലപ്പുറത്ത് ശിവശങ്കറി (21) നെയാണു റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നു പിടികൂടിയത്. പിടികൂടിയ രാസ ലഹരിക്ക് പത്തു ലക്ഷത്തിലേറെ രൂപ വിലവരും.ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്തു വില്‍പനയ്ക്കെത്തിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പായ്ക്ക് ചെയ്ത് ഒളിപ്പിച്ചനിലയിലാണ് രാസലഹരി കണ്ടെത്തിയത്. നാർകോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി. ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്ഐ എസ്.എസ്. ശ്രീലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Read MoreCategory: Top News
തകർന്നടിയുന്നത് ആരുടെയൊക്കെ പ്രതിഷ്ഠകൾ; 15 പേർ അടുങ്ങുന്ന ഉന്നതർ ആരാണ്; ശബരിമലയിലെ സ്വർണക്കൊള്ള ഗൂഢാലോചനയുടെ ഭാഗം; തനിക്ക് ഒന്നും കിട്ടിയില്ലെന്ന് പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയിൽ ഉന്നതർ അടക്കം 15 പേർക്ക് പങ്കുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. കേരളത്തിനകത്തും പുറത്തുമായി നടന്ന ഗൂഢാലോചനയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് ഉണ്ണിക്കൃഷ് ണൻ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. വൻ റാക്കറ്റുകൾ ഉൾപ്പെട്ട സംഘമാണ് ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലുള്ളത്. കേരളത്തിലും പിന്നീടു ബംഗളൂരുവിലും ഹൈദരാബാദിലും ഇതുസംബന്ധിച്ച ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. കട്ടിളയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണപ്പാളികൾ ഉരുക്കി മാറ്റിയ സംഭവത്തിൽ തനിക്ക് ലാഭമൊന്നും ലഭിച്ചിട്ടില്ല. ഇതിന്റെ വിഹിതത്തിൽ നല്ലൊരു ശതമാനവും ഉന്നതർ ഉൾപ്പെട്ട വൻ റാക്കറ്റുകൾക്കാണു ലഭിച്ചത്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആവശ്യമായ നടപടി പ്രത്യേക അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
Read Moreചെറിയ മീനല്ല പോറ്റി; വീടിന്റെ പലയിടത്തായി തീയിട്ടതിന്റെ അവശിഷ്ടങ്ങൾ; ചാരമായത് തന്ത്രപ്രധാന രേഖകളോ? ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്ന് സ്വർണം കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽനിന്ന് നിരവധി ഭൂമി ഇടപാടുകളുടെ രേഖകളും പ്രമാണങ്ങളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് നിരവധി ആധാരങ്ങളും മറ്റു രേഖകളും കണ്ടെടുത്തത്. ഇവ ബിനാമി ഇടപാടുകളാണോ അതോ ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്നതിനായി വാങ്ങിവച്ചിരിക്കുന്ന ഭൂമിയുടെ രേഖകളാണോ എന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പിന്നീട് പരിശോധിക്കും. വീടിന്റെ ചുറ്റുപാടുകളിൽ പലയിടത്തും തീയിട്ടതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന തെളിവുകൾ ഇയാൾ കത്തിച്ചുകളഞ്ഞതാണോയെന്നും അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇയാൾക്ക് ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്നു പരാതിയുണ്ട്. പിടിച്ചെടുത്ത രേഖകളുടെ നിജസ്ഥിതി ദീപാവലി അവധിക്കു പിന്നാലെ ഓഫീസുകൾ തുറന്നശേഷം പരിശോധിക്കും. ദീപാവലി അവധിയായതിനാൽ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ പോലീസുകാരുടെ കാവലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി വിശ്രമിക്കുകയാണ്. ഇന്നലെ മൊഴിയെടുപ്പില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദീപാവലിക്കു ശേഷമാകും കൂടുതൽ…
Read Moreഅഖിലിന്റെ ഫിറ്റ്നസ് സെന്ററിലെത്താൻ കുട്ടികൾക്ക് വല്ലാത്ത ലഹരി; മസില് വന്നതുമില്ല, കുട്ടികളെല്ലാം ലഹരി മുക്തകേന്ദ്രത്തിലും; എംഡിഎംഎയുമായി മാഷിനെ കുടുക്കി പോലീസ്
ആലപ്പുഴ: നൂറനാട്ട് ഫിറ്റ്നസ് സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 48 ഗ്രാം എംഡിഎംഎയുമായി പിടിച്ചെടുത്തു. നൂറനാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുകയായിരുന്നു അഖിൽ നാഥ്. ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതി. ഫിറ്റ്നസിനായി രാസലഹരി ആവശ്യമാണെന്ന് വരുത്തിത്തീർത്താണ് യുവതീ യുവാക്കൾക്ക് ലഹരി വിൽപന നടത്തിയിരുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്ന ചില യുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ച് നൂറനാട്ടുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇയാൾ ലഹരി ഉപയോഗത്തിനായി പ്രത്യേക പാർട്ടികളും നടത്തിയിരുന്നതായി പോലീസ് പറയുന്നു. കേരളത്തിന് പുറത്തുനിന്നാണ് രാസലഹരി എത്തിച്ചിരുന്നത്. രണ്ടുമാസം മുൻപ് ഇയാളുടെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ഇതേ സ്ക്വാഡ് പിടികൂടിയിരുന്നു. ജില്ലാ…
Read Moreകാന്താരിയുടെ ഓരോ കുറുന്പുകൾ: കാമുകനോട് പിണങ്ങി യുവതി കായലിൽ ചാടി: രക്ഷിക്കാന്‍ കാമുകനും കൂടെച്ചാടി; യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍
കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന്‍ കാമുകനും കൂടെച്ചാടി. മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍. കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
Read Moreപാതിരാത്രി ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; ഭയന്നു പോയ യുവതി രാവിലെ അധികൃതരെ വിവരമറിയിച്ചു; പ്രതി പിടിയിൽ
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Read Moreഉണ്ണികൃഷ്ണൻ പോറ്റിയെ വെട്ടിലാക്കി വട്ടിപ്പലിശ ഇടപാട്: വീട്ടിൽ നിന്ന് സ്വർണവും പണവും ആധാരങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു. വീട്ടിൽ നടത്തിയ പരിശോധനക്കിടെ ഇടപാടുകളുടെ ആധാരങ്ങൾ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. 2020-നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Read Moreപോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചു: അന്ന് 150 ദിവസം ജയിലിൽ ഇട്ടതും പോലീസ്; ഇന്ന് നെഞ്ച് വേദന വന്നപ്പോൾ രക്ഷകരായതും പോലീസ്
രാജപുരം: ചെയ്യാത്ത കുറ്റത്തിന് 150 ദിവസം ജയിലിൽ കഴിയേണ്ടി വന്നയാളാണ് മാലക്കല്ല് പതിനെട്ടാം മൈലിലെ ഞരളാട്ട് ബിജു മാത്യു (49). ഒപ്പമുള്ള സുഹൃത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ വർഷം നവംബർ 25ന് കോഴിക്കോട് പോലീസ് ഇരുവരെയും പിടികൂടി ജയിലിലടച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നയാളെന്ന ദുഷ്പേരു മൂലം ഏറെനാൾ ജോലി പോലും കിട്ടാതെ വലഞ്ഞ ബിജു 76 വയസുള്ള അമ്മയ്ക്കൊപ്പം മാലക്കല്ലിലെ വീട്ടിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. നടക്കാൻ പോലും വയ്യാത്ത അമ്മയെ വിവരമറിയിക്കാതെ നേരേ സംസ്ഥാനപാതയിലേക്ക് ഇറങ്ങിനിന്നു. നിരവധി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് രാജപുരം പോലീസിന്റെ പട്രോളിംഗ് സംഘം അതുവഴി വന്നത്. ഒട്ടും സമയം കളയാതെ സിപിആർ നൽകിയും ആശുപത്രിയിലെത്തിച്ചും പോലീസ് ബിജുവിന്റെ ജീവൻ രക്ഷിച്ചു. കോഴിക്കോട്ടെ സഹപ്രവർത്തകർ അറിയാതെ ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തം…
Read Moreരാജേഷേ നീയോ… പതുങ്ങിപ്പതുങ്ങി വീടിന്റെ പിന്നാമ്പുറത്തെത്തി; വൃദ്ധയുടെ മാലപൊട്ടിച്ച് വേഗത്തിൽ സ്ഥാലം വിട്ടു; സിസി ടിവിയിൽ നാട്ടുകാർ കണ്ടത് സിപിഎം കൗൺസിലറെ
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ പി.പി. രാജേഷാണ് അറസ്റ്റിൽ. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിൻവശത്തുനിന്ന് മീൻ വെട്ടുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴോക്കും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്നു കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
Read Moreസജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല; കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ നാലേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് വിധിച്ചു. കൊലപാതകത്തിനും അതിക്രമിച്ചു കയറിയതിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചെന്താമരയ്ക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി പരാമർശിച്ചു. 2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായ നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിത (35)യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇക്കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി.
Read More