വണ്ടിപ്പെരിയാർ: വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽപോയ ആദിവാസി സ്ത്രീ പ്രസവിച്ചു. വള്ളക്കടവ് റേഞ്ചിന്റെ കീഴിൽ കാട്ടിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ബിന്ദു ( 24 ) ആണ് പെൺകുഞ്ഞിനു ജൻമം നൽകിയത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സുരേഷ്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിലെത്തി. കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി ശ്രമിച്ചങ്കിലും ബിന്ദു അവരോടൊപ്പം പോകാൻ തയാറായില്ല. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിയെ ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്കു വേണ്ട ചികിത്സ ഇവർ ഉറപ്പാക്കി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ദീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി വർക്കർ…
Read MoreCategory: Top News
ചുരുളുകൾ ഓരോന്നായി അഴിച്ച് ക്രൈം ബ്രാഞ്ച്; ജെയ്നമ്മയെ മാത്രമല്ല ബിന്ദുവിനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യന്‍? ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവുകൾ
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി സെബാസ്റ്റ്യന്‍ മറ്റൊരു കൊലക്കേസില്കൂടി പ്രതിയായി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊല ചെയ്തതില്‍ സെബാസ്റ്റ്യന്റെ പങ്കും നിര്‍ണായക തെളിവുകളും ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തു എന്നാണ് സൂചന.വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന അവിവാഹിതയായ ബിന്ദു സെബാസ്റ്റ്യനുമായി അടുപ്പത്തിലായിരുന്നു. ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ ബിന്ദു സന്ദര്‍ശകയുമായിരുന്നു. അക്കാലത്ത് സെബാസ്റ്റ്യനുമായി ബ്രോക്കര്‍ പണിയില്‍ അടുപ്പമുണ്ടായിരുന്നവരെയും സ്വത്ത് അപഹരണത്തിന് സഹായിച്ചവരെയും തുടരെ ചോദ്യം ചെയ്തതോടെയാണ് ബിന്ദു കൊല ചെയ്യപ്പെട്ടു എന്നു സ്ഥിരീകരണമായത്. ബിന്ദു കൊലക്കേസില്‍ മറ്റു ചിലര്‍കൂടി അറസ്റ്റിലാകും. 2006 ലാണ് ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്.…
Read Moreഭാര്യയെ കാണാൻ ആൺസുഹൃത്തെത്തി; വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ നഗ്നനാക്കി പരസ്യമായി നടത്തിച്ച് ഭർത്താവും സുഹൃത്തുക്കളും; ദൃശ്യങ്ങൾ ഫോണിൽ പകർത്തി നാട്ടുകാരും
പുരി: പരപുരുഷ ബന്ധം ആരോപിച്ച് യുവതിയെയും ആൺസുഹൃത്തിനെയും മര്‍ദിച്ച് മാല അണിയിച്ച് തെരുവിലൂടെ നടത്തി ഭര്‍ത്താവും സുഹൃത്തുക്കളും. പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ നടത്തിപ്പിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. സ്കൂള്‍ അധ്യാപകരാണ് ഇരുവരും. ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോളജ് അധ്യാപകനായ ഭര്‍ത്താവുമായി ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു അധ്യാപിക. പുരിയിലെ നീമാപഡ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെ, ഭര്‍ത്താവും കൂട്ടാളികളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുള്ളില്‍ ഈ സമയത്ത് യുവതിയുടെ പുരുഷസുഹൃത്തും ഉണ്ടായിരുന്നു. ഭര്‍ത്താവ് ഭാര്യയേയും സുഹൃത്തിനേയും മര്‍ദിക്കുകയും വീട്ടില്‍നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും ചെയ്തു. ജനങ്ങള്‍ നോക്കിനില്‍ക്കെ, ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും മാല അണിയിക്കുകയും യുവാവിനെ വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്ന് ആള്‍ക്കൂട്ടം വളഞ്ഞ…
Read Moreഒരു ഹായിൽ തുടങ്ങുന്ന സൗഹൃദ ചാറ്റിംഗ്; ഇരയെ വലയിൽ വീഴ്ത്തിയശേഷം ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ 26കാരൻ അറസ്റ്റിൽ
തൃശൂര്‍: വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി ശല്യം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് എറണാകുളത്തുനിന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Read Moreവേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം; പരാതിക്കാർക്ക് പിന്നിൽ വേടന്റെ വാക്കുകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവർ; രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് കുടുംബം
കൊച്ചി: റാപ്പര്‍ വേടനെതിരായ പീഡന കേസ് ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നില്‍. വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. വേടന്റെ സഹോദരന് ഹരിദാസ് ആണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുമായി വന്നിട്ടുള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്നാണോ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണം. നിലവിലേതു പോലെ മറ്റ് പരാതികളും പരിഗണിക്കാന്‍ തുടങ്ങിയാല്‍ തന്റെ സഹോദരന് സ്ഥിരം കുറ്റവാളിയാണെന്ന് നിയമത്തിനും സമൂഹത്തിനും മുന്നില്‍ ചൂണ്ടിക്കാണിക്കപ്പെടും. ഈ വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി ഗൂഢാലോചനയുണ്ടോ എന്ന് കണ്ടുപിടിക്കണം. കലാകാരന് എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയതോതില്‍ ഗൂഢാലോതന നടക്കുന്നതായും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വേടന്റെ സഹോദരന് ആരോപിക്കുന്നു.
Read Moreയുവതിയുടെ ശരീരത്തിൽ കടന്നു പിടിച്ചു; ബഹളം വച്ചപ്പോൾ ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു; കൊല്ലത്തെ 22കാരൻ അൻവർഷാ മുമ്പും സമാന കേസിലെ പ്രതി
കൊല്ലം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ പൊതുസ്ഥലത്ത് മാനഹാനിപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പട്ടരുമുക്ക് ആദിൽ മൻസിലിൽ അൻവർഷാ(22) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് രാത്രി 7.45 ന് സ്കൂട്ടറിൽ വരികയായിരുന്നു യുവതി. മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി ഓവർടേക്ക് ചെയ്ത് വലതു വശത്തെത്തിയ ശേഷം യുവതിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തുകയും യുവതി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സ്ത്രീകളെ ഇത്തരത്തിൽ മാനഹാനിപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ…
Read Moreയജമാനൻ വരും, വരാതിരിക്കില്ല; നായയും മുട്ടനാടും കാത്തിരിക്കുന്നു; കാഞ്ഞിരപ്പള്ളിയിലെത്തിയ അതിഥികൾക്ക് സംരക്ഷണം നൽകി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ഒരു നായയും മുട്ടനാടുമാണ് ഇപ്പോൾ നാട്ടിലെ സംസാരവിഷയം. മൂന്നു ദിവസം മുന്‍പ് കറിപ്ലാവ് ഭാഗത്തു കൂട്ടുകാരെപ്പോലെ പ്രത്യക്ഷപ്പെട്ട ഇവർ ഇപ്പോൾ നാട്ടുകാരുടെ സംരക്ഷണയിലാണ്. ഡാൽമേഷൻ ഇനത്തിൽപ്പെട്ട ഒരു നായയും ബീറ്റൽ ഇനം മുട്ടനാടുമാണ് ഇപ്പോൾ നാട്ടുകാർക്ക് കൗതുകമായി മാറിയിരിക്കുന്നത്. ഇപ്പോൾ ഇവ കാഞ്ഞിരപ്പള്ളി ഹൗസിംഗ് ബോർഡ് കോളനി നിവാസികളുടെ സംരക്ഷണയിലാണ്. ഉടമസ്ഥൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഇവയെ സംരക്ഷിക്കുകയാണ് നാട്ടുകാർ. രണ്ടുപേരുടെയും കഴുത്തിൽ ഒരേ തരത്തിലുള്ള മണികൾ കെട്ടിയിട്ടുണ്ട്. രണ്ടുപേരും ഒരേ പാത്രത്തിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. ആടിനെ മറ്റാരും തട്ടിക്കൊണ്ടു പോകാതിരിക്കാൻ നായയുടെ പ്രത്യേക കരുതലുമുണ്ട്. ഇവയെ നഷ്ടപ്പെട്ടുപോയവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി കൃത്യമായ വിവരങ്ങൾ നൽകി ഹൗസിംഗ് ബോർഡ് കോളനിയിൽനിന്നു കൊണ്ടുപോകാവുന്നതാണെന്ന് ഹൗസിംഗ് ബോർഡ് പ്രസിഡന്റ് ബിജുമോൻ ഇമ്മാനുവൽ വാഴയ്ക്കാപ്പാറ അറിയിച്ചു.
Read Moreഅമ്മയ്ക്ക് ചെലവിനു കൊടുക്കാത്ത മകന് തടവുശിക്ഷ; മാസം 2000 രൂപ പോലും കൊടുക്കാൻ പറ്റില്ലെന്ന് മകൻ; എങ്കിൽ ജയിലിൽ കിടക്കട്ടെയെന്ന് കമ്മീഷൻ
കാഞ്ഞങ്ങാട്: അമ്മയ്ക്ക് ചെലവിനു നല്‍കാത്ത മകന് തടവുശിക്ഷ. മടിക്കൈ കാഞ്ഞിരപ്പൊയില്‍ ചോമംകോട് സ്വദേശിനി ഏലിയാമ്മ ജോസഫിന്റെ പരാതിയില്‍ മകന് മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷിനെയാണു ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. മാതാപിതാക്കള്‍ക്ക് ചെലവിനു കൊടുക്കാത്ത കേസില്‍ ഇത്തരമൊരു വിധിയുണ്ടാകുന്നത് അപൂര്‍വമാണെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. ആര്‍ഡിഒ ചുമതല വഹിക്കുന്ന ബിനു ജോസഫ് ആണ് വിധി പുറപ്പെടുവിച്ചത്.ആറുമാസത്തെ കുടിശിക തുകയായ 12,000 രൂപ നല്കുന്ന കാലയളവു വരെ ജയിലില്‍ അടയ്ക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 5 (8), ബിഎന്‍എസ്എസ് 144 നിയമ പ്രകാരമാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിക്കുന്നതിന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആയ ആര്‍ഡിഒ ഉത്തരവായത്. ഏലിയാമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് പ്രതിമാസം 2000 നല്കാന് മാര്‍ച്ച് 18ന് ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ തുക മകന് നല്‍കുന്നില്ലെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഏപ്രില്‍ 24ന് ഏലിയാമ്മ…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം; ഒരു മാസത്തിനിടെ മരിച്ചത് ആറുപേർ; അസുഖം ബാധിച്ച് ചിക്ത്സയിലുള്ളത് 11 പേർ
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (51) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത്…
Read Moreഅവനെ ഇനിയും പ്രണയിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പെൺകുട്ടി; പതിനേഴര വയസുള്ള പെൺകുട്ടിയുടെ വാക്കിൽ 18കാരനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പ്രണയ ബന്ധം തുടരണമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥനമാനിച്ച് ആണ് സുഹൃത്തിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചെന്നാരോപിച്ചാണ് 18കാരനെതിരേ കേസ് എടുത്തത്. വിഷയം ഒത്തുതീര്‍പ്പാക്കിയെന്നും പരാതിയില്ലെന്നും ഇരയും മാതാപിതാക്കളും അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. കൗമാരകാലത്തെ സ്വഭാവവ്യതിയാനങ്ങള്‍ ക്രിമിനല്‍ കുറ്റമായി മാറിയ സാഹചര്യമാണ് ഈ കേസിലുണ്ടായതെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയെ ഹര്ജിക്കാരന് കൂട്ടിക്കൊണ്ടുപോയി പല ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കേസിന് കാരണമായത്. പെണ്‍കുട്ടിക്ക് പതിനേഴര വയസായപ്പോഴായിരുന്നു സംഭവങ്ങള്‍. ആറുമാസം കൂടി കഴിഞ്ഞാണ് സംഭവങ്ങളെങ്കില്‍ അത് ഉഭയസമ്മതത്തോടെയാണെന്ന് കണക്കാക്കുമായിരുന്നുവെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷന് നടപടികള്‍ തുടരുന്നത് ഹര്‍ജിക്കാരന്റെ ഭാവിക്ക് ദോഷമാകും. പ്രണയബന്ധം വിവാഹത്തിലെത്താനുള്ള സാധ്യതയും ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.
Read More