കോഴിക്കോട്: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ജെന്‍സികള്‍ക്ക് നിരാശപ്പെടേണ്ടിവരും. അവരുടെ ‘വലിയ’ആഗ്രഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വാക്കുപാലിച്ചോ, ഇല്ലയോ എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. ചിലരാകട്ടെ എംവിഡി ഫേസ്ബുക്ക് പേജിലും കയറി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത മോഡിഫിക്കേഷന് ഇതായിരുന്നോ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് ഏറെയും. ചതിച്ചാശാനേ…ഇതെന്ത് മോഡിഫിക്കേഷന് എന്നാണ് ചിലര്‍ ചോദിക്കുന്നത്. പെട്ടി ഓട്ടോ ടിപ്പര്‍ ആക്കുന്ന മോഡിഫിക്കേഷനാണോ ഉദ്ദേശിച്ചതെന്ന ചോദ്യം മറുവിഭാഗം ഉയര്‍ത്തുന്നു. പഞ്ചറായ ടയര്‍ മാറ്റാനുള്ള അനുമതിയുണ്ടാകുമോ, ടയറില്‍ എയര്‍ എത്രവേണേലും അടിക്കാമോ, പഴുത്ത ചക്ക ഡിക്കിയില്‍ കൊണ്ടുപോകാമോ തുടങ്ങി പരിഹാസ ചോദ്യം വേറെ. എന്തായാലും മുഖ്യമന്ത്രിയുടെ വാഗ്ദാനവും ഒടുവില്‍ എംവിഡിയുടെ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയ കത്തിക്കുകയാണ്. റിപ്പോര്ട്ടിൻമേല് മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നിലപാട് എടുക്കുമെന്ന ആകാംക്ഷയും ഏറുകയാണ്. വാഹനത്തിന്റെ രൂപത്തില്‍…
Read MoreCategory: Top News
കൊണ്ടോട്ടിയിൽ ഏഴുവയസുകാരന്റെ ജീവൻ കവർന്നത് ശ്രീലങ്കൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റ്; ആന്റിവെനം കിട്ടാതിരുന്നത് മരണത്തിന് കാരണമായി
കൊണ്ടോട്ടി: കിഴിശേരിയിൽ അപൂർവയിനം പാന്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (ഏഴ്) ആണ് ഇന്നലെ മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ വിദ്യാർഥിയാണ് നസൽ. ഏതാനും ദിവസങ്ങൾക്കു മുന്‍പ് കൊണ്ടോട്ടി കിഴിശേരിയിലുള്ള അമ്മ നുസറത്തിന്റെ വീട്ടിൽ വച്ചാണ് കുട്ടിയെ പാന്പ് കടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു കുട്ടി. ശ്രീലങ്കൻ ഇനത്തിൽപ്പെട്ട അപൂർവയിനം പാന്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട പാന്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിച്ചു. അമ്മയുടെ വീട്ടിൽനിന്ന് കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരൻ: നിമൽ. വിദ്യാർഥിയുടെ മരണം…
Read Moreഅമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആരോപണവിധേയയാണ്; അവരുടെ മുന്നിൽ എങ്ങനെ ഞാൻ പരാതി പറയും; അമ്മ പ്രസിഡന്റിനെതിരേ അന്‍സിബ
കൊച്ചി: താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോന് ഉള്‍പ്പെട്ട സമിതി തന്റെ പരാതി കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നു നടി അന്‍സിബ ഹസന്. ശ്വേതാ മേനോനും തന്റെ പരാതിയില്‍ ആരോപണവിധേയയാണെന്നും നടി പറഞ്ഞു. ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ താരസംഘടന അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാനാകില്ലെന്ന് ശ്വേതാ മേനോന് വ്യക്തമാക്കുകയായിരുന്നു.
Read Moreമണിക്കൂറുകൾ ആശുപത്രിക്ക് മുന്നിൽ കിടന്നു, കാലിൽ നിന്നും കൈയിൽ നിന്നും പുഴുക്കൾ അരിച്ചിറങ്ങുന്ന നിലയിൽ യുവാവ്; തിരിഞ്ഞു നോക്കാതെ അധികൃതർ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യുവാവ് പുഴവരിച്ച നിലയില്‍. സംസാരശേഷിയില്ലാത്ത യുവാവിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മണിക്കൂറോളമാണ് യുവാവ് ആശുപത്രിക്ക് മുന്നില്‍ കിടന്നത്. വഴിയിലൂടെ പോയ ആളുകള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ആശുപത്രി ജീവനക്കാരനും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലിലും തലയിലും പുഴുവരിച്ച നിലയില്‍ ആയിരുന്നു. മഴയത്താണ് ആശുപത്രിക്ക് മുന്നില്‍ യുവാവ് കിടന്നിരുന്നത്.
Read Moreപൂക്കി ആക്ഷൻ വിശ്വസിച്ചാൽ പണിപാളും…മോഡിഫിക്കേഷനില്‍ ജെന്‍സികള്‍ക്ക് തിരിച്ചടി; ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് നൽകിയ റിപ്പോർട്ടിലില്ല
കൊച്ചി: പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന് നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും. മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല. നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ്. സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ പോകുന്നത്. എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്: സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍,…
Read Moreസ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിലേറി; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചത് ടിവികെയുടെ യുവ നേതാക്കൾ; മുഖ്യമന്ത്രി വിജയ്ക്കെതിരെ കുടുത്ത വിമർശനം
ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിസർട്ട് വരുന്നതിന്റെ തലേന്നാണ് സംഭവം. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ. അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Read Moreചൂണ്ട എന്തിലോ ഉടക്കി: മീൻ പ്രതീക്ഷിച്ച യുവാക്കൾക്ക് കിട്ടിയത് വലിയ ചാക്കുകെട്ട്; സൂക്ഷിച്ചു നോക്കിയപ്പോൾ ചാക്കുകെട്ടൽ തലയോട്ടിയും അസ്ഥികളും; പരിഭ്രാന്തിയിൽ പ്രദേശവാസികൾ
ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിനു സമീപം പമ്പാ നദിയിൽ ചൂണ്ടയിടുന്നതിനിടെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. പ്രദേശത്തു മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്. യുവാക്കൾ ആറ്റിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടെ വലിയ ഭാരമുള്ള എന്തോ ഒന്ന് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. വലിയ മീൻ കുടുങ്ങിയെന്ന ധാരണയിൽ ചൂണ്ട വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താണു കിടക്കുന്ന നിലയിൽ ഒരു ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇതു കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മനുഷ്യന്റെ തലയോട്ടി, കൈയുടെയും കാലിന്റെയും എല്ലിൻകഷ്ണങ്ങൾ, ശവപ്പെട്ടിയുടെ കൈപ്പിടി,…
Read Moreബിഗ്ബോസ്താരം സജ്ന മൂന്നുമാസം ഗർഭിണിയോ? അമ്മയാകുന്നുവെന്ന സൂചന നൽകുന്ന ചിത്രത്തിനൊപ്പം റസൂൽ പൂക്കുട്ടിയുടെ ചിത്രവും
വിവാദങ്ങൾക്കൊടുവിൽ പ്രണയം പരസ്യമാക്കി ടെലിവിഷൻ താരം സജ്ന ഫിറോസ്. ഗർഭിണിയാണെന്ന സൂചന നൽകിയാണ് സജ്ന ഈ വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. റസൂൽ പൂക്കൂട്ടിയുമായുള്ള ബന്ധത്തിൽ താൻ ഗർഭിണിയാണെന്ന് കാണിച്ചുള്ള സൂചനയും സജ്ന പങ്കുവച്ചിട്ടുണ്ട്. 9 ആഴ്ച പിന്നിട്ടുവെന്നും റസൂൽ പൂക്കൂട്ടിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും അവർ ആ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഷാ അള്ളാ എന്ന ക്യാപ്ഷനോടെയാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. സജ്നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. സജ്നയുടെ മുൻഭർത്താവ് ഫിറോസ് തന്നെ ഇവർക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റസൂൽ പൂക്കുട്ടി സജ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.
Read Moreനവീൻ ബാബുവിന്റെ മരണത്തിലെ സത്യം കണ്ടെത്താൻ സിബിഐ വരുന്നു; മകൾക്ക് ആശ്രിതനിയമനം നൽകാനും തീരുമാനമെടുത്ത് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിനു പിന്നിൽ ദുരൂഹത സംശയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്യുന്ന ആദ്യ കേസാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിബിഐക്കു നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശിപാർശ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നു. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും…
Read More‘എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ വോട്ട് ചോദിച്ചുവരില്ല, രാഷ്ട്രീയം വിടും’: സുരേഷ് ഗോപി
കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി എംപി. എയിംസ് സാധ്യമായില്ലെങ്കിൽ വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരേഗ്യമന്ത്രി കെ.മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണെന്നും സുരേഷ്ഗോപി പറഞ്ഞു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശൂരിനും എയിംസിന് അവകാശമുണ്ട്. രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് എയിംസ് നിഷേധിക്കപ്പെട്ടത്. ഇന്ധന വില വര്‍ധനവില്‍ സംസ്ഥാനം ടാക്സ് കുറയ്ക്കുന്നതിന് തയാറാകണമെന്നും സുരേഷ് ഗോപി…
Read More