കൊച്ചി: ആലുവ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് ഭാഗത്താണ് അവസാനമായി ടവർ ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരം ലഭിച്ചത്. യുവാവിന്റെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് ഫോൺ ഓൺ ചെയ്യിപ്പിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. ധാരാവി പോലുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ യുവാവ് സഞ്ചരിച്ചിരുന്നതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പോലീസ്…
Read MoreCategory: Top News
അന്യസംസ്ഥാനങ്ങളിൽ നിന്നു ഗർഭിണികളെ എത്തിക്കും; പ്രസവ ശേഷം കുഞ്ഞിനെ വാങ്ങി പണം നൽകി മടക്കിയയക്കും; ഞെട്ടിക്കുന്ന സംഭവം ഈരാറ്റുപേട്ടയിൽ
കോട്ടയം/ഈരാറ്റുപേട്ട: ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ജുനിന്റെ സഹോദരീഭര്‍ത്താവാണ് രാജ. സംഘത്തെക്കുറിച്ച് ആസാം സ്വദേശിയായ 22കാരി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. യുവതി നല്കിയ വിവരമനുസരിച്ച് കാര്‍ത്തിക്, അനിത, അര്ജുന്, ഹര്‍ഷിത തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അറസ്റ്റിലായവർ ചെറിയ കണ്ണികള്‍ മാത്രമാണൈന്നും വലിയ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഏതാനും കുഞ്ഞുങ്ങളെ വില്പന നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്. തീക്കോയി സ്വദേശി ജോസിന്റെ ഉടമസ്ഥതയിൽ ഞണ്ടുകല്ലിലുളള വീട്ടില്‍ ഒരു മാസമായി ഇവര്‍…
Read Moreപണിപാളിയല്ലോ… അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ: രണ്ട് വകുപ്പുകൾ ചുമത്തി ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്. ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം. ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി…
Read Moreസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിച്ചു, പക്ഷേ… അച്ഛനും അമ്മയും ക്ഷമിക്കണം; മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട പത്താം ക്ലാസുകാരി ജീവനൊടുക്കി
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുപരിപാടിയിൽ അവതാരകയായി ശ്രദ്ധനേടിയ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനി മുർറം ശിവാനി (15) ആണ് മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പെൺകുട്ടി സജീവമായി പങ്കെടുകയും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തത്. ഇർലപ്പള്ളിയിലെ മുത്തശിയുടെ വീട്ടിലാണ് ശിവാനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം കഠിനമായി തോന്നുന്നുവെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്. ഈ മാസം 24-നായിരുന്നു രാമ്പചോഡവരത്തെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത പരിപാടി നടന്നത്. ചടങ്ങിന്റെ അവതാരകയായി മികവ് പുലർത്തിയ ശിവാനി പ്രദേശവാസികളുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച്…
Read Moreഫോണിലൂടെയുള്ള പ്രണയസല്ലാപത്തിന് കഞ്ഞിന്റെ കരച്ചിൽ തടസമായി; മൂന്നുവയസുകാരനെ കൊലപ്പെടുത്തി അമ്മ; നടുക്കത്തിൽ നാട്ടുകാർ
ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ തടസമായി. മൂന്ന് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) പിടിയിൽ. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഭാര്യ കാമുകനോട് ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Read Moreവടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി; ഓൺലൈൻ അക്കൗണ്ടുവഴി ലക്ഷങ്ങളുടെ ഇടപാടുകൾ
വടകര: അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുറ്റോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മയെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇൻസ്റ്റാഗ്രാം മുഖേനയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആവശ്യക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താതെ, ഓൺലൈൻ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. കേസിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreഭിന്നശേഷിക്കാരിയെ വാ പൊത്തി ഏലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി; ലൈംഗിക അതിക്രമം കാട്ടിയത് ഇതരസംസ്ഥാന തൊഴിലാളി റമുസിംഗ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇത ര സംസ്ഥാ ന തൊഴിലാളി പിടിയില്‍. മധ്യപ്രദേശ് സ്വദേശി റമുസിംഗ് (21) ആണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുനിന്ന പെണ്‍കുട്ടിയെ പ്രതി വാ പൊത്തി അടുത്തുള്ള ഏലക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രതി മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ എത്തിയത്.
Read Moreവിചിത്രമായ ഒരു മോഷണം; കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ച ഗ്രാനൈറ്റ് കാണാതായി; എത്രയും പെട്ടെന്ന് കള്ളനെ പിടിക്കണമെന്ന് നാട്ടുകാർ
മല്ലപ്പള്ളി: മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ താന്നിക്കൽ കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബ് കാണാതായി. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് കീഴവായ്പൂര് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിചിത്രമായ ഒരു മോഷണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ആറടിയോളം നീളമുള്ള ഗ്രാനൈറ്റ് കല്ലാണ് മോഷണം പോയത്. എല്ലാ ഞായറാഴ്ചകളിലും കല്ലറയിൽ കുടുംബാംഗങ്ങൾ സന്ദർശിക്കുമായിരുന്നു. കഴിഞ്ഞദിവസം കല്ലറ സന്ദർശിച്ചപ്പോഴാണ് ഗ്രാനൈറ്റ് നഷ്ടപ്പെട്ടതു ശ്രദ്ധയിൽപ്പെട്ടത്.
Read Moreഅച്ചടക്കത്തിന്റെ പാഠം ടീച്ചർക്കും വേണം..! പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് നഴ്സറി വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.. പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു. ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.
Read Moreപോക്സോ കേസിൽ വഴിത്തിരിവ്; ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് മെത്താഫിറ്റമിൻ; വാട്സാപ്പ് ചാറ്റ് കണ്ടെടുത്ത് പോലീസ്
തലശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു. നാദാപുരം സ്വദേശി വി.കെ. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തലശേരി മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. 15കാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇർഷാദ് പിടിയിലായത്. വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിലെത്തിച്ചതായി ഇർഷാദ് മൊഴി നൽകിയിരുന്നു. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു.
Read More