ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയില്‍ ലഭിച്ച സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തുതുടങ്ങി. ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനപ്പുറം മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താൻ ഇയാൾ കൂട്ടാക്കുന്നില്ല. കൊലപാതകം എവിടെ, എങ്ങനെ,എപ്പോള്‍ എന്നതും മൃതദേഹാവശിഷ്ടങ്ങള്‍ എവിടെയെന്നതുമടക്കം സെബാസ്റ്റ്യനില്നിന്ന്അ റിഞ്ഞെ ങ്കിൽ മാത്രമേ കേസ് മുന്നോട്ടുപോകൂ. കോട്ടയം ക്രൈംബ്രാഞ്ചിന്റെ 100 മണിക്കൂറും കടന്ന ചോദ്യം ചെയ്യലുകള്‍ക്കു മുന്നിലും പതറാത്ത സെബാസ്റ്റ്യനെ എങ്ങനെ മെരുക്കാമെന്നതിലാണ് സംഘത്തിന്റെ വെല്ലുവിളികള്‍. ആദ്യദിന ചോദ്യം ചെയ്യലില്‍ സെബാസ്റ്റ്യന്‍ പതിവു രീതിയില്‍ നിസഹകരണത്തിലാണ്. 2006 വരെ പെൻഷൻ വാങ്ങി2017ല്‍ പട്ടണക്കാട് പോലീസ് തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരുന്നത്. പ്രാഥമിക ഘട്ടം മുതല്‍ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.സഹോദരിയെ കാണാനില്ലെന്നു കാട്ടി ബിന്ദു പത്മനാഭന്റെ സഹോദരന് പ്രവീണ്‍കുമാര്‍ നല്കിയ പരാതിയിലും സെബാസ്റ്റ്യന്റെ പങ്കു ചൂണ്ടിക്കാട്ടിയായിരുന്നു. അന്വേഷണത്തില്‍ 2006 പകുതി വരെ അച്ഛന്റെ…
Read MoreCategory: Top News
29 സ്റ്റീൽ സ്പൂൺ 19 ട്രൂത്ത് ബ്രഷ്, രണ്ടു പേന… സച്ചിന്റെ സ്കാനിംഗ് റിപ്പോർട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ; എന്തിനാണ് ഇത് കഴിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരം ഞെട്ടിക്കുന്നത്
ലക്നോ: ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽനിന്നു സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും കണ്ടെത്തി. ഡി അഡിക്ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായ സച്ചിൻ (35) ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങുകയായിരുന്നു. തുടർന്ന് അസഹനീയമായ വയറുവേദന മൂലം പരിശോധിച്ചപ്പോഴാണ് വയറ്റിൽ വസ്തുക്കൾ കണ്ടെത്തിയത്. കഴിക്കാൻ ഏതാനും ചപ്പാത്തികളും കുറച്ച് പച്ചകറിയും മാത്രമാണ് ലഭിച്ചിരുന്നത്. വീട്ടിൽനിന്ന് എത്തിക്കുന്ന ഭക്ഷണങ്ങളും ലഭിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച് ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു. ചിലസമയങ്ങളിൽ വെള്ളം കുടിച്ചാണ് അവ വിഴുങ്ങിയിരുന്നത്. 29 സ്റ്റീൽ സ്പൂണുകളും 19 ട്രൂത്ത് ബ്രഷുകളും രണ്ടു പേനയുമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അമിത ലഹരി ഉപയോഗത്തെത്തുടർന്നാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്ഷന് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയാണ് യുവാവിന്റെ വയറ്റിൽനിന്ന് ഇവ പുറത്തെടുത്തത്.
Read Moreഎന്റെ പെണ്ണങ്ങളെ പ്രേമിക്കുന്നോടാ; സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ കൊലപ്പെടുത്തി; വിവാഹക്കാര്യം ചർച്ചചെയ്യാൻ വിളിച്ചുവരുത്തിയാണ് ക്രൂരത
ലക്നോ: സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലക്നോവിലെ സാദത്ഗഞ്ചിൽ അലി അബ്ബാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹത്തെ പറ്റി സംസാരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഇരുപത്തിയാറുകാരനായ അലിയെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ ഹിമാലയ പ്രജാപതി (27), സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി സാദത്ഗഞ്ചിലെ ലാകർമണ്ടി ഹട്ട പ്രദശത്താണ് സംഭവം. ഒരു യുവാവിനെ വടികൊണ്ട് ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ തലയിലും ശരീരത്തിലും പരുക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നൊരു യുവാവിനെ കണ്ടെത്തി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreലഹരിക്കേസുകളില്‍ വന്‍ വര്‍ധന: കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 8,622 എന്‍ഡിപിഎസ് കേസുകള്‍
കൊച്ചി: സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളുടെ (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധന. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8,622 എന്‍ഡിപിഎസ് കേസുകളാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിക്കേസുകളാണ് ഇതില്‍ ഏറെയും. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 8,160 ആണ്. 2023 ല്‍ 8,104 എന്‍ഡിപിഎസ് കേസുകളും 2022 ല്‍ 6,116 കേസുകളും 2021 ല്‍ 3,922 കേസുകളും 2020 ല്‍ 3,667 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരുടെ 8,505 ആണ്. ഇതില്‍ 4,580 പേര് ശിക്ഷിക്കപ്പെട്ടു. 262 പേരെ വെറുതെവിട്ടു. 2024 ല്‍ 7,946 പേരെയാണ് അറസ്റ്റ്…
Read Moreഎന്തൊരു കൊടുംക്രൂരത;രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ; വിരൽപാടുകൾ മുഖത്ത് പതിഞ്ഞനിലയിൽ; പുഷ്പകലയ്ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ. തിരുവനന്തപുരം മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ഉടൻതന്നെ തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദിച്ചതായി കണ്ടെത്തിയത് കൂടുതൽ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.
Read Moreകണ്ണൊന്നടഞ്ഞാൽ എല്ലാം അടിച്ചോണ്ട് പോകുമെന്ന് യാത്രക്കാർ; കോട്ടയത്തെ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു; പോക്കറ്റടിക്കാരുടെ കോട്ട പൊട്ടിക്കാനാകാതെ പോലീസ്
കോട്ടയം: പോക്കറ്റടിക്കാരും സാമൂഹിക വിരുദ്ധരും യാചകരും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന പലരുടെയും പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടു. പണം നഷ്ടമായ പലരും സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തി വിവരമറിയിച്ചിരുന്നു. എന്നാല്‍ കോട്ടയം വെസ്റ്റ് പോലീസ് സറ്റേഷനിലെത്തി പരാതി നല്‍കാനാണ് പലര്‍ക്കും നല്കുന്ന നിര്‍ദേശം. നിരവധി സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകളില്‍നിന്നു പഴ്സും മൊബൈല്‍ ഫോണുകളും നഷ്ടമായിട്ടുണ്ട്. സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷണം നടത്താന്‍ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന് കാണുകയും തുടര്‍ന്നു ബഹളമുണ്ടാക്കി മറ്റുള്ള യാത്രക്കാരെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും അറിയിച്ചു പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി…
Read Moreസസ്പെൻഷൻ അച്ചടക്ക നടപടിയുടെ ഭാഗം; രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ല; കാണുമ്പോൾ വഴിമാറിപ്പോകാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ.രാഹുൽ മാങ്കൂട്ടത്തിലിനെ കാണുന്പോൾ വഴിമാറിപ്പോകേണ്ടതില്ലെന്നും സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നത്. രാഹുൽ വന്നില്ലെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ വന്നല്ലോയെന്നും തങ്കപ്പൻ ചോദിച്ചു. എന്നാൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി. രാഹുൽ മണ്ഡലത്തിൽ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുൻപേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തിൽ എത്തേണ്ട ആവശ്യം രാഹുലിനില്ല. കോണ്‍ഗ്രസുകാർ മിണ്ടുന്നു ചിരിക്കുന്നു എന്ന് പറഞ്ഞു പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ല.രാഹുൽ എംഎൽഎ ആണ്. അയാളുടെ സഞ്ചാര സ്വാതന്ത്രത്തെ…
Read Moreവനാതിർത്തിയിൽ കപ്പയും വാഴയും നടാതിരുന്നാൽ വന്യമൃഗങ്ങൾ വരില്ല; ആക്ഷേപ ഉപദേശവമായി എരുമേലിയിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസർ; ഇത്തരം ഉപദേശങ്ങളുമായി വരരുതെന്ന് കർഷകർ
മുണ്ടക്കയം: കപ്പയും വാഴയും പ്ലാവും വനാതിര്‍ത്തിയില്‍ നടാതിരുന്നാല്‍ വന്യമൃഗങ്ങള്‍ വരില്ലെന്ന് വനപാലകന്റെ വിദഗ്ധ ഉപദേശം. മനുഷ്യരെപ്പോലെ ആനയ്ക്കും കുരങ്ങനും മ്ലാവിനുമൊക്കെ വിശപ്പുണ്ടെന്നും തീറ്റ തേടി അവ നാട്ടിലേക്കിറങ്ങുക സ്വാഭാവിമാണെന്നും എരുമേലി വനമേഖലയിലെ ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഫോണില്‍ നല്കുന്ന ഉപദേശം ഇന്നലെ മലയോരമേഖലയില്‍ വ്യാപക ചര്‍ച്ചയായി. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളുടെ വനയോരങ്ങളില് വിളവെടുക്കാറായ കപ്പയും വാഴയും അടുത്തയിടെയായി കാട്ടുപന്നി കുത്തിമറിക്കുകയാണ്. വാരത്തിനെടുത്തും കൂലിക്കാരെ നിറുത്തിയും വളര്‍ത്തിയവ അപ്പാടെ നഷ്ടമായ വേദനയില്‍ മനം നൊന്തുകഴിയുമ്പോഴാണ് ഫോറസ്റ്റ് ഓഫീസറുടെ ആക്ഷേപ ഉപദേശം. കപ്പയും വാഴയും ചേനയും ചേമ്പും നടാതെ കര്‍ഷകര്‍ എന്തു ഭക്ഷിക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. ഉദ്യോഗസ്ഥരെപ്പോലെ ബര്‍ഗറും പിസ്തയുമൊന്നും വാങ്ങിക്കഴിക്കാന്‍ കര്‍ഷകര്‍ക്ക് പണമില്ലെന്നും കപ്പയും ചക്കയും ചേനയും ചേമ്പുമൊക്കെയാണ് കര്‍ഷകരുടെ ഭക്ഷണമെന്നും വിശദീകരിക്കുന്ന വീഡിയോയും ഇന്നലെ വ്യാപകമായി പ്രചരിച്ചു. റബര്‍ നട്ടാല്‍ കേഴയും പന്നിയും…
Read Moreതെരുവുനായ വിരൽ കടിച്ചെടുത്തു;പ്രവാസിയുടെ യാത്ര മുടങ്ങി; ജോലി നഷ്ടമാകുമോയെന്ന ഭയവും; നായയുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിരൽ നഷ്ടമായത്
കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രവാസിക്കു ജോലിയിൽ തിരികെ പ്രവേശിക്കാനായുള്ള വിദേശയാത്ര മുടങ്ങി. തെരുവുനായ ആക്രമിച്ചു കടിച്ചെടുത്ത വിരൽ അടുത്ത തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യും. ഇതോടെയാണ് വിദേശയാത്ര മുടങ്ങുന്നത്. അയർക്കുന്നം പുന്നത്തുറ പൂവത്തുങ്കൽ പി.ടി. ഷാജിമോനെ(54)യാണ് കഴിഞ്ഞ 17ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ കടിച്ചുകീറിയത്. വർഷങ്ങളായി സൗദിയിലായിരുന്ന ഷാജി നാലു മാസം മുമ്പു നാട്ടിൽ വന്ന ശേഷം നാളെ തിരികെ സൗദിയിലേക്കു മടങ്ങുന്നതു മുന്നോടിയായി സാധനങ്ങൾ വാങ്ങാനായി കോട്ടയത്ത് എത്തിയപ്പോഴാണ് നായ ആക്രമിച്ചത്. മകനെയും നോട്ടമിട്ടു കോട്ടയം കുര്യൻ ഉതുപ്പ് റോഡിനു സമീപത്തുള്ള കടയിൽനിന്നു സാധനങ്ങൾ വാങ്ങി പ്ലസ് ടു വിദ്യാർഥിയായ മകനുമൊത്തു നടക്കുമ്പോൾ റോഡിൽ നിന്ന തെരുവുനായ പാഞ്ഞെത്തി ഷാജിയെ കടിക്കുകയായിരുന്നു. തുടർന്നു നായ മകനു നേരേ തിരിഞ്ഞതോടെ ഷാജി പ്രതിരോധിക്കാൻ ശ്രമിച്ചു. ഈ സമയം കൂടുതൽ ആക്രമണകാരിയായി മാറിയ നായ…
Read Moreകൊച്ചുമകളുടെ പ്രായംമാത്രം; ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തത് 64കാരൻ; പരാതി കിട്ടിയതിന് പിന്നാലെ പ്രതിയെ അകത്താക്കി പോലീസ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ (64) ആണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 15 വയസ് മാത്രമുള്ള വിദ്യാർഥിനിയോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തിൽപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More