തെറ്റ് ചോദ്യം ചെയ്തതിന്‍റെ പക; ആനുകൂല്യങ്ങൾ നിഷേധിക്കാൻ ദളിത് സ്ത്രീകളെ മരിച്ചതായി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ ക്രൂരത

ഛത്തർപുർ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വിമർശിച്ചതിന്‍റെ പേരിൽ ജീവിച്ചിരിക്കുന്ന മൂന്ന് ദളിത് സ്ത്രീകളെ മരിച്ചതായി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ പക വീട്ടൽ. ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ. തങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെവന്നതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പക പുറത്തുവന്നത്. രമാബായ് റൈക്വാർ, ഗിരിജ വിശ്വകർമ, കല്ലു അഹിർവാർ എന്നിവരെയാണ് പഞ്ചായത്ത് സെക്രട്ടറി മരിച്ചവരായി രേഖപ്പെടുത്തിയത്. ഇതോടെ മൂന്ന് പേരുടെയും ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യവും നിലച്ചു. കൂടാതെ രമാബായിയുടെയും ഗിരിജയുടെയും വിധവാപെൻഷനും മുടങ്ങി. പിന്നാലെ മൂവരും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ചന്ദ്രപുര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമർ സിംഗിനെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സസ്പെൻഡ് ചെയ്തു.

Read More

പാട്ട് കേട്ട് ഉറക്കം നഷ്ടപ്പെട്ടു; പോലീസുകാരന്‍റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം; തൊഴിലാളികളുടെ പാർട്ടി പരിപാടിക്കിടെയാണ് പോലീസുകാരന്‍റെ ക്രൂരത

ന്യൂഡൽഹി: ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പോലീസുകാരന്‍റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ടിനുണ്ടായ സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ദ്വാരക ജാഫർപുരിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്. വെടിവയ്പിൽ പരിക്കേറ്റ രൂപേഷ് ചികിത്സയിലാണ്. ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ ഹെഡ്കോൺസ്‌റ്റബിൾ നീരജാണ് വെടിവച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീടിനു സമീപത്തു താമസിക്കുന്ന ഒരു സംഘം തൊഴിലാളികൾ രാത്രി വീട്ടിൽ പാർട്ടി നടത്തിയിരുന്നു. രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് തുടർന്നതോടെ നീരജ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. തർക്കം രൂക്ഷമായതോടെ നീരജ് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും റാവു തുലാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Read More

ബിജെപി അധികാരത്തിലെത്തിയാൽ ‘അതിർത്തികൾ വേലികെട്ടി തിരിക്കും, നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല’: രാജ്നാഥ് സിംഗ്

കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ അതിർത്തികൾ വേലിക്കെട്ടി തിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബംഗാളിലെ മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം ബംഗാളിന്‍റെ ജനസംഖ്യാപരമായ ഘടനയെ മാറ്റുകയാണ്. ബിജെപി അധികാരത്തിൽ വന്നാൽ അതിർത്തികൾ വേലി കെട്ടി അടയ്ക്കും. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവർ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമങ്ങളെ പരാമർശിച്ച അദ്ദേഹം, ബംഗാളിലെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ മമതാ സർക്കാരിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിൽ 2,217 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ വലിയൊരു ഭാഗം ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇത് നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തിനും വഴിയൊരുക്കുന്നു എന്നാണ് ബിജെപിയുടെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിർത്തി സുരക്ഷയും…

Read More

ചൂട് സഹിക്കാൻ വയ്യ, എസി വാങ്ങണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്: രണ്ടാളും വഴക്കായി; മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങി യുവാവ്; ദേഷ്യം വന്ന യുവതി തൂങ്ങി മരിച്ചു; പരാതിയുമായി പെൺകുട്ടിയുടെ കുടുംബം

ചെന്നൈ:എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിനു ശേഷം രാത്രി ആകാശ് അച്ഛനമ്മമാർക്കും സഹോദരനുമൊപ്പം ടെറസിൽ ആണ് ഉറങ്ങിയത്. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. (ആത്മഹത്യ ഒന്നിനും…

Read More

കുഞ്ഞേ നിനക്ക് വേണ്ടി ഞാനിതാ പോകുന്നു… വിഷപാമ്പിന്‍റെ കടിയിൽ നിന്നും 30 -ഓളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചു: ഒടുവിൽ ജീവനറ്റ് കാളി എന്ന നായക്കുട്ടി; വിട നൽകി ഗ്രാമം

മനുഷ്യനും നായയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. വീടിന്‍റെ കാവൽക്കാരൻ എന്നു പോലും നായകളെ വിളിക്കുന്നത് അതുകൊണ്ടാണ്. ഒരു നായയുടെ അവസരോചിതമായ ഇടപെടൽ മൂലം 30 കുട്ടികളുടെ ജീവൻരക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധീരകുല ഗ്രാമത്തിലെ ജഗന്നാഥ ശിശു വിദ്യാ മന്ദിറിന് സമീപത്ത് കാളി എന്ന നായയുംവിഷ പാമ്പും തമ്മിൽ ഏറ്റുമുട്ടിയതാണ് സംഭവം. കിന്‍റർ ഗാർട്ടനു പുറത്ത് 30 കുട്ടികളോളം കളിക്കുകയായിരുന്നു. ആ സമയം അവിടേക്ക് ഇഴഞ്ഞെത്തിയ വിഷപാന്പ് കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകാൻ ആരംഭിച്ചു. ഇത് കണ്ട കാളി ഉടനെ പാമ്പിനെ തടുക്കാൻ ഓടിയെത്തി. അവൾ കുട്ടികൾക്കും പാമ്പിനും ഇടയിൽ രക്ഷാ കവചം പോലെ നിന്നു. പാമ്പ് കാളിയെ നിരവധി തവണ കൊത്തിയെങ്കിലും കാളി പിന്നോട്ടാഞ്ഞില്ല. ഒടുവിൽ അടികൂടി ഇരുവരും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിഷ പാമ്പിൽ നിന്നും കുട്ടികളെ…

Read More

ഭർത്താവിന്‍റെ അമിത മദ്യപാനം: കുടിച്ചിട്ട് വന്ന് എന്നും വീട്ടിൽ വഴക്കും ബഹളവും തല്ലും; ഭാര്യ ജീവനൊടുക്കി

ഗുരുഗ്രാം: ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ജീവനൊടുക്കി. ഗുരുഗ്രാമിലെ പാൽഡ ഗ്രാമത്തിലാണ് സംഭവം. ബാദ്ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാൽഡ ഗ്രാമവാസിയായ ശാന്തി(30) ആണ് മരിച്ചത്. ഇവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് വീരേന്ദ്രയുടെ അമിത മദ്യപാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

പൂരാവേശത്തിൽ തൃശൂർ: ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം

തൃശൂർ: ഇന്ന് തൃശൂർ പൂരം. കൊടും ചൂടിനെ വകവയ്ക്കാതെ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. മുണ്ടത്തിക്കോട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനും ചരിത്രത്തിലാദ്യമായി കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കാനും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തീരുമാനിച്ചു. ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇത്തവണ നടക്കുക. 11 -ന് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം നടക്കുന്നത്. ആചാരത്തിന്‍റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്‍റേയും ഓരോ കതിന മുഴങ്ങും. നാളത്തെ പകൽ പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.

Read More

തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന കോഡിൽ ലഹരി വിൽപന: പാൽ വണ്ടിയിൽ പോയാൽ പിടിക്കില്ലെന്ന് കരുതി ഇറങ്ങി: എക്‌സൈസുകാർ കൈയോടെ തൂക്കി

തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്. പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്‌സൈസ് പിടികൂടിയത്. പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.

Read More

വിവാഹം നിശ്ചയിച്ച യുവതി കാമുകനൊപ്പം തൂങ്ങി മരിച്ചു; യുവാവ് രണ്ടു വിവാഹം കഴിച്ചയാൾ; പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃശൂർ: മാളയിൽ യുവതിയും യുവാവും വീടിനുള്ളിൽ മരിച്ചനിലയിൽ. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയബന്ധവും കുടുംബപ്രശ്നങ്ങളുമാണെന്നാണ് പ്രാഥമിക നിഗമനം. വെണ്ണൂർ സ്വദേശിനിയായ മിൽനയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശ്രീജിത്തിന്‍റെ വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Read More

ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണം; ഡോ.എം.കെ.റാമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ.റാമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. അതേസമയം പ്രതിയായ അധ്യാപിക ഡോ.സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം ജാതിയുടെയും നിറത്തിന്‍റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്‍റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. നിതിന്‍റെ മരണത്തില്‍ പങ്കില്ലെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ജീവനൊടുക്കിയതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു. വ്യാഴാഴ്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍…

Read More