ദിസ്പൂർ: അമ്മയെ കഴുത്തറത്ത് ക്രൂരമായി കൊലപ്പെടുത്തി യുവതി. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് അമ്മയായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരിക്കേറ്റു. പൂജയും അനുമൈയും തമ്മിൽ മുന്‍പ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
Read MoreCategory: Top News
പ്രായം ഇരുപതിൽ, കടത്തിക്കൊണ്ടുവന്നത് മൂന്നുകിലോ എംഡിഎംഎ; ഇൻഫ്ലുവൻസർ ഫാത്തിമ പിടിയിലാകുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. മൂന്ന് കിലോഗ്രാമിലേറെ എംഡിഎംഎയും എംഡിഎംഎ പിൽസുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അളവിൽ രാസ ലഹരി പിടിച്ച സംഭവങ്ങളിലൊന്നാണിത്. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് കേസിൽ പിടിയിലായത്. കോഴിക്കോട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്. പെൺകുട്ടിക്കും ഇക്കാര്യം…
Read Moreതിരുവനന്തപുരത്ത് ഓടുന്ന കാറിൽ പീഡനശ്രമം; കാറിൽ നിന്ന് ചാടിയ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; 54കാരനും സുഹൃത്തും പിടിയിൽ
വിഴിഞ്ഞം: ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി – വെങ്ങാനൂർ റോഡിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 11ഓടൊയായിരുന്നു സംഭവം. നഗരത്തിലേക്ക് പോകാൻ കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ ഷെയർ ടാക്സി എന്ന പേരിൽ കബളിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു. പരാതിക്കാരി വാഹനത്തിൽ കയറിയതിന് പിന്നാലെ ഡ്രൈവർ സീറ്റിലിരുന്ന അജിത് രാജ് പിൻസീറ്റിലേക്ക് മാറി. തുടർന്ന് അശോകൻ ഡ്രൈവർ സീറ്റിൽ കയറി. വാഹനം മുന്നോട്ടെടുത്തതോടെ അജിത് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. യുവതി ബഹളം വച്ചതോടെ വാഹനത്തിന്റെ വേഗം കുറച്ചു. ഇതോടെ യുവതി ഡോർ തുറന്ന് വാഹനത്തിൽ നിന്ന് പുറത്തുചാടി. കാറുമായി ഇരുവരും കടന്നുകളഞ്ഞെങ്കിലും യുവതി വാഹനത്തിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തിരുന്നു. തുടർന്ന് പോലീസിൽ…
Read Moreകളിച്ച് കളിച്ച് കഞ്ഞിക്കലത്തിന് അകത്തുകയറി; പിന്നെ ആകെ കൂട്ടക്കരച്ചിൽ; ഒടുവിൽ കുട്ടിയെ സുരക്ഷിതമായി രക്ഷിച്ച് ഫയർഫോഴ്സ്
അരീക്കോട്; കളിക്കുന്നതിനിടെ അബദ്ധത്തിൽ കലത്തിനുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഊർങ്ങാട്ടിരി മൂർക്കനാട് അന്പായത്തിങ്ങൽ സാദിഖിന്റെ നാലുവയസുകാരനായ മകനാണ് കലത്തിനുള്ളിൽ അകപ്പെട്ടത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കലത്തിൽ കയറാനുള്ള ശ്രമത്തിലാണ് കുട്ടി കുടുങ്ങിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് സാദിഖ് പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടുകാരും സമീപവാസികളും കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ തിരുവാലി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പരിക്കേൽക്കാതെ അതീവ ജാഗ്രതയോടെ അലൂമിനിയം കലം മുറിച്ചുമാറ്റി പുറത്തെടുത്തു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതോടെ വലിയൊരു ആശ്വാസത്തിലായി കുടുംബവും നാട്ടുകാരും.
Read Moreഇതൊരു വല്ലാത്ത കണ്ടന്റായിപ്പോയി… ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; കൗമാരക്കാരനെ കുത്തിക്കൊന്നു; മൂന്നുപേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരനെ കൊലപ്പെടുത്തി. മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അഹമ്മദാബാദിലാണ് സംഭവം. മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈൻ ഷെയ്ഖ്(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുഹാപുര നിവാസികളായ റെഹാൻ (20), ഫൈസൽ പത്താൻ (22), ഫൈസാൻ പത്താൻ (20) എന്നിവർ അറസ്റ്റിലായി എന്ന് വെജൽപൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ.എം. ചൗഹാൻ പറഞ്ഞു. ഒരു പഴയ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് വഴക്കുണ്ടായതെന്നും പോലീസ് അറിയിച്ചു. കാസിബ് സയ്യിദ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read Moreമറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്ന് സംശയം: ഭാര്യയുടെ കഴുത്തറുത്ത് തലയിൽ ചുമന്ന് തെരുവിലൂടെ നടന്ന് ഭർത്താവ്; 58- കാരൻ അറസ്റ്റിൽ
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു. ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Read Moreമൂക്കുമുട്ടെ കുടിച്ചാൽ സ്ത്രീകളെ കയറിപ്പിടിക്കും; ഒളിവിലിരിക്കെ പോലീസിനെ കണ്ട് ആറ്റിൽ ചാടി; നീന്തിമടുത്തപ്പോൾ വെള്ളത്തിൽവെച്ച് തന്നെ ഷിബുവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ഹരിപ്പാട് പോലീസിന്റെ പിടിയിലായി. പള്ളിപ്പാട് മാധവം അജയ് ഭവനം ഷിബു (48) ആണ് അറസ്റ്റിലായത്. പോലീസിനെ കണ്ട് രക്ഷപ്പെടാനായി അച്ചൻകോവിലാറ്റിൽ ചാടിയ പ്രതിയെ പോലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടി. എന്നാൽ, ആറിന്റെ എല്ലാ വശങ്ങളിലും നേരത്തെതന്നെ നിലയുറപ്പിച്ച പോലീസ് പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഏറെ നേരം നീന്തിയതിനെത്തുടർന്ന് അവശനായി ആറ്റിൽ മുങ്ങിപ്പോകാൻ തുടങ്ങിയ ഷിബുവിനെ പോലീസുകാർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനായിരുന്നു. ഹരിപ്പാട്…
Read Moreകുട്ടികൾ വായിച്ചും കളിച്ചും വളരട്ടെ… കുട്ടികളിലെ സ്ക്രീന്‍ ഉപയോഗം; നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന്
കൊച്ചി: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവായി. നിയമം നിര്‍മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം ഷാജേഷ് ഭാസ്കര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടുന്നതാകണം ഉന്നതതല സമിതി. കോവിഡിനുശേഷം സ്ക്രീന്‍ അഡിക്ഷന് കുട്ടികളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഗെയിമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക,ശാരീരിക,വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വയസുവരെ കുട്ടികള്‍ക്ക് വീഡിയോ കോള്‍ ഒഴികെ സ്ക്രീന്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക്…
Read Moreഒസിഐ കാര്‍ഡ് വേണം; യുകെ പൗരനായ മലയാളിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി നൽകാനാവില്ല; ബന്ധുവിന്റെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കാനാകില്ലെന്നു ഹൈക്കോടതി. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്റെ ആവശ്യമാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്. വിദേശപൗരത്വം സ്വീകരിച്ച ഒരാളുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് പൗരത്വനിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും കണക്കിലെടുത്തു വേണമെന്ന് കോടതി വ്യക്തമാക്കി. 2016ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. പൗരത്വം മാറിയശേഷം അദ്ദേഹം തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കണമെന്നാവശ്യപ്പെട്ടു ജോബിയുടെ ബന്ധുവാണ് കോടതിയെ സമീപിച്ചത്. ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാല്‍ സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തില്‍…
Read Moreരാത്രിയിലും ഭാര്യ സാരിയുടുക്കണം, നൈറ്റ് ഡ്രസ് ധരിക്കുകയുള്ളുവെന്ന് ഭാര്യ; യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അതീവ ഗുരുതരാവസ്ഥയിൽ യുവതി
ബംഗളൂരു: നൈറ്റ് ഡ്രസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി. എൺപതു ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ. കർണാടക ബെലഗാവിയിലെ നന്ദ്ഗഡ് ഗ്രാമത്തിലാണ് സംഭവം. രാത്രി വസ്ത്രം ധരിക്കുന്നതിനെച്ചൊല്ലി കൃഷ്ണ പാട്ടീലും(34) ഭാര്യ മഞ്ജുളയും (32) തമ്മിൽ തർക്കം പതിവായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. സാരിയുടുക്കാൻ കൃഷ്ണ പാട്ടീൽ നിർബന്ധിച്ചെങ്കിലും മഞ്ജുള വഴങ്ങിയില്ല. ഇതിന്റെ ദേഷ്യത്തിൽ മണ്ണെണ്ണയൊഴിച്ച് കൃഷ്ണ പാട്ടീൽ ഭാര്യയെ തീ കൊളുത്തുകായിരുന്നെന്ന് പോലീസ് പറഞ്ഞു. ബെലഗാവിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച മഞ്ജുളയെ വിദഗ്ധ ചികിത്സയ്ക്ക് ഗോവയിലേക്കു മാറ്റിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൃഷ്ണപാട്ടീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More