ജയ്പുർ: ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. രാജസ്ഥാനിലെ 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പോലീസിന്റെ പിടിയിലായത്. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പോലീസിന്റെ പിടിയിലായത്. ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്. 2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി…
Read MoreCategory: Top News
എനിക്ക് രാഷ്ട്രീയത്തിന്റെ ഉന്നതിയിലെത്തണം; ഭാര്യയെ നേതാക്കളുമായി ലൈംഗീകബന്ധത്തിന് നിർബന്ധിച്ചു; വെളിപ്പെടുത്തലുമായി യുവതി; സംഭവത്തിൽ പാർട്ടിചെയ്തതിങ്ങനെ…
ചെന്നൈ: രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ 40കാരനായ ദൈവസെയല്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പരാതിപ്പെട്ടാല്‍ കുടുംബത്തെയടക്കം തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. തനിക്ക് വീടുവിട്ട് പുറത്തുപോകാന്‍ അനുവാദമില്ലെന്നും അതിനാല്‍ പരീക്ഷകള്‍ പോലും എഴുതാനായില്ലെന്നും അവര്‍ പറയുന്നു. ദൈവസെയല്‍ മുന്‍പ് ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും ഇത് മറച്ചുവച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും യുവതി ആരോപിച്ചു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് പ്രതിപക്ഷ…
Read Moreഭർത്താവിന്റെ ബന്ധുവുമായി അവിഹിത ബന്ധം; ഭാര്യയുടെ കാമകേളി ദൃശ്യങ്ങൾ കണ്ട ഭർത്താവ് ഇരുവരേയും താക്കീത് ചെയ്തു; നേരം പുലർന്നപ്പോൾ നാട്ടുകാർ കണ്ടത് നടക്കുന്ന കാഴ്ച
ലക്നോ: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ ലക്ഷ്മണ് ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഭാര്യ റീനയും ധര്‍മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. മേയ് 11നാണ് റീനയും സതീഷും ധര്‍മേന്ദ്രയെ കൊലപ്പെടുത്തിയത്. റീനയും ബന്ധുവായ സതീഷും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നത് ഭർത്താവ് ധർമേന്ദ്ര കണ്ടെത്തിയിരുന്നു. തുടർന്ന് റീനയ്ക്ക് ധർമേന്ദ്ര താക്കീത് നൽകിയിരുന്നു. എന്നാൽ ഇരുവരും വീണ്ടും ബന്ധം തുടർന്നു. ദിവസവും 60 കോളുകളാണ് ഇരുവരും വിളിച്ചിരുന്നത്. റീനയുടെ ഫോണിൽ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധർമേന്ദ്ര കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 11ന് വീടിന് പുറത്തെ കട്ടിലിലാണ് ധര്‍മേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്കി മയക്കി കിടത്തിയ ശേഷം റീനയും സതീഷും മരത്തടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ…
Read Moreപെറ്റവയറിന്റെ നോവ് മറന്നവൻ… നെടുമങ്ങാട് മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി; ക്രൂരമർദനത്തിൽ അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടി നലയിൽ
തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയിൽ മണികണ്ഠൻ ഓമനയെ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിന്റെ വിവിധയിടങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാൾ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.
Read More100 രൂപ കടം ചോദിച്ചു കൊച്ചുമകൻ; ജോലിക്ക് പോകാത്ത ചേതന്‍ പണം നൽകാൻ മുത്തശ്ശി തയാറായില്ല; അമ്മിക്കല്ലിന് തലയ്ക്കടിച്ച് വൃദ്ധയെ കൊന്നു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ബംഗളൂരു: നൂറുരൂപ നല്‍കാത്തതിൽ രോഷാകുലനായ യുവാവ് മുത്തശിയെ അമ്മിക്കല്ല് തലയിലിട്ടു കൊന്നു. കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണു സംഭവം. കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്നു പണം വാങ്ങുന്നതു പതിവായിരുന്നു. മറ്റാരും പണം നൽകാതെ വന്നപ്പോൾ മുത്തശിയോടു നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കു പോകാത്ത ചേതൻകുമാറിന് പണം നല്കാൻ കനകമ്മ തയാറായില്ല. പണം അച്ഛനോടു ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് കനകമ്മയെ കൊല്ലുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreദേശീയപാത ഇടിഞ്ഞുവീണ സംഭവം; ഫ്ലക്സ് വച്ചവര്‍ ആരും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല; ദേശീയപാതാ നിര്‍മാണത്തില്‍ നടക്കുന്നത് വൻ അഴിമതിയെന്ന് സതീശൻ
തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാത പൊളിഞ്ഞതില്‍ ഉത്തരവാദിത്വം ആര്‍ക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വ്യാപക ക്രമക്കേടാണ് ദേശീയപാതാ നിര്‍മാണത്തില്‍ നടക്കുന്നതെന്ന് സതീശന് വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ തൊട്ടുതലേന്നാണ് ദേശീയപാത ഇടിഞ്ഞുവീണത്.എന്‍എച്ച്എഐയും സര്‍ക്കാരും തമ്മില്‍ ഏകോപനം ഇല്ല. ഫ്ലക്സ് വച്ചവര്‍ ആരും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണജോലികള്‍ തീര്‍ത്ത് സര്‍ക്കാരിന്റെ ക്രെഡിറ്റിലാണ് ഹൈവേ പണിതതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന് പറഞ്ഞു. തിങ്കളാഴ്ചയാണ് കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. അപകടത്തിൽ മൂന്നു കാറുകൾ തകർന്നിരുന്നു.
Read Moreഉച്ചയ്ക്ക് വാഹനവുമായെത്തി പൈപ്പുകൾ കയറ്റിക്കൊണ്ടു പോയി; കിഫ്ബിയുടെ പണിക്കാരാണെന്നാണ് നാട്ടുകാർ കരുതിയത്; ചെങ്ങന്നൂരിലെ കുടിവെള്ള പൈപ്പ് മോഷ്ടാക്കൾ പോലീസ് വലയിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി സ്വദേശികളായ ഷിജു (43), അബ്ദുൾ ഷുക്കൂർ (49), നൂറനാട് ആദിനാട് സ്വദേശി സാലീം ( 36), കായംകുളം പെരിങ്ങാല സ്വദേശി ഷൈജു (41), കൃഷ്ണപുരം കുറ്റിത്തെരുവ് സ്വദേശി സിയാദ് (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന പൈപ്പുകളാണ് നഷ്ടപ്പെട്ടത്. അറുപതോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് അറിയിച്ചു. പിടിയിലായവർ കായംകുളം, നൂറനാട് ഭാഗത്തുള്ളവരാണ്. മുളക്കുഴ പെട്രോൾ പമ്പിനു സമീപം സ്വകാര്യ മൊബൈൽ കമ്പനിയുടെ രണ്ടു ലക്ഷം രൂപ…
Read Moreഒരു നാടിന്റെ വേദനയായി കല്യാണി; ആലുവയിൽ കാണാതായ മൂന്നുവയസുകാരിയെ മൂഴിക്കുളം പുഴയിൽ നിന്ന് കണ്ടെത്തി; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
കൊച്ചി: ആലുവായിൽ കാണാതായ കല്യാണിയുടെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റംചുമത്തും. അമ്മ സന്ധ്യ ഇപ്പോൾ ചങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. നാട്ടുകാരും അധികൃതരും ചേർന്നുളള തിരച്ചിലിൽ കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽനിന്നാണ് പുലർച്ചെ കണ്ടെത്തിയത്. സ്കൂബ ഡൈവിംഗ് ടീമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്ത മൂന്നു വയസുകാരിയായ മറ്റക്കുഴി സ്വദേശിയായ കല്യാണിയെ കാണാതാകുകയായിരുന്നു. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ കൂടെയാണ് കുട്ടി യാത്ര ചെയ്തത്. അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമുതലാണ് കുട്ടിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയും അമ്മയും ടൗണിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടെന്ന് കുടുംബക്കാർ പോലീസിൽ മൊഴി നൽകി. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.
Read Moreഇവിടെ സാലഡ് കിട്ടിയില്ല, പിന്നെ സൽക്കാര ഹാളിൽ കണ്ടത് കൂട്ടയടി; വിവാഹ സൽക്കാരത്തിന് ശേഷം കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; നാണക്കേടിന്റെ സാലഡ് കഥ കൊല്ലത്ത് നിന്ന്
കൊല്ലം: വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ കൂട്ടയടി. സംഭവത്തിൽ നാല് പേർക്ക് തലയ്ക്ക് പരിക്ക് തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കലിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിംഗ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ നാല് പേരുടെ തലയ്ക്കു പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രണ്ട് കൂട്ടരും ഇരവിപുരം പോലീസിൽ പരാതിയുമായി എത്തി. ഇന്ന് രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreഇതും മറ്റൊരു പ്രസംഗ തന്ത്രമോ; ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകം തകർത്തു; മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമയി ജി.സുധാകരൻ
അമ്പലപ്പുഴ: സ്വകാര്യ ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരേയും എച്ച്. സലാം എംഎല്‍എക്കുമെതിരേ വിമര്‍ശനമുയര്‍ത്തി മുന്‍ മന്ത്രി ജി. സുധാകരന്. പുന്നപ്ര പുനര്‍ജനി പൈതൃക കലാകായിക സംരക്ഷണസമിയുടെ പത്താമത് വാര്‍ഷികം ഗവ. ജെ.ബി. സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ചന്നമ്പ്യാര് സ്മാരകത്തിന് പേരുപോലും നല്‍കാതെ ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രദ്ധിക്കാതെപോയെന്നായിരുന്നു സാംസ്കാരിക മന്ത്രിക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. പ്രധാന കവാടത്തില്‍ കുഞ്ചന്നമ്പ്യാര് സ്മാരകമെന്ന് എഴുതാതെപോലുമാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ചന്‍നമ്പ്യാരുടെ പ്രതിമപോലും പൊളിച്ചു. ഒരു പുരാവസ്തുവാണ് തകര്‍ത്തത്. അത് ഗൗരവമായ കാര്യമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകമാണ് ഇല്ലാതാക്കിയത്. അന്നത്തെ ശിലാസ്ഥാപനമോ ഫലകമോ ഒന്നും അവിടെയില്ല. ഇതൊന്നും മന്ത്രി ശ്രദ്ധിച്ചില്ലെന്നായിരുന്നു മുന്‍ മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ആക്ഷേപിച്ചെന്നാരോപിച്ചായിരുന്നു എംഎല്‍എക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. ജനങ്ങളുടെ അഭിപ്രായങ്ങളെ ഇത്തരം പോസ്റ്റിലൂടെ മാറ്റിമറിക്കാനാകില്ല. അതുകൊണ്ട് ഒരു വോട്ടുപോലും…
Read More