കാസർഗോഡ്: 16 വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് യുവതിക്കെതിരേ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരേ (25) യാണ് മേൽപറമ്പ് പോലീസ് കേസെടുത്തത്. സ്കൂളിൽ കൗൺസലിംഗിനിടയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന നിലയിലാണ് സ്നേഹ കാസർഗോഡ് മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലെത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം സ്കൂളിൽ കൗൺസലിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി പോലീസിനു കൈമാറിയതോടെയാണ് സ്നേഹയ്ക്കെതിരേ കേസെടുത്തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട മറ്റു രണ്ടു കേസുകളിൽ സ്നേഹ പ്രതിയാണ്. 2025 മാർച്ചിൽ 12 വയസുള്ള പെൺകുട്ടിയെയും സഹോദരനായ പതിനാലുകാരനെയും പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലായിരുന്നത്. ഏതാനും വർഷം മുമ്പ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗൺസിലറും ഇപ്പോൾ സിപിഐ നേതാവുമായ…
Read MoreCategory: Top News
56 കാറുകൾ 560 പോലീസുകാർ 10 ഫയർ എൻജിൻ… മേജർ രവിയുടെ പരാമർശത്തിനെതിരേ പരാതി നൽകി പിണറായി വിജയൻ
തിരുവനന്തപുരം: നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ധോവിക്കും പരാതി നൽകി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എൻജിനുകളുടെയും അകന്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയതെന്നായിരുന്നു മേജർ രവിയുടെ പരാമർശം.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; കരൾ രോഗ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. വൈകുന്നേരം മൂന്നിന് പെരുന്നയിലെ വീട്ടിൽ സംസ്കാരിക്കും
Read Moreമുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreഅമ്മ മരിച്ചതോടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു: ചെറിയച്ഛൻ ഭിക്ഷാടനത്തിന് അയച്ചു; മർദനം സഹിക്കാനാവാതെ 14-കാരൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ
ആലപ്പുഴ: സഹോദരന്റെ മക്കളെ ഭിക്ഷാടനത്തിന് കൊണ്ടുവന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഹരിപ്പാട് കുട നന്നാക്കുന്ന ജോലിയുമായി കഴിയുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി 31 കാരൻ അന്തോണി ആണ് അറസ്റ്റിലായത്. ആലപ്പുഴ ഹരിപ്പാട് തട്ടാരമ്പലത്തിലെ പാലത്തിനടിയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ മർദനം സഹിക്കാനാകാതെ വീട്ടിലാ് നിന്നും രക്ഷപെട്ടോടിയ 14കാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വിവരം പോലീസിനെ അറിയിച്ചു. ഇതോടെയാണ് ഭിക്ഷാടനത്തിന്റെ വിവരം പുറത്ത് അറിയുന്നത്. കുട്ടികളുടെ അമ്മ മരിച്ചതോടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ കൂടെ നിൽക്കുന്നതിന് താൽപര്യം ഇല്ലാതിരുന്ന കുട്ടികൾ മിഴ്നാട് സർക്കാരിന്റെ തൂത്തുകുടിയിലെ ബാലഭവനിൽ നിന്നായിരുന്നു പഠിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഇരുവരേയും ഇവരുടെ അച്ഛന്റെ സഹോദരനായ അന്തോണി ഹരിപ്പാട്ടേക്ക് കൂട്ടികൊണ്ടു വന്നു. ശേഷം നഗരത്തിൽ ഭിക്ഷ എടുക്കാനായി വിടുകയായിരുന്നു. കൃത്യമായി ഭക്ഷണംപോലും…
Read Moreചുവപ്പ് കാർഡ് കാട്ടി പുറത്താക്കാം..! ഫിഫ ലോകകപ്പിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; 11 ദിവസത്തിനുള്ളില്‍ തട്ടിയെടുത്തത് 24 ലക്ഷം രൂപ
കൊച്ചി: ഫിഫ വേള്‍ഡ് കപ്പ് സംപ്രേഷണം സൗജന്യമായി കാണാമെന്ന് വാഗ്ദാനം നല്കി വ്യാജ ടിവി ആപ്പുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 11 ദിവസത്തിനകം സംസ്ഥാനത്ത് നിന്ന് തട്ടിയെടുത്തത് 24 ലക്ഷം രൂപ. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന ഈ സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് കേരളത്തില്‍ 60 കേസുകളാണ് ഇക്കാലയളവില്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്തത്. പല ജില്ലകളിലും ആറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ആയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫേസ് ബുക്ക്, ഇ്ന്സ്റ്റഗ്രാം, ടെലിഗ്രാം, വാട്സ്ആപ്പ്, യു ട്യൂബ് തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന എച്ച്ഇസ്ഡ് ടിവി, ഓപ്പണ്‍ ടിവി, എന്‍ബി ടിവി, മാക്സ് ടിവി, എക്സ് എം ടിവി, ടുബി ടിവി തുടങ്ങിയ പേരുകളില്‍ ഔദ്യോഗിക ആപ്ലിക്കേഷനുകള്‍ പോലെ…
Read More‘ഷിബു ബേബി ജോണ്‍ വിവരം കെട്ടവൻ, കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം’: പരിഹസിച്ച് എം. എം മണി
ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാമെന്നും മണി പരിഹസിച്ചു. വനവുമായി ബന്ധമുള്ളയാളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും മണി പറഞ്ഞു. ‘മന്ത്രി വിവരക്കേട്കൊണ്ട് പറയുന്നതാണ്. വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമോ? അയാള്‍ വിവരംകെട്ടവനാണ്. മന്ത്രി വന്യജീവിക്ക് ക്ലാസ് എടുക്കട്ടെ. അയാള്‍ക്ക് ഇതുവല്ലതും അറിയോ. കടപ്പുറത്തുള്ളയാളല്ലേ. ഏറ്റവും കൂടുതല്‍ വന്യജീവി ശല്ല്യമുള്ള ജില്ലയാണ് ഇടുക്കി. യുഡിഎഫിന്റെ അഞ്ച് പേര് ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയിട്ട് എന്താ കാര്യം’, മണി അധിക്ഷേപിച്ചു. മന്ത്രി കെ. മുരളീധരനെയും മണി അധിക്ഷേപിച്ചു. വെടുത്താല്‍ കള്ളം പറയുന്ന കെ കരുണാകരന്റെ മകനല്ലേ എന്നായിരുന്നു മുരളീധരന് നേര്‍ക്കുള്ള ആക്ഷേപം. കെ. കരുണാകരന്റെ മകനായതിനാല്‍ തന്നെ മുരളീധരനില്‍…
Read Moreമകന്റെ ഉപദ്രം സഹിക്കാതെ പിതാവ് വീടുവിട്ടിറങ്ങി; സ്വത്ത് തർക്കക്കേസിൽ മകൻ കോടതിയിൽ തോറ്റു; പിതാവിനെ വഴിയിൽ കുത്തിക്കൊന്ന് യുവാവ്
മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ മകൻ പിതാവിനെ നടുറോഡിൽ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്. മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്റെ ഉപദ്രവത്തിൽ മനംമടുത്ത ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു. വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു. കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഒന്നിനു പുറകെ ഒന്നൊന്നായി കണ്ടെത്തിയത് 18 പാമ്പിൻകുഞ്ഞുങ്ങളെ; ബൈക്കിന്റെ സീറ്റിനടിയിൽ നാലെണ്ണം; പരിഭ്രാന്തിയിൽ വീട്ടുകാരും പ്രദേശവാസികളും
തൃശൂർ: പൂങ്കുന്നത്തെ ജനവാസമേഖലയിലെ വീടിനുള്ളിൽ നിന്നും വാഹനങ്ങളിൽനിന്നുമായി 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തി. നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിൽ. പൂങ്കുന്നം എംജി നഗർ കൃഷ്ണനിലയം കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് ഇന്നും ബുധനാഴ്ചയുമായി പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കഴിഞ്ഞദിവസം തറയിൽനിന്ന് ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇത്രയും പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്. ബൈക്കിന്റെ സീറ്റിനടിയിൽനിന്ന് നാലും സ്കൂട്ടറിൽനിന്ന് രണ്ടും കുഞ്ഞുങ്ങളെ കണ്ടെത്തി. ഇരുവാഹനങ്ങളുടെയും സീറ്റുകൾ പൂർണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക് റെസ്ക്യൂവർമാർ പാന്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീടിനോടുചേർന്ന തോട്ടിൽനിന്നാണ് ഇവ എത്തിയിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് കുടുംബം. വീടിന്റെ തറപൊളിച്ചും പരിശോധന നടത്തി. വീടിനകത്തേക്കും പാമ്പിൻകുഞ്ഞുങ്ങൾ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. തറയ്ക്കടിയിലെ മണ്ണ് ഇടിഞ്ഞ് വലിയൊരു വഴി രൂപപ്പെട്ടതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. വീട്ടിൽ കാർത്തിക്കിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.
Read Moreമുഖത്തടിച്ചു, തല ഭിത്തിയിലേക്ക് ശക്തിയായി ഇടിപ്പിച്ചു; മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; തൃശൂരിലെ ബിജെപി നേതാവിനെതിരെ പരാതിയുമായി ഭാര്യ
തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്നാരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നരഹത്യാ ശ്രമം (വധശ്രമം) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ മതിലകം പോലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 9-ന് രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി ശ്രീകുമാർ തർക്കമുണ്ടാക്കുകയായിരുന്നു. “തോന്നുന്ന സമയത്ത് വരാൻ ഇതെന്താ സത്രമാണോ?” എന്ന് ചോദിച്ച് ഇയാൾ ഭാര്യയുടെ ഇരു കരണങ്ങളിലും അടിക്കുകയും, തുടർന്ന് മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിനിടയിൽ ഭിത്തിയിൽ കൈവെച്ച് തടഞ്ഞതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചുകിട്ടിയതെന്നും, അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മർദനത്തിന് ഇരയായ യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ…
Read More