തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്നു. ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിന്‍കീഴ് അഴൂരിൽ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷല്‍ ആണ് മരിച്ചത്. രാവിലെ നാലിനാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് മുറിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് കിടന്ന മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ദിക്ഷലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreCategory: Top News
കാമ്യകയുടെ പേരിൽ ലോഡ്ജിൽ മുറിയെടുക്കും; പിന്നെ കറങ്ങിനടന്ന് എംഡിഎംഎ വിൽപന; ലോഡ് ജ് കേന്ദ്രീകരിച്ചുള്ള അമൽകുമാറിന്റെ കച്ചവടം പൂട്ടിച്ച് പോലീസ്
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശിനി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Read Moreസെക്കന്റുകൾക്കുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിൽ; മോഹന വാഗ്ദാനവുമായെത്തുന്ന ആപ്പുകളുടെ കെണിയില്‍ വീഴല്ലേ; മുന്നറിയിപ്പുമായി സൈബർ പോലീസ്
കൊച്ചി: ഇന്ന് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പലവിധത്തിലാണ് എത്തുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. നിയമാനുസൃതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറയുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുമുണ്ട്. എളുപ്പത്തില്‍ ലോണ്‍ ലഭിക്കുമെന്ന പേരില്‍ ഇത്തരം ഒരുപാട് ആപ്പുകള്‍ ധാരാളം പേര് ഉപയോഗിക്കുകയും തട്ടിപ്പില്‍ പെടുകയും ചെയ്യുന്നു. പലപ്പോഴും ലളിതമായ രീതിയില്‍ ലോണ്‍ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. തട്ടിപ്പില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജാഗ്രത നിര്‍ദേശവുമായി സൈബര്‍ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യത പണയം വയ്ക്കരുത്ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ തട്ടിപ്പുകാര്‍ അനുവാദം ചോദിക്കും. ഗാലറി പങ്കുവെയ്ക്കാനും കോണ്ടാക്ട്…
Read Moreഅവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയൽക്കാരി; സഹോദരന്റെ നീക്കം മരണപ്പെട്ട യേശുദാസ് നേരത്തെ അറിഞ്ഞിരുന്നോ?
ചെങ്ങന്നൂർ: പുലിയൂരിലെ യേശുദാസിന്റെ ദുരൂഹമരണത്തിൽ സഹോദരൻ ഗബ്രിയേലിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി അയൽവാസികൾ. അവനെ വീട്ടിൽ കയറ്റരുത്, അവൻ എന്നെ കൊല്ലും എന്ന് യേശുദാസ് പറഞ്ഞിരുന്നതായി അയൽക്കാരി ഉദയകുമാരി വെളിപ്പെടുത്തി. സ്വത്തുക്കൾ തട്ടിയെടുക്കാൻ സഹോദരൻ നീക്കം നടത്തുന്നതായി യേശുദാസിന് സൂചന ലഭിച്ചിരുന്നുവെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭീഷണിയും മതിൽ നിർമാണവുംയേശുദാസും സഹോദരൻ ഗബ്രിയേലും തമ്മിൽ വൻ അകൽച്ചയിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. പുറംലോകവുമായുള്ള യേശുദാസിന്റെ സമ്പർക്കം ഒഴിവാക്കാൻ ഗബ്രിയേൽ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ അയൽവീടുകളിൽനിന്നുള്ള കാഴ്ച മറയ്ക്കും വിധം യേശുദാസിന്റെ വീടിനു ചുറ്റും വലിയ മതിൽ നിർമിച്ചു. അയൽവീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഉദയകുമാരി മാധ്യമങ്ങളോട് പറഞ്ഞു. സ്വത്ത് കൈമാറ്റത്തിൽ ദുരൂഹതതന്റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് അവകാശപ്പെട്ടതാണെന്ന് യേശുദാസ് ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, മരിക്കുന്നതിന് മൂന്നുമാസം മുൻപ് യേശുദാസിന്റെ സ്വത്തുക്കൾ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റപ്പെട്ടു. അൽഷിമേഴ്സ് രോഗം ബാധിച്ച…
Read Moreരണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല; തപ്പിയിറങ്ങിയ പോലീസും വീട്ടുകാരും കണ്ടത് ഒരേ കയറിൽ തൂങ്ങി നിൽക്കുന്ന യുവാവിനേയും യുവതിയേയും; സംഭവം കോഴിക്കോട്
കോഴിക്കോട് : കാണാതായ വീട്ടമ്മയെ അവിവാഹിതനായ യുവാവിനൊപ്പം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.
Read Moreകാമുകൻ തേച്ചിട്ട് പോകുമെന്ന ഭയം; വ്യത്യസ്തമായ വിവാഹാഭ്യർഥനയെന്ന പേരിൽ കസേരയിൽ കെട്ടിയിട്ടു; പിന്നെ തീ കൊളുത്തി; കാമുകൻ പിടിഞ്ഞ് മരിക്കുമ്പോൾ…
ബംഗളൂരു: സഹപ്രവർത്തകനായ യുവാവിനെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി കാമുകി. യുവതിയുടെ ക്രൂരകൃത്യത്തിന് ഇരയായത് 27കാരനായ കിരൺ. സംഭവത്തിൽ തെക്കൻ ബംഗളൂരുവിലെ അഞ്ജനപുര സ്വദേശി പ്രേരണ പിടിയിൽ. വേറിട്ട രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേനയാണ് കിരണിനെ പെൺസുഹൃത്തായ പ്രേരണ കസേരയിലിരുത്തി കെട്ടിയിട്ടത്. തുടർന്ന് കിരണിന്റെ കണ്ണുകളും കെട്ടി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തിയത്. കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പോലീസ് പറഞ്ഞു. പ്രേരണയും കിരണും സഹപ്രവർത്തകരായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. സമീപകാലത്തായി കിരൺ തനിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പ്രേരണയ്ക്ക് തോന്നിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കസ്റ്റഡിയിലെടുത്ത യുവതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
Read Moreയുവാവിന്റെ വിവാഹാഭ്യർഥന നിരസിച്ച് വീട്ടമ്മ; മകനെ കൊന്ന് യുവാവിന്റെ പ്രതികാരം;11 കാരനെ കൊന്നത് കഴുത്തറുത്ത്; നടുക്കം വിട്ടുമാറാതെ ഗ്രാമം
ഭോപ്പാൽ: വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ മകനെ കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം. മധ്യപ്രദേശിലെ സത്നയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥി ശിവരാജ് രജക്(11) ആണ് കൊല്ലപ്പെട്ടത്. സംഭവസമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവിടെയെത്തിയ മഥുര രജക് അരിവാൾ കൊണ്ട് കുട്ടിയെ കഴുത്തറത്ത് കൊല്ലുകയും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വസ്ത്രങ്ങൾ കൊണ്ട് മൂടിയശേഷം സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. ശിവരാജിന്റെ സഹോദരി സേജൽ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഥുര രജക് വർഷങ്ങളായി ആശ രജക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സേജൽ പറഞ്ഞു. എന്നാൽ ഈ ആവശ്യം ആശ നിരസിച്ചു. തുടർന്ന് ഇയാൾ നിരവധി പ്രാവശ്യം ഭീഷണിമുഴക്കിയിരുന്നതായി സേജൽ വ്യക്തമാക്കി. കൊലപാതകത്തിന് തലേദിവസം മഥുരയും ആശയും തമ്മിൽ…
Read Moreകണ്ണിലേക്ക് കുരുമുളക് എറിഞ്ഞു, നിലവിളിച്ചപ്പോൾ തലയ്ക്ക് അടിച്ചു കൊന്നു: മാനസിക വെല്ലുവിളി നേരിടുന്ന 5 വയസുകാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി; സംഭവം കാമറെഡ്ഡിയിൽ
കാമറെഡ്ഡി: പ്രണയബന്ധത്തിന് മകൻ തടസമാകുമെന്ന് ഭയന്ന് അഞ്ചുവയസുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ശ്രാവൺ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ലക്ഷ്മി, കാമുകൻ നരസിംലു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ലക്ഷ്മി, എട്ടു വയസുള്ള മകൾക്കും അഞ്ച് വയസുള്ള ശ്രാവണിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇവർ നരസിംലുവുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തത്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മകൻ തങ്ങളുടെ ഭാവി ജീവിതത്തിന് തടസമാകുമെന്ന് ഇരുവരും കരുതിയിരുന്നതായും കുട്ടിയെ ഒഴിവാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. ലക്ഷ്മി വീട്ടിലില്ലാതിരുന്ന സമയത്ത് നരസിംലു വീട്ടിലെത്തുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയുടെ കണ്ണിൽ കുരുമുളക് പൊടി എറിഞ്ഞ ശേഷം വടികൊണ്ട് തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു.…
Read Moreനിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; കോളജ് മാനേജ്മെന്റിന്റെ വാദം പ്രതികളെ രക്ഷിക്കാൻ; മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കും. നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകുക, വിദ്യാർഥി പീഡനം പതിവായ അഞ്ചരക്കണ്ടി ദന്തൽ കോളജിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിന്റെ…
Read Moreയേശുദാസിന്റെ മരണം: സ്വത്തുക്കൾ തട്ടിയെടുക്കാൻ സഹോദരൻ കൊന്നതാണെന്ന പരാതിയുമായി മരുമകൾ; ദുരൂഹത നീക്കാൻ കല്ലറ തുറക്കുന്നു; നിർണായകമായി ഡയറിക്കുറിപ്പുകൾ
ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേപറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. സ്വത്ത് തട്ടിയെടുക്കാൻ സഹോദരനും സഹായി മണിയും ചേർന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്ന മരുമകൾ ലീന ബിൻസിന്റെ പരാതിയിലാണ് ആർഡിഒ എം.എസ്. ഷാജുവിന്റെ ഉത്തരവ്. ഇന്ന് രാവിലെ 10.30-ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറ തുറന്നാണ് നടപടികൾ ആരംഭിക്കുക. സംശയം ജനിപ്പിച്ച് സ്വത്ത് കൈമാറ്റംകഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ മരണം. വീട്ടിൽ വച്ച് കേക്ക് കഴിച്ചതിന് പിന്നാലെ ഛർദിച്ച് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. തുടർന്ന് 24ന് സംസ്കാരവും നടത്തി. യേശുദാസിന്റെ മകൻ ബിൻസ് 2017-ലും ഭാര്യ അന്നമ്മ 2024-ലും മരിച്ചു. തുടർന്ന് സ്വത്തിന് അവകാശികളായ മകൾ ബിൻസിയും മരുമകൾ ലീന ബിൻസും വിദേശത്തായ സാഹചര്യം മുതലെടുത്ത് യേശുദാസിന്റെ…
Read More