തിരുവല്ല: പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുശരീരത്തിലെ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സ് ഗീതയ്ക്കു ജന്മനാടിന്റെ ആദരം. ഇരവിപേരൂര്‍ തോട്ടപ്പുഴ തൈപ്പറമ്പില്‍ തോമസ് ജോണിന്റെ ഭാര്യ കെ.എം. ഗീതയെയാണ് ഇരവിപേരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയാണ് പിഞ്ചു കുഞ്ഞിന്റെ പുനര്‍ജന്മത്തിനു വേദിയായത്.മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെ ജീവന്റെ തീരത്തേക്കു കരപിടിച്ചു കയറ്റിയതു നഴ്സായിരുന്ന ഗീതയുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. രക്തസ്രാവം വന്ന അവസ്ഥയിലാണു പൂര്‍ണഗര്‍ഭിണിയെ അല്‍ നൂര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, നേരത്തേ നടത്തിയ പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതിനു മുന്‍പ് രക്തസ്രാവമുണ്ടാവുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം സാധാരണ പ്രസവം സാധ്യമാക്കിയെങ്കിലും ജീവനില്ലെന്നു നേരത്തേ ഡോക്ടര്‍ അറിയിച്ചിരുന്നതിനാല്‍ കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി മുതിര്‍ന്ന നഴ്സ് ഗീതയ്ക്കു കൈമാറി. ഇതിനിടയില്‍…
Read MoreCategory: Top News
നടന്നു പോകുകയായിരുന്ന വയോധികനെ ബൈക്കിടിച്ചു വീഴ്ത്തി പണം കവർന്നു; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരാളെ പിടികൂടി; തുക്കുടും സംഘവും നാട്ടിലെ സ്ഥിരം പ്രശ്നക്കാർ
തൊടുപുഴ: ഇരുചക്ര വാഹനം ഉപയോഗിച്ച് വയോധികനെ ഇടിച്ച് വീഴ്ത്തി മൊബൈൽ ഫോണും പണവും കവർന്ന് രക്ഷപ്പെടുന്നതിനിടെ മൂന്നംഗ സംഘത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. തൊടുപുഴ ഉണ്ടപ്ലാവ് കാരകുന്നേൽ ഷിനിൽ റസാഖ് (തക്കുടു -29) ആണ് പിടിയിലായത്. കുമാരമംഗലം മാളിയേക്കൽ ഷംസുദ്ദീനാണ് അതിക്രമത്തിനിരയായത്. തൊടുപുഴ കുമാരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കുമാരമംഗലം കറുക ഭാഗത്ത് റോഡരികിൽക്കൂടി നടന്നു പോകുകയായിരുന്നു ഷംസുദീൻ. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ ഷംസുദ്ദീനെ ഇരുചക്ര വാഹനം കൊണ്ട് ഇടിച്ചുവീഴ്ത്തി. തുടർന്ന് പഴ്സിലുണ്ടായിരുന്ന 3000ത്തോളം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദിച്ചു. ഷംസുദ്ദീന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും മൂവർ സംഘം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഷിനിൽ റസാഖിനെ നാട്ടുകാർ പിടികൂടിയത്. രണ്ടു പേർ സ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച്…
Read More“ബഹു” ഇല്ലാതെ പറ്റില്ലല്ലേ…! ബഹുമാനത്തോടെ പറയട്ടെ ഒരു ബഹുമാനവുമില്ല; സർക്കാരിന്റെ ബഹു സർക്കുലറിനെ പരിസഹിച്ച് സാഹിത്യകാരൻ ടി. പദ്മനാഭൻ
കണ്ണൂർ: മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് എഴുതുന്നതിനു മുന്‍പ് “ബഹു’ എന്ന് ഉപയോഗിക്കണമെന്ന സർക്കുലറിനെ പരിഹസിച്ച് സാഹിത്യകാരൻ ടി. പദ്മനാഭൻ. സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസുകാലത്ത് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്നു ചേർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൗഢ് കേരളയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരേ സമൂഹ നടത്തത്തിന്റെ സമാപനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി. പദ്മനാഭൻ. ഏതു മന്ത്രിയെയുംകുറിച്ച് പറയുന്പോഴും ബഹുമാനപ്പെട്ട എന്നു പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. ജയിലിൽ പോകുന്നതിനു മുന്‍പ് പോലീസുകാർ ഇടിച്ച് ശരിപ്പെടുത്തും. ഒറ്റയടിക്ക് മരിച്ചുപോകും. ഈ വയസുകാലത്ത് 97 ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്. അതിനൊന്നും ഇടവരാതിരിക്കാനാണ് ഞാൻ ബഹുമാനപ്പെട്ട… ബഹുമാനപ്പെട്ട എന്നു പറയുന്നത്. ഒരു സ്വകാര്യം പറയാം. സത്യത്തിൽ ഒരു ബഹുമാനവുമില്ല. സത്യം പറയണമെന്നാണല്ലോ എന്നും ടി.…
Read Moreലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന യുവാവിന്റെ ആവശ്യം നിരസിച്ചു; ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യുവതിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
ബംഗളൂരു:ഹോസ്റ്റലില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു (37) ആണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് യുവതി. ഒരേ പിജി കെട്ടിടത്തിൽ താമസിച്ചിരുന്ന പ്രതി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ യുവതിയുടെ മുറിയുടെ മുന്നിലെത്തി കോളിംഗ് ബെല്ലടിച്ചു. സുഹൃത്താണെന്ന് കരുതി വാതില്‍ തുറന്ന യുവതിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അകത്തുകയറി വാതിൽ അടയ്ക്കുകയുമായിരുന്നു.തുടർന്ന് കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും നിലത്തുവീണ യുവതിയെ വിവസ്ത്രയാക്കി മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. താനുമായി ലൈംഗിക ബന്ധത്തിലേര്പ്പെടണമെന്നതായിരുന്നു പ്രതിയുടെ ആവശ്യം. യുവതി ഇതിനു വിസമ്മതിച്ചതോടെ കൊല്ലുമെന്നും അതിനുശേഷം താന്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി. തുടർന്ന് 70,000 രൂപ ആവശ്യപ്പെട്ട പ്രതി ബലമായി യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ വഴി 14,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ചു. സംഭവം പുറത്ത് അറിയിച്ചാൽ നഗ്നദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും…
Read Moreമൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? എങ്കിൽ വേഗം ബ്ലോക്ക് ചെയ്യാം; ആദ്യം പോലീസിൽ പരാതി നൽകാം; എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് പഠിപ്പിച്ച് കേരള പോലീസ്
കൊച്ചി: നിങ്ങളുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടോ? പേടിക്കേണ്ട, സർക്കാർ സംവിധാനം ഉപയോഗിച്ച് എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാം. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. പോലീസിൽ പരാതി നൽകാംഫോൺ നഷ്ടപ്പെട്ടാൽ അക്കാര്യം അറിയിച്ച് പോലീസിൽ പരാതി രജിസ്റ്റർ ചെയ്യുക. അതിനുശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പർ എടുക്കണം. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ആകും. https://www.ceir.gov.in https://www.ceir.gov.in/Home/index.jsp എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തെരഞ്ഞെടുത്ത് അതിലെ ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയതി, സ്ഥലം, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെപകർപ്പ് എന്നിവ നൽകുക. തുടർന്ന്…
Read Moreഹണി ട്രാപ്പുകാർ നിങ്ങൾക്കരികിലുണ്ട്… ഓൺലൈൻ വഴി പെട്ടെന്ന് അടുപ്പം കാണിക്കുന്നവരെയും ഒന്നിച്ചു സമയം ചെലവഴിക്കാൻ പ്രലോഭിപ്പിക്കുന്നവരെയും സൂക്ഷിക്കുക…
തൊടുപുഴ: ഓണ്‍ലൈൻ തട്ടിപ്പുകൾ, ഹണിട്രാപ്പ് എന്നിവയിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. അടുത്ത നാളുകളിൽ ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തിയെ വഞ്ചിക്കുക, ചൂഷണം ചെയ്യുക, അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രണയം നടിച്ചു കെണിയിലാക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്നു പറയുന്നത്. ആദ്യം ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയും മറ്റും സൗഹൃദം സ്ഥാപിക്കും. കെണിയിയാകുന്നവരെ തന്ത്രപൂർവം താവളങ്ങളിലേക്കു വരുത്തി സ്വകാര്യ വീഡിയോയും ഫോട്ടോകളുമൊക്കെ ബലമായി പകർത്തിയെടുക്കും. തുടർന്ന് ഇതുവച്ച് ബ്ലാക്ക് മെയിൽ ചെയ്യും. തട്ടിപ്പിനിരയാകുന്ന മിക്കവരും മാനക്കേട് ഭയന്നു വിവരം പുറത്തുപറയില്ല എന്നതാണ് ഇത്തരം സംഘങ്ങൾക്കു ബലമാകുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകഅപരിചിതരുമായി ഓണ്‍ലൈനിൽ ബന്ധം സ്ഥാപിക്കുന്പോൾ കൂടുതൽ ശ്രദ്ധ വേണം. പെട്ടെന്ന് അടുപ്പം കാണിക്കുന്നവരെ സംശയിക്കണം.ഒന്നിച്ചു സമയം ചെലവഴിക്കാൻ പ്രലോഭിപ്പിക്കുന്നവരെ സൂക്ഷിക്കുക, വ്യക്തിപരമായ വിവരങ്ങളോ ചിത്രങ്ങളോ സാന്പത്തിക…
Read Moreഈ മെഡിക്കൽ കോളജ് ആടിയുലയുകയാണ് സാർ… കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ്പാളി അടർന്നുവീണ് കൂട്ടിരിപ്പുകാരിക്ക് പരിക്ക്; നടക്കും വിട്ടുമാറാതെ ആശുപത്രിവാസികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയുടെ സമീപം കോൺക്രീറ്റ് പാളി അടർന്നുവീണ് കാലിന് പരിക്കേറ്റു. എംഐസിയുവിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോളുടെ കാലിലാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം. മെഡിക്കൽ കോളജിലെ എംഐസിയുവിനു സമീപം ഇന്നലെ രാവിലെ കൊച്ചുമോൾ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം വാർക്കയിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. കാലിന്റെ ഭാഗത്തേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്.സംഭവം ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും കെട്ടിടത്തിന് ബലക്ഷയമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. രണ്ടു മാസം മുമ്പ് രണ്ടാം വാർഡിലെ ഇസിജി മുറിയിലെ കോൺക്രീറ്റ് പാളി അടർന്നു വീണിരുന്നു. ഈ സമയം ഇസിജി എടുക്കുന്ന രണ്ട് ജീവനക്കാരികളും വാർഡിലേക്ക് പോയതിനാൽ അപകടം ഒഴിവായി. അന്നുതന്നെ ഇസിജി മുറി പുതിയ ബ്ലോക്കിലേക്ക് മാറ്റി. ജൂലൈ മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ 14 -ാം…
Read Moreപെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ വിദ്യാർഥികളാണെന്ന് സൂചന
ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലാണ് സംഭവം. 11-ാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീടിന് സമീപത്ത് കാറിൽ നിന്നും തള്ളിയിട്ടതിന് ശേഷം രക്ഷപെട്ടു. പെൺകുട്ടി ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടി 6:30 ആയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് ട്യൂഷൻ സെന്ററിലെത്തി അന്വേഷിച്ചപ്പോൾ മകൾ അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. രാത്രി എട്ടോടെ വീട്ടിലെത്തിയ കുട്ടി ഭയന്ന് കരയുകയായിരുന്നുവെന്ന് പിതാവ് പരാതിയിൽ പറയുന്നു. പ്രതികളിലൊരാളെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. മൂന്ന് മാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാളെ പരിചയപ്പെട്ടത്. ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ കറുത്ത കാറിലെത്തിയ അങ്കിത്, ലക്ഷ്യ എന്നിവർ തന്നെ അവിടെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച…
Read Moreസംസ്ഥാനത്ത് ഇനി തീര്‍പ്പാക്കാനുള്ളത് 6,522 പോക്സോ കേസുകള്‍: കൂടുതൽ കേസുകൾ തീർപ്പാക്കാനുള്ളത് തിരുവനന്തപുരത്ത്; കാലതാമസത്തിനു കാരണം ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരുടെ കുറവ്
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ളത് 6,522 പോക്സോ കേസുകള്‍. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ തീര്‍പ്പാക്കാനുള്ളത്. ഇവിടെ 1,370 കേസുകളാണ് പരിഹാരത്തിനായിട്ടുള്ളത്. തീര്‍പ്പാക്കാനുള്ള 704 കേസുകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 642 കേസുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. റേപ് കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനുമായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണ് സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നീ ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായിട്ടാണ് പരിഗണിക്കുന്നത്. ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലം പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടാറുണ്ട്.…
Read Moreഗോൾഡ് കമ്പനിയിൽ പണം നിക്ഷേപിക്കൂ, കൈനിറയെ ലാഭം നേടാം; ദീപേഷിന്റെ വാഗ്ദാനത്തിൽ കോട്ടയംകാരൻ വീണു; പോക്കറ്റിൽ നിന്ന് നഷ്ടമായത് ഒന്നേകാൽക്കോടി
കോട്ടയം: ഗോള്‍ഡ് മൈനിംഗ് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കളത്തിപ്പടി സ്വദേശിയില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ദീപേഷാ(25)ണ് അറസ്റ്റിലായത്. 2024 ലാണു കേസിനാസ്പദമായ സംഭവം. ദീപേഷിന്റെ ഫോണ്‍ നമ്പരില്‍നിന്നും വാട്സ് ആപ്പ് കോള്‍ വിളിച്ച് ന്യു മൗണ്ട് ഗോള്‍ഡ് കാപ്പിറ്റല്‍ ഗോള്‍ഡ് മൈനിംഗ് കമ്പനിയെക്കുറിച്ചു വിശദീകരിച്ചും ഈ കമ്പനിയില്‍ പണം ഇന്‍വെസ്റ്റ് ചെയ്താല്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ റിസ്കില്ലാതെ സ്ഥിരമായി വലിയ തുക കിട്ടുമെന്നു പറഞ്ഞുവിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് ഇടപാടുകാരന് മലയാളി ആണെന്നറിഞ്ഞ് മലയാളത്തില്‍ ഇതേ കാര്യങ്ങളെപ്പറ്റി ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ നല്കിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് അതിലൂടെ പല തവണകളായി പല അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ലാഭവിഹിതവുംവിശ്വാസ്യതയ്ക്കായി ചെറിയ തുകകള്‍ ലാഭവിഹിതം എന്ന പേരില്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു.…
Read More