ബസിൽവച്ച് തനിക്കുണ്ടായ മോശം അവസ്ഥ വെളിപ്പെടുത്തി ഗൗതമി കപൂർ. കുടുംബത്തിന് സ്വന്തമായി വാഹനമില്ലാതിരുന്നതിനാൽ ബസിലായിരുന്നു ചെറുപ്പകാലത്തെ യാത്ര.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ യാത്ര ചെയ്യവേ പിന്നിൽ നിന്നയാൾ എന്റെ പാന്റിൽ കൈവച്ചു. അന്ന് കുട്ടിയായിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാൻ പോലും കുറച്ച് സമയമെടുത്തു. ഭയന്ന് ബസിൽ നിന്ന് ഇറങ്ങിയോടി. അയാൾ എന്നെ പിന്തുടരുന്നുണ്ടോ എന്ന് പേടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറയാൻ ഭയമായിരുന്നു.
അമ്മ ശകാരിക്കുമെന്നും തെറ്റ് എന്റെ ഭാഗത്താണെന്നും പറയുമെന്ന് കരുതി. എന്നാൽ അമ്മയുടെ പ്രതികരണം എന്നെ ഞെട്ടിച്ചുകളഞ്ഞു. നീ തിരിഞ്ഞു നിന്ന് അയാളെ അടിക്കണമായിരുന്നു. അല്ലെങ്കിൽ കോളറിൽ പിടിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുതെന്നാണ് അമ്മ പറഞ്ഞത്.
ആരെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്താൽ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തിൽ ശബ്ദമുയർത്തണം. ഒരിക്കലും പരിഭ്രാന്തരാകരുത്. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, പെപ്പർ സ്പ്രേ കരുതുക. ആവശ്യം വന്നാൽ അത് പ്രയോഗിക്കുക. അല്ലെങ്കിൽ ഷൂ ഊരി അവരെ അടിക്കുക. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന് ഗൗതമി കപൂർ പറഞ്ഞു.