ജെൻ സി ജീവനക്കാർക്ക് എങ്ങനെ പെരുമാറണം എന്നറിയില്ല: പോസ്റ്റുമായി യുവതി

ജെൻ സി ജീവനക്കാരെ വിമർശിച്ച് പോസ്റ്റുമായി യുവതി. എന്നാൽ പോസ്റ്റ് വൈറലായതോടെ വിമർശനവുമായി ധാരാളം ആളുകൾ രംഗത്തെത്തി. ജോലി സ്ഥലത്ത് പുതുതലമുറയിൽപ്പെട്ടവർക്ക് എങ്ങനെ പെരുമാറണം എന്നറിയില്ല എന്നാണ് യുവതിയുടെ വിമർശനം.

‘അടുത്തിടെ താനൊരു ഒരുജെൻ സി ജീവനക്കാരനെ കണ്ടുമുട്ടി, അയാൾക്ക് ഒരു ടയർ 1 കമ്പനിയിൽ ജോലി കിട്ടി. പക്ഷേ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞ് അയാൾ ഓരോ അധിക മണിക്കൂറിനും അധിക ശമ്പളം ആവശ്യപ്പെട്ട് തുടങ്ങി, അത് ലഭിക്കാതെ വന്നതോടെ അയാൾ ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോയി. ഇതാണ് ഇപ്പോഴത്തെ പിള്ളേരുടെ മാനസികാവസ്ഥ! കഷ്ടപ്പെടാനുള്ള മനസ് ഇക്കൂട്ടർക്ക് ഇല്ല, സമയം ചെലവഴിക്കാനും മാത്രം പ്രതിബദ്ധതയില്ല, സ്വയം തെളിയിക്കാനുള്ള ക്ഷമയും ഇല്ല. പെട്ടെന്ന് പണം വേണം, പെട്ടെന്ന് ഇൻക്രിമെന്‍റുകൾ വേണം, എന്നാൽ, ഉത്തരവാദിത്തമില്ല. തലമുറകൾ തമ്മിലുള്ള വർക്ക് എത്തിക് വിടവ് വളരെ യഥാർത്ഥമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു യുവതിയുടെ പോസ്റ്റിൽ പറയുന്നത്.

എന്നാൽ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തി. നിങ്ങൾ ശരിക്കും ജോലിയെക്കുറിച്ചല്ല സംസാരിക്കുന്നത്, അടിമത്വത്തെക്കുറിച്ചാണ് പറയുന്നതെന്നാണ് എല്ലാവരും കമന്‍റ് ചെയ്യരുത്.

 

Related posts

Leave a Comment