ഗോള്‍ഡന്‍ ഡേ… ഇന്ത്യക്ക് ഒരു സ്വര്‍ണം, നാലു വെള്ളി, ഒരു വെങ്കലം

ഗുമി (ദക്ഷിണകൊറിയ): 2025 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്നലെ സുവര്‍ണദിനം. ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാംദിനമായ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണം, നാലു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ആറ് മെഡല്‍ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം രണ്ടു സ്വര്‍ണം, നാലു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ എട്ട് ആയി. മെഡല്‍ പട്ടികയില്‍ ചൈനയ്ക്കും (11 സ്വര്‍ണം, നാലു വെള്ളി അടക്കം 15 മെഡല്‍) ജപ്പാനും (മൂന്നു സ്വര്‍ണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 14) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

മിക്‌സഡ് ഗോള്‍ഡ്
4×400 മിക്‌സഡ് റിലേയിലാണ് ഇന്ത്യ ഇന്നലെ സ്വര്‍ണം സ്വന്തമാക്കിയത്. 3:18.12 സെക്കന്‍ഡില്‍ രൂപല്‍, സന്തോഷ് കുമാര്‍ തമിഴരശന്‍, ടി.കെ. വിശാല്‍, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം ഫിനിഷിംഗ് ലൈന്‍ കടന്നു. നിലവിലെ സ്വര്‍ണ ജേതാക്കളായിരുന്നു ഇന്ത്യ. കസാക്കിസ്ഥാന്‍, ദക്ഷിണകൊറിയ ടീമുകള്‍ക്കാണ് വെള്ളിയും വെങ്കലവും. ചൈന, ശ്രീലങ്ക ടീമുകള്‍ അയോഗ്യരായതോടെയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത കസാക്കിസ്ഥാനും ദക്ഷിണകൊറിയയും വെള്ളിയിലും വെങ്കലത്തിലും എത്തിയത്.

നാലു വെള്ളി
പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍, ഡെക്കാത്തലണില്‍ തേജശ്വിന്‍ ശങ്കര്‍, വനിതാ 1500 മീറ്ററില്‍ പൂജ, വനിതകളുടെ 400 മീറ്ററില്‍ രൂപല്‍ ചൗധരി എന്നിവര്‍ ഇന്നലെ വെള്ളി സ്വന്തമാക്കി. പുരുഷ വിഭാഗം 1500 മീറ്ററില്‍ യൂനുസ് ഷായിലൂടെ ഇന്ത്യന്‍ അക്കൗണ്ടില്‍ ഇന്നലെ വെങ്കലമെത്തി. ഡെക്കാത്തലണില്‍ ഇന്ത്യക്കായി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ താരമായി തേജശ്വിന്‍. 2023ല്‍ തേജശ്വിന്‍ വെങ്കലം നേടിയിരുന്നു.

Related posts

Leave a Comment