തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ. കുവൈറ്റിലേക്ക് വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒൻപതു പേരിൽ നിന്ന് 15,50,000 രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത്താണ് (35) പിടിയിലാണ്.
കഴിഞ്ഞവർഷം മാർച്ചിലാണ് തട്ടിപ്പ് അരങ്ങേറിയത്. തൊടുപുഴ സ്വദേശികളായ ശരത്കുമാർ, അക്ഷയ്കുമാർ എന്നിവരെയാണ് കുവൈറ്റ് വിസ നൽകാമെന്നു പറഞ്ഞ് ശരത്ത് സമീപിച്ചത്. ഇവരിൽനിന്നും ഇവരുടെ ഏഴു സുഹൃത്തുക്കളിൽ നിന്നുമാണ് പണം തട്ടിയത്.
ഒരാളിൽ നിന്ന് 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത്ത് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങൾ വാങ്ങിയെന്ന് പോലീസ് പറഞ്ഞു.തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.