സ്‌നാപ് ചാറ്റ് വഴി നാലുമാസത്തെ പരിചയം; പതിനാറുകാരി പെണ്‍കുട്ടിയെ ലൈംഗികാതിക്രത്തിന് ഇരയാക്കി യുവാവ്; പ്രലോഭിപ്പിച്ച്  കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ബസിൽ വെച്ച് ഇരുവും പിടിയിൽ

പത്തനംതിട്ട: സ്‌നാപ് ചാറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി പരിചയപ്പെട്ട് പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കുകയും പ്രലോഭിച്ച് കടത്തിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂര്‍ പൂപ്പാലം പെരിന്തല്‍മണ്ണ നൂരിയ ഓര്‍ഫനേജില്‍ എ. പി. ഹാഷിമാണ് (22) അറസ്റ്റിലായത്. 

നാലു മാസമായി ഹാഷിമുമായി സ്‌നാപ് ചാറ്റ് ഓണ്‍ലൈന്‍ പ്ലാറ്റഫോം വഴി പെണ്‍കുട്ടി ചാറ്റിംഗ് നടത്തിവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വെച്ചൂച്ചിറ അരയന്‍പാറയില്‍ വീട്ടില്‍ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്കു താമസിക്കുന്ന ഇയാള്‍ മണിമലയിലുള്ള കോഴിക്കടയില്‍ ജോലി ചെയ്യുകയാണ്.

കഴിഞ്ഞ 24ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നു വാക്കുകൊടുത്തശേഷം കുട്ടിയുടെ വീടിനുസമീപം ലൈംഗികാതിക്രമത്തിനു വിധേയയാക്കി. തുടര്‍ന്ന് 30ന് രാവിലെ മന്ദിരം പടിയില്‍ നിന്നു സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ യാത്ര ചെയ്തിരുന്ന ബസില്‍ നിന്നുകോട്ടയം പാമ്പാടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയനാടിനു പുറപ്പെടാനായി തീരുമാനിച്ചിരുന്നതായി യുവാവ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷ്, എസ് ഐ വിനോദ് പി മധു, എസ് സിപിഓ പി. കെ. ലാല്‍, സിവിപി ഓമാരായ, ജോണ്‍സി, ജി. സോജു, സ്മിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Related posts

Leave a Comment