ഡ്രൈഡേയിൽ ശിവജി വലയെറിഞ്ഞാൽ കിട്ടുന്നത് അരലിറ്ററിന്‍റെ മദ്യം; അത്ഭുത പ്രവൃത്തി എക്സൈസിന്‍റെ കാതിലുമെത്തി; പ്രതിയെ പൊക്കിയത് 101 കുപ്പി മദ്യവുമായി

അമ്പലപ്പുഴ: അനധികൃത മദ്യവില്പന നടത്തുന്നതിനിടെ ഒരാള്‍ പിടിയിൽ. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് തോട്ടപ്പള്ളി പുതുവൽ ശിവജി(52)യെയാണ് എക്സൈസ് പിടികൂടിയത്. മദ്യവില്പനശാലകളിലെ അവധി കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്.

എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ശിവജിയെ പിടികൂടുകയായിരുന്നു.

എക്സൈസിനെ കണ്ട് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് കായലിൽ നടത്തിയ തെരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. നിരവധി പരാതികൾ ഇയാളെക്കുറിച്ച് മുമ്പും എക്സൈസ് ലഭിച്ചിട്ടുണ്ടായിരുന്നു.

അവധി ദിവസം കൂടുതൽ മദ്യം വാങ്ങി കായലിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ പ്രകാരം വിറ്റുവരുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു.

എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, വി.കെ. മനോജ് കുമാർ, വി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ജി. സുർജിത്ത്, കെ.എസ്. ഷഫീക്ക് , കെ.എച്ച് ഹരീഷ് കുമാർ, ജി.ആർ. രണദിവെ, വനിതസിവിൽ എക്സൈസ് ഓഫീസർ വി.കെ. ജയകുമാരി എന്നിവരും പങ്കെടുത്തു.

Related posts

Leave a Comment