ജോഷിസാറിന്റെ സിനിമയില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു താനെന്ന് ജോജു ജോർജ്. വലിയ പടമാണല്ലോ സാര്‍ ചെയ്യുന്നത്. അതുകൊണ്ട് ഒരുപാട് ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം.
ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ മെട്ടപ്പെട്ട റോള്‍, അതായത് സ്ക്രീനില്‍ മുഖം വ്യക്തമായി കാണുന്ന റോളിനായി മോഹിക്കും. അതു ചെയ്യാനുള്ള അവസരം എനിക്ക് ആദ്യമായി കിട്ടിയത് പ്രജ എന്ന പടത്തിലായിരുന്നു.
പ്രജയില്‍ ഞാന്‍ പോലീസ് യൂണിഫോമിട്ട് നടന്നുവന്നു മന്ത്രിയായ എന്‍.എഫ്, വര്‍ഗീസ് ചേട്ടനു മുന്നില്‍ നിന്നു സല്യൂട്ട് അടിക്കുന്നതാണ് സീന്‍. അന്ന് ആ ഒരു ഷോട്ടില്‍ മുഖം കാണിക്കാനുള്ള കൊതിയില്‍ എക്സൈറ്റ്മെന്റായി അതു കറക്ടായി ചെയ്യാന്‍ പറ്റാത്തതില്‍ ജോഷി സാറിന്റെ അടുത്തുനിന്നു ചീത്ത കേള്‍ക്കുകയും ചെയ്തു. ഞാന്‍ കാരണം ആ ഷോട്ട് റീടേക്ക് പോയി എന്ന് ജോജു ജോര്‍ജ് പറഞ്ഞു.