ഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവും; ജീവിതം മുന്നോട് കൊണ്ടുപോകുന്നതിനെക്കുറിച്ച് കാജോൾ

ബോളിവുഡിലെ സ്റ്റാർ കപ്പിളാണ് അജയ് ദേവ്ഗണും കജോളും. ഈയടുത്ത് നൽകിയ ഒരഭിമുഖത്തിൽ കജോൾ തങ്ങളുടെ ദാമ്പത്യബന്ധത്തിനുപിന്നിലെ രഹസ്യത്തെക്കുറിച്ചു സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.‌ഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവുമാണ് ഞങ്ങളുടെ ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.

കുറച്ചു കാര്യങ്ങൾ നമ്മൾ മറന്നേപറ്റൂ, കുറച്ചു കാര്യങ്ങൾ കേട്ടില്ലെന്നു നടിക്കുകയും വേണം. വേറൊരു കാരണം കൂടിയുണ്ട്. ഞാൻ എത്ര സംസാരിച്ചാലും, അജയ് മിണ്ടാതിരുന്നു കേൾക്കും-കജോൾ പറഞ്ഞു.രണ്ട് ധ്രുവങ്ങളിലുള്ളവരാണ് കജോളും അജയ്‌യും എന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. അധികം സംസാരിക്കാത്ത, തന്നിൽ തന്നെ ഒതുങ്ങിക്കൂടുന്നയാളാണ് അജയ്. കജോൾ നന്നായി സംസാരിക്കുന്ന, ബഹളംവെച്ചുനടക്കുന്നയാളും-ഇക്കൂട്ടർ പറയുന്നു.

ഹൽചൽ (1995) എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അജയ്‌യും കജോളും ആദ്യമായി കണ്ടുമുട്ടിയത്. ശരിക്കും കജോൾ ആയിരുന്നില്ല ആ സിനിമയിലെ നായിക. ദിവ്യഭാരതിയെയായിരുന്നു നായികയായി തീരുമാനിച്ചത്. അവർ കുറച്ചു സീനുകളിൽ അഭിനയിക്കുകയും ചെയ്തു. അതിനിടയ്ക്കായിരുന്നു അവരുടെ മരണം. അതോടെ കജോൾ നായികയായി.അക്കാലത്തെക്കുറിച്ച് കജോൾ ഓർത്തെടുത്തതിങ്ങനെ: “

ഞാനന്നു മറ്റൊരാളുമായി പ്രണയത്തിലായിരുന്നു, അജയ്‌യും ഒരാളുമായി ഡേറ്റിംഗിലായിരുന്നു. സെറ്റിൽവച്ച് ഞങ്ങൾ പതുക്കെ നല്ല സുഹൃത്തുക്കളായി. ഞാൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നയാളാണ്. അജയ് നാണക്കാരനും. അധികം മിണ്ടുകയൊന്നുമില്ല. അതെല്ലാം മറികടന്ന് ഞങ്ങൾക്കിടയിൽ സൗഹൃദമുണ്ടായി. സെറ്റിൽ എപ്പോഴും ഒരുമിച്ചല്ലേ? ആ അടുപ്പമാണു സൗഹൃദമായത്. പിന്നീട് ഞാനും ബോയ്ഫ്രണ്ടും പിരിഞ്ഞു. അതേസമയത്തുതന്നെയാണ് അജയും ബ്രേക്കപ്പ് ആകുന്നത്”കജോൾ അഭിമുഖത്തിൽ പറഞ്ഞു.

സിനിമ റിലീസാകുമ്പോഴേക്കും അവർ ഡേറ്റ് ചെയ്യാൻ തുടങ്ങി. അതാരും അറിയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനവും അവരുടേതു മാത്രമായിരുന്നു. എന്നാൽ, കജോളിന്‍റെ അച്ഛന് ഇക്കാര്യം സ്വീകാര്യമായിരുന്നില്ല. നീ വളരെ ചെറുപ്പമാണ്. എന്തിനാണ് ഇപ്പോൾ തന്നെ വിവാഹം കഴിക്കുന്നത് എന്നാണ് അച്ഛൻ ചോദിച്ചത്.

എനിക്കു വിവാഹം കഴിക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഇക്കാര്യം ബോളിവുഡിലെ പലരും കജോളിനോടു പറഞ്ഞു. കരിയറിൽ ഏറ്റവും ഉയർച്ചയിൽ നിൽക്കുന്ന സമയമാണ്, വിവാഹം കഴിക്കരുതെന്ന് പലരും അവരെ ഉപദേശിച്ചു. എന്നാൽ, ഇതൊന്നും കജോൾ മുഖവിലയ്‌ക്കെടുത്തില്ല. താൻ സിനിമയിൽനിന്നു വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഫെബ്രുവരി 24ന് അജയ് യുടെ വീടിന്‍റെ ടെറസിൽവച്ചായിരുന്നു വിവാഹം.

പഞ്ചാബിരീതിയിലും മറാത്തി രീതിയിലുമുള്ള ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. ചടങ്ങിലേക്ക് വെഡിങ് ഫോട്ടോഗ്രഫറെ പോലും വിളിച്ചില്ല. അജയ് യുടെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെയാണ് വിവാഹത്തിന്‍റെ ചിത്രങ്ങളെടുത്തതും.

അക്കാലത്ത് പല നായികമാർക്കൊപ്പം അജയ്‌യുടെ പേര് ഉയർന്നുവന്നു. പ്രീതി സിന്‍റയും അജയ്‌യും പ്രണയത്തിലാണെന്ന് ഇടയ്ക്ക് ഗോസിപ്പുകൾ പരന്നു. പിന്നാലെ, കങ്കണ റണൗത്തും അജയ്‌യും ഡേറ്റ് ചെയ്യുകയാണെന്ന വാർത്തകൾ വന്നു. അതിനെത്തുടർന്ന് കജോൾ കുട്ടികൾക്കൊപ്പം വീടുവിട്ടിറങ്ങിയെന്നും അഭ്യൂഹങ്ങളുണ്ടായി.

പക്ഷേ, ഇത്തരം ഗോസിപ്പുകളോടൊന്നും ഇരുവരും പ്രതികരിച്ചതേയില്ല. ഇത്തരം ഗോസിപ്പുകൾക്കു മറുപടി പറയാൻ തനിക്കു സമയമില്ലെന്നായിരുന്നു അന്നൊക്കെ കജോൾ പറഞ്ഞിരുന്നത്. കുടുംബജീവിതവും കരിയറും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു കജോൾ ചെയ്തത്.

Related posts

Leave a Comment