വിമാന യാത്രക്കാര്‍ക്ക് സഹായകരം; എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ പുനരാരംഭിച്ചു

കൊച്ചി: വിമാനയാത്രക്കാര്‍ക്കു തടസരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ പുനരാരംഭിച്ചു.

വിമാനത്താവളത്തില്‍നിന്ന് രാവിലെ 7.50 നും ആലുവ മെട്രോ സ്റ്റേഷനില്‍നിന്നു രാവിലെ 8.30 നും ആദ്യ ബസ് സര്‍വീസ് ആരംഭിക്കും. ഈ ക്രമീകരണത്തിലൂടെ വിമാന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാരാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണു മെട്രോ സര്‍വീസ് പുനരാരംഭിച്ചിട്ടുള്ളത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്‍ടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ലോക്ഡൗണിനു ശേഷമുള്ള ആദ്യ ദിനം തന്നെ യാത്രയ്ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വര്‍ധിച്ചതായും അധികൃതര്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാരണം മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സമയത്ത് ഉപയോഗിക്കാത്ത യാത്രകള്‍ കാലഹരണപ്പെട്ടതിനാല്‍ ട്രിപ്പ് പാസ് ഉടമകള്‍ക്ക് റീഫണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണു നിലവില്‍ മെട്രോ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണു സര്‍വീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കിയാണു മെട്രോ വീണ്ടും സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകളില്‍ ശരീരതാപനിലയും പരിശോധിക്കും.

Related posts

Leave a Comment