മെസി v\s പിഎസ്ജി: ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍; ഇന്‍റര്‍ മയാമി പിഎസ്ജിയെ നേരിടും

മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയും അദ്ദേഹത്തിന്‍റെ മുന്‍ ക്ലബ് പാരീസ് സെന്‍റ് ജെര്‍മെനും തമ്മില്‍ നോക്കൗട്ട് പോരാട്ടം. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി ക്ലബ് ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം.

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്‍റര്‍ മയാമി 2-2നു ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസിനോടു സമനില വഴങ്ങി. 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്‍റര്‍ മയാമിയുടെ സമനില. സെഗോവിയ പെരെസ് (16’), ലൂയിസ് സുവാരസ് (65’) എന്നിവര്‍ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടിയും പൗളീഞ്ഞോ (80’), മൗറീഷ്യോ പ്രാഡോ (87’) എന്നിവര്‍ ബ്രസീല്‍ ടീമിനായും വലകുലുക്കി.

ഹാപ്പി ബെര്‍ത്ത് ഡേ മെസി
ലയണല്‍ മെസിയുടെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില്‍ മെസി തൊടുത്ത ഗോളെന്നുറച്ച ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പാഞ്ഞു. എങ്കിലും ഗ്രൂപ്പ് എയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്‍റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്‍റര്‍ മയാമിയുടെ നോക്കൗട്ട് പ്രവേശം. ഇത്രയും പോയിന്‍റാണ് പാല്‍മീറസിനും. എന്നാല്‍, ഗോള്‍ ശരാശരിയില്‍ പാല്‍മീറസ് മുന്നിലാണ്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് എഫ്‌സി പോര്‍ട്ടോയും ഈജിപ്തില്‍നിന്നുള്ള അല്‍ അഹ്‌ലിയും 4-4 സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ടു പോയിന്‍റുമായി സ്വദേശങ്ങളിലേക്കു മടങ്ങി.

മെസിയുടെ പിഎസ്ജി പക
പക വീട്ടാനുള്ളതാണെന്നാണു പറച്ചിലെങ്കിലും ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസിക്ക് അതുസാധിക്കുമോ എന്നതാണ് ഫുട്‌ബോള്‍ ലോകത്തിന്‍റെ കാത്തിരിപ്പ്. സ്പാനിഷ് ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയില്‍നിന്നു 2021ല്‍ പടിയിറങ്ങിയ മെസി, പിഎസ്ജിയിലാണ് ചേക്കേറിയത്. 2021-23 കാലഘട്ടത്തില്‍ പിഎസ്ജിക്കായി 75 മത്സരങ്ങളില്‍ ഇറങ്ങിയ മെസി 32 ഗോള്‍ സ്വന്തമാക്കി. എന്നാല്‍, പിഎസ്ജിയില്‍ മെസിക്ക് അത്ര സംതൃപ്ത കാലമല്ലായിരുന്നു.

രണ്ടാം സീസണില്‍ മിക്കപ്പോഴും പിഎസ്ജി ആരാധകര്‍ മെസിയെ കൂവി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി പുറത്തായപ്പോള്‍ ഏറ്റവും ക്രൂരമായാണ് മെസിയെ ഫ്രഞ്ച് ആരാധകര്‍ നേരിട്ടത്. ഈ ചരിത്രങ്ങളെല്ലാം പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ മെസിയുടെ ഉള്ളില്‍ തികട്ടിയെത്തിയാല്‍ പിഎസ്ജിക്ക് അതുതാങ്ങാനാകുമോ…? പിഎസ്ജി 2024-25 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായാണ് ക്ലബ് ലോകകപ്പിന് എത്തിയിരിക്കുന്നത്. 29ന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഇന്‍റര്‍ മയാമി x പിഎസ്ജി പ്രീക്വാര്‍ട്ടര്‍.

Related posts

Leave a Comment