പ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ കൂട്ടായി മറ്റൊരു കുഞ്ഞു ജീവനും

പ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ അവർക്കൊപ്പം ഇനി മുതൽ മറ്റൊരു കുഞ്ഞു ജീവൻ കൂടിയുണ്ടാകും. ഇരുവർക്കും കൂട്ടായി വൃക്ഷത്തൈയാണ് നൽകുന്നത്. ലോക പരിസ്ഥിതി ദിനത്തിൽ ജീവൻ എന്ന പദ്ധതിക്കാണ് ഇപ്പോൾ തുടക്കമിട്ടത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എസ്എടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്‌സിംഗ് ഓഫീസര്‍മാരായ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്.

വനം വകുപ്പുമായി ചേർന്നാണ് ആരോഗ്യ വകുപ്പ് ഈ പദ്ധതി തയാറാക്കുന്നത്. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തിലാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.

 

 

Related posts

Leave a Comment