ബംഗളൂരു: വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ പിത്തസഞ്ചിയിൽനിന്നു നീക്കിയത് 861 പിത്താശയ കല്ലുകൾ.
വയറുവേദനയും മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായാണ് 55കാരിയെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിൽ പിത്തസഞ്ചിയിൽ 861 കല്ലുകളുള്ളതായി കണ്ടെത്തി. ലാപ്രോസ്കോപിക് സർജറിയിലൂടെ മുഴുവൻ കല്ലുകളും വിജയകരമായി പുറത്തെടുത്തു.
ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്നുതന്നെ രോഗി ആശുപത്രി വിട്ടതായി ഡോക്ടർമാർ അറിയിച്ചു. അടുത്തിടെ, ഒരു വയോധികന്റെ പിത്തസഞ്ചിയിൽനിന്ന് എണ്ണായിരത്തിലേറെ പിത്താശയക്കല്ലുകൾ നീക്കംചെയ്തത് വാർത്തയായിരുന്നു.