പോക്‌സോ കേസുകളിലെ വീഴ്ച; പത്തനംതിട്ടയിലെ  കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കു സാധ്യത

പത്തനംതിട്ട: പോക്സോ കേസുകളില്‍ നടപടികള്‍ വൈകിപ്പിച്ച സംഭവത്തില്‍ ജില്ലയിലെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കു സാധ്യത. പതിനേഴുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ കുറ്റാരോപിതനായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയതിനു പിന്നാലെ ആഭ്യന്തരവകുപ്പ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ജില്ലയിലെ ചില പോക്‌സോ കേസുകളില്‍ ഗുരുതരമായ കൃത്യവിലോപം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാതായി വിലയിരുത്തലുണ്ടായിരിക്കുന്നത്.

അഭിഭാഷകനെതിരേയുള്ള കേസില്‍ ഇതേവരെ അറസ്റ്റ് നടക്കാതിരുന്നതും ജാമ്യം തേടി ഇദ്ദേഹം സുപ്രിംകോടതി വരെ എത്തിയ സാഹചര്യവും ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ ആഭ്യന്തര സെക്രട്ടറിയാണ് വിശദീകരണം നല്‍കേണ്ടിവരുന്നത്.

ഇതിനിടെ ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ശിശുസംരക്ഷണ സമിതിയും മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം തേടി ജില്ലാ കളക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന ഡിജിപി ആഭ്യന്തരവകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സിഡബ്ല്യൂസിക്കെതിരേ പരാമര്‍ശമുണ്ടായി. ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിയോടും സിഡബ്ല്യൂസി ചെയര്‍മാനോടും ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി അഭിഭാഷകനുള്‍പ്പെട്ട പോക്സോ കേസിലെ തുടര്‍ നടപടികള്‍ വൈകിപ്പിച്ചതു സംബന്ധിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരേ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിക്കെതിരേ പരാമര്‍ശമുണ്ടായത്. ഇതേത്തുടര്‍ന്നാണ് പോലീസ് വീഴ്ചകള്‍ അക്കമിട്ടു നിരത്തി സിഡബ്ല്യൂസി രംഗത്തുവന്നത്.

കോന്നി ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് പോക്സോ കേസ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തത്.ഇരകളാക്കപ്പെടുന്നവര്‍ നേരിട്ടു പരാതി നല്‍കിയാലും കേസെടുക്കുന്നതു വൈകിപ്പിക്കുകയും എഫ്‌ഐആറില്‍ തിരിമറി നടത്തുകയും ചെയ്യുന്നതായ പരാതികള്‍ ജില്ലയില്‍ ഏറുന്ന പശ്ചാത്തലത്തിലാണ് പോലീസും സിഡബ്ല്യൂസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ സംബന്ധിച്ചു പരാതികളുണ്ടാകുമ്പോള്‍ ലോക്കല്‍ സ്റ്റേഷന്‍റെ ഉത്തരവാദിത്വം മാത്രമായി ചുരുക്കുന്നത് പോക്സോ നിയമത്തിന്‍റെ ലംഘനമാണെന്ന അഭിപ്രായമാണ് സിഡബ്ല്യുസി ഭാരവാഹികള്‍ക്കുള്ളത്.

പോക്സോ കേസുകളില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പൂഴ്ത്തിവച്ചശേഷം സംഭവം വിവാദമായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പഴിചാരുന്നതിലാണ് അതൃപ്തി.ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ നൗഷാദ് തോട്ടത്തിലിനെതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോള്‍ ഡിഐജിയെ നേരില്‍കണ്ട് പെണ്‍കുട്ടി പരാതി പറയുകയായിരുന്നു.

ഡിഐജി ജില്ലാ പോലീസ് മേധാവിയില്‍ നിന്നു റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണ് കോന്നിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ കൃത്യവിലോപം ചുമത്തപ്പെട്ടത്. അഭിഭാഷനുള്‍പ്പെട്ട കേസില്‍ വീഴ്ച വരുത്തിയത് കോന്നി സ്‌റ്റേഷന്‍ മാത്രമല്ലെന്ന നിഗമനവും ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. പിന്നീട് അന്വേഷണം നടന്ന ആറന്മുള പോലീസ് സ്‌റ്റേഷന്‍റെ ഭാഗത്തെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.

മറ്റൊരു പോക്‌സോ കേസില്‍ പത്തനംതിട്ട വനിതാ എസ്‌ഐയ്‌ക്കെതിരേ സിഡബ്ല്യൂസി നല്‍കിയ റിപ്പോര്‍ട്ട് വിശദീകരണം തേടാതെ പൂഴ്ത്തിയതും വിവാദമായിട്ടുണ്ട്. ഇതില്‍ വകുപ്പുതല നടപടിക്കു ശിപാര്‍ശയുണ്ടായിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരിടപെട്ട് ഒഴിവാക്കുകയായിരുന്നു.

Related posts

Leave a Comment