കൃഷിയിടത്തിലെ വിളകൾ വിൽക്കാൻ ടൗണിൽ പോയി: മടങ്ങി വരുന്ന വഴി ചെക്കിംഗിനായി വാഹനം തടഞ്ഞു; 19കാരിയെ സഹോദരിക്ക് മുന്നിൽവച്ച് ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാർ അറസ്റ്റിൽ

ചെന്നൈ: സഹോദരിക്ക് മുന്നില്‍‌വച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ചു. രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ മൂത്ത സഹോദരിയുടെ മുന്നില്‍‌വച്ച് ഇരുവരും ബലാത്സംഗ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തങ്ങളുടെ പറന്പിലുണ്ടായ പഴങ്ങൾ വില്‍ക്കാുന്നതിനായി തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള്‍ ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇവർ സഞ്ചരിച്ച വാന്‍ തടഞ്ഞു.

രാത്രി വൈകി രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുന്ന ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാർ പെൺകുട്ടികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെയെത്തി മൂത്ത സഹോദരിക്ക് മുന്നില്‍വച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് സഹോദരികളെ റോഡിനരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില്‍ അബോധാവസ്ഥയിലായ രണ്ട് പെൺകുട്ടികളെ ജോലിക്ക് വരുന്ന ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികള്‍ കാണുകയും ആംബുലന്‍സിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഇരുവരെയും തിരുവണ്ണാമലൈ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാകുകയുമായിരുന്നു. പിന്നാലെ ഡോക്ടര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരു കോണ്‍സ്റ്റബിള്‍മാരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment